Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherupuzha

Kannur

ചെറുപുഴയിൽ സോളാർ തൂക്കുവേലിക്ക് 85 ലക്ഷത്തിന്‍റെ പദ്ധതി

ചെറുപുഴ: മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു. ചെറുപുഴയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കാൻ 85 ലക്ഷത്തിന്‍റെ പദ്ധതി. പഞ്ചായത്തിലെ അഞ്ച് മുതൽ ഒന്പത് വരെ വാർഡുകളിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനിയർ സജീവന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പഞ്ചായത്തംഗം വിജി കെ. ജോണും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം ബാക്കി ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പണം പ്രതീക്ഷിക്കുന്നത്.

നിലവിൽ ആറാട്ട്കടവ് മുതൽ ചേന്നാട്ട്കൊല്ലി വരെ 14 കിലോമീറ്റർ നീളത്തിൽ വൈദ്യുത വേലിയുണ്ടെങ്കിലും പലയിടത്തും വേലി തകരാറിലാണ്. ആറു കിലോമീറ്റർ നീളത്തിൽ മാത്രമാണ് വൈദ്യുത വേലി ശരിയായി പ്രവർത്തിക്കുന്നത്. കുറച്ചുഭാഗത്ത് ഭാഗികമായും പ്രവർത്തിക്കുന്നുണ്ട്. വേലി തകരാറിലായ സ്ഥലത്ത് കൂടിയാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്.

വൈദ്യുത വേലി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

കർണാടക റിസർവ് വനത്തിൽ നിന്ന് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. 2023 ഏപ്രിൽ 12ന് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതും പതിവാണ്. സോളാർ തൂക്കുവേലി തൂക്കുവേലി നിർമിക്കുന്നതിനുളള പദ്ധതിയാണ് തയാറാക്കുന്നത്. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

Kerala

ചെറുപുഴയിൽ ആക്രിക്കടയ്ക്കു സമീപം വൻ തീപിടിത്തം

ചെറുപുഴ: ചെറുപുഴ കാക്കേഞ്ചാലിൽ ആക്രിക്കടയ്ക്കു സമീപം വൻ തീപിടിത്തം. ഇന്നു പുലർച്ചെ ഒന്നോ‌ടെയാണു സംഭവം. ആക്രിക്കടയ്ക്കു സമീപം മരത്തിനു ചുവട്ടിലായി കൂട്ടിയിട്ടിരുന്ന പെയിന്‍റ് പാട്ടകൾക്കും സമീപം കൂട്ടിയിട്ടിരുന്ന കരയിലകൾ ഉൾപ്പടെയുള്ള മാലിന്യത്തിനുമാണ് തീപിടിച്ചത്.

വലിയ ശബ്ദത്തോടെയാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ഇതുവഴി കടന്നുപോയവർ ചെറുപുഴ പോലീസ് സ്റ്റേഷനിലും പെരിങ്ങോം അഗ്നിരക്ഷാ കേന്ദ്രത്തിലും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീ മറ്റിടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് അണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.

തീ തൊട്ടടുത്തുള്ള ആക്രിക്കടയിലേയ്ക്കും കാർ വർക്ക്ഷോപ്പിലേയ്ക്കും തീ പടർന്നിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നു സംഭവിക്കുക. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ പനയ്ക്കൽ സ്ഥലം സന്ദർശിച്ചു.

Kerala

കാട്ടുപന്നി ആക്രമണത്തിൽ യുവതിക്കു പരിക്ക്

ചെറുപുഴ: കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയ യുവതിക്ക് പരിക്ക്. കുളത്തുവായിലെ ഒ.എസ്. രാഹുലിന്‍റെ ഭാര്യ ആര്യക്കാണ് (26) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് സംഭവം.

ആര്യയും ഒന്നര വയസുകാരനായ മകൻ ഋതുദേവും ഭർതൃമാതാവ് രാധയ്ക്കൊപ്പം കക്കോട് വയനാട്ടുകുലവൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോകവേ വഴിയിൽവച്ചാണു കാട്ടുപന്നി ആക്രമിച്ചത്. കുഞ്ഞുങ്ങളുമായി വന്ന കൂറ്റൻ കാട്ടുപന്നി ആര്യയെ തട്ടിവീഴ്ത്തുകയായിരുന്നു. കൈക്കും കാലിലും പരിക്കേറ്റ ആര്യ ചെറുപുഴ ലീഡർ ആശുപത്രിയിൽ ചികിത്സ തേടി.

ആര്യയെ പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട സമീപവാസിയായ കെ.ബി. സുരേഷ് പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതിനാലാണു കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഞ്ഞിന്‍റെയും രാധയുടെയും നേർക്ക് കാട്ടുപന്നി തിരിയാതിരുന്നതും രക്ഷയായി. കാഷ്മീരിൽ സൈനികനായി ജോലി ചെയ്യുന്ന ഭർത്താവ് രാഹുലുമായി ആര്യ വീഡിയോ കോൾ വഴി സംസാരിച്ചുവരുന്നതിനിടയിലാണു കാട്ടുപന്നിയുടെ ആക്രമണം.

പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട രാഹുൽ സമീപത്തുണ്ടായിരുന്ന അമ്മാവൻ സന്തോഷിനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് ആര്യയെ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നു കുറച്ചു ദൂരം മാറി പെരിങ്ങാലയിൽ വയോധികനെയും കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.

Latest News

Corehub Up