Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherupuzha

Kannur

ചെറുപുഴയിൽ ഡ്രോൺ സർവേ

കണ്ണൂർ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ഉരുൾപൊട്ടൽ സംഭവിച്ച് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവേ തുടങ്ങി. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ പി. വിഷ്ണുരാജിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് മൂന്നംഗ സംഘം ശനിയാഴ്ച രാവിലെ മുതൽ ജോസ്ഗിരിയിൽ സർവേ തുടങ്ങിയത്.

ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി ഉൾക്കൊള്ളുന്ന ചെങ്കുത്തായ പ്രദേശങ്ങളുടെ കൂടുതൽ വ്യക്തമായ ആകാശ ദൃശ്യങ്ങളിലൂടെ സമഗ്രമായ പ്രതിരോധ, പുനരധിവാസ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണ് ഡ്രോൺ സർവേ നടത്തുന്നത്.
പുളിങ്ങോം വില്ലജ് ഓഫീസർ കെ.എസ്. വിനോദ് കുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ശ്യാം തുടങ്ങിയവർ സർവേക്ക് നേതൃത്വം നൽകി.

 

Kerala

കാട്ടുപന്നിക്കൂട്ടത്തിന്‍റെ ആക്രമണം; ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ചെറുപുഴ: കാട്ടുപന്നിക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താബോറിലെ കുറ്റിയാത്ത് ആർനോൾഡ് അഗസ്റ്റിനാണ് (22) പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രാപ്പൊയിൽ ഈസ്റ്റിലായിരുന്നു അപകടം. പെരിങ്ങോം ഗവ. കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ക്ലാസു കഴിഞ്ഞ് പാടിയോട്ടുചാലിൽ ടൗണിലെ ഒരു ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ് ആർനോൾഡ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്പോഴാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്.

ബൈക്കിൽനിന്നു തെറിച്ചുവീണ ആർനോൾഡിന്‍റെ ഇടതുകൈക്ക് രണ്ട് പൊട്ടലുണ്ട്. കാലിനും പരിക്കേറ്റു. ചെറുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. താബോറിലെ പരേതനായ ഷാജിയുടെയും ഷീജയുടെയും മകനാണ്.

അടുത്ത നാളുകളിലായി കാട്ടുപന്നിശല്യം മലയോരത്ത് വർധിക്കുകയാണ്. പെരിങ്ങാലയിൽ കൃഷിയിടത്തിൽ വയോധികനെയും പ്രാപ്പൊയിൽ കൊളത്തുവായിൽ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.

Kerala

ചെറുപുഴയിൽ ആക്രിക്കടയ്ക്കു സമീപം വൻ തീപിടിത്തം

ചെറുപുഴ: ചെറുപുഴ കാക്കേഞ്ചാലിൽ ആക്രിക്കടയ്ക്കു സമീപം വൻ തീപിടിത്തം. ഇന്നു പുലർച്ചെ ഒന്നോ‌ടെയാണു സംഭവം. ആക്രിക്കടയ്ക്കു സമീപം മരത്തിനു ചുവട്ടിലായി കൂട്ടിയിട്ടിരുന്ന പെയിന്‍റ് പാട്ടകൾക്കും സമീപം കൂട്ടിയിട്ടിരുന്ന കരയിലകൾ ഉൾപ്പടെയുള്ള മാലിന്യത്തിനുമാണ് തീപിടിച്ചത്.

വലിയ ശബ്ദത്തോടെയാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ഇതുവഴി കടന്നുപോയവർ ചെറുപുഴ പോലീസ് സ്റ്റേഷനിലും പെരിങ്ങോം അഗ്നിരക്ഷാ കേന്ദ്രത്തിലും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീ മറ്റിടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് അണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.

തീ തൊട്ടടുത്തുള്ള ആക്രിക്കടയിലേയ്ക്കും കാർ വർക്ക്ഷോപ്പിലേയ്ക്കും തീ പടർന്നിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നു സംഭവിക്കുക. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ പനയ്ക്കൽ സ്ഥലം സന്ദർശിച്ചു.

Kerala

കാട്ടുപന്നി ആക്രമണത്തിൽ യുവതിക്കു പരിക്ക്

ചെറുപുഴ: കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയ യുവതിക്ക് പരിക്ക്. കുളത്തുവായിലെ ഒ.എസ്. രാഹുലിന്‍റെ ഭാര്യ ആര്യക്കാണ് (26) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് സംഭവം.

ആര്യയും ഒന്നര വയസുകാരനായ മകൻ ഋതുദേവും ഭർതൃമാതാവ് രാധയ്ക്കൊപ്പം കക്കോട് വയനാട്ടുകുലവൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോകവേ വഴിയിൽവച്ചാണു കാട്ടുപന്നി ആക്രമിച്ചത്. കുഞ്ഞുങ്ങളുമായി വന്ന കൂറ്റൻ കാട്ടുപന്നി ആര്യയെ തട്ടിവീഴ്ത്തുകയായിരുന്നു. കൈക്കും കാലിലും പരിക്കേറ്റ ആര്യ ചെറുപുഴ ലീഡർ ആശുപത്രിയിൽ ചികിത്സ തേടി.

ആര്യയെ പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട സമീപവാസിയായ കെ.ബി. സുരേഷ് പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതിനാലാണു കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഞ്ഞിന്‍റെയും രാധയുടെയും നേർക്ക് കാട്ടുപന്നി തിരിയാതിരുന്നതും രക്ഷയായി. കാഷ്മീരിൽ സൈനികനായി ജോലി ചെയ്യുന്ന ഭർത്താവ് രാഹുലുമായി ആര്യ വീഡിയോ കോൾ വഴി സംസാരിച്ചുവരുന്നതിനിടയിലാണു കാട്ടുപന്നിയുടെ ആക്രമണം.

പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട രാഹുൽ സമീപത്തുണ്ടായിരുന്ന അമ്മാവൻ സന്തോഷിനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് ആര്യയെ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നു കുറച്ചു ദൂരം മാറി പെരിങ്ങാലയിൽ വയോധികനെയും കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.

Latest News

Corehub Up