Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christian

പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവൻ ജയിലിൽ മരിച്ചു

ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവവിശ്വാസി ജുഡീഷൽ കസ്റ്റഡിയിലിരിക്കെ ചികിത്സ കിട്ടാതെ ജയിലിൽ മരിച്ചു.

ലാഹോർ നിഷാത് കോളനിയിൽ താമസക്കാരനും ലാഹോറിലെ സെന്‍റ് ഫ്രാൻസിസ് ഇടവക വികാരിയും കപ്പൂച്ചിൻ സന്യാസസഭാംഗവുമായ ഫാ. ഹെൻറി പോളിന്‍റെ ഇളയ സഹോദരനുമായ അമീർ പീറ്റർ (61) ആണ് കഴിഞ്ഞദിവസം ലാഹോറിലെ ജില്ലാ ക്യാന്പ് ജയിലിൽ മരിച്ചത്.

കടുത്ത അൽസിഹൈമേഴ്സ് രോഗബാധിതനായ പീറ്ററിന് കോടതി നടപടികൾ മനസിലാക്കാനോ വിചാരണ നേരിടാനോ ഉള്ള മാനസികശേഷി ഇല്ലെന്ന് പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്തിന്‍റെ പ്രത്യേക മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഇദ്ദേഹത്തെ മോചിപ്പിക്കാൻ അധികൃതർ തയാറായില്ല.

ഒരു മുസ്‌ലിം വ്യാപാരി നൽകിയ പരാതിയെത്തുടർന്ന് 2025 ജൂലൈ 19നാണ് അമീർ പീറ്റർ അറസ്റ്റിലാകുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ അപകീർത്തി പരാമർശം നടത്തിയെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം.

എന്നാൽ, വ്യാജ ആരോപണത്തിന്‍റെ പേരിലാണ് അമീർ പീറ്ററിനെ തടവിലാക്കിയതെന്നും അദ്ദേഹത്തിന്‍റെ ഗുരുതരമായ അവസ്ഥ ചൂണ്ടിക്കാട്ടി അടിയന്തര ചികിത്സ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിച്ചതായും നിയമസഹായ സംഘം വ്യക്തമാക്കി. മൂന്ന് കുട്ടികളുടെ പിതാവാണ് അമീർ.

Leader Page

ഭാഷാ സ്രഷ്‌ടാക്കൾ ക്രിസ്ത്യൻ മിഷനറിമാർ

ദീപിക 140-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ദീപിക കണ്ണൂർ യൂണിറ്റിൽ എഴുത്തുകാരൻ വിനോയ് തോമസ് നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ

വളരെ നാളുകൾക്കുശേഷമാണ് ഞാൻ ദീപിക കണ്ണൂർ ഓഫീസിലേക്കു കടന്നുവരുന്നത്. 1995-96 കാലഘട്ടത്തിൽ എല്ലാ ദിവസവുംതന്നെ ഞാനിവിടെ വരുമായിരുന്നു. ഡിഗ്രി പഠിക്കുന്ന സമയത്ത് കണ്ണൂരിൽനിന്ന് അച്ചടിച്ച് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്ന പത്രവണ്ടിയുടെ ക്ലീനറായിരുന്നു ഞാൻ. ദിവസവും രാത്രി എട്ടുമണിയാകുന്പോൾ ഞാനിവിടെ എത്തും. രാത്രി 12 വരെ ഞാൻ ഓഫീസിൽ ഉണ്ടാകും. 12ന് പത്രം അച്ചടിച്ച് കിട്ടിയിട്ടു വേണം പത്രവുമായി വണ്ടിയിൽ പോകാൻ. എന്‍റെ ഡിഗ്രിയുടെ റിസൾട്ട് അറിഞ്ഞത് ദീപിക പത്രത്തിലൂടെയായിരുന്നു. രാത്രിയിൽ ദീപിക പത്രം എടുക്കാൻ വരുന്നതുകൊണ്ട് എനിക്കാദ്യം റിസൾട്ട് അറിയാൻ സാധിച്ചു. അപ്പോൾ, ക്ലീനർ പയ്യൻ ഡിഗ്രി പഠിക്കുന്നയാളാണെന്ന് ചുറ്റുമുണ്ടായിരുന്നവർ അന്നു തിരിച്ചറിഞ്ഞു. ഡിഗ്രിക്ക് എനിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. ഇതാണ് ദീപികയുമായി എന്‍റെ ആദ്യത്തെ ബന്ധം. കൂടാതെ, നെല്ലിക്കാംപൊയിൽ എന്ന നാട്ടിൽനിന്നു ദീപിക പത്രത്തിനായി വാർത്തകൾ പ്രാദേശിക ലേഖകൻ എന്ന രീതിയിൽ അയച്ചിരുന്നു.

മലയാള ഭാഷയുടെ സ്രഷ്‌ടാക്കൾ

ആരാണ് മലയാള ഭാഷ സൃഷ്‌ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്‍റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്‌ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.

മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും. നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതിൽ, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതിൽ നോവൽ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നു മലയാളം. ഇത് എഴുത്തച്ഛനാണോ നിർമിച്ചത്?

ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്‌ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്.

മലയാളഭാഷയുടെ വക്താക്കൾ ക്രിസ്ത്യൻ മിഷനറിമാരാണെന്ന് ഉയർത്തിക്കാട്ടാനുള്ള ബോധ്യം ദീപികയ്ക്കുണ്ടാകണം. ഇത് തമസ്കരിക്കപ്പെട്ട ചരിത്രമാണ്. ഒരു വിഭാഗത്തെ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. എഴുത്തച്ഛനെക്കുറിച്ച് നമ്മൾ പഠിക്കുന്നു. എന്നാൽ, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ചോ സാമൂഹിക പ്രവർത്തനത്തെക്കുറിച്ചോ ഒരിടത്തും നമ്മൾ പഠിക്കുന്നില്ല. ഇതിന്‍റെ പാരന്പര്യം ഏറുന്ന എന്നെ മലങ്കൾട്ട് സാഹിത്യകാരനായിട്ടാണ് കാണുന്നത്. അവനൊരു കപ്പ അല്ലെങ്കിൽ നസ്രാണി സാഹിത്യകാരനായിട്ടാണ് കാണുന്നത്. ഇതിനെതിരേ സംസാരിച്ചുതുടങ്ങിയപ്പോൾ മലയാളത്തിലെ സാഹിത്യരംഗത്തുനിന്ന് എനിക്ക് ചീത്തവിളി വരാൻ തുടങ്ങി. പരന്പരാഗതമായി പറയുന്ന കാര്യങ്ങളെ അംഗീകരിച്ചുകൊണ്ടുപോയാൽ ഒരു പ്രശ്നവുമില്ല. മലയാള ഭാഷ സംസ്കാരം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് നമ്മൾക്ക് കൃത്യമായ ധാരണ വേണം.

കർഷകസമരങ്ങൾ കുടിയേറ്റക്കാരുടേത്

കേരളം ഏകീകരിക്കപ്പെട്ടതിന്‍റെ പ്രധാന കാരണം മലബാർ കുടിയേറ്റമാണ്. കുടിയേറിയപ്പോൾ ജന്മിമാരുടെ അടുത്തുനിന്ന് പൈസ കൊടുത്ത് കരംകെട്ടി സ്ഥലം വാങ്ങി. കുടിയേറ്റക്കാർ വാങ്ങിയത് കാടല്ല. കുടിയേറ്റക്കാർ മരം വെട്ടിയിട്ടില്ല. നൂറ്റാണ്ടുകൾക്കു മുന്പുതന്നെ വളപട്ടണം തുറമുഖമുണ്ട്, പൊന്നാനിയിൽ തുറമുഖമുണ്ട്. ഇതൊക്കെ തടിക്കച്ചവടത്തിനുള്ളതാണ്. ജന്മിമാരാണ് തടി വെട്ടി ഈ തുറമുഖം വഴി വിറ്റിരുന്നത്. അവരാണ് മരം വെട്ടിയത്. നമ്മൾ വാങ്ങിയത് അവരുടെ കൃഷിഭൂമിയാണ്. എന്നാൽ, കുടിയേറ്റക്കാരെ വനം കൈയേറ്റക്കാരായാണ് ആളുകൾ കാണുന്നത്. കുടിയേറ്റക്കാർ സ്ഥലം വാങ്ങി കൃഷിയെ ആധുനികമായി പരിഷ്കരിക്കുകയാണു ചെയ്തത്.

കപ്പയിടാൻ കൂടം കുത്തുന്ന പരിപാടി കുടിയേറ്റക്കാർ വരുന്നതിനുമുന്പ് ഇവിടെ ഇല്ലായിരുന്നു. വലിയ തൂന്പ കൊണ്ടുവന്ന് കൂടം കുത്തിയത് കുടിയേറ്റക്കാരാണ്. നല്ല വിളവുണ്ടാക്കിയപ്പോൾ ജന്മിമാർ കുടിയേറ്റക്കാരോട് പണം തരണം, ഇല്ലെങ്കിൽ വാരം കൂട്ടിത്തരണം എന്നാവശ്യപ്പെട്ടു. ഇതാണ് ശരിക്കും മലബാറിലെ കർഷകസമരങ്ങളുടെ അടിസ്ഥാനം. ജന്മിമാർ വാരം കൂട്ടി ചോദിച്ചതാണ് സമരത്തിനു കാരണം. എന്നാൽ, ഈ സമരങ്ങൾ ചരിത്രത്തിലില്ല. പകരം, മുനയംകുന്ന് ഉൾപ്പെടെയുള്ള സമരങ്ങൾ മലബാറിലെ കർഷകസമരത്തിന്‍റെ ഭാഗമായി. കുടിയേറ്റക്കാർ നടപ്പാക്കിയ കാർഷിക വിപ്ലവത്തെ സംബന്ധിച്ച് ചരിത്രം പറയുന്നില്ല. ഈ ചരിത്രം തിരുത്തിയെഴുതണം. നമ്മുടെയെല്ലാം കൃഷിയിടങ്ങൾ വനനിബിഡമാണ്. കാരണം, ഒരു ചെറിയ വെയിൽപോലും കൃഷിയിടത്തിൽ വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും. എന്നിട്ടും കുടിയേറ്റക്കാർ കാട് കൈയേറി കൃഷി ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്നു. കേരളത്തിന്‍റെ സാമൂഹിക-രാഷ്‌ട്രീയ ചരിത്രത്തിൽ ആഴത്തിലുള്ള ശ്രമം നടത്തിയ ഒരു ജനവിഭാഗത്തിന്‍റെ ശബ്ദത്തെ മറച്ചുവച്ചുള്ള ചരിത്രനിർമാണമാണ് നടക്കുന്നത്.

ദീപികയുടേത് മലയാള ഭാഷയുടെ പാരന്പര്യം

ദീപികയുടെ 140 വർഷത്തെ പാരന്പര്യം മലയാള ഭാഷയുടെ പാരന്പര്യമാണ്. ഒരു പത്രം ഉണ്ടാകുകയെന്ന് പറഞ്ഞാൽ ഒരു ഭാഷയുടെ പ്രധാനപ്പെട്ട കാര്യമാണ്. 140 വർഷം ഈ പത്രത്തിലൂടെ സംസാരിക്കാൻ നമ്മൾക്ക് അവസരം ലഭിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിനുവേണ്ടിയാണ് ദീപിക പ്രവർത്തിക്കുന്നത്. കുറച്ചു ദിവസമായി ദീപികയുടെ കരുത്ത് തിരിച്ചറിയുന്നുണ്ട്. സാംസ്കാരിക പശ്ചാത്തലത്തിന്‍റെ ആഴത്തിൽനിന്ന് ദീപിക പോരാടണം. ഒരു ആഴമുള്ള സാംസ്കാരിക ചരിത്രം ദീപികയ്ക്കുണ്ട്. മലയാളഭാഷ ഉണ്ടാക്കിയവരുടെ പൈതൃകം ദീപികയ്ക്കുണ്ട്. ദീപികയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ചരിത്രദൗത്യമുണ്ട്.

റബർ വിദ്യാഭ്യാസം തന്നു;കപ്പ പട്ടിണി മാറ്റി

റബർ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. റബർ വെട്ടിവച്ചു കഴിഞ്ഞാൽ പിന്നെ പാലെടുത്താൽ മതി. വൈകുന്നേരമാകുന്പോൾ ഷീറ്റടിക്കണം. പിള്ളേർക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമുണ്ടായി. കോട്ടയത്താണ് ആദ്യം റബർ വരുന്നത്. ഈ വിദ്യാഭ്യാസമാണ് കേരളത്തെ മാറ്റിമറിച്ചത്. എന്നാൽ, നെൽകൃഷി കേരളത്തിന് ദോഷമാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിൽ നെൽകൃഷിയാണ് കൃഷിയെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, കേരളത്തിന്‍റെ ചരിത്രത്തിൽ നെൽകൃഷികൊണ്ട് ഒരു കാലത്തും പട്ടിണി മാറ്റാൻ പറ്റിയിട്ടില്ല. കപ്പയാണ് നമ്മുടെ പട്ടിണി മാറ്റിയത്.

കപ്പയില്ലെങ്കിൽ കേരളം പട്ടിണി കിടന്നു മരിക്കുമായിരുന്നു. ‘കപ്പ-റബർ സാഹിത്യകാരൻ’ എന്ന വിളിയെ അഭിമാനത്തോടെ ഞാൻ സ്വീകരിക്കുന്നു. മലയോരത്തുനിന്ന് സാഹിത്യകാരന്മാർ പാടില്ലെന്നാണ് ചിലർ പറയുന്നത്. സാഹിത്യമെന്ന് വച്ചാൽ കപ്പ ചേട്ടന്മാർക്ക് പറ്റില്ലെന്നാണ് ചിലരുടെ വിചാരം. ഞാനും ഇത് എല്ലാ മേഖലയിലും നേരിടുന്നുണ്ട്. ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്. എന്നെ, മലങ്കൾട്ട് എന്നു വിളിച്ച് ഒതുക്കേണ്ട.

Kerala

പി.സി. ജോർജിന്‍റെയും ഷോണിന്‍റെയും വിരട്ടൽ വിലപ്പോകില്ലെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: ക്രൈസ്തവ സഭയ്ക്കുനേരെ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോണ്‍ ജോർജും നടത്തിയ പ്രതികരണം ആസൂത്രിതമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇരുവരും സഭയെ കടന്നാക്രമിച്ചത് പെട്ടെന്നുള്ള പ്രതികരണമല്ല. ബിജെപിയുടെയും സംഘപരിവാറിന്‍റെയും ശബ്ദമാണ് പി.സി. ജോർജിലൂടെയും ഷോണിലൂടെയും കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും ആർഎസ്എസും സംഘപരിവാറും ചില ഘടകങ്ങളെ ചേർത്തുപിടിച്ച്, പി.സി. ജോർജിനെ പോലെയും ഷോണിനെ പോലെയും ട്വന്‍റി 20 പോലെയും അബ്ദുള്ളകുട്ടിയെ പോലെയും ഉള്ളവരെ ഇറക്കി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയതയുടെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.

രാജ്യം മുഴവൻ അധികാരം പിടിക്കുമ്പോഴും ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ സാധിക്കാത്തതിനു കാരണം ഇത് മതേതരത്വമുള്ള നാടാണ്. പി.സി. ജോർജിനെ പോലെ സ്ഥാനമോഹികളെ കൂട്ടുപിടിച്ച് സഭയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അത് വിലപ്പോകില്ല. രാജ്യത്ത് ഇതിനോടകം തന്നെ ധാരളം എഫ്സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന്‍റെ പിന്നിൽ സംഘപരിവാർ അജൻഡ ഉണ്ട്.

ക്രൈസ്തവസഭ പല വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. അമിത് ഷായും പി.സി. ജോർജും ഷോണും വിരട്ടിയതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. ബിജെപിയുടെ വർഗീയ അജൻഡ പരാജയപ്പെടുത്തണം. കേരള സമൂഹം വർഗീയതയുടെ മുന്നിൽ മുട്ടുകുത്തരുത്.

കേരളത്തിന്‍റെ പുരോഗതിക്കും നേട്ടത്തിനും വികസനത്തിനും വലിയ പങ്കുവഹിച്ചിട്ടുള്ളതാണ് ക്രൈസ്തവ സഭകൾ. പി.സിയുടെ വിരട്ടോന്നും വിലപോകില്ല. സഭ വിശ്വാസികളുടെ സമൂഹമാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

Kerala

എഫ്സിആർഎ: ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു

തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.

അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.

ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.

International

ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയിൽ; വത്തിക്കാന്‍റെ ഇടപെടല്‍ തേടി ലബനന്‍

ബെയ്റൂട്ട്: രാജ്യത്തിന്‍റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍റെ ഇടപെടല്‍ തേടി ലബനന്‍.

ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സമീപദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽത്തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും ലബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാനെ അറിയിച്ചു.

രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലാഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലബനനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി വിശദീകരിച്ചത്.

ലബനൻ ഭരണകൂടത്തെയും അതിന്‍റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം വത്തിക്കാനോട് ആവശ്യപ്പെട്ടു.

International

ഇറാക്കില്‍ ക്രൈസ്തവര്‍ക്കുവേണ്ടി നിർമിച്ച ഭവനസമുച്ചയത്തിനുനേരേ ഡ്രോണ്‍ ആക്രമണം

ഇര്‍ബില്‍: ഇറാക്കിലെ ഇർബിലിന്‍റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണര്‍ക്കുവേണ്ടി നിർമിച്ച അപ്പാർട്ട്മെന്‍റ് സമുച്ചയത്തിനുനേരേ ഡ്രോൺ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം രാത്രി എട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇർബില്‍ അതിരൂപത അറിയിച്ചു.

ഇർബിൽ അന്താരാഷ്‌ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നതിനാല്‍ ദിവസങ്ങൾക്ക് മുമ്പുതന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണു നടന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിൽ ഡോട്ടേഴ്സ് ഓഫ്മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്‍റെ കോൺവീന്‍റിനും കേടുപാടുകൾ സംഭവിച്ചു.

ഇറേനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് നേരത്തേയുണ്ടായ അക്രമത്തിൽനിന്ന് കുടിയിറക്കപ്പെട്ട ക്രൈസ്തവ അഭയാർഥി കുടുംബങ്ങളെയും അതിരൂപതയിലെ ജീവനക്കാരെയും പാർപ്പിച്ചിരുന്ന കെട്ടിടമാണിത്.

നൈറ്റ്സ് ഓഫ് കൊളംബസിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്‌നിയുടെ പേരിലാണ് അപ്പാർട്ട്മെന്‍റ് സമുച്ചയം സ്ഥാപിക്കപ്പെട്ടിരുന്നത്.

അതേസമയം കേടുപാടുകള്‍ സംഭവിച്ച പാര്‍പ്പിടസമുച്ചയം പുനര്‍നിര്‍മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി.

Leader Page

തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം

ലെയോ മാർപാപ്പയുടെ തുർക്കി സന്ദർശനവും 1,700 വർഷങ്ങൾക്കുമുന്പ് കത്തോലിക്കാ സഭയിലെ ഒന്നാമത്തെ സാർവത്രിക സൂനഹദോസ് നടന്ന അതിപുരാതനമായ നിഖ്യാ(ഇപ്പോഴത്തെ ഇസ്നിക്)യിൽ കോണ്‍സ്റ്റാന്‍റിനോപ്പിൾ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമൊത്തു നടത്തിയ എക്യുമെനിക്കൽ പ്രാർഥനയും തുർക്കിയുടെ പ്രത്യേകമായ ചരിത്രപശ്ചാത്തലവും, ആ രാജ്യത്തിന്‍റെ സവിശേഷമായ ക്രൈസ്തവ പാരന്പര്യവും എന്തെന്നു പഠിക്കാൻ പലർക്കും പ്രചോദനമാകുന്നുണ്ട്. ഈ രാജ്യത്തെ പല പ്രദേശങ്ങളും പട്ടണങ്ങളും ഇവിടെ ജനിച്ച്, ജീവിച്ച്, പ്രവർത്തിച്ച്, മരിച്ച പല വലിയ വ്യക്തികളും അനേകം ചരിത്രസംഭവങ്ങളും ഇവിടത്തെ പള്ളികളും ഈ രാജ്യത്ത് നടന്ന സഭാ കൗണ്‍സിലുകളുമെല്ലാം തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം പഠിക്കാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. 13-ാം നൂറ്റാണ്ടുവരെ ക്രൈസ്തവമായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ശതമാനത്തിൽ താഴെ മാത്രമായി ക്രൈസ്തവർ കുറഞ്ഞതിന് വിവിധ കാരണങ്ങളുണ്ട്.

ഭൂമിശാസ്ത്രവും രാഷ്‌ട്രീയ സാഹചര്യങ്ങളും

ഏഷ്യാ വൻകരയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഏഷ്യാ മൈനർ അഥവാ അനതോലിയ ഉപദ്വീപിലും യൂറോപ്യൻ വൻകരയുടെ കിഴക്കേ അറ്റത്തുള്ള ബാൾക്കൻ പ്രദേശത്തെ ത്രേസിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. പുരാതന നാഗരികതകളിൽ ഒന്നായ തുർക്കി ക്രിസ്ത്വബ്ദം 11-ാം നൂറ്റാണ്ടിൽ തുർക്കികൾ ഏഷ്യാ മൈനറിൽ എത്തുന്നതുവരെ ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമൻ കാലത്ത്, എഡി നാലാം നൂറ്റാണ്ടിൽ, റോമാ സാമ്രാജ്യത്തിന്‍റെ കിഴക്ക്-പടിഞ്ഞാറ് വിഭജനകാലത്ത് ഏഷ്യാ മൈനർ (ഇപ്പോഴത്തെ തുർക്കിയുടെ 95 ശതമാനവും) കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ ഭാഗമായി. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഏഷ്യാ വൻകരയുടെ പടിഞ്ഞാറുഭാഗത്ത് പേർഷ്യക്കാരിൽനിന്ന് പിടിച്ചെടുത്ത റോമാ അധീനതയിലുള്ള പ്രദേശത്തെ ഏഷ്യാ മൈനർ എന്ന പേരിൽ ഒരു റോമൻ പ്രവിശ്യയാക്കി. വടക്ക് ബോസ്ഫറസും തെക്ക് ഡാർഡനൽസും കടലിടുക്കുകൾ തുർക്കിയെ കരിങ്കടലും മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്നു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കര, വ്യോമപാതകൾ തുർക്കിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വസ്തുതകൾ ഈ രാജ്യത്തെ വളരെ തന്ത്രപ്രാധാന്യമുള്ള ഒരു ഭൂഖണ്ഡാന്തര പ്രദേശമാക്കുന്നു.

മധ്യപൂർവദേശത്ത് അറബി, ഇറേനിയൻ വിഭാഗങ്ങളെക്കൂടാതെ 11-ാം നൂറ്റാണ്ടിൽ പ്രബലപ്പെടുകയും അധികാരത്തിൽ വരികയും ചെയ്ത ഒരു ജനവിഭാഗമാണ് തുർക്കികൾ. മധ്യേഷ്യയിൽനിന്ന് മധ്യപൂർവദേശത്തേക്കു വന്ന ഒരു നൊമാഡിക് ജനതയാണ് അവർ. കാലക്രമത്തിൽ അവർ ഇസ്‌ലാം മതം സ്വീകരിച്ചു. യുദ്ധനിപുണരായിരുന്ന അവർ അടിമകളും സൈനികരുമായി അബാസിഡ്, സമനിഡ്, ഗഡ്നാവിഡ്, ബുയിദ് ഭരണകാലത്തെല്ലാം സേവനമനുഷ്ഠിച്ചു. സുന്നി വിഭാഗത്തിൽ ഓഗസ് വംശത്തിൽപ്പെട്ട ഇവർ 11-13 നൂറ്റാണ്ടുകളിൽ ഇറാൻ, സിറിയ, പലസ്തീന, അനതോലിയ അഥവാ ഏഷ്യാമൈനർ (ഇപ്പോഴത്തെ തുർക്കി) എന്നിവിടങ്ങളിലെല്ലാം അധികാരം സ്ഥാപിച്ച് മധ്യേഷ്യയും പൂർവഭാഗവും ഉൾപ്പെടുന്ന ഒരു സാമ്രാജ്യത്തിന് രൂപം കൊടുത്തു. 1070ൽ മാൻസിക്കട്ട് യുദ്ധത്തിൽ തുർക്കികൾ ശക്തരായ ബൈസന്‍റൈനെ പരാജയപ്പെടുത്തി 1071ൽ നിഖ്യയും 1080ൽ അന്ത്യോക്യയും പിടിച്ചെടുത്തു. 1092ൽ ഇസ്‌ലാമിക അബാസിഡ് വംശം ഭരിച്ചിരുന്ന സിറിയയും പലസ്തീനയും തുർക്കികൾ കീഴ്പ്പെടുത്തി. സെൽയുക്ക് തുർക്കികളാണ് ഏഷ്യാമൈനറിലെത്തിയ ആദ്യ തുർക്കി വംശജർ. അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള വിവിധ തുർക്കി വംശജരുടെ പരസ്പര പോരാട്ടങ്ങളിൽ ഓട്ടോമൻ തുർക്കികൾ ആധിപത്യം നേടി. 1453ൽ ഓട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ബൈസന്‍റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിൾ പിടിച്ചെടുത്തു. അങ്ങനെയാണ് ക്രൈസ്തവമായിരുന്ന ഏഷ്യാ മൈനർ ഇസ്‌ലാമിക തുർക്കിയായിത്തീരുന്നത്.

തുർക്കിയുടെ ശ്ലൈഹിക പാരന്പര്യം

വളരെ അപ്പസ്തോലിക പാരന്പര്യമുള്ള രാജ്യമാണ് തുർക്കി. അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസാണ് അന്ത്യോക്യൻ സഭയുടെ സ്ഥാപകൻ. ഹേറോദേസ് അഗ്രിപ്പയുടെ കാലത്ത് എഡി 43ലാണ് രണ്ടാമത്തെ ജയിൽവാസശേഷം (അപ്പ. പ്രവ. 12) അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി അന്ത്യോക്യയിലേക്ക് പോകുന്നത്. വിശുദ്ധ പൗലോസിന്‍റെ പ്രേഷിതയാത്രകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രം തുർക്കിയായിരുന്നു. തുർക്കിയിലെ താർസൂസിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ പ്രേഷിതയാത്രകളിൽ (എഡി 45-48, 50-52, 53-58) അദ്ദേഹം പ്രവർത്തിച്ച സ്ഥലങ്ങളിൽ തുർക്കിയിലെ ലിക്കോണിയ, പിസീദിയ, ഫ്രീജിയ, ഗലാത്തിയ, എഫേസൂസ്, ത്രോവാസ് എന്നിവ ഉൾപ്പെടുന്നു. പൗലോസ് സ്ഥാപിച്ച ഏഴ് സഭകൾ (വെളിപാട് 1, 2 അധ്യായങ്ങൾ) ഏഷ്യാമൈനറിലെ ഗ്രീക്ക് സംസാരിക്കുന്ന പെർഗമും, തിയത്തീറ, സാർദിസ്, ഫിലാഡെൽഫിയ, സ്മിർണ, എഫേസൂസ്, ലവൊദിക്കിയ എന്നിവയായിരുന്നു. വിശുദ്ധ പൗലോസിന്‍റെ ഗലാത്തിയർക്കും എഫേസൂസുകാർക്കും കൊളോസൂസുകാർക്കുമുള്ള ലേഖനങ്ങൾ ഏഷ്യാ മൈനറിലെ ഈ സ്ഥലങ്ങളിലെ സഭകളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടവയാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷപ്രവർത്തനരംഗം എഫേസൂസായിരുന്നു. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് എഡി 100ൽ വിശുദ്ധ യോഹന്നാൻ എഫേസൂസിൽ മരിച്ച് അവിടെ സംസ്കരിക്കപ്പെട്ടു.

സഭാ കേന്ദ്രങ്ങളും പാത്രിയാർക്കേറ്റുകളും

സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ മൂന്നു സഭാ കേന്ദ്രങ്ങളിൽ (Tetrarchy) ഒന്നായിരുന്നു അന്ത്യോക്യാ. കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും അന്ത്യോക്യായായിരുന്നു. ബിസി 300ൽ ആരംഭിച്ച ഈ പട്ടണം പേർഷ്യൻ സെലൂസിഡ് വംശത്തിന്‍റെ ആസ്ഥാനമായിരുന്നു. ബിസി 63ലാണ് റോമാക്കാർ ഇതു പിടിച്ചെടുക്കുന്നത്. ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിലാണ് അന്ത്യോക്യൻ ദൈവശാസ്ത്രപീഠം ആരംഭിക്കുന്നത്. അലക്സാൻഡ്രിയൻ ദൈവശാസ്ത്രപീഠവുമായി യോജിക്കാത്ത തനതായ ഒരു ബൈബിൾ വ്യാഖ്യാനശൈലിയും ക്രിസ്തുവിജ്ഞാനീയവും അന്ത്യോക്യൻ സ്കൂൾ വികസിപ്പിച്ചെടുത്തു. അതിന്‍റെ ഫലമായാണ് കാലക്രമത്തിൽ അന്ത്യോക്യൻ സഭ, അന്ത്യോക്യൻ റീത്ത്, അന്ത്യോക്യൻ ആരാധനക്രമം, അന്ത്യോക്യൻ പാത്രിയാർക്കേറ്റുകൾ എന്നിവ പ്രാബല്യത്തിൽ വരുന്നത്. അന്ത്യോക്യ എന്ന പേര് ചേർത്തുള്ള നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളും അന്ത്യോക്യൻ സഭയുടെ വ്യാപ്തിയും ശക്തിയും സ്വാധീനവും ആചാരരീതികളുമാണ് കാണിക്കുന്നത്. ഈ ആറ് പാത്രിയാർക്കേറ്റുകൾ- സിറിയൻ, മാറോനൈറ്റ്, മെൽക്കൈറ്റ്, ലാറ്റിൻ എന്നീ നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും സിറിയൻ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ് എന്നീ രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളുമാണ്.

തുർക്കിയിലെ രണ്ടാമത്തെ പ്രധാന ക്രൈസ്തവകേന്ദ്രമാണ് കോണ്‍സ്റ്റാന്‍റിനോപ്പിൾ അഥവാ ഇസ്റ്റാംബുൾ. ബിസി 600ൽ ആരംഭിച്ച ബൈസാൻസിയും (Byzantium) എന്നറിയപ്പെടുന്ന ഈ പട്ടണം യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്നതിനാൽ വളരെ തന്ത്രപ്രാധാന്യമുള്ള ഒന്നാണ്. എഡി 330ൽ കോണ്‍സ്റ്റന്‍റൈൻ ഇതിനെ കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമാക്കി വിപുലപ്പെടുത്തിയതു മുതൽ പുതിയ റോം അഥവാ കോണ്‍സ്റ്റാന്‍റിനോപ്പിൾ (കുസ്റ്റാന്‍റിനോപ്പോളിസ് = കോണ്‍സ്റ്റന്‍റൈന്‍റെ പട്ടണം) എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികളാണ് ഈ പട്ടണത്തെ ഇസ്റ്റാംബുൾ ആക്കിയത്. വളരെ പ്രാചീനമായ വാണിജ്യ, സാംസ്കാരിക, തുറുമുഖപട്ടണമെന്നതിലുപരി ഇത് ഓർത്തഡോക്സ് സഭയുടെ കേന്ദ്രവുമാണ്. സാർവത്രിക സഭയുടെ നാല് സൂനഹദോസുകളാണ് ഈ പട്ടണത്തിൽ നടന്നിട്ടുള്ളത്. അവ കോണ്‍സ്റ്റാന്‍റിനോപ്പിൾ I (381), കോണ്‍സ്റ്റാന്‍റിനോപ്പിൾ II (553), കോണ്‍സ്റ്റാന്‍റിനോപ്പിൾ III (680-681), കോണ്‍സ്റ്റാന്‍റിനോപ്പിൾ IV (869) എന്നിവയാണ്.

ഒരുകാലത്ത് റോമാ സാമ്രാജ്യത്തിലെ നാലാമത്തെ പ്രധാന പട്ടണമായ തുർക്കിയിലെ എഫേസൂസ് വളരെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവകേന്ദ്രമായിരുന്നു. വിശുദ്ധ പൗലോസ് പ്രവർത്തിച്ച സ്ഥലം, അദ്ദേഹം സ്ഥാപിച്ച ഏഴ് സഭകളിൽ ഒന്ന്, എഫേസൂസിലെ സഭയ്ക്കുള്ള പൗലോസിന്‍റെ ലേഖനം ഇതെല്ലാം എഫേസൂസിന്‍റെ ക്രൈസ്തവപാരന്പര്യം തെളിയിക്കുന്നു. കത്തോലിക്കാ സഭയുടെ മൂന്നാമത്തെ സാർവത്രിക സൂനഹദോസ് (431ൽ) നട

District News

ക്രൈസ്തവ ന്യൂനപക്ഷ-വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍

 

കോട്ടയം: ഭരണഘടന ഉറപ്പുനല്‍കുന്ന ക്രൈസ്തവ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍. നേതൃസമ്മേളനം സംസ്ഥാന ചെയര്‍മാന്‍ അല്‍ഫോന്‍സ് പെരേര ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്‍റ് ജോസ് ആന്‍റണി അധ്യക്ഷത വഹിച്ചു.


ജനറല്‍ സെക്രട്ടറി ബാബു അത്തിപ്പൊഴിയില്‍, സി.ജെ. ജയിംസ്, ഫ്രാന്‍സി ആന്‍റണി, തോമസ് തേവരത്ത്, കല്ലട ദാസ്, സൈബി അക്കര, പ്രഫ. ജെ. ജേക്കബ്, ജോസ് കുരിശിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

യാക്കോബായ സഭ ഭദ്രാസന പ്രാർഥനാസമാജം സില്‍വര്‍ ജൂബിലി സമാപന സമ്മേളനം

കോട്ടയം: യാക്കോബായ സഭ ഭദ്രാസന പ്രാര്‍ഥനാ സമാജം സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും ധ്യാനസംഗമവും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാര്‍ ക്ലിമീസ് വചനസന്ദേശം നല്‍കി.

ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, തോമസ് ഇട്ടി കോര്‍എപ്പിസ്‌കോപ്പ കുന്നത്തൈയ്യേട്ട്, എ. തോമസ് കോര്‍എപ്പിസ്‌കോപ്പ വേങ്കടത്ത്, ഫാ. സാമൂവേല്‍ ടി. വര്‍ഗീസ്, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

അമ്പതാം വര്‍ഷ പൗരോഹിത്യ ജൂബിലി ആചരിക്കുന്ന തോമസ് മാര്‍ തിമോത്തിയോസ് സ്നേഹ ഉപഹാരം നല്‍കി. കോര്‍എപ്പിസ്‌കോപ്പ സ്ഥാനം ലഭിച്ച വേങ്കടത്ത് തോമസ് കോര്‍എപ്പിസ്‌കോപ്പായെയും പ്രാര്‍ഥനാ സമാജം ഡയറക്ടര്‍ ഫാ. പി.ടി. തോമസ് പള്ളിയമ്പില്‍, 25 വര്‍ഷ ശുശ്രൂഷ ചെയ്ത ഭദ്രാസന അല്‍മായ സുവിശേഷകന്‍ ബ്രദര്‍ സണ്ണി പോട്ടേത്തറ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, ഫാ. ജോര്‍ജ് കരിപ്പാല്‍, ഫാ. എബി ജോണ്‍ കുറിച്ചിമ, ഫാ. സോബിന്‍ ഏലിയാസ് അറയ്ക്കലൊഴത്തില്‍, ഫാ. വിപിന്‍ വെള്ളാപ്പള്ളി, ഫാ. എമില്‍ വര്‍ഗീസ് വേലിക്കകത്ത്, ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up