Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Compassion

Middle East and Gulf

"കാരുണ്യമാണ് ജീവിതത്തെ സന്തോഷകരവും മനോഹരവുമാക്കുന്നത്'

ദോഹ: കാരുണ്യം പണത്തിന്‍റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്‌വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.

സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്‍കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്‍റെയും സഹാനുഭൂതിയുടെയും സംസ്‌കാരം വളര്‍ത്താന്‍ സഹായിക്കും.

കെബിഎഫ് പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്‍റെ വിശാലമായ അര്‍ഥവും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസാണ് യഥാര്‍ഥ കാരുണ്യത്തിന്‍റെ അടിസ്ഥാനം. നല്‍കുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന സാമൂഹിക ഇടപെടല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂര്‍, ജിആര്‍സിസി പ്രസിഡന്‍റ് റോഷ്‌നി കൃഷ്ണന്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ജാഫര്‍ ജാതിയേരി, കോയ കൊണ്ടോട്ടി, കെ.വി. ഹഫീസുള്ള, ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാന്‍, ടി.എം. കബീര്‍, റാഫി പറക്കാട്ടില്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളില്‍ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴില്‍പരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നല്‍കാവുന്ന വിലപ്പെട്ട സംഭാവനകളാണ്.

ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നല്‍കാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവാകാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് ലഭിക്കുന്ന കരുതല്‍ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അത് സമൂഹത്തില്‍ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.

കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയും ജീവിതത്തിന് അര്‍ഥവും കണ്ടെത്താന്‍ കഴിയുമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

മതര്‍ തെരേസയുടെ ഓര്‍മദിനമായ സപ്റ്റംബര്‍ അഞ്ച് ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തില്‍ ഇന്‍റര്‍നാഷണല്‍ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

District News

അധ്യാപകര്‍ കുട്ടികളോട് തന്മയീഭാവം പുലർത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍  

 

രാജകുമാരി: അധ്യാപകര്‍ കുട്ടികളോട് തന്മയീഭാവം കൈവരിക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത അധ്യാപക-അനധ്യാപക സ്‌നേഹസംഗമം രാജകുമാരി ദൈവമാതാ പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സാഹചര്യങ്ങളില്‍നിന്നും എത്തുന്ന വിദ്യാര്‍ഥികളോട് തന്മയീഭാവപ്പെടുന്ന അധ്യാപകരാണ് വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. മാറിവരുന്ന സര്‍ക്കാരിന്‍റെ നിയമങ്ങളും നയങ്ങളും അധ്യാപന ജോലിയെ ക്ലേശകരമാക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തനസജ്ജരാകണമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു.

ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. എസ് സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന്‍റെയും പ്രത്യേകിച്ച് കേരളത്തിന്‍റെയും വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കത്തോലിക്ക സഭ നല്‍കിയ സേവനങ്ങള്‍ ഏറെ സ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.

രൂപത വികാരി ജനറാള്‍മാരായ മോണ്‍. ഏബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി രൂപത പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക-അനധ്യാപക അവാര്‍ഡുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, അധ്യാപക കലോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവ വിതരണം ചെയ്തു.


രാജകുമാരി ഹോളി ക്യുന്‍സ് യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്, അനധ്യാപക പ്രതിനിധി റെജിസണ്‍ മാനുവല്‍, ഇടുക്കി രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്‍റ് നോബിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ സ്വാഗതവും ഇടുക്കി രൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്‍റ് നോബിൾ മാത്യു നന്ദിയും പറഞ്ഞു.
ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയിലെ ആയിരത്തിലധികം അധ്യാപക-അനധ്യാപകര്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തു.

District News

ഗുഡ് ഷെപ്പേ‍ഡ് സ്‌കൂളിന്‍റെ കാരുണ്യം നവജീവനിലേക്ക്

ചങ്ങനാശേരി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരുണയുടെയും പങ്കുവയ്ക്കലിന്‍റെയും സന്ദേശമുയര്‍ത്തി തെങ്ങണ ഗുഡ് ഷെപ്പേ‍ഡ് പബ്ലിക്‌ സ്‌കൂള്‍. സ്‌കൂളിന്‍റെ സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും അശരണരുടെ അഭയകേന്ദ്രമായ കോട്ടയം നവജീവന്‍ ട്രസ്റ്റിലേക്ക് കൈമാറി.

ആഘോഷങ്ങള്‍ കേവലം വിനോദങ്ങളില്‍ ഒതുക്കാതെ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. അരി, പഞ്ചസാര, എണ്ണ, വിവിധ തരം പരിപ്പുവര്‍ഗങ്ങള്‍ തുടങ്ങി 18 കൂട്ടം സാധനങ്ങളുടെ ശേഖരമാണ് കൈമാറിയത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്രിസ്മസ് ആഘോഷച്ചടങ്ങില്‍ സ്‌കൂള്‍ സെക്രട്ടറി പ്രിജോ കെ. ഏബ്രഹാം നവജീവന്‍ പ്രതിനിധികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ്, മാനേജര്‍ ജോണ്‍സന്‍ ഏബ്രഹാം, ട്രഷറര്‍ പ്രിയ കെ. ഏബ്രഹാം, അസിസ്റ്റന്‍റ് മാനേജര്‍ തമ്പി കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, ഹെഡ് ടീച്ചേഴ്‌സുമാരായ ടെസ് ആന്‍റണി, ജോബി സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up