Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Councilor

കൗണ്‍സിലറില്ലാതെ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ്

കണ്ണൂർ: അഞ്ച് മാസമായി കൗണ്‍സിലറില്ലാത്തൊരു വാര്‍ഡുണ്ട് പയ്യന്നൂര്‍ നഗരസഭയില്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചുവെങ്കിലും കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നതിനാലാണ് ഈ വാര്‍ഡില്‍ കൗണ്‍സിലറില്ലാതെ പോയത്.

പയ്യന്നൂര്‍ നഗരസഭയിലെ തെരഞ്ഞെടുപ്പില്‍ 46-ാം വാര്‍ഡായ മട്ടമ്മലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി.കെ. നിഷാദാണ് ജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴേക്കും 2012ല്‍ പോലീസ് സംഘത്തെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയില്‍ ജയിലിലായതിനാല്‍ ഡിസംബര്‍ 22ന് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചൊല്ലാനായില്ല.

തനിക്കെതിരേയുള്ള കോടതി വിധി റദ്ദ് ചെയ്യുന്നതിനായി നിഷാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും ഫലംകാണാതെ വന്നതിനാല്‍ പിന്നീടുള്ള ദിവസങ്ങളിലും സത്യപ്രതിജ്ഞ ചെയ്യാനായില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ജയിച്ച സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യപ്പെടുമെന്നുമാണ് അറിയുന്നത്. എന്നാല്‍ ഇത്തരം സംഭവം അത്യപൂര്‍വമായതിനാല്‍ കേരളത്തില്‍ ഇതുവരെ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും അറിയുന്നു.

അതേസമയം 46-ാം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് ജനുവരിയില്‍ത്തന്നെ ജില്ലാ വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ മുഖേന ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചിരുന്നതായി പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറി പറഞ്ഞു.

എന്നാല്‍, ഇതുവരെ 46-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയോ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തെരക്കിലായതിനാലായിരിക്കാം നടപടി വൈകുന്നതെനനും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ കൗണ്‍സിലറില്ലാത്തതിന്‍റെ ദുരിതമനുഭവിക്കേണ്ടി വന്നത് പ്രസ്തുത വാര്‍ഡിലെ ജനങ്ങളും അവരെ താത്കാലികമായി സഹായിക്കുന്ന തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറുമാണ്.

District News

അമ്മയെ തോൽപ്പിച്ച മുൻ കൗൺസിലറെ തറപറ്റിച്ച് മകൾ

വിഴിഞ്ഞം: പത്ത് വർഷം മുമ്പ് അമ്മയെ പരാജയപ്പെടുത്തിയ കൗൺസിലറെ തോല്പിച്ചതിന്‍റെ ചാരിതാർഥ്യ ത്തിലാണ് നഗരസഭയുടെ ഹാർബർ വാർഡിൽ വിജയിയായ അഫ്സ സജീന. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാർബർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിസാബീവിയോട് അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് അഫ്സയുടെ മാതാവ് സജീനയായിരുന്നു. അന്നു നടന്ന വാശിയേറിയ പോരാട്ടത്തിൽ വെറും 14 വോട്ടിനായിരുന്നു സജീനയുടെ പരാജയം.

ഇത്തവണ അതേ വാർഡിൽ ഇടത് സ്ഥാനാർഥിയായി എത്തിയ സജീനയെ നേരിടാൻ യുഡിഎഫ് നിയോഗിച്ചത് മുൻ കൗൺസിലർ നിസാബീവിയെ ആയിരുന്നു. ഇതോടെ ഹാർബർ വാർഡിലെ മത്സരം ശ്രദ്ധയാകർഷിച്ചു. എൽഡിഎഫും യുഡിഎഫും എൻഡിഎയും കോൺഗ്രസ് വിമത സ്ഥാനാർഥിയും ശക്തമായ മത്സരം കാഴ്ചവെച്ച തെരഞ്ഞെടുപ്പിൽ സജീനയുടെ മകളും ഇടത് സ്ഥാനാർഥിയുമായ അഫ്‌സ യുഡിഎഫ് സ്ഥാനാർഥി നിസാബീവിയെ 640 വോട്ടിനാണ് പരാജയപ്പെടുത്തിയത്.


വാർഡ് പുനർ വിഭജനത്തിനുശേഷം എൽഡിഎഫിനു ലഭിച്ച ആദ്യ ജയം അഫ്സയുടെ വിജയത്തിനു തിളക്കമേറ്റി. 2015-ൽ വെറും 14 വോട്ടിനു മാതാവിനെ അടിയറവ് പറയിച്ച സ്ഥാനാർഥിയെ വലിയ മാർജിനിൽ തന്നെ തോല്പിക്കാനായത് അഫ്സയുടെ പ്രതികാരത്തിന്‍റെ മാധുര്യവും വർധിപ്പിച്ചു. ആദ്യ രണ്ടു തവണ യുഡിഎഫ് ജയിച്ച വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചശേഷം പാർട്ടിയിൽ നിന്നു രാജിവച്ച കൗൺസിലറെ ഇത്തവണ കൂടെക്കൂട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.


കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വിഴിഞ്ഞം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ലതാ സുഗതന്‍റെ വരവ് യുഡിഎഫിന് തിരിച്ചടിയായി.
എൽഡിഎഫ് സ്ഥാനാർഥി അഫ്‌സ സജീന 1828 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ നിസാബീവിക്ക് ലഭിച്ചത് 1188 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാർഥി ലതാ സുഗതന് 754 ഉം എൻഡിഎ സ്ഥാനാർഥി അനിതാ അജീഷിന് 444 വോട്ടുകളും ലഭിച്ചു.

Chocolate

നല്ലൊരു സോഷ്യൽ സ്മാർട്ടാകാം

കാളീഘട്ടിലെ ഒരു തെരുവിൽകൂടി മദർ തെരേസ ഒരു കന്യാസ്ത്രീയോടൊപ്പം നടന്നു പോകുന്പോൾ റോഡരുകിൽ എന്തോ കിടക്കുന്നതു കണ്ടു. ഒരു പഴന്തുണിക്കെട്ടാണെന്ന് മദർ കരുതി. അബോധാവസ്ഥയിലായ ഒരു സ്ത്രീയായിരുന്നു അത്. അവരുടെ മുഖത്തിന്‍റെ പകുതി എലികളും ഉറുന്പുകളും തിന്നു തീർത്തിരുന്നു. മദർ ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചു. പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല.

ആശുപത്രിയിൽ നിന്ന് പോകാൻ മദറും കൂട്ടാക്കിയില്ല. കുറെ സമയത്തെ കാത്തിരിപ്പിനുശേഷം അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായി. ഒരു കിടക്കയിൽ പായ് വിരിച്ച് മദർ അവരെ കിടത്തി. ഒരു തുള്ളി ജലം മദർ ആ സ്ത്രീയുടെ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ചു. ചെറിയൊരനക്കം! ആർക്കും വേണ്ടാത്ത ആ സ്ത്രീ മദറിന്‍റെ കൈയിൽ കിടന്നു മരിച്ചു.

ഒരിക്കൽ മദർ തെരേസയ്ക്കെതിരെ കുറെപ്പേർ പോലീസിൽ പരാതി കൊടുത്തു. അന്വേഷണത്തിനായി അവർ മദർ പ്രവർത്തിച്ചിരുന്ന നിർമൽ ഹൃദയയിൽ എത്തി.
ഒരു ചെറിയ മുറിയിൽ മദർ ഒരു രോഗിയ്ക്കരുകിൽ കുനിഞ്ഞിരിക്കുന്നതാണവർ കണ്ടത്. മദർ അവരെ കണ്ടതേയില്ല. മദർ ശുശ്രൂഷിക്കുന്ന രോഗിയുടെ മുഖത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നോക്കി. ആ കാഴ്ച കരളലിയിക്കുന്നതും ഭീമൽസവുമായിരുന്നു. രോഗിയുടെ മുഖത്തെ പച്ചമാംസത്തിൽ നിന്ന് പുഴുക്കളെ ശ്രദ്ധയോടെ നീക്കിക്കളയുകയായിരുന്നു മദർ. ദുർഗന്ധം സഹിക്കവയ്യാതെ അന്വേഷണ ഉദ്യോഗസ്ഥൻ മൂക്കു പൊത്തി. പക്ഷേ ഉറ്റവരും ഉടയവരും ഇല്ലാത്ത ആ രോഗിയുടെ ദുർഗന്ധം മദറിനെ തെല്ലും അലട്ടിയില്ല. മദർ ആ രോഗിയോട് പറഞ്ഞു. “നിങ്ങളുടെ മതത്തിലെ ഒരു പ്രാർത്ഥന ചൊല്ലിക്കോളൂ. എനിക്കറിയാവുന്ന ഒരു പ്രാർത്ഥന ഞാനും ചൊല്ലാം. നമ്മൾ രണ്ടുപേരും കൂടി പ്രാർത്ഥിക്കുന്പോൾ ദൈവത്തിന് പ്രസാദമായിതീരും.”

മദർ അന്വേഷണ ഉദ്യോഗസ്ഥരോട് നിർമൽ ഹൃദയയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രോഗികളെയും അശരണരേയും കണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണു നിറഞ്ഞു. പരാതിയിൽ ഒരു കഴന്പുമില്ലെന്ന് അവർ കണ്ടെത്തി. മറ്റുള്ളവരുടെ വേദനയും സങ്കടവും വികാരങ്ങളും തിരിച്ചറിയാനും അവർക്ക് ആശ്വാസവും പിന്തുണയും നൽകാനും കഴിയുന്ന ബുദ്ധിവൈഭവത്തെ സോഷ്യൽ ഇന്‍റലിജൻസ് എന്നു പറയാം.
അതുകൊണ്ട് മദർ തേരേസാ സോഷ്യൽ സ്മാർട്ടാണ്.

മറ്റുള്ളവരുടെ ശാരീരികഭാഷ മനസിലാക്കാൻ കഴിയുക, മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിയുക, ആരോഗ്യകരവും മനോഹരവുമായ നല്ല ബന്ധങ്ങൾ സൂക്ഷിക്കുക, ഗ്രൂപ്പുകളിൽ ശ്രദ്ധേയരാകുക, മറ്റുള്ളവരെ നന്നായി സ്വാധീനിക്കുക, മസ്തിഷ്കത്തിന്‍റെ എല്ലാം ബുദ്ധിപരമായ ഘടകങ്ങളെയും വളർത്തുന്നതിന് ശ്രമിക്കുക, ശുഭചിന്തയുണ്ടാകുക, നല്ല ലക്ഷ്യബോധമുണ്ടാകുക ഇതൊക്കെ സോഷ്യൽ സ്മാർട്ടുകാരുടെ പ്രത്യേക സിദ്ധി വിശേഷങ്ങളാണ്.

മറ്റുള്ളവരുടെ വികാരങ്ങൾ, താല്പര്യങ്ങൾ, പെരുമാറ്റങ്ങൾ ഇവയെ ഉൾക്കൊണ്ട് അവരുമായി ഇടപഴകുന്നതിന് നമുക്ക് കഴിയുന്പോഴാണ് നാം സോഷ്യൽ സ്മാർട്ട് ആയി മാറുന്നത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സോഷ്യൽ സ്മാർട്ട് ആയ ഒരാൾ അയാളുടെ മസ്തിഷ്ക്കത്തിലെ എല്ലാ ശക്തിവിശേഷങ്ങളും ശരിയായി ഉപയോഗിക്കും. മറ്റുള്ളവരുടെ വളർച്ചയ്ക്കും അവരെ ക്രിയാത്മകമാക്കുന്നതിനും അവർ നിമിത്തമാകും. വൃത്യസ്ത ജനവിഭാഗങ്ങളുടെ ഇടയിൽ ഇവർ സുരക്ഷിതരായിരിക്കും.

സോഷ്യൽസ്മാർട്ടുകാർക്ക് കൗണ്‍സിലർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരൊക്കെയായി മാറാൻ കഴിയും. സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട ലോകത്ത് അനവധിയായ തൊഴിൽ സാഹചര്യങ്ങളുണ്ട്. മികച്ച സ്ഥാനമാനങ്ങൾ നേടാൻ കൂട്ടുകാർക്ക് കഴിയും.

സോഷ്യൽ സ്മാർട്ടാകാൻ കൂട്ടുകാർ ചെയ്യേണ്ടത്.
കോണ്‍ഫറൻസുകളിൽ പങ്കെടുക്കുക, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സംഘ-പഠന സംവിധാനങ്ങൾ, കോ-ഓപ്പറേറ്റീവ് ലേണിംഗ്, പ്രശ്ന പരിഹാരത്തിൽ പങ്കാളിത്തം, പരസ്പരം പങ്കുവെയ്ക്കൽ, നല്ല സ്വഭാവം വളർത്തൽ, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടൽ, സാമൂഹ്യ പ്രവർത്തകരുമായുള്ള സംഘം ചേരൽ, ന·യിലേക്ക് ഒരാളെ നയിക്കുന്നതായി സ്വപ്നം കാണൽ, സാമൂഹ്യപ്രവർത്തനം ഇതൊക്കെ സോഷ്യൽ സ്മാർട്ടാകാൻ ഒരാളെ സഹായിക്കും.

Latest News

Corehub Up