Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engineering

ആഘോഷമായി ബ്രില്യന്‍റ് എൻജിനിയറിംഗ് വിക്ടറി ഡേ

പാലാ: ദേശീയ-സംസ്ഥാനതല എൻജിനിയറിംഗ് പ്രവേശനപരീക്ഷകളായ ജെഇഇ മെയിൻ, അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ റോഷൻ രാജു, നിരഞ്ജൻ ജെ. പിള്ള, മീര കൃഷ്ണ, ഗൗരി ശങ്കർ എന്നിവരെയും, മികച്ച വിജയം കരസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാർഥികളെയും ബ്രില്യന്‍റ് എൻജിനിയറിംഗ് വിക്ടറി ഡേ ‘ടെക് കോണ്‍ക്വയർ 2026’ൽ അനുമോദിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ജോസ് കെ. മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, മാണി സി. കാപ്പൻ എംഎൽഎ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, ജില്ലാ പോലീസ് മേധാവി സാബു മാത്യു, പാലാ ഡിവൈഎസ്പി കെ. സദൻ, പാലാ മുനിസിപ്പൽ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തിരുവല്ല ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി, കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട്, ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തുങ്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ്, വൈസ് പ്രസിഡന്‍റ് രാജൻ മുണ്ടമറ്റം, ളാലം ബ്ലോക്ക് മെംബർ മാത്തുക്കുട്ടി ചേന്നാട്ട്, ഈരാറ്റുപേട്ട എസ്ഐ ബിനോയി, രഞ്ജിത്ത് മീനാഭവൻ, പ്രഫ. റോയി തോമസ്, റ്റോബിൻ കെ. അലക്സ്, ടോമി ചെറിയാൻ, ജോസ് പാറേക്കാട്, എബി ജോസ്, ജിമ്മി ജോസഫ്, ജോബി, തങ്കച്ചൻ മണ്ണൂശേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കുകയും ചെയ്തു.

ജെഇഇ അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റോഷൻ രാജുവിന് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും കീം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ധ്യാൻ തേജ് മണപ്പാട്ടിക്ക് അഞ്ച് ലക്ഷം രൂപയും ഗോൾഡ്മെഡലും ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാന ഒന്നാം റാങ്ക് ജേതാവായ നിരഞ്ജൻ ജെ. പിള്ളയ്ക്കും കീം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കെ.ആർ. വിസ്മയയ്ക്കും നാലു ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനിച്ചു.

കീം പരീക്ഷയിൽ നാലു മുതൽ പത്തുവരെ സ്ഥാനം കരസ്ഥമാക്കിയ രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആൽഫ്രഡ് ജെൻസണ്‍, തലാൽ ഷിഹാബുദിൻ, കൃഷ്ണ ജെ. മേനോൻ, എസ്. ജോഷ്വ, ഋത്വിൻ രാജ് എന്നിവർക്ക് ഒന്നു മുതൽ മൂന്നു ലക്ഷം രൂപയുടെവരെ സ്കോളർഷിപ്പും ഗോൾഡ്മെഡലുകളുമാണ് സമ്മാനിച്ചത്. കുസാറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനവ് അരുണിനും ബി ആർക്ക്-ബി പ്ലാനിംഗ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ മീരാകൃഷ്ണ, ഗൗരിശങ്കർ എന്നിവർക്കും ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനമായി നൽകി.

Education

എൻജിനിയറിംഗ്: കേന്ദ്രീകൃത അലോട്ട്മെന്‍റിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് 2026-2027 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം.

2026–ലെ എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർഥികൾക്ക്ആറിനു വൈകുന്നേരം നാലുവരെ www.cee. kerala.gov.in എന്ന വെബ്‍സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്‍റിനു പരിഗണിക്കുന്നതല്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടത്തിൽ പുതുതായി നൽകാൻ സാധിക്കുന്നതല്ല.

ആയതിനാൽ പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിംഗ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

Kerala

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എന്‍ജിനിയറിംഗില്‍ റോഷന്‍ രാജു ബിഫാമിൽ വിനായക് നാരായൺ

കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ (കീം) ഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 96,750 പേരിൽ 79,717 പേര്‍ യോഗ്യത നേടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ കൊച്ചിയില്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

യഥാസമയം മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 64,759 പേരുടെ എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കി.

എറണാകുളം അങ്കമാലി അയ്യമ്പുഴ അമലാപുരം കാച്ചപ്പള്ളി വീട്ടില്‍ റോഷന്‍ രാജുവിനാണ് ഒന്നാം റാങ്ക്. 600 ല്‍ 586 ആണ് സ്‌കോര്‍. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.

രണ്ടാം റാങ്ക് നേടിയ കണ്ണൂര്‍ ചെറുവാഞ്ചേരി പൂവത്തൂര്‍ മണിയറ്റപ്പറമ്പില്‍ ധ്യാന്‍ തേജ് മണപ്പാട്ടിക്ക് 586 സ്‌കോര്‍ ലഭിച്ചു. റോഷന്‍ രാജുവിനും ധ്യാന്‍ തേജിനും ഒരേ സ്‌കോറാണു ലഭിച്ചതെങ്കിലും ഗണിതശാസ്ത്രത്തിലെ കൂടുതല്‍ മാർക്ക് റോഷന്‍ രാജുവിനെ ഒന്നാം റാങ്കിന് അര്‍ഹനാക്കി.

തൃശൂര്‍ കൊച്ചുകടവ് കോഴിപ്പിള്ളില്‍ വീട്ടില്‍ കെ.ആര്‍. വിസ്മയയ്ക്കാണ് മൂന്നാം റാങ്ക്. സ്‌കോര്‍: 585. എറണാകുളം ചോറ്റാനിക്കര കുരീക്കാട് കൃഷ്ണപ്രിയയില്‍ എച്ച്. രോഹിത്ത് കൃഷ്ണയ്ക്കാണ് നാലാം റാങ്ക്. സ്‌കോര്‍: 581.

ബിഫാമിന് തൃശൂര്‍ പോട്ട പഴമ്പിള്ളി കൊച്ചത്ത് വീട്ടില്‍ വിനായക് നാരായൺ ഒന്നാം റാങ്ക് നേടി. 300 ല്‍ 286 ആണ് സ്‌കോര്‍. രണ്ടാം റാങ്കിന് തൃശൂര്‍ ഒല്ലൂര്‍ അക്കര വീട്ടില്‍ ജെസെ ജസ്റ്റിനും (286/300) മൂന്നാം റാങ്കിന് മലപ്പുറം കവനൂര്‍ നടുക്കണ്ടിയില്‍ എ.എന്‍. ദിയ ഫാത്തിമയും (286/300) അര്‍ഹരായി. എറണാകുളം കടവന്ത്ര ചിലവന്നൂര്‍ ഗ്യാലക്‌സി ക്ലിഫോര്‍ഡ് ബ്ലോക്ക്-4 ല്‍ പ്രണവ് .ജി. സജീവിനാണ് (283/300 ) നാലാം റാങ്ക്.

Kerala

കീം 2026: വിസ്മയ വിജയം

മാള: തനിക്കൊരു എൻജിനിയർ ആകണമെന്ന അതിയായ ആഗ്രഹം ദൃഢനിശ്ചയത്തോടെയുള്ള പഠനത്താൽ നേടിയെടുത്ത മിടുക്കിയെ അഭിനന്ദിക്കുകയാണ് എല്ലാവരും.

തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് എരവത്തൂർ കൊച്ചുകടവ് കോഴിപ്പിള്ളിൽ രാജീവിന്‍റെയും സുജ എസ്. നായരുടെയും മകളായ വിസ്മയയാണ് കീമിൽ മൂന്നാം റാങ്ക് നേടിക്കൊണ്ട് വിസ്മയിപ്പിച്ച മിടുക്കി.

ആദ്യശ്രമത്തിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ വന്നതിനെതുടർന്ന് പാലാ ബ്രില്ല‍്യന്‍റിൽ മുഴുവൻ സമയ കോച്ചിംഗിലായിരുന്നു വിസ്മയ. അധികം മുഷിഞ്ഞിരുന്നു പഠിക്കുന്ന പ്രകൃതക്കാരിയല്ല വിസ്മയയെന്നാണ് കുടുംബാംഗങ്ങളുടെ പക്ഷം.

ഐഐടി ഗൊരഖ്പുരിൽ ഇലക്‌ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷനിൽ ഇതിനകം വിസ്മയ പ്രവേശനം നേടി.

മാള ഹോളിഗ്രേസ് അക്കാദമിയിൽ സിബിഎസ്ഇയിൽ പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിസ്മയയുടെ പ്ലസ് ടു പഠനം എറണാകുളം ഭവൻസിൽ ആയിരുന്നു. 99 ശതമാനം മാർക്ക് പ്ലസ് ടുവിനു നേടി.

കാലടിക്കടുത്തു മറ്റൂരിൽ ഹോട്ടൽ ബിസിനസാണ് വിസ്മയയുടെ അച്ഛൻ രാജീവിന്. അമ്മ സുജ എസ്. നായർ എറണാകുളം മഹാരാജാസ് കോളജിൽ ക്ലർക്കാണ്. മൂന്നുവയസുകാരനായ ഇഷാനാണ് സഹോദരൻ.

Kerala

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിന് ഒന്നാം റാങ്ക്

കൊച്ചി: സംസ്ഥാനത്തെ എൻജിനീയറിംഗ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി വിദ്യാർഥികൾക്ക് റാങ്ക് പരിശോധിക്കാം. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും, തൃശൂർ സ്വദേശി കെ.ആർ. വിസ്മയ മൂന്നാം റാങ്കും സ്വന്തമാക്കി.

വലിയ തയാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികൾക്ക് ഇടനൽകാതെ സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാൻ സാധിച്ചതായും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനെയും മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

എൻജിനീയറിംഗിൽ പരീക്ഷ എഴുതിയ 96,750 പേരിൽ 79,717 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ മാർക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങൾ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി.

Kerala

കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

ചെങ്ങന്നൂർ: കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.

ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്‍റെ മകനുമായ ജോയേൽ ആന്‍റണി (21) യെയാണ് കാണാതായത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തി ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകും വരെ പ്രദേശത്ത് ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും ജോയേലിനെ കണ്ടെത്താനായില്ല.

അപകടവിവരമറിഞ്ഞ് ജോയേലിന്‍റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു.

Education

എൻജിനിയറിംഗ്, ഫാർമസി പ്രവേശനം 2026: അന്തിമ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലും, കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബംഗളൂരു, ഷാര്‍ജ, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും നടത്തിയ 2026-27 അധ്യയനവർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

23ന് പ്രസിദ്ധീകരിച്ച എൻജിനിയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകളുടെ ഉത്തരസൂചികകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ വിദഗ്ധ സമിതി പരിശോധിച്ചു. ആവശ്യമായ ഭേദഗതികൾ വരുത്തിയശേഷമാണ് അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിശദമായ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

Education

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനിയറിംഗ് ഫാർമസി കോഴ്സുകളിലേക്കുള്ള കന്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയോ ചോദ്യങ്ങളോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾക്ക് ഈമാസം 26ന് വൈകുന്നേരം ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓണ്‍ലൈനായി ഫീസ് അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാം.

സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച ഫീസ് തിരികെ നൽകും. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്തതോ ഫീസ് അടയ്ക്കാത്തതോ ആയ പരാതികൾ സ്വീകരിക്കുന്നതല്ല. തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഫോണ്‍: 0471 2332120, 0471 2338- 487, 0471 2525300.

Education

കീം 2026: കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം

തിരുവനന്തപുരം: കീം 2026 മുഖേന എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിൽ ഏതെങ്കിലും കോഴ്സുകളിലേക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക്, ആവശ്യമെങ്കിൽ പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുള്ള (Course Addition)അവസരം ലഭ്യമാക്കി.

ആർക്കിടെക്ചർ (BArch): കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം.

കീം 2026ന് അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് 12നു വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ സാധിക്കും. ഫോൺ: 04712332120.

Latest News

Corehub Up