National
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ ആളപായമില്ലെന്ന് പോലീസ് പറഞ്ഞു.
ബേസ്മെന്റിൽ സ്ഥാപിച്ചിരുന്ന മെഷീനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അപകടത്തിൽപ്പെട്ടത്.
പുക നിറഞ്ഞതിനെ തുടർന്ന് ഫാക്ടറിയുടെ ഒന്നാം നിലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും കെട്ടിടത്തിന്റെ വശത്തെ ഗ്ലാസ് പാനലുകൾ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റ അഞ്ചു പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഗ്ലാസ് തട്ടി ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.
തൊഴിലാളികളും പോലീസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദിൽ ഹോളി ഉൾപ്പെടെ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന വർണപ്പൊടി (ഗുലാൽ) നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു സ്ത്രീകൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു.
സാഫിഡോണിലെ ഭാട്ട് കോളനിയിലുള്ള ഫാക്ടറിയുടെ പ്രവേശന കവാടത്തിലാണു തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ സ്ഫോടനത്തിൽ 11 തൊഴിലാളികൾക്കു പൊള്ളലേറ്റു.
മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ ലോട്ടെ പരശുറാമിലെ ഡോ. ഖാൻ ഇൻഡട്രിയൽ കൺസൾട്ടന്റ്സിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ വിദഗ്ധചികിത്സയ്ക്കായി നവിമുംബൈയിലേക്കു കൊണ്ടുവന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ എക്സ്പ്ലൊസീവ് ഫാക്ടറിയില്‍ ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
സ്ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളിൽ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പരിക്കേറ്റവരെ നാഗ്പുരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു.
നാശനഷ്ടങ്ങൾ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു.
ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഫോടനം നടക്കുന്പോൾ 20 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്.
Kerala
കാസർഗോഡ്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാലോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര് മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പസമൈലാരം വ്യവസായികമേഖലയിലെ സിഗാച്ചി കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചും മരിച്ചെന്നാണ് വിവരം. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
National
ന്യൂഡല്‍ഹി: ഡല്‍ഹി റിത്താലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര് മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റിത്താല മെട്രോ സ്റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്കും തുണിത്തരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട്.
സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫാക്ടറിയുടെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കൂടുതല്‍ ആളുകള്‍ കുടുങ്ങികിടപ്പുണ്ടോയെന്നും ആശങ്കയുണ്ട്.