Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Crisis

ആരോഗ്യവകുപ്പ് കൈയിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത: കെ.മുരളീധരൻ

കോഴിക്കോട്: ആരോഗ്യവകുപ്പ് കൈയിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കോഴിക്കോട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കായകൽപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മരുന്ന് കമ്പനികൾക്ക് 476 കോടി രൂപ കുടിശിക നൽകാനുണ്ട്. സാമ്പത്തിക കുടിശിക ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ പോലും ബാധിക്കുന്നുണ്ട്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ വൈകാൻ കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.

ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി സ്ഥലം മാറ്റങ്ങളുണ്ടാകും. അതിനെ രാഷ്ട്രീയ മാറ്റങ്ങളായി കാണരുത്. വകുപ്പിനെ നേരെയാക്കാൻ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

2017ൽ പാലക്കാടാണ് ഷിഗല്ല ഉത്ഭവം ഉണ്ടായത്. എല്ലാവർഷവും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷിഗല്ല ബാധിച്ചുള്ള മരണവും നേരത്തെയുണ്ടായിട്ടുണ്ട്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടണം. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണത്തിൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leader Page

ബോക്സ് ഓഫീസ് നിശ്ചലം!; മലയാള സിനിമാ വ്യവസായം സാന്പത്തിക പ്രതിസന്ധിയിൽ

മലയാള സിനിമാ വ്യവസായം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ തിയറ്ററിലും ഒടിടികളിലുമായി റിലീസ് ചെയ്തത് 43 ചിത്രങ്ങളാണ്. ഇവയിൽ 32 ചിത്രങ്ങളും ദയനീയമായി തകർന്നടിഞ്ഞു.
’ചത്താ പച്ച’, ’പ്രകന്പനം’ എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനായത്. വന്പൻ ഹൈപ്പിൽവന്ന ജിത്തു ജോസഫിന്‍റെ ’വലതുവശത്തെ കള്ളൻ’, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം നാദിർഷായും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ‘മാജിക് മഷ്റൂംസ്’, ‘സർവം മായ’യുടെ വൻവിജയത്തിനു ശേഷം വലിയ പ്രതീക്ഷയോടെയെത്തിയ നിവിൻ പോളിയുടെ ‘ബേബി ഗേൾ’ എന്നിവയെല്ലാം ബോക്സോഫീസിൽ തകർന്നു വീഴുകയായിരുന്നു. വലിയ താരചിത്രങ്ങൾ കുറവായതിനാൽ ചെറുബജറ്റ് ചിത്രങ്ങളും പരീക്ഷണാത്മക സിനിമകളുമാണ് കൂടുതലും കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയത്.

ചത്താ പച്ചയും പ്രകന്പനവും മാനം കാത്തു

ജനുവരിയിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ റിലീസായ ചത്താ പച്ചയും പ്രകന്പനവുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ജനുവരി 23ന് റിലീസ് ചെയ്ത 12-15 കോടി ബജറ്റിലിറങ്ങിയ ചത്താ പച്ച ലോകവ്യപകമായി 35.5 കോടി രൂപ കളക്ഷൻ നേടി. പിറ്റേ ആഴ്ച റിലീസ് ചെയ്ത പ്രകന്പനത്തിന്‍റെ ബജറ്റ് 4-5 കോടിയായിരുന്നു. കളക്ഷൻ 20 കോടിയിലേറെയും. മൗത്ത് പബ്ളിസിറ്റിയും യുവ പ്രേക്ഷകരിൽനിന്നു ലഭിച്ച മികച്ച പ്രതികരണവുമാണ് ചത്താ പച്ചയെ രക്ഷിച്ചെടുത്തതെങ്കിൽ കഥയുടെ പുതുമയും സസ്പെൻസും പ്രകന്പനത്തെ തുണച്ചു. ഇതിലൂടെ വലിയ നഗരങ്ങളിലെ പ്രേക്ഷകരുടെ ഇടയിൽ പ്രകന്പനത്തിന് സ്വീകാര്യത ലഭിച്ചു.

തുടക്കം മികച്ചത്; ലോംഗ് റണ്ണിൽ പതറി

ജനുവരി മാസം വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രങ്ങൾ നല്ല തുടക്കത്തിനു ശേഷം പിടിച്ചുനില്ക്കാനാവാതെ അനിവാര്യമായ പരാജയം പുല്കുന്നതാണു കണ്ടത്. ജിത്തു ജോസഫിന്‍റെ വലതുവശത്തെ കള്ളൻ ആദ്യ ദിവസം നേടിയത് 1.1 കോടി രൂപയാണ്. വലിയ വിജയത്തിലേക്കു കുതിക്കുമെന്നു കരുതിയ ചിത്രം പക്ഷേ, അടുത്ത ദിവസങ്ങളിൽ കളക‌്ഷൻ കൂപ്പുകുത്തുന്നതാണ് കണ്ടത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യവാരം പൂർത്തിയായപ്പോൾത്തന്നെ പരാജയമാകുമെന്ന് ഉറപ്പായിരുന്നു. ഒടുവിൽ ഏഴു കോടിയിൽ താഴെ കളക‌്ഷനിൽ പ്രദർശനം അവസാനിപ്പിച്ചു. ഏതാണ്ടു സമാനമായ അവസ്ഥയായിരുന്നു ബേബി ഗേളിനും നേരിടേണ്ടിവന്നത്. ആദ്യ ആഴ്ചയിൽ 2.6 കളക്ഷൻ നേടിയ ചിത്രവും ഒാടിത്തളർന്നു വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് വേൾഡ് വൈഡ് ചിത്രം നേടിയത് 10 കോടിയിൽ താഴെയാണ്.

ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ജയറാമിന്‍റെ ആശകളായിരം ഡിസാസ്റ്ററായതും ഫെബ്രുവരിയിൽ കണ്ടു. ജയറാമിനൊപ്പം മകൻ കാളിദാസ് എത്തിയിട്ടും വിധി എതിരായിരുന്നു. വൈശാഖിന്‍റെ സീനിയേഴ്സും മിഥുൻ മാനുവൽ തോമസിന്‍റെ ഓസ്ലറും മാത്രമാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ശ്രദ്ധിക്കപ്പെട്ട ജയറാമിന്‍റെ ചിത്രങ്ങൾ എന്നുകൂടി ഓർക്കണം. ഭാവനയും റഹ്മാനും ഒന്നിച്ച അനോമി എന്ന ചിത്രത്തിന്‍റെ പരാജയവും എടുത്തു പറയേണ്ടതാണ്. ആദ്യ ആഴ്ച ചിത്രം നേടിയ കള‌ക‌്ഷൻ 89 ലക്ഷം മാത്രമാണ്. ത്രില്ലർ ജോണറിൽ വന്ന ചിത്രം ഒട്ടും ത്രില്ലടിപ്പിച്ചില്ലെന്നു ചുരുക്കം. 1983 എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ എബ്രിഡ് ഷൈനും 2026 ൽ കൈപൊള്ളി. അദ്ദേഹത്തിന്‍റെ സ്പാ എന്ന ചിത്രം നിലവിൽ തീയറ്ററിലുണ്ടെങ്കിലും പുറത്തുവരുന്ന റെസ്പോണ്‍സ് പ്രതീക്ഷ നൽകുന്നതല്ല. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം നാദിർഷാ- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച മാജിക് മഷ്റൂം എന്ന ചിത്രവും പരാജയമായി. ഒട്ടും പബ്ലിസിറ്റി ഇല്ലാതെ ഫാന്‍റസി/ ഫാമിലി ജോണറിലെത്തിയ ചിത്രം വന്നതും പോയതും പ്രേക്ഷകർ അറിഞ്ഞില്ല എന്നുപറഞ്ഞാലും അതിശയോക്തിയാവില്ല.

വരാനിരിക്കുന്നത് വന്പൻ പടങ്ങൾ; പ്രതീക്ഷകൾ വാനോളം

ഇനി വരാനിരിക്കുന്നത് വലിയ പ്രോജക്റ്റുകളാണെന്നതാണ് മലയാള സിനിമയുടെ പ്രതീക്ഷ. ഏറ്റവും വലിയ റിലീസുകളിലൊന്ന് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രമായ പേട്രിയട്ടാണ്. ഇരുവരും ഒരുമിച്ച് സ്ക്രീനിൽ വന്നിട്ടുള്ളപ്പോഴൊക്കെ ബ്ലോക്ക്ബസ്റ്ററുകൾ പിറന്നിട്ടുമുണ്ട്. കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും ഒന്നിക്കുന്പോൾ പിറക്കാനിരിക്കുന്നത് ചരിത്രമാണെന്നാണ് ചലച്ചിത്ര പ്രേമികൾ പറയുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും ലൊക്കേഷനുകൾക്ക് പുറമേ ശ്രീലങ്ക, യുകെ, അസർബെയ്ജാൻ, ഷാർജ എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. 100 കോടിക്കു മുകളിലാണ് ചിത്രത്തിന്‍റെ ബജറ്റെന്നാണ് പുറത്തുവരുന്ന വിവരം.

ചിലർ വരുന്പോൾ ചരിത്രം വഴിമാറും എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന വരവായിരുന്നു ജോർജുകുട്ടിയുടേത്. ഗീതാ പ്രഭാകറിന് അന്ത്യക്രിയ ചെയ്യാൻ വരുണിന്‍റെ അസ്ഥികൾ മാത്രം നൽകി അവസാനിച്ച ദൃശ്യം രണ്ട് മലയാളികളുടെ മനസിൽ നിരവധി സംശയങ്ങളാണ് അവശേഷിപ്പിക്കുന്നത്. ഈ വർഷം വരാനിരിക്കുന്ന ഏറ്റവും വലിയ പടം ഏതാണെന്നു ചോദിച്ചാൽ ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ദൃശ്യം മൂന്ന് എന്നു പറയുന്നവരുടെ തട്ട് താണുതന്നെയിരിക്കും.

തിയറ്ററിൽ പരാജയപ്പെട്ട ഒരു ചിത്രം പിന്നീട് കൾട്ട് സ്റ്റാറ്റസ് നേടുന്നത് പലതവണ മലയാളികൾ കണ്ടിട്ടുണ്ട്. ആ ഗണത്തിൽ അവസാനം പേരു ചേർത്ത ചിത്രമാണ് തിയേറ്ററിൽ പ്രേക്ഷകർ തിരസ്കരിച്ച ജയസൂര്യയും ടീമും വേഷമിട്ട ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. ഒന്നാം ഭാഗത്തിന് ഫാൻസ് ഉണ്ടായത് ഡിജിറ്റൽ സ്പെയ്സിലാണ്. അതു തിരിച്ചറിഞ്ഞ മിഥുൻ മാനുവൽ തോമസ് അതിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കി. അതു സൂപ്പർ ഹിറ്റായതോടെ മൂന്നാം ഭാഗവും വരുന്നു. അതായത് ഷാജി പാപ്പനും സർബത്ത് ഷമീറും അറയ്ക്കൽ അബുവും വീണ്ടും വരുന്നു എന്നു സാരം.

നീട്ടി വളർത്തിയ താടിയും തലമുടിയുമായി ജയസൂര്യ പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർ അദ്ഭുതപ്പെട്ടു. സ്വാഭാവികമായി എല്ലാവരും ചോദിച്ചു ഏതാണു സിനിമയെന്ന്. മാന്ത്രികനായ വൈദികൻ കടമറ്റത്തു കത്തനാരായി ജയസൂര്യ പരകായപ്രവേശം നടത്തിതാണന്ന് മനസിലാക്കിയതോടെ കാത്തിരിപ്പാരംഭിച്ചു. കാത്തിരിപ്പിനു വിരമമാവാൻ മാസങ്ങൾ മാത്രം.

ഗോകുലം ഗോപാലൻ നിർമിർക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 90 കോടിയാണെന്നാണ് പുറത്തുവരുന്ന വിവരം. കള്ളിയങ്കാട്ടു നീലിയായി വരുന്നത് അനുഷ്ക ഷെട്ടിയാണ് ആടിലൂടെയും കത്തനാരിലൂടെയും 2026 ജയസൂര്യയുടെ വർഷമാകുമോയെന്ന് കാത്തിരുന്നു കാണാം.

Kerala

വാഴ്സിറ്റി ദാരിദ്ര്യത്തിൽ; പിന്നെങ്ങനെ ഡി ലിറ്റ് കൊടുക്കും: വിസി ഗീതാകുമാരി

കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്‍കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്‍മനന്‍റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില്‍ നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചത്.

2021ല്‍ ആയിരുന്നു ശോഭന, സംസ്‌കൃത പണ്ഡിതന്‍ എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഗവര്‍ണര്‍ക്കു സമയം കിട്ടാത്തതുകൊണ്ട് ഈ ചടങ്ങ് നീണ്ടുപോയി. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് സൗഹൃദ സംഭാഷണത്തിനിടെ ശോഭന ഇക്കാര്യം സൂചിപ്പിച്ചത്.

2021ല്‍ ഗര്‍വണര്‍ക്കു സമയം കിട്ടിയില്ല, അതുകൊണ്ട് ചടങ്ങ് നടത്തിയില്ല എന്നാണ് അന്നു വിസി പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്‍റെ സമയം കഴിഞ്ഞതിനാൽ കൊടുക്കാന്‍ പറ്റിയില്ല. അടുത്ത വിസി വന്നു. അദ്ദേഹത്തിനും ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും സാമ്പത്തികമായി യൂണിവേഴ്‌സിറ്റി വല്ലാത്ത പരാധീനതയില്‍പെട്ടു. ഒട്ടും സാമ്പത്തികമില്ല യൂണിവേഴ്‌സിറ്റിയില്‍. കുട്ടികളുടെ എണ്ണം കുറഞ്ഞു, ഫീസ് കിട്ടുന്നതു കുറഞ്ഞു.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെന്‍ഷന്‍ പറ്റിയവര്‍ക്കു പോലും പണം കൊടുക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഈ സമയത്തു പത്തു ലക്ഷത്തിലധികം ചെലവു വരുന്ന ഒരു പരിപാടിയെ കുറിച്ചു ചിന്തിക്കാനേ പറ്റില്ല. വിശിഷ്ട വ്യക്തികള്‍ ഒക്കെ പങ്കെടുക്കുന്ന ഒരു ചടങ്ങ് അതിന്‍റെ പ്രാധാന്യത്തോടെ നടത്താനുള്ള സാമ്പത്തികമില്ല.

ഞാന്‍ ചുമതലയേറ്റിട്ടു രണ്ടു കൊല്ലമായി എന്നാല്‍, ഡി ലിറ്റ് നല്‍കുന്നതിനു വേണ്ടി ഒരു മീറ്റിംഗ് നടത്തിയിട്ടില്ല. കൊടുക്കില്ല എന്നു പറയുന്നതല്ല. സാമ്പത്തിക ഭദ്രമാകുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നു മാത്രമേ പറയാനാവൂ. ഒരു പെര്‍മനന്‍റ് വിസി വന്ന് ഇതു നടത്താനായുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ - ഗീതാകുമാരി പറഞ്ഞു.

Leader Page

ഗൗരവതരമായ ധന പ്രതിസന്ധി

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദരിദ്രരാക്കിയ ശേഷം അതിദാരിദ്ര്യരഹിത കേരളം എന്ന പ്രഖ്യാപന മാമാങ്കം സർക്കാർ സംഘടിപ്പിക്കുന്ന ഇന്ന്, കേരളപ്പിറവിദിനത്തിൽ, യഥാർഥത്തിൽ ജനങ്ങൾ പരിഗണിക്കേണ്ട വിഷയം സംസ്ഥാനത്തിന്‍റെ ധന പ്രതിസന്ധി ആണെന്നാണ് ഒരു സാന്പത്തികകാര്യ പഠിതാവായ ഞാൻ കരുതുന്നത്. സംസ്ഥാനത്തിന്‍റെ കടബാധ്യത, ധനകാര്യ മാനേജ്മെന്‍റ് സംബന്ധമായ എല്ലാ തത്വങ്ങളും ലംഘിച്ച് സീമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്പോഴും തുടർച്ചയായി വിവിധ പേരുകളിലും രൂപങ്ങളിലും മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതു തുടർന്നുകൊണ്ടിരിക്കുന്ന സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമല്ല, അതിക്രൂരമായി അവഹേളിക്കുകകൂടിയാണ്.

സംസ്ഥാനം രൂപീകരിക്കപ്പെട്ട 1956 മുതൽ 2015-16 വരെ കൂട്ടിച്ചേർക്കപ്പെട്ട കടം (സഞ്ചിതകടം) 1,53,200 കോടി ആയിരുന്നു. എന്നാൽ അത് എല്ലാ നിയന്ത്രണങ്ങളും മറികടന്ന് 2025-26 ബജറ്റിൽ 4,81,997 കോടിയായി മാറി. ശ്രീലങ്കയിലും മറ്റു ചില രാജ്യങ്ങളിലും സംഭവിച്ചതുപോലെ നിത്യനിദാന ചെലവുകൾക്കു വഴിയില്ലാതെ സംസ്ഥാനം സാന്പത്തിക അരാജകത്വത്തിലേക്കു കൂപ്പുകുത്തേണ്ടി വരുമോ?

സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധിക്ക് രണ്ടു മാനങ്ങളുണ്ട്. ദിനംതോറും പെരുകുന്ന കടബാധ്യതയും അവശ്യമരുന്നുകൾക്കും ചികിത്സകൾക്കുംപോലും പണമില്ലാതായിരിക്കുന്ന പ്രതിസന്ധിയുമാണ് ഒരു മാനം. 65-70 ശതമാനം ജനങ്ങൾ കടക്കെണിയിൽപ്പെട്ടു നട്ടംതിരിയുന്നതും അധ്വാനം ഉത്പാദനോന്മുഖമായി വിനിയോഗിക്കാൻ കഴിയാത്തതുമൂലം വീണ്ടും വീണ്ടും കടം എടുത്തുതന്നെ മുന്നോട്ടു പോകേണ്ടിവരുന്നതുമാണ് രണ്ടാമത്തെ മാനം.

ആദ്യത്തെ മാനത്തെ സംബന്ധിച്ച് അക്കൗണ്ടന്‍റ് ജനറൽ നിരന്തരമായി മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. രണ്ടാമത്തെ മാനത്തെ സംബന്ധിച്ച ഔദ്യോഗിക വിവരം കേന്ദ്രസർക്കാർ സ്ഥാപനമായ നബാർഡ് 2024ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലുണ്ട്.

കുടുംബങ്ങൾ കടക്കെണിയിൽ

ദേശീയ തലത്തിൽ ബാങ്ക് നടത്തിയ ഒരു പഠനത്തിലാണ് കേരളത്തിലെ 65-70 ശതമാനം കുടുംബങ്ങൾ കടക്കെണിയിലാണെന്നും വരുമാനം ആർജിക്കാനുള്ള സാഹചര്യം ആ കുടുംബങ്ങൾക്ക് ഇല്ലാതായിരിക്കുകയാണെന്നും കണ്ടെത്തിയത്. അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ് ഈ പ്രതിസന്ധികൾ രണ്ടും. പരിഹരിക്കപ്പെടണമെങ്കിൽ പക്ഷേ അസാധാരണമായ ഇച്ഛാശക്തിയുള്ള സർക്കാർ കൂടിയേ തീരൂ. സർക്കാരിന്‍റെ ധന പ്രതിസന്ധിക്ക് ശമനമണ്ടാകണമെങ്കിൽ സർക്കാരിന്‍റെ പണം വിനിയോഗിക്കുന്ന സംഗതിയിൽ സാന്പത്തിക അച്ചടക്കത്തിന്‍റെ കാഴ്ചപ്പാടിനനുസൃതമായ ചില കടുത്ത തീരുമാനങ്ങൾ ഭരണപരമായി എടുത്ത് രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ അവ നടപ്പാക്കണം. സർക്കാരിന്‍റെ ഭരണച്ചെലവ് മൂന്നിലൊന്നു കുറയ്ക്കാൻ കഴിഞ്ഞാലേ കടംകൊണ്ട തുകയുടെ പലിശ കൊടുക്കുന്നതിനു വീണ്ടും കടം കൊള്ളുന്ന അവസ്ഥ ഒഴിവാക്കാനാകൂ. സർക്കാർ ആദ്യം കൈവരിക്കേണ്ട ആശാസ്യമായ അവസ്ഥ അതാണ്. പലിശ നൽകാൻ വർഷംതോറും വീണ്ടും വീണ്ടും കടമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ആർഭാടം ഒഴിവാക്കണം

ആദ്യം വേണ്ടത് ആർഭാടങ്ങൾ ഒഴിവാക്കുകയും ദുർച്ചെലവുകൾ ഉണ്ടാകാതെ സൂക്ഷിക്കുകയുമാണ്. ഇതു സാധ്യമായാൽ മാത്രമേ സർക്കാരിന്, ഭരണകർത്താക്കൾക്ക്, ഉദ്ദേശ‍്യശുദ്ധിയുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാകൂ. ഭരണകർത്താക്കൾ അവരുടെ പ്രവർത്തനശൈലിയിലും ജീവിതരീതികളിലും ഇതിനു തുടക്കമിട്ടാൽ ഭരണച്ചെലവ് കുറയ്ക്കാൻ സഹായകമായ മറ്റു പല മാർഗങ്ങളും സ്വീകരിക്കാൻ കഴിയും. ചെലവുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ഭരണകൂടത്തിന്‍റെ മുകൾത്തട്ടിൽനിന്നാരംഭിക്കണം.

മന്ത്രിമാരുടെ എണ്ണം കുറയ്ക്കാം

1993ലെ ഭരണഘടനാ (പഞ്ചായത്ത് രാജ്) ഭേദഗതികളിലൂടെ പാർലമെന്‍റ് തുടങ്ങിവച്ചതും 1994ലെ പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങളിലൂടെ കേരളം നടപ്പാക്കാൻ ഉന്നമിട്ടതുമായ മാതൃകാപരമായ അധികാര വികേന്ദ്രീകരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇപ്പോഴുള്ള മന്ത്രിമാരുടെ എണ്ണം കുറയ്ക്കാവുന്നതാണ്. മുന്പ് സംസ്ഥാന സർക്കാരിന്‍റെ 19 വകുപ്പുകൾ പ്രാദേശികതലത്തിൽ നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ പ്രാദേശിക സർക്കാരുകളായി ഉയർത്തപ്പെട്ടിട്ടുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണു നിർവഹിക്കുന്നത്.

ഭരണച്ചെലവ് കുറയ്ക്കാനുള്ള ശ്രമം ആരംഭിക്കേണ്ടത് അവിടെയാണ്. അതിനു കഴിഞ്ഞാൽ അടുത്തതായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ വിഷയത്തിൽ ഭരണച്ചെലവു കുറയ്ക്കാൻ ഉതകുന്ന നടപടി സ്വീകരിക്കാം. രഹസ്യാത്മകതയും അഴിമതിയും സ്വജനപക്ഷപാതവും സാധ്യമാക്കുന്നതിനുവേണ്ടി പേഴ്സണൽ സ്റ്റാഫിനെ വ്യക്തിപരവും രാഷ്‌ട്രീയവുമായ പരിഗണനകൾ വച്ച് നിയമിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിച്ച്, പകരം സർക്കാർ സർവീസിലുള്ളവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന സമ്പ്രദായം അവലംബിക്കാം. ഇതിലൂടെ, പേഴ്സണൽ സ്റ്റാഫിന്‍റെ ശന്പളത്തിനും പെൻഷനുംവേണ്ടി ഇപ്പോൾ ഉണ്ടാകുന്ന ചെലവ് ഒഴിവാക്കാൻ കഴിയുമെന്നു മാത്രമല്ല കാര്യക്ഷമത അനേക മടങ്ങ് വർധിപ്പിക്കാനുമാകും.

പിഎസ്‌സി അംഗങ്ങളുടെ എണ്ണം യുക്തിസഹമായി കുറച്ചും അംഗങ്ങളുടെ ശന്പളവും അലവൻസുകളും സംസ്ഥാനത്തിന്‍റെ സാന്പത്തികസ്ഥിതിക്ക് ആനുപാതികമായി പുനർനിശ്ചയിച്ചും, അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്‌ട്രീയ നേതാക്കളെ അവരോധിച്ച് ഉത്പാദനക്ഷമമല്ലാതെ പണം ചെലവിടുന്ന സ്ഥാനത്ത് സർക്കാർ സർവീസിൽനിന്നു വിദഗ്ധരെ നിയമിച്ചും രണ്ടു തരത്തിൽ പ്രയോജനങ്ങൾ കൈവരിക്കാം - ചെലവ് കുറയ്ക്കുകയും ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യാം.

കേരളത്തിൽ വിവിധ തരം പെൻഷനുകൾ കൈകാര്യം ചെയ്യുന്നതിന് എത്രയോ സ്ഥാപനങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. സർക്കാരിന്‍റെ എല്ലാ വകുപ്പുകൾക്കും കീഴിലുള്ള സ്ഥാപനങ്ങളുടെയും സ്റ്റാഫ് പാറ്റേണ്‍ സാങ്കേതിക വളർച്ചയ്ക്കനുസൃതമായി പുനർനിർണയം ചെയ്താൽ സർക്കാരിന്‍റെ വലിപ്പം കുറച്ച് ഭരണച്ചെലവു കുറയ്ക്കാമെന്നു നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. പകരം, ഇപ്പോൾ സർക്കാരുകൾ ചെയ്യുന്നത് രാഷ്‌ട്രീയലാക്കോടെ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സ്ഥിരമായും താത്കാലികമായും പാർട്ടി അണികളെയും അനുഭാവികളെയും കുത്തിത്തിരുകി തെരഞ്ഞെടുപ്പിൽ വോട്ടടിസ്ഥാനം വിപുലപ്പെടുത്തുകയാണ്.

നിർഭാഗ്യവശാൽ, ഭരണച്ചെലവ് കുറയ്ക്കാൻ സഹായകമായ നടപടികൾ സ്വീകരിക്കാൻ പോപ്പുലിസ്റ്റ് (ജനങ്ങളെ പ്രീതിപ്പെടുത്തി കൂടെനിർത്താൻ ഉദ്ദേശിച്ചുള്ള) നടപടികളുമായി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഒരു മുന്നണിക്കും പാർട്ടിക്കും കഴിയുകയില്ല. അതിൽ പാർട്ടിഭേദമോ മുന്നണിഭേദമോ ഇല്ല. രാഷ്‌ട്രീയ പ്രവർത്തനം അധികാരത്തിനും പദവിക്കും ധനസന്പാദനത്തിനുമുള്ള എളുപ്പവഴിയായി കാണുന്നവരാണ് എല്ലാ പാർട്ടികളിലും കൂടുതലുള്ളത്. ഏതെങ്കിലും നേതാവ് ഭരണച്ചെലവു കുറയ്ക്കാൻ ഉതകുന്ന നടപടികൾ സ്വീകരിക്കാൻ മുതിർന്നാൽ അയാൾക്കെതിരേ കലാപക്കൊടി ഉയർത്തി സ്ഥാനഭ്രഷ്‌ടനാക്കാൻ മറ്റുള്ളവർ ഒന്നിക്കും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ കാര്യമായ ആലോചന ഉണ്ടായേ തീരൂ.

(ധനതത്വശാസ്ത്ര പണ്ഡിതയായ ലേഖികയുടെ നേതൃത്വത്തിൽ സാന്പത്തിക വിദഗ്ധരുടെ ടീം സംസ്ഥാന സർക്കാരിന്‍റെ ധനപ്രതിസന്ധിയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും മുൻനിർത്തി പഠനം നടത്തി ശിപാർശകളോടുകൂടിയ റിപ്പോർട്ട് ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു).

Latest News

Corehub Up