x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യവകുപ്പ് കൈയിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത: കെ.മുരളീധരൻ


Published: June 9, 2026 12:29 PM IST | Updated: June 9, 2026 12:29 PM IST

കോഴിക്കോട്: ആരോഗ്യവകുപ്പ് കൈയിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കോഴിക്കോട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കായകൽപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മരുന്ന് കമ്പനികൾക്ക് 476 കോടി രൂപ കുടിശിക നൽകാനുണ്ട്. സാമ്പത്തിക കുടിശിക ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ പോലും ബാധിക്കുന്നുണ്ട്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ വൈകാൻ കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.

ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി സ്ഥലം മാറ്റങ്ങളുണ്ടാകും. അതിനെ രാഷ്ട്രീയ മാറ്റങ്ങളായി കാണരുത്. വകുപ്പിനെ നേരെയാക്കാൻ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

2017ൽ പാലക്കാടാണ് ഷിഗല്ല ഉത്ഭവം ഉണ്ടായത്. എല്ലാവർഷവും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷിഗല്ല ബാധിച്ചുള്ള മരണവും നേരത്തെയുണ്ടായിട്ടുണ്ട്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടണം. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണത്തിൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags : V Muraleedharan Financial Crisis

Recent News

Corehub Up