Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreigners

ഓപ്പറേഷൻ തൂഫാൻ; 2 വിദേശികൾ പിടിയിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി മയക്കുമരുന്നിന്‍റെ കണ്ണികളായ രണ്ടു വിദേശികൾ പിടിയിലായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസ് ഒകാഫോറിനെ ഡൽഹിയിൽനിന്നും എൽസിന സന്താൻ സൂസൻ എന്ന വിദേശപൗരയെ ബംഗളൂരുവിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസിനെയും പെരുനാട് പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് എൽസിനയെയും പിടികൂടിയത്.

പന്തളത്ത് 300 ഗ്രാം എംഡിഎംഎയുമായി അടൂർ സ്വദേശികളായ മുഹമ്മദ് ഷാൻ, എം. ഷംനാദ്, ഷബീന ഖാൻ എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ ഡൽഹിയിൽ നിന്നു പിടിയിലായത്. വിദേശ കണ്ണികളെയും പിടികൂടാനായത് ഓപ്പറേഷൻ തൂഫാന്‍റെ വലിയ നേട്ടമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ടി ഇന്‍റലിജൻസ് എന്ന പദ്ധതി മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനായി രൂപീകരിച്ചു. മയക്കുമരുന്ന് വിൽപനയിൽ എർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും വിവിധ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ്യാന്തര വിപണിയിൽ 60 ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്നായ 6256 ഗ്രാം എംഡിഎംഎയും കൂടാതെ 48.049 കിലോ കഞ്ചാവും 136 ഗ്രാം ഹാഷിഷ് ഓയിലും 480 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 84 സബ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാലു ടീമുകളെ രൂപീകരിച്ചു. ലഹരിസംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി അറിയിക്കാൻ 9497979794, 9497927797 എന്ന നന്പറുകളിൽ വിളിക്കാം. 9995966666 എന്ന നന്പരിൽ വിവരങ്ങൾ വാട്സ് ആപ് ചെയ്യാം. വിവരം നൽകുന്നവരുടെ പുറത്തു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

ഫോറിനേഴ്‌സ് ആക‌്ടില്‍ വിദേശികളുടെ ഭാഗംകൂടി കേള്‍ക്കണമെന്നു ഹൈക്കോടതി

കൊച്ചി: ഇന്ത്യയിലെത്തുന്ന വിദേശികളുടെ നീക്കങ്ങള്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരം നിയന്ത്രിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ ഭാഗംകൂടി കേള്‍ക്കണമെന്നു ഹൈക്കോടതി. വയനാട് കല്‍പ്പറ്റയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നേപ്പാള്‍ സ്വദേശികളെ ജാമ്യം ലഭിച്ചിട്ടും ഷെല്‍ട്ടര്‍ ഹോമില്‍ അടച്ച നടപടി നിയമവിരുദ്ധമെന്നു വ്യക്തമാക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഇവരുടെ ഭാഗംകൂടി കേട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കു കോടതി നിര്‍ദേശം നല്‍കി. ജാമ്യം ലഭിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യവും ജീവനോപാധിയും നിഷേധിക്കുന്നതിനെതിരേ മഞ്ജു സൗദ്, ഭര്‍ത്താവ് അമര്‍, മകന്‍ റോഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്‍റെ ഉത്തരവ്.
കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ ഹൗസ് കീപ്പര്‍മാരായാണു ഹര്‍ജിക്കാര്‍ ജോലിചെയ്തിരുന്നത്. ഇതിനിടെ മകന്‍റെ സുഹൃത്തായ നേപ്പാള്‍ സ്വദേശിനി മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ മഞ്ജു കഴുത്തുഞെരിച്ച് കൊന്നുവെന്നാണു കേസ്. 2024 സെപ്റ്റംബര്‍ ഒന്പതിനാണ് ഇവര്‍ അറസ്റ്റിലായത്. വിഷയത്തില്‍ സ്വാഭാവികനീതി ഉറപ്പാക്കണമെന്നും അതേസമയം ഹര്‍ജിക്കാര്‍ നിയമത്തിന്‍റെ പിടിയില്‍നിന്നു വഴുതിപ്പോകാന്‍ ഇടയാകരുതെന്നും കോടതി പറഞ്ഞു. ഒരു മാസംകൂടി മാനന്തവാടി ആറാട്ടുതറ ട്രാന്‍സിറ്റ് ഹോമില്‍ തുടരണം. അതിനകം ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പുതിയ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കാര്‍ക്കു പറയാനുള്ളത് കേള്‍ക്കാതെയാണ് ഇവരെ ട്രാന്‍സിറ്റ് ഹോമിലാക്കിയതെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. വിചാരണ നടപടികള്‍ക്കടക്കം ഇവര്‍ക്കു യാത്ര ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണഘടന പറയുന്ന മൗലികാവകാശങ്ങള്‍ വിദേശികള്‍ക്കു ബാധകമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
മൗലികാവകാശങ്ങളില്‍ പലതിലും പൗരന്‍ എന്നല്ല വ്യക്തി എന്നാണു പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാശില്പികള്‍ ഇതു ദീര്‍ഘവീക്ഷണത്തോടെ ചെയ്തതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യവും ടൂറിസവുമെല്ലാം കൂടുതല്‍ ഉദാരമായ കാലഘട്ടമാണിത്. ഇവിടെയെത്തുന്ന വിദേശികളുടെ പരിമിതമായ അവകാശങ്ങളെക്കുറിച്ചെങ്കിലും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സ്വര്‍ണക്കൂട്ടിലായാലും ബന്ധനം ബന്ധനം തന്നെയെന്നും കോടതി വ്യക്തമാക്കി.

Latest News

Corehub Up