Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf Region

America

അമേരിക്ക-ഇറാൻ നിർണായക ചർച്ചകൾ പരാജയം; ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ

 പാകിസ്ഥാനിൽ  നടന്ന 21 മണിക്കൂർ നീണ്ട നിർണായക അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമായി. യുഎസ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെ.ഡി. വാൻസ് മുന്നോട്ടുവച്ച 'ഫൈനൽ ഡീൽ' ഇറാൻ പൂർണമായും തള്ളിക്കളഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടെങ്കിലും യുദ്ധസാഹചര്യത്തിൽ ശത്രുവുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ശുഭസൂചനയാണെന്നാണ് വാൻസ് പ്രതികരിച്ചത്. അതേസമയം, കരാറിന് വഴങ്ങിയില്ലെങ്കിൽ 'നരകം കാണിക്കുമെന്ന' ഡോണൾഡ് ട്രംപിന്‍റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്ക ഉടനടി ഒരു സൈനിക ആക്രമണത്തിന് മുതിർന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഹിസ്ബുള്ളയെ ഒറ്റപ്പെടുത്തിക്കൊണ്ട് ഇറാന് മാത്രമായി ഒരു വെടിനിർത്തൽ കരാർ സാധ്യമല്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഇപ്പോഴുള്ളത്.

തർക്കത്തിന്‍റെ പ്രധാന കേന്ദ്രബിന്ദു ഹോർമുസ് കടലിടുക്കിന്‍റെ (Strait of Hormuz) നിയന്ത്രണവും ഇറാന്‍റെ കൈവശമുള്ള ആണവ ശേഖരവുമാണ്. ഹോർമുസ് കടലിടുക്കിൽ സംയുക്ത ഭരണവും ചെക്ക് പോയിന്‍റും സ്ഥാപിച്ച് അതിൽ നിന്നുള്ള വരുമാനം പങ്കിടാമെന്ന അമേരിക്കയുടെ നിർദ്ദേശം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ നിരാകരിച്ചു. യുദ്ധച്ചെലവുകൾ ഇതിലൂടെ വസൂലാക്കാനുള്ള ട്രംപിന്‍റെ തന്ത്രമായാണ് ഈ നിർദേശത്തെ വിലയിരുത്തുന്നത്. ഇതിനുപുറമെ, 10 മുതൽ 11 വരെ അണുബോംബുകൾ നിർമ്മിക്കാൻ പര്യാപ്തമായ 450 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന ആവശ്യവും ഇറാൻ തള്ളി. ഈ യുറേനിയം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അമേരിക്കയ്ക്കോ ഇസ്രായേലിനോ കൃത്യമായ വിവരമില്ലാത്തതിനാലാണ് സൈനിക നീക്കത്തിന് പകരം കരാറിലൂടെ ഇത് സ്വന്തമാക്കാൻ അമേരിക്ക ശ്രമിക്കുന്നത്.

പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിൽ തകർന്ന യാൻബൂ പൈപ്പ്‌ലൈൻ പുനഃസ്ഥാപിച്ച് സൗദി അറേബ്യ റെഡ് സീ വഴിയുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ചു. കൂടാതെ, 6.5 ബില്യൺ ഡോളറിന്‍റെ കടബാധ്യത ചൂണ്ടിക്കാട്ടി പാകിസ്ഥാൻ സൈന്യത്തെ തങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിക്കാൻ സൗദി സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ഇത് ചർച്ചകളിൽ ഇടനിലക്കാരായ പാകിസ്ഥാന്‍റെ നിഷ്പക്ഷതയെ വലിയ തോതിൽ ചോദ്യം ചെയ്യുന്നു.

കേവലമൊരു താൽക്കാലിക വെടിനിർത്തലിന് പകരം ഇറാന്‍റെ സൈനിക ശേഷി പൂർണമായും തകർത്ത് ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര സ്വതന്ത്ര പാതയായി മാറ്റണമെന്നാണ് ഖത്തർ, ബഹ്റിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെയും പ്രധാന താല്പര്യം. അതിനിടെ, ഹിസ്ബുള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ലോക പോലീസ് ചമയാനോ മധ്യസ്ഥത വഹിക്കാനോ നിൽക്കാതെ തികച്ചും ബിസിനസ് അധിഷ്ഠിതമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം പാകിസ്ഥാനിൽ നടന്ന ചർച്ചകളിൽ പരിഗണിക്കപ്പെട്ടില്ല. ആഗോള എണ്ണവില വർധനവ് തടയാനായി ഒരു മാസത്തേക്ക് ചില ഉപരോധങ്ങളിൽ ഇളവ് നൽകുക മാത്രമാണ് അമേരിക്ക ചെയ്തിട്ടുള്ളത്. ചർച്ചകൾ വഴിമുട്ടിയതോടെ ഹോർമുസ് കടലിടുക്കിൽ ഇടപെടലുകൾ നടത്തുമെന്ന ഭീഷണി അമേരിക്ക ശക്തമാക്കുകയാണ്. വരും ദിവസങ്ങളിൽ ഇസ്രായേലും ലബനനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനും, സമവായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് മറ്റൊരു വലിയ യുദ്ധത്തിലേക്ക് നീങ്ങാനുമുള്ള സാധ്യതകളിലേക്കാണ് നിലവിലെ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത്.

Kerala

ഗൾഫ് മേഖലയിൽനിന്ന് 20 വിമാനങ്ങൾ കൊച്ചിയിലെത്തി

നെടുമ്പാശേരി: ഗൾഫ് മേഖലയിൽനിന്ന് ഇന്നലെ 20 വിമാനങ്ങൾ കൊച്ചിയിൽ വന്നിറങ്ങി. ഷാർജ, അബുദാബി, മസ്കറ്റ്, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ വന്നത്.

കൊച്ചിയിൽനിന്ന് 14 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. അബുദാബി, മസ്കറ്റ്, ദമാം, ഷാർജ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ പുറപ്പെട്ടത്.

ദുബായിലേക്കുള്ള എമിറേറ്റ്സിന്‍റെ രണ്ടു വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

International

ഗൾഫ് മേഖലയിൽ യുദ്ധഭീതി; ദുബായിലും അബുദാബിയിലും ഡ്രോൺ - മിസൈൽ ആക്രമണം

ദുബായ്: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ. ബുർജ് ഖലീഫ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ മേഖലയിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ഇറാൻ ആരംഭിച്ച ഓപ്പറേഷൻ ട്രൂ പ്രോമിസിന്‍റെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്നാണ് റിപ്പോർട്ടുകൾ. യുഎഇക്ക് പുറമെ കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ദുബായിലെയും അബുദാബിയിലെയും തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യമിട്ട് എത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് വെച്ച് തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുഎഇയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അയൽരാജ്യങ്ങളായ കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലും സുരക്ഷ കർശനമാക്കി.

ഇറാന്‍റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ തടയാൻ അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഈ രാജ്യങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി. ആക്രമണ ഭീഷണിയെത്തുടർന്ന് ദുബായ്, അബുദാബി വിമാനത്താവളങ്ങളിലൂടെയുള്ള സർവീസുകളിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. തങ്ങളുടെ ശത്രുക്കളെ സഹായിക്കുന്ന എല്ലാ സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ദുബായിലെ സാമ്പത്തിക മേഖലയെയും വിദേശ നിക്ഷേപങ്ങളെയും വലിയ രീതിയിൽ ആശങ്കയിലാക്കി.

 

International

ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയത് ക്രൂരത; യുഎൻ പ്രമേയത്തെ പിന്താങ്ങി ഇന്ത്യ

ന്യൂയോർക്ക്: ഗൾഫ് മേഖലയിലും ജോർദാനിലും ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്ര സഭയിൽ ബഹ്‌റൈൻ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.

ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ ഭീഷണിയെ അപലപിച്ചും യുഎൻ രക്ഷാസമിതിയിലാണ് പ്രമേയം കൊണ്ടുവന്നത്. ഗൾഫ് മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അമേരിക്കയുൾപ്പെടെ 15 രാജ്യങ്ങളടങ്ങുന്ന രക്ഷാസമിതിയിലെ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഇറാന്‍റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും ലോക സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ,ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, , ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, യുഎഇ ഉൾപ്പെടെ 130-ലധികം രാജ്യങ്ങൾ പ്രമേയത്തെ പിന്താങ്ങി.

ഇറാന്‍റെ ആണവായുധ താവളം തകർത്തെന്ന് ഇസ്രയേൽ

ഇറാന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായക താവളം ഇല്ലാതാക്കിയെന്ന് ഇസ്രയേൽ. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനായി ടെഹ്‌റാന് സമീപത്തായി ഇറാൻ വികസിപ്പിച്ചിരുന്ന തലേഗൻ ആണവകേന്ദ്രം പൂർണമായി തകർത്തെന്ന് ഇസ്രേലി സൈന്യം പറയുന്നു.

നൂതന സ്‌ഫോടനവസ്തുക്കൾ വികസിപ്പിക്കുന്നതിനായും പരീക്ഷണങ്ങൾക്കുയാണ് തലേഗാൻ കേന്ദ്രം ഇറാൻ ഉപയോഗിച്ചുവന്നതെന്ന് ഇസ്രയേൽ ആരോപിക്കുന്നു.

National

പശ്ചിമേഷ്യൻ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍നിന്ന് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ ഗള്‍ഫ് മേഖലയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വ്യോമപാതകള്‍ ഭാഗികമായി തുറന്നുതോടെ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാര്‍ തിരിച്ചെത്തിയത്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും. മേഖലകളിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പേര്‍ഷ്യന്‍ കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന 36ഓളം ഇന്ത്യന്‍ ചരക്ക് കപ്പലുകളെ മടക്കി കൊണ്ടുവരാനുള്ള തയാറെടുപ്പുകളും ഇന്ത്യ ആരംഭിച്ചു. ചരക്ക് കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് കേന്ദ്രം നൽകുന്ന സൂചന.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പോകേണ്ട ചരക്കുകള്‍ താല്‍ക്കാലികമായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ സൂക്ഷിക്കണം. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചുവരുന്ന കപ്പലുകള്‍ക്ക് തുറമുഖങ്ങള്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Kerala

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് മേഖലയിലെ പ്രവാസി കേരളീയർക്കായി നോർക്ക കൂട്ടായ്മകൾ രൂപീകരിച്ചു

തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ ആറ് നോർക്ക സഹായ കൂട്ടായ്മകൾ രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്ന കൂട്ടായ്മയിൽ സഹായത്തിനായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമായി.

മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്‌ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോർക്ക സെന്‍ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോർക്ക റീജണൽ വിജിലൻസ് കോ-ഓർഡിനേഷൻ ടീമും, ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആറ് നോർക്ക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ, നോർക്ക ഹെൽപ്പ് ഡെസ്‌ക്, ഡൽഹി കേരള ഹൗസ് ഹെൽപ്പ് ഡെസ്‌ക്, നോർക്ക സെന്‍റർ കൺട്രോൾ റൂം എന്നിവിടങ്ങളിൽ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.

നോർക്ക സഹായ കൂട്ടായ്മകൾ
യുഎഇ (UAE)

ഷിജു ബഷീർ - ദുബായ് - +971 55 5712550, നൗഫൽ പട്ടാമ്പി - ദുബായ് - +971 56 9978452, മുഹമ്മദ് റാഫി - ദുബായ് - +971 50 4558100, കൃഷ്ണകുമാർ - അബുദാബി - +971 56 4019318, മനോജ് - അബുദാബി - +971 50 6914501, ഇബ്രാഹിം അംബിക്കാന - ഷാർജ - +971 56 1140607, ശ്രീപ്രകാശ് - ഷാർജ - +971 50 7945948, പോൾ ടി ജോസഫ് - ദുബായ് - +97155 5584700, മോഹനൻ പിള്ള -റാസ് അൽ ഖൈമ-+971 55 9492729.

ഒമാൻ (Oman)
സുനിൽ കുമാർ - +968 96676406, അനു ചന്ദ്രൻ - +968 92060939, സന്തോഷ് കുമാർ - +968 92338105, വിൽസൺ ജോർജ് - +968 99241140, എ.കെ. പവിത്രൻ (സലാല) - +968 9967 1062, അമ്പു മയിൽ (സലാല) - +968 95220518.

ബഹ്‌റൈൻ (Bahrain)
പി.വി. രാധാകൃഷ്ണ പിള്ള - +973 3969 1590, പി. സുബൈർ - +973 3968 2974, സഖറിയ - +973 3982 7543, സഞ്ജിത് - +973 3612 9714, കെ.ടി. സലിം - +973 3375 0999, സുധീർ തിരുനില്ലത്ത് - +973 3946 1746.

ഖത്തർ (Qatar)
ഷംസീർ അരിക്കുളം - +974 55978668, ഇ. എം. സുധീർ - +974 5585 9609, സബിത് സഹീർ - +974 3316 3774, ഓമനക്കുട്ടൻ - +974 5003 5901, എ. സുനിൽ കുമാർ - +974 6668 3986.

കുവൈത്ത് (Kuwait)
ജെ.സജി - +965 99122984, ടി.വി. ഹിക്മത് - +965 6776 5810, ജിതിൻ പ്രകാശ് - +965 9720 1260, മണിക്കുട്ടൻ ഇടക്കാട്ട് - +965 558 31679, സത്താർ കുന്നിൽ - +965 6688 2499.

സൗദി അറേബ്യ (Saudi Arabia), റിയാദ് (Riyadh)
സുരേഷ് കണ്ണപുരം - +966 50287 8719, ഷിഹാബ് കൊട്ടുകാട് - +966 56419 5323, നസീർ മുള്ളൂർക്കര- +966 50262 3622.

ജിദ്ദ (Jeddah)
ഡോ. ഷിബു - +966 0535504015, ജലീൽ ഉച്ചാരക്കടവ് - +966 0509710722, അബ്ദുള്ള മുല്ലപ്പള്ളി - +966 0501417878, ഹസൻ പാറക്കൽ +966 56 411 3528.

ദമ്മാം (Dammam) 
നാസ് ഷൗഖത്തലി - +966 56 995 6848, പവനൻ മൂലക്കൽ - +966 50 166 4800, ബഷീർ വരോട് - +966 53 078 5172, സുനിൽ മുഹമ്മദ് - +966 50 197 3118.

അബഹ - കമീസ് മുശൈത്ത് (Abha - Khamis Mushait)
സൈനുദ്ദീൻ അമാനി +966 50 866 0176.

നോർക്ക ഹെൽപ്പ് ഡെസ്‌ക് അപ്‌ഡേറ്റ്

ഹെൽപ്പ് ഡെസ്‌കിൽ 2026 ഫെബ്രുവരി 28 മുതൽ മാർച്ച് നാലിന് വൈകിട്ട് അഞ്ച് വരെ 787 പേരാണ് ബന്ധപ്പെട്ടത്. ഇന്ത്യയിൽനിന്നും 510 പേരും, യുഎഇ - 134, ഖത്തർ - 59, ബഹ്‌റൈൻ - 52, കുവൈത്ത് - 16, ഒമാൻ - അഞ്ച്, സൗദി അറേബ്യ - ഒൻപത്, യുകെ - രണ്ട് പേരുമാണ് ബന്ധപ്പെട്ടത്. പ്രവേശന വിസകൾക്ക് ഒരു മാസത്തേക്ക് കാലാവധി നീട്ടി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മേഖലയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തര ഇടപെടൽ ആവശ്യമുളളവർക്കും ഗവൺമെന്‍റുകളുടെയും സന്നദ്ധസംഘടനകളുടേയും നോർക്ക സഹായ കൂട്ടായ്മകളുടേയും പിന്തുണയിൽ സഹായങ്ങൾ ലഭ്യമാക്കി. വ്യാജ വാർത്തകൾ, അഭ്യൂഹങ്ങൾ, നിർമിത ബുദ്ധിയിൽ സൃഷ്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിലോ അല്ലാതെയോ പങ്കുവയ്ക്കരുതെന്ന് മിക്ക രാജ്യങ്ങളിലും കർശന നിർദേശമുണ്ട്. പ്രവാസി കേരളീയർ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യൻ മിഷനുകളും ബന്ധപ്പെട്ട അധികാരികളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരേണ്ടതാണ്.

നോർക്ക സെന്‍ററിൽ കൺട്രോൾ റൂം

24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക റൂട്ട്‌സ് ഹെൽപ്ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽനിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോർക്ക സെന്‍ററിൽ എല്ലാ ദിവസവും രാത്രി 10വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവരുമായുള്ള ഏകോപനത്തിനാണ് കൺട്രോൾ റൂം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.

International

ഗൾഫ് മേഖലയിൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾ ജാഗ്രതയിൽ; രക്ഷാപ്രവർത്തനത്തിന് സജ്ജമാകാൻ നിർദ്ദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ മാനുഷിക സഹായം എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും  സജ്ജമായിരിക്കാനാണ് നിർദ്ദേശം.

2019 മുതൽ ഇന്ത്യൻ ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി 'ഓപ്പറേഷൻ സങ്കൽപി'ന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ഒരു ഫ്രിഗേറ്റും ഒരു ഡിസ്ട്രോയറും ഗൾഫ് ഓഫ് ഏഡനിലും ഗൾഫ് ഓഫ് ഒമാനിലും വിന്യസിച്ചിട്ടുണ്ട്. ഇവയെ ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. പ്രാദേശിക സമുദ്ര സുരക്ഷാ ഇടപഴകലുകളുടെ ഭാഗമായി ഐഎൻഎസ് സൂറത്ത് നിലവിൽ ബഹ്‌റൈനിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷാ സമിതി യോഗം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അത് ഇന്ത്യയെയും പ്രവാസികളെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും വിലയിരുത്തി.  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

മേഖലയിലെ സുരക്ഷാ സാഹചര്യം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. മുൻപും സമാനമായ പ്രതിസന്ധി ഘട്ടങ്ങളിൽ സമുദ്രമാർഗ്ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നാവികസേന വിജയകരമായി ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.

International

ഗൾഫ് മേഖല അശാന്തം: ഇറാന്‍റെ പ്രത്യാക്രമണം 'ഓപ്പറേഷൻ ഖതം അൽ തൂഫാൻ' ആരംഭിച്ചു

‌ടെഹ്റാന്‍: ഇസ്രായേലും അമേരിക്കയും ചേർന്ന് ‌‌‌ടെഹ്‌റാനിൽ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇസ്രായേലിനും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 'ഓപ്പറേഷൻ ഖതം അൽ തൂഫാൻ' (കൊടുങ്കാറ്റിനെ അവസാനിപ്പിക്കുക) എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ നൂറുകണക്കിന് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. അമേരിക്കൻ സൈന്യത്തിന്‍റെ സഹായത്തോടെയായിരുന്നു ഈ നീക്കം. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാൻ പ്രത്യാക്രമണം പ്രഖ്യാപിച്ചു. ഇസ്രായേലിലെ ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലും അബുദാബി, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും മിസൈൽ വർഷമുണ്ടായി.

യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ബഹ്‌റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനമായ ഫിഫ്ത്ത് ഫ്ലീറ്റിന് നേരെ ആക്രമണം നടന്നതായാണ് സൂചന. ഖത്തർ തങ്ങളുടെ വ്യോമാതിർത്തിയിൽ രണ്ട് മിസൈലുകൾ വെടിവെച്ചിട്ടു.

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇറാൻ, ഇസ്രായേൽ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. കേരളത്തിലേക്കുള്ളതടക്കം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

രാജ്യം യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസികൾ നിർദ്ദേശിച്ചു. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനാണ് നിർദേശം.

International

ബഹ്‌റൈനിലെ യുഎസ് താവളത്തിൽ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ ആസ്ഥാനമായ ഫിഫ്ത്ത് ഫ്ലീറ്റ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലും അമേരിക്കൻ സൈനിക താവളത്തിന് സമീപവും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.

മിസൈൽ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. എത്രയും വേഗം വീടുകൾക്കുള്ളിലോ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലോ അഭയം പ്രാപിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

യുഎസ് പ്രതിരോധ കേന്ദ്രങ്ങളുള്ള ബഹ്‌റൈൻ, അബുദാബി, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഒരേസമയം ആക്രമണം നടന്നതായാണ് സൂചന. ഇസ്രായേലും അമേരിക്കയും ചേർന്ന് ട‌െഹ്‌റാനിൽ നടത്തിയ ആക്രമണത്തിനുള്ള ഇറാന്‍റെ നേരിട്ടുള്ള മറുപടിയാണിത്. ഖത്തറിന് മുകളിലെത്തിയ രണ്ട് ഇറാനിയൻ മിസൈലുകൾ തങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി ഖത്തർ അധികൃതർ അവകാശപ്പെട്ടു.

 

 

 

 

Latest News

Corehub Up