Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hollywood

ജുറാസിക് പാർക്കിലെ ഡോ. അലൻ; ഹോളിവുഡ് നടൻ സാം നീൽ അന്തരിച്ചു  

ജുറാസിക് പാർക്ക് സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു.

അർബുദബാധിതനായിരുന്നെങ്കിലും അതിൽ നിന്നും മുക്തനായെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു സാമിന്‍റെ അന്ത്യം.

2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (ഒരു തരം രക്തത്തിലെ അർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു.

മൂന്നാം ഘട്ട കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം താൻ രോഗമുക്തനായെന്ന് ഏപ്രിലിൽ താരം അറിയിച്ചിരുന്നു.

ജുറാസിക് പാർക്ക് കൂടാതെ ദി പിയാനോ, ഡെഡ് കാം, ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ തുടങ്ങിയ പ്രശസ്ത സിനിമകളിലും, പീക്കി ബ്ലൈൻഡേഴ്‌സ് പോലുള്ള ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

International

റോബർട്ട് ഡുവാൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി പരിഗണിക്കപ്പെടുന്ന റോബർട്ട് ഡുവാൽ (95) അന്തരിച്ചു.

ഗോഡ്ഫാദർ സിനിമയുടെ ഒന്ന്, രണ്ട് ഭാഗങ്ങളിൽ മാഫിയ കുടുംബത്തിന്‍റെ അഭിഭാഷകനായ ടോം ഹേഗൻ, അപ്പോകാലിപ്സ് നൗ സിനിമയിലെ സൈനികോദ്യോഗസ്ഥൻ എന്നിവ ഏറ്റവും മികച്ച വേഷങ്ങളാണ്. ഏഴു തവണ ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം 1983ലെ ടെണ്ടർ മെഴ്സീസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി.

കലിഫോർണിയയിലെ സാൻഡിയേഗോയിൽ ജനിച്ച ഡുവാൽ അഭിനയം പ‌ഠിക്കാനായി ന്യൂയോർക്കിൽ കുടിയേറി. വിഖ്യാത നടൻ ഡസ്റ്റിൻ ഹോഫ്മാൻ, അടുത്തിടെ അന്തരിച്ച ജീൻ ഹാക്മാൻ എന്നിവർ ന്യൂയോർക്കിലെ സഹപാഠികളായിരുന്നു. മൂവരും ആജീവനാന്ത സുഹൃത്തുക്കളുമായിരുന്നു.

International

2026 ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകൾ: വിജയികളുടെ പൂര്‍ണ്ണ പട്ടിക പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ നടന്ന 83-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്സന്‍റെ 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ' തിളങ്ങി. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരങ്ങള്‍ നേടിയത്. ലിയാനോര്‍ഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് ഒന്‍പത് നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
ഷേക്‌സ്പിയറിന്‍റെ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഹാംനെറ്റ്', ടെലിവിഷന്‍ വിഭാഗത്തില്‍ 'അഡോളസെന്‍സ്', 'ദി പിറ്റ്' എന്നീ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടി.

സിനിമാ വിഭാഗം

മികച്ച ചലച്ചിത്രം - നാടകം: 'ഹാംനെറ്റ്'
മികച്ച ചലച്ചിത്രം - മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി: 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച നടന്‍ - നാടകം: വാഗ്‌നര്‍ മൗറ, 'ദി സീക്രട്ട് ഏജന്‍റ്'
മികച്ച നടി - നാടകം: ജെസ്സി ബക്ക്‌ലി, 'ഹാംനെറ്റ്'
മികച്ച നടന്‍ - കോമഡി/സംഗീതം: തിമോത്തി ഷലമേ, 'മാര്‍ട്ടി സുപ്രീം'
മികച്ച നടി - കോമഡി/സംഗീതം: റോസ് ബൈര്‍ൺ, 'ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ'ഡ് കിക്ക് യു'
മികച്ച സഹനടന്‍ൻ: സ്റ്റെല്ലന്‍ സ്‌കാര്‍സ്ഗാര്‍ഡ്, 'സെന്‍റിമെന്‍റല്‍ വാല്യൂ'
മികച്ച സഹനടി: ടെയാന ടെയ്ലർ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച സംവിധായകന്‍: പോള്‍ തോമസ് ആന്‍ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്'
മികച്ച വിദേശ ഭാഷാ ചിത്രം: 'ദി സീക്രട്ട് ഏജന്‍റ്'
മികച്ച തിരക്കഥ: പോള്‍ തോമസ് ആന്‍ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ഒറിജിനല്‍ സ്‌കോർ: ലുഡ്വിഗ് ഗൊറാന്‍സണ്‍, 'സിന്നേഴ്സ്'
മികച്ച ഒറിജിനല്‍ ഗാനം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്' എന്ന ചിത്രത്തിലെ 'ഗോള്‍ഡൻ'
സിനിമാറ്റിക് & ബോക്സ് ഓഫീസ് നേട്ടം: 'സിന്നേഴ്സ്'

ടെലിവിഷന്‍ വിഭാഗം

മികച്ച നാടക പരമ്പര: 'ദി പിറ്റ്'
മികച്ച കോമഡി/സംഗീത പരമ്പര: 'ദി സ്റ്റുഡിയോ'
മികച്ച നടന്‍ - നാടകം: നോഹ വൈൽ, 'ദി പിറ്റ്'
മികച്ച നടി - നാടകം: റിയ സീഹോൺ, 'പ്ലൂറിബസ്'
മികച്ച സഹനടന്‍ - പുരുഷൻ: ഓവന്‍ കൂപ്പര്‍, 'അഡോളസെന്‍സ്'
മികച്ച സഹനടി - സ്ത്രീ: എറിന്‍ ഡോഹെര്‍ട്ടി, 'അഡോളസെന്‍സ്'
മികച്ച നടന്‍ - കോമഡി/സംഗീതം: സേത്ത് റോജന്‍, 'ദി സ്റ്റുഡിയോ'

മികച്ച നടി - കോമഡി/സംഗീതം: ജീന്‍ സ്മാര്‍ട്ട്, 'ഹോക്‌സ്'

മികച്ച ലിമിറ്റഡ് സീരീസ്/സമാഹാരം/ടിവി സിനിമ: 'അഡോളസെന്‍സ്'

മികച്ച നടന്‍ - ലിമിറ്റഡ് സീരീസ്: സ്റ്റീഫന്‍ ഗ്രഹാം, 'അഡോളസെന്‍സ്'

മികച്ച നടി ലിമിറ്റഡ് സീരീസ്: മിഷേല്‍ വില്യംസ്, 'ഡയിംഗ് ഫോര്‍ സെക്‌സ്'
മികച്ച സ്റ്റാന്‍ഡ്-അപ്പ് കോമഡി: റിക്കി ഗെര്‍വൈസ്, 'റിക്കി ഗെര്‍വൈസ്: മോര്‍ട്ടാലിറ്റി'

പോഡ്കാസ്റ്റ് വിഭാഗം

മികച്ച പോഡ്കാസ്റ്റ്: 'ഗുഡ് ഹാംഗ് വിത്ത് ആമി പോഹ്ലർ'

Movies

ഹോളിവുഡ് താരം ജെയിംസ് റാന്‍സണ്‍ വീട്ടിൽ മരിച്ച നിലയില്‍

ദി വയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജെയിംസ് റാൻസണെ (46) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ലോസ് ഏഞ്ചല്‍സിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയെന്നാണ് റിപ്പോര്‍ട്ട്. മാനസിക രോഗവുമായി താൻ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം മുൻപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

ദ വയര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. 2002 ല്‍ കെന്‍ പാര്‍ക്ക് എന്ന ചിത്രത്തിലുടെയാണ് സിനിമയിലേയ്ക്കെത്തുന്നത്. സിനിസ്റ്റര്‍, ദി ബ്ലക്ക് ഫോണ്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

International

ഹോളിവുഡ് സംവിധായകനും ഭാര്യയും മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം

ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്നർ (78), ഭാര്യ മിഷേൽ (68) എന്നിവരെ ലോസ് ആഞ്ചലസ് നഗരത്തിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

സെലിബ്രിറ്റികൾ താസമിക്കുന്ന ബ്രെന്‍റ്‌വുഡ് മേഖലയിലെ വസതിക്കുള്ളിൽ ഞായറാഴ്ച ഉച്ചയ്ക്കാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല. പോസ്റ്റ്‌മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനൽ ടാപ്, വെൻ ഹാരി മെറ്റ് സള്ളി, മിസെറി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയവയാണു റോബ് റെയ്നർ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ.

Movies

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് ഓർമയായി

ഓസ്കർ പുരസ്കാര ജേതാവായ വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു.

യൂട്ടാ സംസ്ഥാനത്തെ പർവതമേഖലയായ സൺഡാൻസിലെ വീട്ടിലായിരുന്നു അന്ത്യം. 1960കളിൽ സിനിമയിലെത്തിയ റെഡ്ഫോർഡ് വൈകാതെ സൂപ്പർ സ്റ്റാറായി ഉയർന്നു.

ലോസ് ആഞ്ചലസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950കളുടെ അവസാനമാണ് അഭിനയരംഗത്തെത്തിയത്. വാർ ഹണ്ട് ആണ് അരങ്ങേറ്റ ചലച്ചിത്രം. ദ സ്റ്റിംഗ്, ബുച്ച് കാസിഡി ആൻഡ് ദ സണ്‍ഡാൻഡ് കിഡ്, ദ കാൻഡിഡേറ്റ്, ഓൾ ദ പ്രസിഡന്‍റ്സ് മെൻ, ദ വേ വീ വെയർ എന്നിവയാണ് ശ്രദ്ധേയ ചലച്ചിത്രങ്ങൾ. 1973ൽ ദ സ്റ്റിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു.

റെഡ്ഫോർഡ് സംവിധാനം ഓർഡിനറി പീപ്പിൾ എന്ന സിനിമയ്ക്ക് 1980ൽ ഓസ്കർ അവാർഡ് ലഭിച്ചു. മികച്ച സിനിമയായും അതേ വർഷം ഓർഡിനറി പീപ്പിൾ തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓസ്കർ അവാർഡുകളാണ് ഈ സിനിമയ്ക്കു ലഭിച്ചത്. 2018ൽ പുറത്തിറങ്ങിയ ദി ഓൾഡ് മാൻ ആൻഡ് ദ ഗൺ ആണ് അവസാന ചലച്ചിത്രം

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റെഡ്ഫോർഡ് യൂട്ടായിൽ സണ്‍ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്‍റ് ഓസ്കറും റെഡ്ഫോർഡ് നേടി.

സിബില്ലെ സാഗാർസ് ആണ് റെഡ്ഫോർഡിന്‍റെ ഭാര്യ. 2009ലാണ് ഇവർ വിവാഹിതരായത്. ആദ്യഭാര്യ ലോല വാൻ വെഗെനേൻ. 1985ൽ ഇവർ വേർപിരിഞ്ഞു.

നാലു മക്കളാണ് റെഡ്ഫോർഡ്-ലോല ദന്പതികൾക്കുള്ളത്. റെഡ്ഫോർഡിന്‍റെ മകൻ ജയിംസ് 2020ൽ, 58-ാമത്തെ വയസിൽ കാൻസർ മൂലം മരിച്ചു. സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു ജയിംസ്.

Latest News

Corehub Up