Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hyderabad

ഹൈദരാബാദിൽ 825 കിലോ വ്യാജ പനീർ പിടിച്ചെടുത്തു

ഹൈദരാബാദ്: നഗരത്തിൽ വ്യാപകമായി വ്യാജവും ഗുണനിലവാരമില്ലാത്തതുമായ പനീർ വിൽക്കുന്ന സംഘത്തെ ഹൈദരാബാദ് കമ്മീഷണറുടെ ടാസ്ക് ഫോഴ്സ് പിടികൂടി. വിവിധ ഇടങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡുകളിൽ ഏകദേശം 825 കിലോ വ്യാജ പനീറാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ഹൈദരാബാദ് നഗരത്തിലെ 45 ഭക്ഷണശാലകളിലും എട്ട് ഭക്ഷ്യോത്പാന്ന നിർമാണശാലകളിലുമാണ് പോലീസിന്‍റെ പ്രത്യേകസംഘം പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിൽ പനീർ, മലായ് പനീർ, മിൽക്ക് പനീർ, ഫ്രഷ് പനീർ തുടങ്ങിയ ലേബലുകളിൽ വിൽപന നടത്തിയിരുന്നത് വ്യാജ പനീനായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ ലൈസൻസോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ പ്രീമിയം പനീർ എന്ന പേരിൽ വിൽകുന്നതായും അധികൃതർ കണ്ടെത്തി.

അമിതമായി വെള്ളം, പാൽ ഉത്പന്നങ്ങളല്ലത്ത കൊഴുപ്പുകൾ, ഗുണനിലവാരമില്ലാത്തതോ കൃത്രിമമായി ഉണ്ടാക്കിയതോ ആ‍യ പാൽ, കൂടാതെ ഭക്ഷണത്തിൽ ഉപയോഗിക്കാൻ പടില്ലാത്ത രാസവസ്തുക്കൾ എന്നിവ ചേർത്തതായി പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിലും നഗരത്തിലെ ഭക്ഷണശാലകളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

National

വിവാഹവാഗ്ദാനം നൽകി തട്ടിയെടുത്തത് 9.35 കോടി; തെലുങ്ക് നടിക്കെതിരെ പരാതി

ഹൈദരാബാദ്: വിവാഹവാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തതായി തെലുങ്ക് നടിക്കെതിരെ പരാതി. അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെയാണ് പരാതി. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്‍റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിലെ ആരോപണം.

2018ൽ ആണ് ധർമ്മേന്ദ്ര അശ്വിനി റെഡ്ഡിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ധർമ്മേന്ദ്ര വിവാഹമോചന നടപടികളിലായിരുന്നു. ധർമ്മേന്ദ്രയുമായി വിവാഹത്തിന് തയാറാണെന്ന് നടി ഉറപ്പു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിനുപിന്നാലെ തന്‍റെ സിനിമ കരിയർ, വ്യക്തിപരമായ ചെലവുകൾ, വായ്പ എന്നിവയുടെ പേരിൽ നടി പണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കാർ, സ്വർണം, മറ്റ് ആസ്തികൾ എന്നിവയും ധർമ്മേന്ദ്രയിൽ നിന്ന് നടി വാങ്ങിയതായി പരാതിയിൽ ആരോപിക്കുന്നു.

2020 ജൂലൈയിൽ ഔദ്യോഗികമായി വിവാഹം കഴിക്കാൻ ധർമ്മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി അതിന് വിസമ്മതിച്ചു. തുടർന്ന് നടി ഹേമയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയും 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് അശ്വിനി സമ്മതിക്കുകയും ചെയ്തു.

ഇതിനായി നൽകിയ ബ്ലാങ്ക് ചെക്കുകൾ പിന്നീട് തിരികെ വാങ്ങി നശിപ്പിച്ചു കളഞ്ഞതായും പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്.

Sports

ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. പേസര്‍ അക്വിബ് നബിക്കയ്ക്ക് പകരം നിതീഷ് റാണ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഹൈദരാബാദ് നിരയില്‍ നായകന്‍ പാറ്റ് കമിൻസില്ല. കമിന്‍സിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ടീമിനെ നയിക്കുന്നത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തി. യുവ പേസര്‍ പ്രഫുല്‍ ഹിംഗെ പുറത്തായപ്പോള്‍ മധുശങ്ക പകരക്കാരനായി ടീമിലെത്തി.

സ്പിന്നര്‍ ഹര്‍ഷ് ദുബെയും പ്ലേയിംഗ് ഇലവനിലുണ്ട്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ഹൈരാബാദിന് ടോസ് നഷ്ടമാവുന്നത്. ഡല്‍ഹിയാകട്ടെ തുടര്‍ച്ചയായി എട്ടാം മത്സരത്തിലും ടോസ് നേടി.

ടീം ഡൽഹി : പാത്തും നിസങ്ക, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്‌വി, നിതീഷ് റാണ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ടി. നടരാജൻ, ലുങ്കി എൻഗിഡി.

സൺറൈസേഴ്സ് : അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ (വിക്കറ്റ് കീപ്പർ), അനിത കേത് വർമ്മ, നിതീഷ് കുമാർ റെഡി, ശിവാംഗ് കുമാർ, ഹർഷ് ദുബെ, സാക്കിബ് ഹുസൈൻ, ഇഷാൻ മലിംഗ.

National

ആഢംബര കാറിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: കോൺക്രീറ്റ് മിക്സുമായി എത്തിയ ട്രക്ക് ആഢംബര കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്രാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവു ആണ് മരിച്ചത്.

ഹൈദരാബാദ് വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. വൈകുന്നേരം 4.20 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് ശ്രീനിവാസ റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

ശ്രീനിവാസ റാവു അമരാവതിയിൽ നടന്ന ബാർ കൗൺസിൽ ഇലക്ഷനിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ട്രക്ക് മറിഞ്ഞതിനെ തുടർന്ന് പൂർണമായും തകർന്ന കാറിൽ നിന്ന് ശ്രീനിവാസ റാവുവിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്.

അപകട സ്ഥലത്ത് വച്ചുതന്നെ ശ്രീനിവാസ റാവു മരിച്ചിരുന്നു. വിജയവാഡ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

വിവാഹത്തിൽനിന്നു പിൻമാറി, യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹത്തിൽനിന്നു പിൻമാറിയതിന്‍റെ വൈരാഗ്യത്തിൽ യുവാവ് യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിച്ചു. ഇതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറാണ് യുവതിയുടെ കൈയിൽ എച്ച്ഐവി ബാധിത രക്തം കുത്തിവച്ചത്. സംഭവത്തിൽ മനോഹറിനെ പോലീസ് അറസ്റ്റു ചെയ്തു.

മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു.

രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനോഹറിന്‍റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണ്. ഇതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

പരിശോധനയിൽ ഇയാൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്നു പിന്മാറി. ഇതിന്‍റെ പകയിലാണ് പ്രതി അക്രമം നടത്തിയത്. വെള്ളിയാഴ്ചയാണ് യുവതി ജീവനൊടുക്കിയത്.

National

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനിയർ ജീവനൊടുക്കി

ഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനിയർ ജീവനൊടുക്കി. ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്.

ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഫെബ്രുവരിയിൽ പാറ്റ്നയിൽവച്ച് ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി.

എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കുകയായിരുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

National

ഗുണനിലവാരമില്ലാത്ത വസ്തുക്കളും അസറ്റിക് ആസിഡും ചേർത്ത് ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ്; പിടിച്ചെടുത്തത് 4,032 കിലോ

ഹൈദരാബാദ്: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലേയ്ക്കും ചില്ലറ വിൽപന ശാലകളിലേക്കും വിതരണം ചെയ്യാനായി തയാറാക്കി വച്ചിരുന്ന വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. ഹൈദരാബാദ് കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടേദനിലെ എസ്. കെ. ആർ. ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്ന് 4,032 കിലോഗ്രാം ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ ഹസൻ അലി രൂപാനി (55) അറസ്റ്റിലായി.

ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾക്ക് പുറമെ അസറ്റിക് ആസിഡ് അടക്കമുള്ള രാസവസ്തുക്കൾ അമിതമായി ചേർത്താണ് പേസ്റ്റ് നിർമിച്ചിരുന്നത്. തറയിൽ കൂട്ടിയിട്ടിരിക്കുന്ന വെളുത്തുള്ളിയുടെയും അഴുക്കുപിടിച്ച യന്ത്രങ്ങളുടെയും ദൃശ്യങ്ങൾ ഹൈദരാബാദ് സിറ്റി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിൽ 22 ലക്ഷം രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതിയെ കൂടുതൽ നടപടികൾക്കായി മൈലാർദേവ്പള്ളി പോലീസിന് കൈമാറി.

കഴിഞ്ഞ മാർച്ചിൽ ബോരബണ്ടയിലും സമാനമായ രീതിയിൽ റെയ്ഡ് നടന്നിരുന്നു. മല്ലേപ്പള്ളിയിൽ നടന്ന മറ്റൊരു പരിശോധനയിൽ 1,090 കിലോ വ്യാജ പേസ്റ്റും രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. വിപണിയിൽ ഇത്തരം മായം കലർന്ന ഉത്പന്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ തന്നെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയാറാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

National

പൂച്ചയെ വളർത്താൻ അനുവദിച്ചില്ല; യുവ ഡോക്ടർ ജീവനൊടുക്കി 

ഹൈദരാബാദ്: ഹൈദരാബാദിൽ വീട്ടുകാർ പൂച്ചയെ വളർത്താൻ അനുവദിക്കാത്തതിനെ തുടർന്ന് യുവ ഡോക്ടർ ജീവനൊടുക്കി. അൽവാൽ സ്വദേശി പ്രിൻസി(23) ആണ് ജീവനൊടുക്കിയത്. മാർച്ച് 20ന് ആയിരുന്നു സംഭവം.

ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.

അമ്മയ്ക്കും മുത്തശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. വെള്ളിയാഴ്ച അമ്മയും മുത്തശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ജീവനൊടുക്കിയത്. മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

National

മുൻ കേന്ദ്രമന്ത്രി കെ. സാംബശിവ റാവു അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി കെ.സാംബശിവ റാവു (82) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം.

ഡോ.മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിൽ ടെക്സ്റ്റൈൽസ് വകുപ്പിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്.

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലാണ് ജനനം. കോൺഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന സാംബശിവ റാവു പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.

National

ഡിജിറ്റൽ അറസ്റ്റ്: മുൻ ജില്ലാ ജഡ്ജിയെ കബളിപ്പിച്ച് ഒരുകോടി തട്ടി

ഹൈദരാബാദ്: സൈബർ തട്ടിപ്പ് സംഘം മുൻ ജില്ലാ ജഡ്ജിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെടുത്തു.

മൽക്കാഗിരിയിൽനിന്നുള്ള ന്യായാധിപനാണു തട്ടിപ്പിനിരയായത്. കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായതോടെ മൂന്നുദിവസം മുന്പാണ് അദ്ദേഹം പരാതി നൽകിയതെന്നു പോലീസ് അറിയിച്ചു.

National

സീൽ ചെയ്ത ബിയർ കുപ്പിയിൽ ജീവനുള്ള മീൻ; വൈറലായി ദൃശ്യങ്ങൾ‌

ഹൈദരാബാദ്: തെലങ്കാനയിൽ തുറക്കാത്ത ബിയർ കുപ്പിയിൽ ജീവനുള്ള മീൻ. ഹൈദരാബാദിലെ മല്ലാപ്പുരിലാണ് വിചിത്ര സംഭവം നടന്നത്. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്ന് വാങ്ങിയ ബിയറിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിയർ വാങ്ങിയ മധ്യവയസ്കൻ‌ കുപ്പി തുറക്കുന്നതിന് മുൻപ് ഉള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.

ഇതേ തുടർന്ന് ഇയാൾ ബിയറുമായി മദ്യഷാപ്പിൽ തിരികെയെത്തി. എന്നാൽ ബിയർ ഉത്പാദിപ്പിക്കുന്നത് കടയിൽ അല്ലെന്നും ഫാക്ടറിയിലാണെന്നും തിരിച്ചെടുക്കാൻ സാധിക്കില്ലെന്നും ജീവനക്കാരൻ അറിയിച്ചു.

പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിയർ കുപ്പിയിൽ മീൻ എങ്ങനെയെത്തി എന്നതിനെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്രയും സമയം ബിയറിനുള്ളിൽ കിടന്ന മീൻ ജീവനോടെയുള്ളതിനെ കുറിച്ചും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

National

തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി

ഹൈദരബാദ്: തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുന്നില്‍ ആയുധങ്ങളുമായി കീഴടങ്ങി. മുന്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തിപ്പിരി തിരുപ്പതിയുമായി ബന്ധമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെ 130 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇതില്‍ നാലുപേര്‍ തെലങ്കാനയില്‍ നിന്നുള്ളവരും 125 പേര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ളവരുമാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് സിപിഐ പൊളിറ്റ് ബ്യൂറോ അംഗം തിപ്പിരി തിരുപ്പതിയും സെന്‍ട്രല്‍ കമ്മിറ്റി അംഗം മല്ല രാജി റെഡ്ഡിയും തെലങ്കാന ഡിജിപി ബി. ശിവധര്‍ റെഡ്ഡിക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആയുധം വച്ചു കീഴടങ്ങിയത്. പോലീസിന് കൈമാറിയ 266 അത്യാധുനിക ആയുധങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുകയും ചെയ്തു.

 റൈഫിളുകള്‍, എകെ-47 തോക്കുകള്‍, അമേരിക്കന്‍ നിര്‍മിത കാര്‍ബൈനുകള്‍, 9 എംഎം പിസ്റ്റളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, ബിജിഎല്ലുകള്‍ തുടങ്ങിയവ കൈമാറിയ ആയുധങ്ങളില്‍പ്പെടുന്നു.

ആയുധം വച്ചു കീഴടങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ മാന്യമായ ജീവിതം നയിക്കുന്നതിനായി പ്രത്യേക പുനരധിവാസ പാക്കേജുകള്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

National

‌സൈനിക നടപടി പ്രശ്ന പരിഹാരമാകില്ല: നരേന്ദ്ര മോദി

ന്യൂഡൽഹി: സൈനിക നടപടികളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തർക്കങ്ങൾ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്നും സൈനിക ഏറ്റുമുട്ടലിലൂടെ അല്ലെന്നും മോദി പറഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഹൈദരാബാദ് ഹൗസിൽ ഫിൻലൻഡ് പ്രധാനമന്ത്രി അലക്‌സാണ്ടർ സ്റ്റബിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദിയുടെ പ്രസ്താവന.

ഇന്ത്യയും ഫിൻലൻഡും വിശ്വസിക്കുന്നത് നിയമവാഴ്ചയിലും ചർച്ചകളിലും നയതന്ത്രത്തിലുമാണ്. സൈനിക ഏറ്റുമുട്ടലിലൂടെ മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്ന കാര്യത്തിൽ തങ്ങൾ‌ക്ക് സമാന അഭിപ്രായമാണെന്നും മോദി അറിയിച്ചു.

യുക്രൈനായാലും പശ്ചിമേഷ്യ ആയാലും സംഘർഷം അതിവേഗം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനുമുള്ള എല്ലാ ശ്രമങ്ങളെയും തങ്ങൾ പിന്തുണയ്ക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

National

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കനാലിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിൽ

ഹൈദരാബാദ്: പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.

മൂന്നു മക്കളുടെ പിതാവായ മഹാരാഷ്‌ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തിയത്.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്‌ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതോടെയാണ് മൂന്നു കുട്ടികളിൽ ഒരാളായ പ്രാച്ചിയെ കൊലപ്പെടുത്തിയത്.

National

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു

ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവുനായ്ക്കളെ കൊന്നൊ‌ടുക്കുന്നതു തുടരുന്നു. ജഗ്തിയാൽ ജില്ലയിലെ പെഗാഡ കഴിഞ്ഞ ദിവസം 300 തെരുവുനായ്ക്കളെ വിഷം കുത്തിവച്ചു കൊന്നു.

സർപഞ്ചുമാരുടെ നേതൃത്വത്തിലാണ് നായ്ക്കളെ കൊല്ലുന്നത്. ഈ മാസം തെലുങ്കാനയിൽ വിവിധ ജില്ലകളിലായി 900 തെരുവുനായ്ക്കളെ കൊന്നു.

മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.

 

National

ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു

ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു.

ഈ മാസം 19ന് യാച്ചാരം ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സർപഞ്ചിനും മറ്റു രണ്ടു പേർക്കും എതിരേ കേസെടുത്തു.

തെലുങ്കാനയിലെ വിവിധ ജില്ലകളിൽ ഈ മാസം അഞ്ഞൂറോളം തെരുവുനായ്ക്കളെ കൊന്നിരുന്നു.

Kerala

കരമനയിൽനിന്ന് കാണാതായ കൗമാരക്കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം: കരമനയിൽനിന്നു കാണാതായ 14കാരിയെ ഹൈദരാബാദിൽ  കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്.

പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പോലീസ് അന്വേഷിക്കുകയായിരുന്നു.

ഇതിനിടെയാണ് ഹൈദരാബാദിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.

National

കുടുംബ വഴക്ക്; നവജാത ശിശുവിനെ കൊന്ന് യുവതി ജീവനൊടുക്കി

ഹൈദരാബാദ്: തെലുങ്കാനയിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ മീരപേട്ടിലാണ് സംഭവം.

11 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയതിന് ശേഷം മാതാവ് സുഷ്മിത(27) ആണ് ജീവനൊടുക്കിയത്. ഭർത്താവ് യശ്വന്ത് റെഡ്ഡിയുമായി സുഷ്മിത വഴക്കുണ്ടാക്കുമായിരുന്നു. ഇതിനിടയാണ് സംഭവം.

സംഭവമറിഞ്ഞ് സുഷ്മിതയുടെ മാതാവ് ലളിതയും ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

National

ജർമനിയിൽ തീപിടിത്തം; ഇന്ത്യൻ വിദ്യാർഥി മരിച്ചു

ഹൈദരാബാദ്: ജർമനിയിൽ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാൻ അപ്പാർട്ട്മെന്‍റിൽനിന്നു ചാടിയ തെലുങ്കാനക്കാരൻ മരിച്ചു. ഹൃത്വിക് റെഡ്ഢി (25) ആണു മരിച്ചത്.

ഡിസംബർ 30നായിരുന്നു അപകടം. ജൻഗാവ് ജില്ലക്കാരനായ ഹൃത്വിക് എംഎസ് പഠനത്തിനായി 2023ലാണു ജർമനിയിലെത്തിയത്. ജനുവരി 12നു നാട്ടിലെത്താനിരുന്നതാണ്.

Viral

ഹൈദരാബാദ് എക്സ്പ്രസ് വേയിൽ മരണക്കളി; ചീറിപ്പായുന്ന കാറിൽ നിന്ന് പടക്കം പൊട്ടിച്ച് യുവാക്കൾ

ഹൈദരാബാദിലെ തിരക്കേറിയ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് യുവാക്കൾ നടത്തിയ അപകടകരമായ പ്രകടനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

അമിതവേഗതയിൽ പായുന്ന കാറിൽ ഇരുന്ന് തുടർച്ചയായി പടക്കങ്ങൾ പൊട്ടിച്ചതാണ് മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. ടിജി 11 എ 9177 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിലെ യാത്രക്കാരനാണ് ജനാലയിലൂടെ പുറത്തേക്ക് പടക്കം തൊടുത്തുവിട്ടത്.

ഇതിന്‍റെ ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വേഗതയേറിയ വാഹനങ്ങൾ സഞ്ചരിക്കുന്ന എക്സ്പ്രസ് വേയിൽ ഇത്തരം പ്രവർത്തികൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. പടക്കത്തിൽ നിന്നുള്ള തീപ്പൊരികൾ വായുവിൽ ചിതറുന്നതും വാഹനങ്ങൾക്കിടയിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

വിനോദത്തിന് വേണ്ടി പൊതുജന സുരക്ഷയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്.

ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ വൈറലായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി നടപടികളൊന്നും ഉണ്ടാകാത്തത് ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

തിരക്കേറിയ ഹൈവേകളിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും ട്രാഫിക് പോലീസിന്‍റെ ശക്തമായ നിരീക്ഷണം ഇത്തരം സ്ഥലങ്ങളിൽ ഉറപ്പാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

National

സാജിദ് അക്രം പലതവണ ഹൈദരാബാദിലെത്തി

ഹൈദരാബാദ്: ഓസ്ട്രേലിയയിൽ ബോണ്ടി ബീച്ചിൽ 15 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സാജിദ് അക്രം കഴിഞ്ഞ 27 വർഷത്തിനിടെ ആറ് തവണ ഹൈദരാബാദ് സന്ദർശിച്ചെന്ന് തെലുങ്കാന ഡിജിപി ശിവധർ റെഡ്ഢി പറഞ്ഞു.


1998ലാണ് ഇയാൾ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമായി ഇന്ത്യ വിട്ടു പോയത്. പിന്നീട് 2000 ഒക്ടോബറിലാണ് ആദ്യം ഇന്ത്യയിലെത്തിയത്.

പിന്നീട് 2004ലും പിതാവിന്‍റെ മരണത്തെത്തുടർന്ന് 2009ലും സന്ദർശനം തുടർന്നു. സ്വത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി 2016ലും എത്തിയ അക്രത്തിന്‍റെ അവസാന സന്ദർശനം 2022 ജൂലൈയിലായിരുന്നു. എന്നാൽ, തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടത് ഇന്ത്യയിൽ വച്ചാണ് എന്നതിനു തെളിവില്ലെന്നും റെഡ്ഢി പറഞ്ഞു.

International

സിഡ്നി ഭീകരാക്രമണം; ഭീകരരിൽ ഒരാൾക്ക് ഇന്ത്യൻ ബന്ധം

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയ ആക്രമികളിൽ ഒരാൾക്ക് ഇന്ത്യൻ ബന്ധം. വെടിവയ്പ്പ് നടത്തിയവരിൽ ഒരാളായ സാജിദ് അക്രം ഇന്ത്യൻ പൗരനായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഹൈദരാബാദ് സ്വദേശിയാണ് സാജിദ് അക്രമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ ഇയാൾ ഓസ്ട്രേലിയൻ പോലീസിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു.

സാജിദ് അക്രം(50) ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറിൽ സ്റ്റുഡന്‍റ് വീസയിലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്നും തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു. ഏകദേശം 27 വർഷമായി ഇയാൾ ഓസ്‌ട്രേലിയയിൽ താമസിച്ചുവരികയായിരുന്നു.

2022 ലാണ് അക്രം അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പാസ്‌പോർട്ട് ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇയാളുടെ മകനും ഭീകരക്രമണത്തിൽ പങ്കെടുത്തിരുന്നു.

National

നാല് വയസുകാരിക്ക് ക്രൂര മർദനം; നഴ്സറി സ്കൂൾ ആ‍യ പിടിയിൽ

ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി മർദിച്ച നഴ്സറി സ്കൂൾ ആ‍യ പിടിയിൽ. പുറത്തുവന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്.

അയൽവാസിയായ സ്ത്രീയാണ് ആയയുടെ ക്രൂരതകൾ മൊബൈലിൽ പകർത്തിയത്. നഴ്സറി സ്കൂളിലെ ഇടവേളയ്ക്കിടെ ആയ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇടവേള സമയത്ത് കുട്ടിയെ തല നിലത്തിടിച്ച് മർദിക്കുന്നതും കഴുത്ത് ഞെരിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ കേസെടുത്ത പോലീസ് ലക്ഷ്മി എന്ന ആയയെ അറസ്റ്റ് ചെയ്തു. മർദനത്തിന് ഇരയായ കുട്ടി നിലവിൽ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയും പ്രതിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻ‌ഡ് ചെയ്തു.

National

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി ടെക്കി അറസ്റ്റില്‍

ഹൈദരാബാദ്: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി സോഫ്റ്റ്‌വേർ എൻജിനിയർ അറസ്റ്റില്‍.

വെള്ളിയാഴ്ച ദുബായില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലാണു സംഭവം. വിമാനം ഹൈദരാബാദിലെത്തിയപ്പോള്‍ യാത്രക്കാരന്‍ തന്‍റെ പാസ്പോര്‍ട്ട് വിമാനത്തില്‍ നഷ്ടപ്പെട്ടതായി ക്രൂവിനെ അറിയിച്ചു.

ജീവനക്കാര്‍ പാസ്‌പോര്‍ട്ട് തെരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ എയർഹോസ്റ്റസിനെ മോശമായി സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി.

കാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ കേസെടുത്ത ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 30 വയസുള്ള യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

National

ഹൈദരാബാദിൽ വിദ്യാർഥിനി സ്‌കൂള്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഹൈദരാബാദ്: സ്‌കൂള്‍ കെട്ടിടത്തിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഇന്ന് ഹൈദരാബാദിലെ ഹബ്‌സിഗുഡ പ്രദേശത്തെ കാര്യ സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ശാസിച്ചതില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെ തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ ചന്ദ്രൂരിലുള്ള തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.

Kerala

ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്‍റെ പേരിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു

ഹൈദരാബാദ്: ബീഫ് വിളമ്പിയതിന്‍റെ പേരിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു. ബജറംഗ്ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്.

ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്.

സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പിന്നാലെ ബജറംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

District News

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 24.7 കോടി തട്ടിയ സംഭവം : അന്വേഷണസംഘം ഹൈദരാബാദിലേക്ക്

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുടെ 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഹൈദരാബാദിലേക്ക്. അറസ്റ്റിലായ പ്രതികള്‍ കൈവശം വച്ചിരുന്ന ഏതാനും ചില വാടക ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണം. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം 29ന് ഹൈദരാബാദിലേക്ക് പുറപ്പെടും.

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന് അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. പ്രതികളില്‍ നിന്ന് പിടികൂടിയ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളുടെ യാത്രാ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു. ഇവരുടെ വിദേശ ബന്ധവും പരിശോധിക്കുകയാണ്.

റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ കോഴിക്കോട് സ്വദേശികളായ പി.കെ. റഹീസ് (39), വി. അന്‍സാര്‍ (39), സി.കെ. അനീസ് റഹ്മാന്‍ (25) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും.

National

ഏഴ് വയസുകാരിയുടെ മൃതദേഹം വാട്ടർടാങ്കിനുള്ളിൽ; കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിൽ

ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.

ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.

ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് വീടിന്‍റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

National

തെലുങ്കാനയിൽ 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന്പേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്കാനയിൽ 400 കിലോ കഞ്ചാവ് പിടികൂടി. രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും രച്ചകൊണ്ട നാർക്കോട്ടിക് പോലീസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിലാണ് കഞ്ചാവ് പിടികൂടിയത്.

റാമോജി ഫിലിം സിറ്റിക്ക് സമീപത്ത് നിന്നുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനം അധികൃതർ തടഞ്ഞത്. പരിശോധനയിൽ, തേങ്ങയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.

സംഭവത്തിൽ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരും രാജസ്ഥാൻ നിവാസികളാണ്. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Latest News

Corehub Up