Education
തിരുവനന്തപുരം: ഗ്രാമനികേതൻ - കെയർ, എൻഎസ്എസ് സ്റ്റേറ്റ് സെൽ എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ ഐഎഎസ് പരിശീലനത്തിനുള്ള സർവോദയ സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി കഴിഞ്ഞവർക്കും ഡിഗ്രി അവസാന വർഷം വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഈ മാസം 29 ന് ഓണ്ലൈൻ ആയാണ് സ്കോളർഷിപ്പ് പരീക്ഷ. വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.. കൂടുതൽ വിവരങ്ങൾക്ക് 9895269700.
Kerala
നേമം: കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ 57–ാം റാങ്ക് നേടിയ സന്തോഷത്തിലാണ് നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ എം.ജയകുമാറിന്റെയും കെ. ഷീജ കുമാരിയുടെയും മകൾ ജെ.എസ്. ശ്രീജ (24).
മികച്ച റാങ്ക് കിട്ടുമെന്ന് ഏല്ലാവരും പറഞ്ഞെങ്കിലും റിസൾട്ട് അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. പണി തീരാത്ത വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഡിഗ്രി, പിജി ക്ലാസുകളിൽ പൊളിറ്റിക്കൽ സയൻസ് ഐച്ഛിക വിഷയമായെടുത്ത് പഠിച്ച ശ്രീജ ആദ്യതവണ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരിക്കുകയാണ്.
ഐഎഫ്എസ് തെരഞ്ഞെ ടുക്കാനാണ് താത്പര്യം. ഒരു വർഷം തുടർച്ചയായി നടത്തിയ പരിശ്രമമാണ് മികച്ച റാങ്കിലെത്തിച്ചത്. പത്രവായന മികച്ച നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഒരു പത്രമാണ് വായിച്ചിരുന്നത്. പരിശീലനം ആരംഭിച്ചതോടെ രണ്ടു പത്രങ്ങൾ വായിക്കുന്നത് പതിവായി.
ഏഴാം ക്ലാസ് മുതൽ സിവിൽ സർവീസിനോട് ഇഷ്ടം തുടങ്ങിയതാണ്. അച്ഛനും അമ്മയും പകർന്നു തന്ന ഊർജവും കരുതലുമാണ് വിജയത്തിന് കാരണമെന്ന് ശ്രീജ പറയുന്നു.
National
ന്യൂഡൽഹി: യുപിഎസ്സി 2025ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് സ്വന്തമാക്കി.
തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്. രാജ് 109-ാം റാങ്കും നേടി.
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.
Kerala
കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇത് സർക്കാരിന് വലിയ തിരിച്ചടിയായി
ബി. അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.
നിലവിൽ എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. കില (KILA), ഐഎംജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐഎഎസ് കേഡർ തസ്തികകളാണെന്നും സിഎടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ കൽബുർഗിയിലുണ്ടായ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്.
കലബുർഗി ജില്ലയിലെ ജിവാർഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തലകീഴായി മറിയുകയായിരുന്നു. നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രാംദുർഗിൽ നിന്ന് കൽബുർഗിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഒരു കല്ല്യാണത്തിന് പോകുകയായിരുന്നു ബിലാഗിയും ബന്ധുകളും.