Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KHNA

America

52 ആഴ്ച നീളുന്ന സൗജന്യ വേദപഠന പദ്ധതിയുമായി കെഎച്ച്എൻഎ

ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ), ഗായത്രി ഗുരുകുലത്തിന്‍റെ സഹകരണത്തോടെ "വേദ പഠനകളരി 2026' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ വേദപഠന പദ്ധതിക്ക് തുടക്കമിടുന്നു.

ജോർജിയയിലെ അറ്റ്ലാന്‍റ ആസ്ഥാനമായുള്ള കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജിയണാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. റീജിയണിന്‍റെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഷജീവ് പത്മനിവാസ്, സംഗീത ചന്ദ്രൻ, രാജീവ് ഭാസ്കർ എന്നിവർ കോഓർഡിനേറ്റർമാരാണ്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 11ന് നടന്നു. 19 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി ഏഴിന് (ഇഎസ്‌ടി) ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇന്ത്യയിൽ ഇത് തിങ്കളാഴ്ച പുലർച്ചെ 4.30-നാണ്.

ഷോർണൂരിനടുത്തുള്ള ത്രാങ്ങാലിയിലെ ഗായത്രി ഗുരുകുലം ആചാര്യൻ ഡോ. അരുണ്‍ പ്രഭാകരനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വേദങ്ങളുടെ അടിസ്ഥാന ആശയങ്ങൾ, ശുദ്ധമായ ഉച്ചാരണം, അർഥം, ആചാരപരമായ പ്രയോഗങ്ങൾ എന്നിവ ലളിതമായി പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്‌സ് തയാറാക്കിയിരിക്കുന്നത്.

52 ആഴ്ച നീണ്ടുനിൽക്കുന്ന പഠനപരിപാടിയിൽ വടക്കേ അമേരിക്കയിലുടനീളമുള്ളവർക്ക് പങ്കെടുക്കാം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഠന നോട്ടുകൾ ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി ക്ലാസുകളുടെ റിക്കാർഡിംഗും നൽകും.

കുട്ടികൾക്കായി പ്രത്യേകം ഇംഗ്ലീഷ് മീഡിയം വേദ ക്ലാസുകളും സംഘടിപ്പിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗായത്രി ഗുരുകുലത്തിന്‍റെ സർട്ടിഫിക്കറ്റ് നൽകും. ആവശ്യാനുസരണം കലിഫോർണിയ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഓഫ്‌ലൈൻ പഠനസെഷനുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പദ്ധതി വിജയമാക്കണമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, യൂത്ത് കമ്മിറ്റി, യുവ കമ്മിറ്റി അംഗങ്ങളും സംയുക്തമായി അഭ്യർഥിച്ചു.

രജിസ്ട്രേഷൻ: www.namaha.org, സൂം മീറ്റിംഗ് ഐഡി: 847 7046 1935, പാസ്കോഡ്: 01234.

കൂടുതൽ വിവരങ്ങൾക്ക്: ഷാജീവ് പത്മനിവാസ്: +1 (404) 432 8751, സംഗീത ചന്ദ്രൻ: +1 (423) 933 4172, രാജീവ് ഭാസ്കർ: +1 (516) 395 9480.

NRI

വ്യാഖ്യാന വ്യക്തതക്കായി ധർമ്മ സംവാദം സംഘടിപ്പിച്ച് കെഎച്ച്എൻഎ യുവ കൂട്ടായ്മ

ഹൂസ്റ്റൺ: കെഎച്ച്എൻഎ യുവ ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു.

യംഗ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, സങ്കൽപ് ഹൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്‍റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "ധർമ്മ ഡയലോഗ്' എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു.

ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്.

അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്.

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധർമ്മമെന്നും അത് മതസങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു സർവ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങൾ ഉദാഹരിച്ച് വിശദീകരിച്ചു.

അതീവ ജിജ്ഞാസയോടെ തുടർചോദ്യങ്ങൾ ഉന്നയിച്ച യുവാക്കൾക്ക് ഭാരതീയ ധർമ്മദർശനം എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ദേശങ്ങൾക്കും വിശ്വാസങ്ങൾക്കും ഉൾക്കൊള്ളാവുന്ന ഈ ധർമ്മസങ്കൽപ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.

 

NRI

റെനിൽ രാധാകൃഷ്ണന്‍റെ വിയോഗം തീരാനഷ്‌ടം; അനുസ്മരിച്ച് കെഎച്ച്എൻഎ

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) കുടുംബത്തിനും വലിയ ദുഃഖമായി സംഘടനയുടെ നേതൃത്വ നിരയിൽ സജീവ പ്രവർത്തകനുമായിരുന്ന റെനിൽ രാധാകൃഷ്ണൻ അന്തരിച്ചു.

അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം കെഎച്ച്എൻഎ പ്രവർത്തകരെയും സുഹൃത്തുക്കളെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന വിപുലീകരണത്തിനുമായി വർഷങ്ങളായി ആത്മാർഥമായ സേവനം അനുഷ്ഠിച്ചിരുന്ന റെനിൽ രാധാകൃഷ്ണൻ, സമർപ്പണബോധവും സൗഹൃദപരമായ വ്യക്തിത്വവും കൊണ്ട് ഏവരുടെയും സ്നേഹവും ആദരവും നേടിയ നേതാവായിരുന്നു.

പ്രത്യേകിച്ച് 2015ൽ ഡാളസിൽ ടി.എൻ. നായരുടെ നേതൃത്വത്തിൽ നടന്ന കെഎച്ച്എൻഎ കൺവൻഷന്‍റെ കൺവൻഷൻ ചെയർമാനായി അദ്ദേഹം കാഴ്ചവച്ച നേതൃപാടവവും സംഘാടക മികവും കെഎച്ച്എൻഎയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമിക്കപ്പെടും. ആ കൺവൻഷന്‍റെ വിജയത്തിനും സംഘടനയുടെ ദേശീയ തലത്തിലുള്ള വളർച്ചയ്ക്കും അദ്ദേഹത്തിന്‍റെ നേതൃത്വം നിർണായക പങ്കുവഹിച്ചു.

റെനിൽജിയുടെ വിയോഗം കെഎച്ച്എൻഎയ്ക്ക് തീരാനഷ്ടമാണ്. സംഘടനയുടെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സമയം, പരിശ്രമം, സമർപ്പണം എന്നിവ ഒരിക്കലും മറക്കാനാവില്ല. സ്നേഹസമ്പന്നനായ സുഹൃത്തും ആത്മാർഥ പ്രവർത്തകനുമായ അദ്ദേഹത്തിന്‍റെ ഓർമ്മകൾ എന്നും ഞങ്ങളോടൊപ്പം നിലനിൽക്കുമെന്ന് കെഎച്ച്എൻഎയ്ക്കു വേണ്ടി പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഭാര്യ ബിന്ദു പുല്ലാർക്കാട്ട്, മക്കളായ അമിത്, അഞ്ജലി, മരുമകൻ ആദിത്യ പ്രശാന്ത് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും കെഎച്ച്എൻഎ കുടുംബം ഈ ദുഃഖവേളയിൽ അനുശോചനം അറിയിച്ചു. സംസ്കാരച്ചടങ്ങുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ സ്മൃതിപഥത്തിൽ നടന്നു.

പരേതന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും കുടുംബാംഗങ്ങൾക്ക് ഈ തീരാനഷ്ടം താങ്ങാനുള്ള കരുത്തും ധൈര്യവും ലഭിക്കാനും സർവശക്തനോട് പ്രാർഥിക്കുന്നതായി കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ട്രസ്റ്റി ബോർഡ് അംഗങ്ങളും അനുശോചന സന്ദേശത്തിൽ അറിയിച്ചു.

NRI

കെഎച്ച്എൻഎ വനിതാ ഫോറം രൂപീകരിച്ചു

ഡെട്രോയിറ്റ്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും സാമൂഹിക - സാംസ്കാരിക - ആത്മീയ മേഖലകളിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) 2026 - 27 വർഷത്തേക്കുള്ള വനിതാ ഫോറം രൂപീകരിച്ചു.

ഡെട്രോയിറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും എകെഎംജി മുൻ പ്രസിഡന്‍റുമായ ഡോ. ഗീതാ നായർ ചെയറായി നിയമിതയായി. ഹൂസ്റ്റണിൽ നിന്നുള്ള അഞ്ജന മുരളീധരൻ കോ-ചെയറായും സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇന്ദു നായർ സെക്രട്ടറിയായും ചുമതലയേറ്റു.

നോർത്ത് കരോലിനയിൽ നിന്നുള്ള അംബിക ശ്യാമള ബോർഡ് ഇൻചാർജായും പ്രവർത്തിക്കും. അമേരിക്കയുടെയും കാനഡയുടെയും വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ ഫോറത്തിന് കെഎച്ച്എൻഎയുടെ എല്ലാ റീജിയണുകളിലെയും ശക്തമായ പ്രതിനിധിത്വമുണ്ടെന്നത് ശ്രദ്ധേയമാണ്.

വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളാണ് ഫോറത്തിന്‍റെ ഭാഗമായിരിക്കുന്നത്.

വനിതാ ശാക്തീകരണം, കുടുംബ മൂല്യ സംരക്ഷണം, യുവതലമുറയ്ക്ക് സാംസ്കാരിക ബോധവൽക്കരണം, മാനസികാരോഗ്യ-കുടുംബ കൗൺസിലിംഗ് അവബോധം, കലാ-സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനം തുടങ്ങിയ മേഖലകളിൽ വ്യാപകമായ പദ്ധതികളാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്.

പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങളെ കൂടുതൽ അടുത്ത് കൂട്ടിചേർക്കുന്ന പ്രവർത്തനങ്ങൾക്കും ഫോറം മുൻഗണന നൽകും. വനിതാ ഫോറത്തിന്‍റെ രൂപീകരണത്തെക്കുറിച്ച് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു: "ഒരു സംഘടനം എത്ര ഉയരത്തിൽ എത്തുമെന്നത് നിർണയിക്കുന്നത് അതിലെ വനിതാ നേതൃത്വത്തിന്‍റെ ശക്തിയാണ്, പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ. സമൂഹം കെട്ടിപ്പടുക്കുന്നതും പാരമ്പര്യം സംരക്ഷിക്കുന്നതും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതും വനിതകളാണെന്ന സത്യം നമുക്ക് വ്യക്തമാണ്.

പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക - വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വനിതകളെ ഒരേ വേദിയിൽ കൊണ്ടുവരാൻ സാധിച്ചത് കെഎച്ച്എൻഎയുടെ അഭിമാനമാണ്. ഈ ഫോറം വെറുമൊരു കമ്മിറ്റി അല്ല - , നമ്മുടെ സംഘടനയുടെ ഏറ്റവും ശക്തമായ ശക്തികളിലൊന്നായി ഇത് ഉയരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു."

ഫോറത്തിലെ മറ്റു ഭാരവാഹികൾ: അഞ്ജു ശ്രീധരൻ (ലോസ് ആഞ്ചലസ്), അനു രാജേന്ദ്രൻ (ഓസ്റ്റിൻ), അനുരാധ മനോജ് (ഫ്ലോറിഡ), അർച്ചന നായർ (ലൂസിയാന), അരുണ ആനന്ദ് (കണക്ടിക്കട്ട്), ആശ മനോഹരൻ (മിഷിഗൺ), ഡോ. അശമോൾ നായർ (ന്യൂയോർക്ക്), നിഷി ഗീത (ടെന്നസി), പൂർണിമ സന്തോഷ് (അരിസോണ), രാജി നായർ (വിർജീനിയ), സരിത മേനോൻ (ഐവ), സ്മിജ ആനന്ദ് (ഷിക്കാഗോ), സുമ സിബിൽ (ഡാളസ്), ടീന സുരേന്ദ്രൻ (ന്യൂജഴ്സി) എന്നിവർ.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് ഓഫ് ഡയറക്ടേഴ്സും ട്രസ്റ്റി ബോർഡ് അംഗങ്ങളും വനിതാ ഫോറം അംഗങ്ങൾക്ക് ആശംസകൾ നേർന്നു.

 

NRI

കവിത കെ. മേനോൻ കെഎച്ച്എൻഎ കാനഡ - ഒന്‍റാറിയോ റീജിയണൽ വൈസ് പ്രസിഡന്‍റ്

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കാനഡ - ഒന്‍റാറിയോ റീജിയണൽ വൈസ് പ്രസിഡന്‍റായി (ആർവിപി) കവിത കെ. മേനോനെ നിയമിച്ചു.

ഒന്‍റാറിയോ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ആർവിപിയുടെ പ്രധാന ചുമതല.

15 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കവിത കെ. മേനോൻ മീഡിയ, നിയമം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. എംഎസ്ഡബ്ല്യു, എൽഎൽഎം ബിരുദങ്ങളുള്ള രജിസ്റ്റേർഡ് സോഷ്യൽ വർക്കറായ കവിത, മാനസികാരോഗ്യ രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.

പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങൾ, കുടുംബബന്ധങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി കൗൺസിലിംഗും തെറാപ്പി സേവനങ്ങളും നൽകുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം മീഡിയയും ഇവന്‍റ് മാനേജ്മെന്‍റും ഉൾപ്പെടെയുള്ള മേഖലകളിലും കവിത സജീവമാണ്.

ട്രയോറ ഇവന്‍റുകൾ എന്ന സ്ഥാപനത്തിന്‍റെ സിഇഒയായ അവർ, വിവിധ സാംസ്കാരിക പരിപാടികൾക്കും കോർപ്പറേറ്റ് ഇവന്‍റുകൾക്കും നേതൃത്വം നൽകുന്നു. കൂടാതെ റൗസിംഗ് റിഥം എന്‍റർടൈൻമെന്‍റ്സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്‌‌ടർ ആൻഡ് പിആറായും ആർആർ റെസോൺസ് ആർ‌ട്ട്സ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റയും പ്രവർത്തിക്കുന്നു.

കനേഡിയൻ ഹിന്ദു ചേബർ ഓഫ് കോമേഴ്സിന്‍റെ സ്ഥാപക ഡയറക്‌ടറായും ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുട‌െ ജോയിന്‍റ് ട്രെഷററായും പ്രവർത്തിക്കുന്ന കവിത, കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സജീവമായ സാമൂഹിക സാന്നിധ്യമാണ്. സമൂഹ ശാക്തീകരണത്തിലും സ്ത്രീ നേതൃത്വ വളർച്ചയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.

സമൂഹസേവനവും നേതൃത്വവും ഒരുപോലെ മനോഹരമായി സമന്വയിപ്പിക്കുന്ന വ്യക്തിത്വമാണ് കവിത. മാനസികാരോഗ്യ രംഗത്തും മീഡിയ - സാമൂഹിക മേഖലകളിലുമുള്ള കവിതയുടെ അനുഭവവും ദർശനവും കാനഡയിലെ കെഎച്ച്എൻഎ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുമെന്ന് കവിത കെ. മേനോന്‍റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്‌ടർ ബോർഡും ട്രസ്റ്റി ബോർഡ് അംഗങ്ങളും കവിത കെ. മേനോന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ സൂപ്പർ സിംഗേഴ്സ്: കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്തു

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിക്കുന്ന സൂപ്പർ സിംഗേഴ്സ് രണ്ടാം സീസൺ സംഗീത മത്സരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച ഓൺലെെനായി നടന്നു. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്‍റെ സ്പോൺസർഷിപ്പിലാണ് പരിപാടി അരങ്ങേറുന്നത്.

അഞ്ജന പ്രയാഗയും സുനിത മേനോനും അവതാരകരായ ചടങ്ങിന് ഹരികൃഷ്ണ കോയിപ്പള്ളിൽ ആലപിച്ച പ്രാർഥനാഗാനത്തോടെ തിരശീല ഉയർന്നു. സൂപ്പർ സിംഗേഴ്സ് ചെയർ സതീഷ് അമ്പാടി സ്വാഗതം ആശംസിച്ചു.

അഞ്ച് വർഷം മുമ്പ് നടന്ന ഒന്നാം സീസണിന്‍റെ വിജയഗാഥയും രണ്ടാം സീസൺ അതിലും മികച്ചതാക്കാനുള്ള പദ്ധതികളും അദ്ദേഹം പങ്കുവച്ചു. അതിനുശേഷം, കെഎച്ച്എൻഎയുടെ പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഏവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു.

വിശിഷ്‌ടാതിഥികൾ ഉൾപ്പെട്ട ഏവരെയും ഒരിക്കൽക്കൂടി സ്വാഗതം ചെയ്ത അദ്ദേഹം, അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് ഭാരതീയ സംസ്കാരത്തിലേക്കും സംഗീതത്തിലേക്കുമുള്ള പാലമായിരിക്കും കെഎച്ച്എൻഎ ഒരുക്കുന്ന ഈ സംഗീത പരിപാടി എന്ന് അഭിപ്രായപ്പെട്ടു.

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സംരംഭങ്ങൾ പ്രവാസി സമൂഹത്തിന്‍റെ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്നും പുതുതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

NRI

കെഎച്ച്എൻഎ പുതിയ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു

ടാമ്പ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) 2023 - 2025 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളും കൺവൻഷന്‍റെ വരവ് - ചെലവ് കണക്കുകളും പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റിയെ ട്രസ്റ്റി ബോർഡും ഡയറക്‌ടർ ബോർഡും സംയുക്തമായി രൂപീകരിച്ചു.

ഉദയൻ മേനോൻ (ഫ്ലോറിഡ), സഹൃദയ പണിക്കർ (ന്യൂയോർക്ക്), രഘുനാഥൻ നായർ (ന്യൂയോർക്ക്) എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. 

പ്രഫഷണൽ മികവും സാമ്പത്തിക വിശകലന പാടവവും ഉള്ള വ്യക്തികളെയാണ് ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണനും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായരും പറഞ്ഞു.

NRI

കെഎച്ച്എൻഎ സൂപ്പർ സിംഗേഴ്സ്: കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിക്കുന്ന കെഎച്ച്എൻഎ സൂപ്പർ സിംഗേഴ്സ് രണ്ടാം സീസൺ എന്ന സംഗീത മത്സര പരിപാടിക്ക് ഈ വരുന്ന ഏപ്രിൽ 26-ന് (രാവിലെ 11.30 ഇഎസ്‌ടി) തിരശ്ശീല ഉയരുന്നു.

ഇന്ത്യയുടെ വാനമ്പാടി കെ.എസ്. ചിത്രയാണ് സൂമിൽ നടക്കുന്ന ഓൺലൈൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത ഗായകരായ ബിജു നാരായണൻ, ശ്രീവത്സൻ ജെ. മേനോൻ, ഉയർന്നു വരുന്ന സംഗീത പ്രതിഭ നവനീത് ഉണ്ണികൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി എത്തുന്നു.

പ്രവാസി യുവഗായകർക്ക് സംഗീതരംഗത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും പ്രചോദനം നേടാനുമുള്ള അപൂർവ അവസരമായിരിക്കും ഇത്. 2020-ൽ സംഘടിപ്പിച്ച കെഎച്ച്എൻഎ സൂപ്പർ സിംഗേഴ്സ് ഒന്നാം സീസൺ വൻ വിജയമായിരുന്നു.

അമേരിക്കയിലെ യുവഗായകർക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി ഇത് മാറിയപ്പോൾ, നിരവധി പേർക്ക് സംഗീത രംഗത്ത് മുന്നേറാനുള്ള പ്രചോദനവും ആത്മവിശ്വാസവും ലഭിച്ചു. ആ വിജയത്തിന്‍റെ തുടർച്ചയായാണ് കെഎച്ച്എൻഎ ഈ മത്സര പരിപാടിയുടെ രണ്ടാമത്തെ സീസൺ ഒരുക്കുന്നത്.

പ്രവാസ ജീവിതത്തിനിടയിലും നമ്മുടെ സാംസ്കാരിക വേരുകളോട് ബന്ധം നിലനിർത്തുന്നതിൽ സംഗീതത്തിന്‍റെ പങ്ക് വളരെ വലുതാണ്. യുവതലമുറയിലെ സംഗീത പ്രതിഭകൾക്ക് ആത്മവിശ്വാസവും അംഗീകാരവും നൽകുന്ന ഒരു വേദിയാണ് സൂപ്പർ സിംഗേഴ്സ്. രണ്ടാം സീസൺ കൂടുതൽ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു എന്ന് പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു:

സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റ് ആണ് ഈ പരിപാടി സ്പോൺസർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

സതീഷ് അമ്പാടി (Chair), സതീഷ് മാടമ്പത്ത് (Technical Coordinator), സതീഷ് കാളത്ത് (Outreach Coordinator) എന്നിവർ നേതൃത്വം നൽകുന്ന സമിതിയിൽ അഞ്ജന പ്രയാഗ, സുനിത മേനോൻ, രഞ്ജിത്ത് പിള്ള, ഹരികൃഷ്ണ കോയിപ്പള്ളിൽ (Program Coordinators) എന്നിവരും ഉൾപ്പെടുന്നു.

അമേരിക്കയിലെ യുവഗായകർക്ക് തങ്ങളുടെ പ്രതിഭ കാഴ്ചവയ്ക്കാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള മികച്ച വേദികളിൽ ഒന്നാണ് സൂപ്പർ സിംഗേഴ്സ്.

താഴെ കാണുന്ന ലിങ്ക്/QR Code ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ - https://namaha.org/?page_id=3955.

ഉത്ഘാടന ചടങ്ങ് വിവരങ്ങൾ - തീയതി: ഏപ്രിൽ 26, 2026, സമയം: 11:30 AM EST, Zoom Meeting ID: 879 8046 5052, Passcode: 202602.

സംഗീതപ്രേമികളും യുവഗായകരുടെ ആത്മീയരും എല്ലാവരും ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് നേതൃത്വം അഭ്യർഥിച്ചു.

NRI

കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെഎച്ച്എൻഎ ബൈലോ കമ്മിറ്റി രൂപീകരിച്ചു

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്‍റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടനയുടെ ഭരണഘടനയിലും ചട്ടങ്ങളിലുമായി കാലാനുസൃതമായ ഭേദഗതികൾ നടപ്പാക്കുന്നതിനായി 2025 - 2027 പ്രവർത്തനകാലഘട്ടത്തേക്കുള്ള ബൈലോ കമ്മിറ്റി രൂപീകരിച്ചു.

ടി.എൻ. നായർ ചെയർമാനായുള്ള കമ്മിറ്റിയിൽ പ്രസന്നൻ പിള്ള, സുരേന്ദ്രൻ നായർ, ഡോ. സതീഷ് അമ്പാടി, രഘുവരൻ നായർ എന്നിവർ അംഗങ്ങളായി ചുമതലയേറ്റു പ്രവർത്തനങ്ങൾ ആരംഭിച്ചു.

സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ ക്രമീകരിക്കുകയും ഭാവി വളർച്ചയ്ക്ക് ഉറച്ച അടിത്തറ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ദീർഘകാല സംഘടനാനുഭവമുള്ള അംഗങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട്, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിൽ ഭരണഘടനാ ഭേദഗതികൾ രൂപപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം.

കെഎച്ച്എൻഎയുടെ മുൻ പ്രസിഡന്‍റും സ്ഥാപക അംഗങ്ങളിലൊരാളുമായ ടി.എൻ. നായർ കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നു. സംഘടനയുടെ തുടക്കകാലം മുതൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് കമ്മിറ്റിക്ക് വലിയ കരുത്താണ്.

ബൈലോ രൂപീകരണത്തിലും പരിഷ്‌കരണങ്ങളിലും നിർണായക പങ്ക് വഹിച്ച മുൻ ട്രസ്റ്റി ബോർഡ് അംഗവും നിലവിലെ ഡയറക്ടർ ബോർഡ് അംഗവുമായ പ്രസന്നൻ പിള്ളയുടെ പങ്കാളിത്തം കമ്മിറ്റിക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

കൂടാതെ മുൻ പ്രസിഡന്‍റുമാരായ സുരേന്ദ്രൻ നായർ, ഡോ. സതീഷ് അമ്പാടി, മുൻ ട്രഷററും നിലവിലെ ട്രസ്റ്റി ബോർഡ് അംഗവുമായ രഘുവരൻ നായർ എന്നിവരുടെ അനുഭവസമ്പത്തും ദർശനവും ഈ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയായി മാറും.

സംഘടനയുടെ ദീർഘകാല വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ അനിവാര്യമാണെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഈ ബൈലോ കമ്മിറ്റി പ്രവർത്തനം കെഎച്ച്എൻഎയെ കൂടുതൽ ശക്തവും ഉത്തരവാദിത്തമുള്ളതുമായ സംഘടനയായി ഉയർത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണെന്ന് ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ പ്രത്യാശ പ്രകടിപ്പിച്ചു.

NRI

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം ശനിയാഴ്ച

ന്യൂയോർക്ക്: കെഎച്ച്എൻഎയുടെ ആഭിമുഖ്യത്തിൽ സനാതനധർമ്മത്തിന്‍റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി വടക്കേ അമേരിക്കയിലെ മുഴുവൻ മലയാളി ഹൈന്ദവ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശനിയാഴ്ച അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിക്കുന്നു.

സമസ്ത ലോകത്തിന്‍റെയും ഉയർച്ചക്കായി പ്രാർഥിക്കുന്ന വൈദികപരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള ഹൈന്ദവശാക്തീകരണം ഇന്ത്യയിലും ലോകത്താകമാനവും ഇന്ന് വിജയകരമായി മുന്നേറുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് അമേരിക്കയിലും അത്തരമൊരു ഏകത സംഗമം സംഘടിപ്പിക്കുന്നത്.

വടക്കേ അമേരിക്കയിലെ അൻപതില്പരം ഹൈന്ദവ കൂട്ടായ്മകളും കെഎച്ച്എൻഎ അംഗസംഘടനകളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അഖില ഭാരത പ്രജ്ഞ പ്രവാഹ്‌ കേന്ദ്ര സംയോജകൻ ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി മുഴുവൻ സമയ സമാജ പ്രവർത്തകനായ നന്ദകുമാർ അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സർവ്വോപരി ഹിന്ദുത്വ രാഷ്ട്രമീമാംസയുടെ സൈദ്ധാന്തിക മുഖവുമാണ്.

അഖിലേന്ത്യ അടിസ്ഥാനത്തിൽ ബൗദ്ധിക മേഖലയിലും സമാജ പ്രവർത്തനങ്ങളിലും വ്യാപരിക്കുന്ന അദ്ദേഹം ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർവ്വഭൂത സമഭാവന സാധ്യമാക്കുന്ന സംഘ നിർമ്മിതിയും സമാജ സേവനവും പ്രതിപാദിക്കുന്ന സംഗമത്തിൽ വിവിധ പ്രാദേശിക ഹൈന്ദവ നേതാക്കളും കെഎച്ച്എൻഎ ഭാരവാഹികളും സംസാരിക്കുന്നു. സംവാദന നിയന്ത്രികനായി സുരേന്ദ്രൻ നായർ പ്രവർത്തിക്കും.

അമേരിക്കയിലെ എല്ലാ സജ്ജനങ്ങളുടെയും സംഘടനപ്രതിനിധികളുടെയും സാന്നിധ്യം അഭ്യർഥിക്കുന്നതായി പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സിനു നായർ, ട്രഷറർ അശോക്‌ മേനോൻ, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ വനജ നായർ എന്നിവർ സംയുക്തമായി അഭ്യർഥിച്ചു.

NRI

വി.വി. രാജേഷുമായി കെഎച്ച്എൻഎ സംഘട‌ിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി

തിരുവനന്തപുരം: മേയർ വി.വി. രാജേഷുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച മുഖാമുഖം പരിപാടി പ്രവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരം നഗരത്തിന്‍റെ വികസന പദ്ധതികളും നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ഈ സംവാദത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ നയിച്ച ഈ ചർച്ചയിൽ തിരുവനന്തപുരവും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രോതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിനു നായർ അതിഥിയെയും പങ്കാളികളെയും സ്വാഗതം ചെയ്തു.

ഇടുങ്ങിയ റോഡുകൾ, മാലിന്യ നിർമാർജനം, കാലവർഷ കെടുതികൾ, തെരുവുനായ പ്രശ്നം, കുടിവെള്ള ദൗർലഭ്യം തുടങ്ങിയ നഗരപ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മേയർ മറുപടി നൽകി.

വിഴിഞ്ഞം തുറമുഖം, ഐഎസ്ആർഒ സ്പേസ് സെന്‍റർ, ശ്രീചിത്ര മെഡിക്കൽ സെന്‍റർ എന്നിവ ഉൾപ്പെടുന്ന തിരുവനന്തപുരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തിനപ്പുറം പ്രത്യേക കേന്ദ്ര നഗര വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ഒരു മേയർ അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളുടെ ഭാഗമായി ജോലിചെയ്യുന്ന പ്രവാസികളായ പ്രഫഷണലുകളിൽ നിന്നും അനൗപചാരികമായി ഉപദേശം തേടുന്ന ആദ്യത്തെ ഒരു കൂടിക്കാഴ്ചയെന്ന പ്രത്യേകതയും ഈ മുഖാമുഖത്തിനുണ്ടായിരുന്നു.

ട്രസ്റ്റി ബോർഡിന്‍റെ ചെയർപേഴ്സൺ വനജ നായർ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, അപ്പുകുട്ടൻ നായർ, ടി.എൻ. നായർ, സുരേന്ദ്രൻ നായർ, ഡോ. രഞ്ജിനി പിള്ള, സനൽ ഗോപി, നന്ദകുമാർ ചക്കിങ്കൽ, അനഘ വാര്യർ, മധു നമ്പ്യാർ, രതീഷ് നായർ, ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ, നാരായണൻ കുട്ടി, ഗിരീഷ് പോറ്റി, ശ്രീകുമാർ ചെല്ലപ്പൻ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

ട്രഷറർ അശോക് മേനോന്‍റെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.

NRI

കെഎച്ച്എൻഎ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎച്ച്എൻഎയുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്‌കാരത്തിന്‍റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്‍റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെഎച്ച്എൻഎ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹൂസ്റ്റൻ), ഡോ. സുശീല രവീന്ദ്രനാഥ്‌ (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജഴ്സി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

പ്രഥമ ആർഷദർശന പുരസ്കാരത്തിന്‍റെ സംഘാടകനും കെഎച്ച്എൻഎ മുൻ പ്രസിഡന്‍റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ ശ്രദ്ധേയ കോളമിസ്റ്റും വിവിധ ഭാഷാസാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.

30 വർഷത്തിലേറെക്കാലമായി ഫ്ലോറിഡയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമാണ് ഡോ. സുശീല രവീന്ദ്രനാഥ്. പ്രവാസി മലയാളി സാഹിത്യ രംഗത്ത് ദീർഘകാല പ്രവർത്തന പാടവമുള്ള വ്യക്തിത്വമാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കാനഡയിലെ സാഹിത്യരംഗത്ത് നിരവധി കഥകളും കവിതകളും ദാർശനിക ലേഖനങ്ങളും എഴുതി പ്രസിദ്ധി കൈവരിച്ച സാഹിത്യകാരനാണ്. പല പ്രാദേശിക മാധ്യമങ്ങളുടെയും എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ച ജയശങ്കർ പിള്ള, സ്വന്തം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിലെ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സുപരിചിതനായ മധു ചെറിയേടത്ത്, കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും യുവസാഹിതി പുരസ്‌കാര പ്രയോജകനുമാണ്. ടെക്‌നോളജി പ്രൊഫഷണലായ മധു, ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലകളിലെ വിവിധ ഹിന്ദു ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

അമേരിക്കൻ പ്രവാസത്തിനു മുമ്പ് തന്നെ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ സാങ്കേതിക വിജ്ഞാനിക പംക്തികൾ കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകനാണ് പ്രസാദ് പാലക്കൽ. സാഹിത്യ നിരൂപണ രംഗത്തും പരിചിതമായ വ്യക്തിത്വമാണ് അദ്ദേഹം.

കെഎച്ച്എൻഎയുടെ സാഹിത്യ സാംസ്കാരിക സംരംഭങ്ങൾക്ക് സർഗാത്മകമായ ഉണർവും ഊർജസ്വലമായ നേതൃത്വവും നൽകാൻ പുതിയ വിചാരവേദി അംഗങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയാണ് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ പ്രകടിപ്പിച്ചത്.

പ്രവാസ മലയാളി സമൂഹത്തിൽ സാഹിത്യ സംസ്കാരത്തിനും ഇന്ത്യൻ ദർശനത്തിനും പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള സർഗാത്മക വേദികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ വിചാരവേദി പ്രവർത്തിക്കുന്നത്.

NRI

മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ ഓൺലൈൻ സംവാദം ശനിയാഴ്ച

ഫ്ലോറിഡ: തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃത്വത്തിൽ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. കേരളത്തിന്‍റെ തലസ്ഥാന നഗരത്തിനെക്കുറിച്ചും പ്രവാസി സമൂഹത്തിന്‍റെ പങ്കാളിത്ത സാധ്യതകളെക്കുറിച്ചും നേരിട്ട് ചർച്ച ചെയ്യാനുള്ള അപൂർവ അവസരമായിരിക്കും ഇത്.

"മുഖാമുഖം' എന്ന ഈ സംവാദ പരമ്പര ശനിയാഴ്ച ഇഎസ്‌ടി സമയം രാവിലെ 11.30ന് (ഇന്ത്യൻ സമയം രാത്രി 10) കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം നഗരത്തിന്‍റെ വികസന പദ്ധതികൾ, സ്മാർട്ട് സിറ്റി മിഷൻ, പൊതു ഗതാഗതം, ടൂറിസം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സംവാദത്തിൽ ചർച്ച ചെയ്യും. പ്രത്യേകിച്ചും, പ്രവാസി മലയാളികൾക്ക് നഗര വികസനത്തിൽ എങ്ങനെ സംഭാവന നൽകാൻ കഴിയും, നിക്ഷേപ സാധ്യതകൾ എന്തെല്ലാം എന്നിവയെക്കുറിച്ചുള്ള സംഭാഷണവും ഉണ്ടാകും.

തിരുവനന്തപുരം ജന്മനാടായ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക്, നാട്ടിലെ മാറ്റങ്ങൾ മനസിലാക്കാനും, നഗര ഭരണവുമായി നേരിട്ട് ബന്ധപ്പെടാനും ഈ സംവാദം അവസരമൊരുക്കുന്നു. തത്സമയ സംപ്രേഷണ സമയത്ത് കാഴ്ചക്കാർക്ക് ഫേസ്ബുക്ക് കമന്‍റുകളിലൂടെ ചോദ്യങ്ങൾ അയയ്ക്കാനാകും.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടിയിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ വനജ നായർ, മുൻ പ്രസിഡന്‍റുമാർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ്, ആർവിപിമാർ തുടങ്ങിയവരും പങ്കെടുക്കും.

ചോദ്യങ്ങൾ മുൻകൂറായി [email protected] ലേക്കും അയയ്ക്കാവുന്നതാണ്.

NRI

ദീപു നായർ കെഎച്ച്എൻഎ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്‍റ്

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്‍റായി ദീപു നായരെ നിയമിച്ചു.

മിന്നസോട്ട, വിസ്കോൺസിൻ, ഇലിനോയി എന്നിവ ഉൾപ്പെടുന്ന മിഡ്‌വെസ്റ്റ് മേഖലയിൽ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുകയും യുവതലമുറയെ കൂടുതൽ സജീവമായി സംഘടനയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന ദൗത്യം.

കഴിഞ്ഞ 13 വർഷങ്ങളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാപാടവവും പ്രവർത്തനക്ഷമതയും തെളിയിച്ച വ്യക്തിയാണ് ദീപു നായർ. കാലിഫോർണിയയിൽ ആരംഭിച്ച അദ്ദേഹത്തിന്‍റെ കലാപ്രവർത്തനങ്ങൾ പിന്നീട് ഷിക്കാഗോയിലേക്ക് വ്യാപിച്ചു.

കലാ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം, സാംസ്കാരിക പ്രവർത്തനങ്ങളെ സമൂഹ ഏകോപനത്തിന്‍റെ ശക്തമായ വേദിയായി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് കെഎച്ച്എൻഎയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഗമയ ടിവിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായി ദീർഘകാലം പ്രവർത്തിച്ചു വരുന്ന ദീപു, ആത്മീയവും സാംസ്കാരികവുമായ ആശയങ്ങളെ ആധുനിക മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.

പുതുതലമുറയിൽ ആത്മവിശ്വാസവും പൈതൃകബോധവും വളർത്തിയെടുക്കുന്നതിൽ സാങ്കേതിക വിദ്യയും മാധ്യമങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്‍റെ ദർശനം.

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ദീപു നായർ, First American Title എന്ന സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യയോടും മകളോടും ഒപ്പം ഷിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹം, പ്രവാസി മലയാളി സമൂഹത്തിന്‍റെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.

ദീപു നായറുടെ നിയമനത്തെക്കുറിച്ച് പ്രതികരിച്ച കെഎച്ച്എൻഎ പ്രസിഡന്‍റ് ടി.ഉണ്ണികൃഷ്ണൻ പറഞ്ഞു: "മാറ്റങ്ങളെ സ്വീകരിക്കാൻ ധൈര്യമുള്ള, ആശയങ്ങളെ പ്രവർത്തിയാക്കി മാറ്റാനുള്ള കഴിവുള്ള യുവ നേതാക്കളെയാണ് കെഎച്ച്എൻഎ തേടുന്നത്.

ദീപു നായർ അത്തരത്തിലുള്ള വ്യക്തിയാണ്. സാംസ്കാരിക ദർശനവും സാങ്കേതിക പരിചയവും ഒരുമിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മിഡ്‌വെസ്റ്റ് മേഖലയിൽ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത ലഭിക്കും.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും ദീപു നായറുടെ പുതിയ നേതൃത്വ ചുമതലയ്ക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.

NRI

നാരായണൻകുട്ടി മേനോൻ കെഎച്ച്എൻഎ ഡിസി റീജണൽ വൈസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ ഡിസി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഡിസി റീജണൽ വൈസ് പ്രസിഡന്‍റായി നാരായണൻകുട്ടി മേനോനെ നിയമിച്ചു.

വാഷിംഗ്ടൺ ഡിസി, മേരിലാൻഡ്, വെർജീനിയ, വെസ്റ്റ് വെർജീനിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിസി മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന ചുമതല.

പ്രവാസി മലയാളി സമൂഹത്തിൽ ദീർഘകാല സംഘടനാനുഭവമുള്ള നേതാവാണ് നാരായണൻകുട്ടി മേനോൻ. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടണിന്‍റെ മുൻ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.

ഇതിന് മുൻപ് ഡിസി മേഖലയിൽ കെഎച്ച്എൻഎയുടെ ആർവിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിലെ സജീവ പ്രവർത്തകനാണ്.

സമൂഹ സേവനത്തിലൂടെ ഐക്യവും മൂല്യബോധവും ശക്തിപ്പെടുത്താനാണ് ശ്രമമെന്നും കെഎച്ച്എൻഎയുടെ ദൗത്യവുമായി വീണ്ടും ചേർന്ന് പ്രവർത്തിക്കാൻ ലഭിച്ച അവസരം അഭിമാനത്തോടെ ഏറ്റെടുക്കുന്നു എന്നും നാരായണൻകുട്ടി പറഞ്ഞു.

കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങളിൽ അനുഭവസമ്പത്തുള്ള നേതാവാണ് നാരായണൻകുട്ടിയെന്നും ഡിസി മേഖലയിലെ കുടുംബങ്ങളെ ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന്‍റെ നേതൃത്വം നിർണായകമാകുമെന്നും പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും നാരായണൻകുട്ടി മേനോന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ സൗത്ത്‌വെസ്റ്റ് റീജിയൺ - അരിസോണ വൈസ് പ്രസിഡന്‍റായി ഡോ. രശ്മി മേനോൻ

അരിസോണ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത അമേരിക്കയുടെ (കെഎച്ച്എൻഎ) സൗത്ത്‌വെസ്റ്റ് റീജിയൺ - അരിസോണ വൈസ് പ്രസിഡന്‍റായി ഡോ. രശ്മി മേനോനെ നിയമിച്ചു.

അരിസോണ ഉൾപ്പെടുന്ന സൗത്ത്‌വെസ്റ്റ് മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാംസ്കാരിക - സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ഡോ. രശ്മിയുടെ പ്രധാന ചുമതല.

കലാരംഗത്തോടും സാംസ്കാരിക പൈതൃക സംരക്ഷണത്തോടും ആജീവനാന്ത അഭിനിവേശമുള്ള വ്യക്തിയാണ് ഡോ. രശ്മി മേനോൻ. ശാസ്ത്രീയ നൃത്തങ്ങളോടുള്ള ആഴമുള്ള താത്പര്യത്തിലൂടെ കലയും സംസ്കാരവും സമൂഹ ജീവിതവുമായി ബന്ധിപ്പിക്കുന്നതിൽ രശ്‌മി ശ്രദ്ധേയമായ പങ്കുവഹിച്ചു വരുന്നു.

കഴിഞ്ഞ 20 വർഷത്തിലേറെയായി അരിസോണയിലെ (വാലി റീജിയൺ) സാമൂഹിക സേവന രംഗത്ത് സജീവമായ ഡോ. രശ്മി, വിദ്യാഭ്യാസം, കല, സാമൂഹിക സേവനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിരവധി ലാഭരഹിത സംഘടനകളുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പുതുതലമുറയിൽ സാംസ്കാരിക ബോധവും പൈതൃക അഭിമാനവും വളർത്തിയെടുക്കുക എന്നതാണ് ഡോ. രശ്മിയുടെ പ്രധാന ദൗത്യം. കലയും സമൂഹ പ്രവർത്തനങ്ങളും മുഖേന യുവതലമുറയ്ക്ക് അവരുടെ വേരുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനാവുമെന്ന വിശ്വാസത്തിലാണ് അവരുടെ പ്രവർത്തനങ്ങൾ.

കല, സംസ്കാരം, സാമൂഹിക സേവനം എന്നിവയെ ഒരുമിപ്പിച്ച് സമൂഹത്തിന് ദിശാബോധം നൽകുന്ന നേതാവാണ് ഡോ. രശ്മി മേനോൻ. സൗത്ത്‌വെസ്റ്റ് മേഖലയിൽ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുംയുവതലമുറയെ സംഘടനയിലേക്ക് ആകർഷിക്കാനും രശ്മിയുടെ നേതൃത്വത്തിന് വലിയ പങ്ക് വഹിക്കാനാകും എന്ന് പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ഡയറക്ടർ ബോർഡും വനജ നായർ ചെയറായുള്ള ട്രസ്റ്റി ബോർഡ് അംഗങ്ങളും ഡോ. രശ്മി മേനോന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ആരംഭം

ന്യൂയോർക്ക്: കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാർഥികൾക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റി ബോർഡിന്‍റെ നേതൃത്വത്തിൽ വർഷംതോറും നടപ്പാക്കി വരുന്ന പഠന സഹായ പദ്ധതിയുടെ 2026ലെ പ്രവർത്തനങ്ങൾക്ക് വിദൂര ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഔപചാരികമായി ശുഭാരംഭം കുറിച്ചു. 

പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠന മികവ് പുലർത്തുന്നുവെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാളിതുവരെ ഒന്നര കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം കെഎച്ച്എൻഎ കേരളത്തിലെ വിദ്യാർഥികൾക്കായി വിതരണം ചെയ്തിട്ടുണ്ട്.

സ്കോളർഷിപ്പുകൾക്ക് പുറമെ അനാഥാലയങ്ങൾ, ബാലസദനങ്ങൾ, ആതുരാലയങ്ങൾ, അവശത അനുഭവിക്കുന്ന കലാകാരന്മാർ, നിർധനരായ രോഗികൾ തുടങ്ങിയവർക്കായി കഴിഞ്ഞ വർഷം മാത്രം ഒരു കോടി രൂപയുടെ സഹായം സംഘടന നൽകി.

ഈ വർഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ശുഭാരംഭം, കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും കലിഫോർണിയയിലെ ശങ്കര അദ്വൈതാശ്രമം ഓഫ് ഗ്ലോബൽ എൻലെെറ്റ്മെന്‍റ് അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ നടന്നു.

പ്രവാസ സംഘടനകൾ പരമ്പരാഗത പ്രവർത്തന ശൈലികളിൽ നിന്ന് മുന്നോട്ട് മാറി, മാറുന്ന തലമുറയുടെ ആവശ്യങ്ങൾ മനസിലാക്കി, നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്വാമി തന്‍റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

കെഎച്ച്എൻഎ വിഭാവനം ചെയ്യുന്ന ദീർഘ കാല പദ്ധതികളെക്കുറിച്ചും അപേക്ഷിക്കുന്ന എല്ലാ അർഹരായ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് നൽകാൻ കഴിയുന്ന തരത്തിൽ കൂടുതൽ സംഭാവനകൾ സമാഹരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.

സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും 2027-ൽ ഫ്ലോറിഡയിൽ നടത്തപ്പെടുന്ന ആഗോള ഹൈന്ദവ സംഗമത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.

രജത ജൂബിലി പിന്നിട്ട കെഎച്ച്എൻഎ സനാതന ധർമ്മ പ്രചാരണത്തിലും മൂല്യാധിഷ്ഠിതമായി യുവാക്കളെ ശാക്തീകരിക്കുന്നതിലും പരമ്പരാഗത രീതികൾക്ക് അതീതമായി നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായുള്ള നവീന പദ്ധതികൾ സംഘടന രൂപപ്പെടുത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.

ഈ വർഷത്തെ വിദ്യാഭ്യാസ സഹായനിധി സമാഹരണ പ്രവർത്തനങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം പ്രഫ.ഡോ. ലക്ഷ്മി ശങ്കർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും സ്കോളർഷിപ്പിന്‍റെ ഗുണഭോക്താക്കളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഭാരതീയ പൗരാണിക വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും ആർഷ പരമ്പരയിലെ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചുകൊണ്ടു നടത്തിയ ഉൽഘാടന പ്രസംഗം വിജ്ഞാനപ്രദമായിരുന്നു.  

സ്വാമി വിവേകാനന്ദന്‍റെ വിശ്വ പ്രസിദ്ധമായ ഷിക്കാഗോ സന്ദർശനത്തിൽ അനുവദിച്ചുകിട്ടിയ ആഡംബര പട്ടുമെത്ത ഉപേക്ഷിച്ചു നിലത്തുറങ്ങിയതിനു വികാര നിർഭരമായി സ്വാമി നൽകിയ വിശദീകരണം ഹൃദയസ്പർശിയായി അവർ പ്രസംഗത്തിൽ പരാമർശിച്ചു.

ദാരിദ്ര്യവും രോഗവും കാരണം കഷ്ടപ്പെടുന്ന സ്വന്തം രാജ്യത്തിലെ നിസ്സഹായരായ ഗ്രാമീണരുടെ മുഖം സ്വാമിയെ പട്ടുമെത്തയിൽ കിടക്കുന്ന സുഖത്തിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും സഹജീവികളുടെ ദുഃഖം സ്വാമിയേ വല്ലാതെ അലട്ടിയിരുന്നുവെന്നും ലക്ഷ്മി ശങ്കർ വിശദീകരിച്ചു. അമേരിക്കയിലെ ആകർഷക വലയത്തിനുള്ളിലിരുന്നും ജന്മനാടിനെ കുറിച്ചോർക്കുന്ന കെഎച്ച്എൻഎ പ്രവർത്തകരെ അഭിനന്ദിക്കാനും അവർ മറന്നില്ല.

കേരളത്തിൽ കെഎച്ച്എൻഎ കോഓർഡിനേറ്ററായി ആരംഭകാലം മുതൽ പ്രവർത്തിച്ചുവരുന്ന പി. ശ്രീകുമാർ (ജന്മഭൂമി) കേരളത്തിൽ നടത്തിവരുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടു ആശംസകൾ അർപ്പിച്ചു.

സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള യോഗ്യതയും ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും ചെയർമാൻ രഘുവരൻ നായർ വിശദമാക്കുകയും സ്കോളർഷിപ് കമ്മിറ്റിയിലെ അംഗങ്ങളായ ഡോ. തങ്കം അരവിന്ദ് (കോ ചെയർ) രമണി പിള്ള, ഡോ. ബിജു പിള്ള, അരവിന്ദ് പിള്ള, ബാബുരാജ് ധരൻ എന്നിവരെ യോഗത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. മുൻപ്രസിഡന്‍റുമാരായ ടി.എൻ. നായർ, സുരേന്ദ്രൻ നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

യോഗനടപടികളുടെ ഇടവേളയിൽ പ്രസിദ്ധ സോപാന സംഗീതജ്ഞ കുമാരി വൈദേഹി സുരേഷ് അവതരിപ്പിച്ച ഗാനാവിരുന്ന്‌ ഹൃദ്യവും ആസ്വാദ്യവുമായിരുന്നു. സെക്രട്ടറി സിനു നായർ നന്ദി രേഖപ്പെടുത്തുകയും ബോർഡ് അംഗങ്ങളായ അനഘ വാര്യർ സുരേഷ് നായർ എന്നിവർ കാര്യക്രമങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.

NRI

അന്നദാനത്തിന് അഞ്ച് ലക്ഷം രൂപ സമർപ്പിച്ച് കെഎച്ച്എൻഎ

ന്യൂയോർക്ക്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ജനുവരി നടന്നു കൊണ്ടിരിക്കുന്ന മഹാമാഘ കുംഭമേളയോടനുബന്ധിച്ചുള്ള അന്നദാന മഹായജ്ഞത്തിന് അഞ്ച് ലക്ഷം രൂപ സമർപ്പിച്ച് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക.

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്‍റെ ആത്മാർഥമായ സഹകരണത്തിലൂടെയും വ്യക്തമായ ദർശനവും ദൃഢനിശ്ചയവുമുള്ള നേതൃത്വത്തിലൂടെയുമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ തുക സമാഹരിക്കാൻ സാധിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

ഈ ദൗത്യത്തിൽ ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപ സമർപ്പിക്കാൻ കഴിഞ്ഞതിൽ കെഎച്ച്എൻഎ അഭിമാനിക്കുന്നതായും കൂടുതൽ സംഭാവനകൾ സമാഹരിച്ച് കൂടുതൽ അംഗങ്ങളെയും അനുഭാവികളെയും ഈ പുണ്യകർമത്തിൽ പങ്കാളികളാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും

മഹാമാഘ അന്നദാനം സനാതന ധർമ്മത്തിന്‍റെ സേവന പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും ഈ മഹാദൗത്യത്തിലേക്ക് ആദ്യ സമർപ്പണം നടത്താൻ കഴിഞ്ഞതിൽ കെഎച്ച്എൻഎയ്ക്ക് വലിയ അഭിമാനമുണ്ടെന്നും ട്രസ്റ്റി ബോർഡ് ചെയർപഴ്സൻ വനജ നായർ അഭിപ്രായപ്പെട്ടു.

ധർമ്മപരവും സാമൂഹികവുമായ എല്ലാ സേവന പ്രവർത്തനങ്ങൾക്കും കെഎച്ച്എൻഎ ശക്തമായ പിന്തുണ നൽകുമെന്നും ജനറൽ സെക്രട്ടറി സിനു നായർ അറിയിച്ചു. അന്നദാനം മഹാദാനം തന്നെയാണ്. ഈ പുണ്യകർമത്തിന്‍റെ ഭാഗമാകാൻ കൂടുതൽ പേർ മുന്നോട്ട് വരണം എന്ന് ട്രഷറർ അശോക് മേനോൻ അഭ്യർഥിച്ചു.

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇത്തരം ധാർമ്മിക പ്രവർത്തനങ്ങൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാഘവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുമായി ചേർന്ന് കെഎച്ച്എൻഎ സംഘടിപ്പിച്ച വെബിനാറിലാണ് അന്നദാന പദ്ധതിയിലെ സംഘടനയുടെ പങ്കാളിത്തവും ആദ്യ സംഭാവനയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

NRI

ജയമുരളി നായർ കെഎച്ച്എൻഎ ഗ്രേറ്റ് ലേക്സ് റീജണൽ വൈസ് പ്രസിഡന്‍റ

മിഷിഗൺ: മിഷിഗണിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും ആത്മീയവുമായ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ജയമുരളി നായരെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഗ്രേറ്റ് ലേക്സ് റീജണൽ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

മിഷിഗൺ, ഈസ്റ്റ് കാനഡ എന്നിവ ഉൾപ്പെടുന്ന മേഖലകളുടെ സംഘടനാപരമായ ഏകോപന ചുമതലയാണ് അദ്ദേഹം വഹിക്കുക. മിഷിഗൺ ഘടകത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.

കേരള സർക്കാരിന്‍റെ മലയാളം മിഷൻ മിഷിഗൺ ചാപ്റ്ററിന്‍റെ കോഓർഡിനേറ്ററായും അധ്യാപകനായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കഴിഞ്ഞ അഞ്ച് വർഷമായി ഇരുന്നൂറ്റമ്പതോളം കുട്ടികൾക്ക് മലയാള ഭാഷ അഭ്യസിപ്പിച്ചു വരുന്നു.

മിഷിഗണിലെ മലയാളി സമൂഹത്തിനിടയിൽ വർഷങ്ങളായി സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് ജയമുരളി നായർ. അദ്ദേഹത്തിന്‍റെ പ്രവർത്തന പരിചയവും കലയോടുള്ള അഭിനിവേശവും കെഎച്ച്എൻഎ ഗ്രേറ്റ് ലേക്സ് റീജണ് വലിയ കരുത്താകും.

സംഘടനയുടെ ദർശനവും ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഭാര്യ മായ. മക്കൾ: അനഘ, അനന്തു. ജയമുരളിയുടെ പുതിയ പദവിയിലേക്ക് കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ മുഖാമുഖം: വിശേഷങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ

ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിച്ച "മുഖാമുഖം' പരിപാടിയിൽ സിനിമാ താരവും ബിജെപി നേതാവുമായ കൃഷ്ണകുമാർ അതിഥിയായി പങ്കെടുത്തു.

ഫേസ്ബുക്ക് ലൈവ് മുഖേന നടന്ന പരിപാടിയിൽ അമേരിക്കയിലുടനീളമുള്ള അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടി ആത്മീയതയും സാമൂഹിക ബോധവത്കരണവും ചേർന്ന ഒരു അർഥവത്തായ വേദിയായി മാറി.

കെഎച്ച്എൻഎ കണക്ടിക്കട്ട് ആർവിപി ശ്രീലക്ഷ്മി അജയ് പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സിനു നായർ അതിഥികളെ സ്വാഗതം ചെയ്ത് കൃഷ്ണകുമാറിനെ പരിചയപ്പെടുത്തി.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ ദർശനവും വളർച്ചയും വിശദീകരിച്ചു. ആഗോള ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎച്ച്എൻഎ നടത്തുന്ന ധാർമിക-സേവന പ്രവർത്തനങ്ങൾ, യുവജന പദ്ധതികൾ, സ്കോളർഷിപ്പ് പരിപാടികൾ, കേരള കൺവെൻഷൻ, 2027ലെ അമേരിക്കൻ കൺവെൻഷൻ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

സമൂഹത്തിന് പ്രചോദനമായ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേദിയാണ് മുഖാമുഖം എന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കൃഷ്ണകുമാർ തന്‍റെ 37 വർഷത്തിലധികം നീണ്ട സിനിമാ ജീവിതം, തിരുവനന്തപുരം കേന്ദ്രമായ കുടുംബ ജീവിതം, പൊതുപ്രവർത്തന യാത്ര എന്നിവയെക്കുറിച്ച് സംസാരിച്ചു.

 

NRI

കെഎച്ച്എൻഎ ടെന്നസി ആർവിപിയായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു

നാഷ്‌വിൽ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്‍റായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു.

സംഘടനയുടെ പ്രവർത്തനങ്ങൾ ടെന്നസി മേഖലയിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്‍റെ ഭാഗമായാണ് സാംസ്കാരിക - സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ ആശയെ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചത്.

നാഷ്‌വില്ലിലെ "നിർമാല്യം' സത്സംഗ ഗ്രൂപ്പിന്‍റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അവർ, ടെന്നസിയിലെ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ "അത്മ' (All Tennessee Hindu Malayalee Association) രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

2024ൽ അന്നത്തെ കെഎച്ച്എൻഎ പ്രസിഡന്‍റായിരുന്ന ഡോ. നിഷ പിള്ളയാണ് അത്മയുടെ ഉദ്ഘാടനം നിർവഹിച്ചത്. മുൻപ് 2021-2023 കാലയളവിൽ കെഎച്ച്എൻഎ നാഷ്‌വിൽ ആർവിപിയായും 2023-2025 കാലയളവിൽ ടെന്നസി സ്റ്റേറ്റ് വൈസ് പ്രസിഡന്‍റായും ആശാ പതിയേരി സേവനം കാഴ്ചവച്ചിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ആശാ പതിയേരി നിലവിൽ നാഷ്‌വില്ലിലാണ് താമസം. വെറ്ററൻസ് അഫയേഴ്‌സിൽ ഗാസ്‌ട്രോ എന്‍ററോളജി നഴ്‌സായി ജോലി ചെയ്യുന്ന അവർ ഔദ്യോഗിക രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.

അനിൽ പതിയേരിയാണ് ഭർത്താവ്. മകൾ കല്ല്യാണി പതിയേരി. സനാതന ധർമവും സാംസ്കാരിക പൈതൃകവും വരുംതലമുറകളിലേക്ക് പകർന്നു നൽകുക എന്നതും ആ മൂല്യങ്ങൾ സമൂഹത്തിന് വഴികാട്ടിയാവുക എന്നതുമാണ് തന്‍റെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

ആശാ പതിയേരിയുടെ സംഘാടക മികവും അനുഭവസമ്പത്തും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് വലിയ ഊർജമാകുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

"സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുള്ള ആശയുടെ പരിചയസമ്പത്ത് കെഎച്ച്എൻഎയ്ക്ക് വലിയൊരു കരുത്താണ്. ടെന്നസി മേഖലയിൽ നമ്മുടെ സാംസ്കാരിക പ്രവർത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ അവരുടെ നേതൃത്വത്തിന് സാധിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ആശാ പതിയേരിക്ക് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ മസാച്യുസെറ്റ്‌സ് ആർവിപിയായി ശ്രീലക്ഷ്മി അജയിനെ നാമനിർദേശം ചെയ്തു

കണക്‌‌ടിക്കട്ട്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ കണക്‌ടിക്കട്ട് മസാച്യുസെറ്റ്‌സ് റീജിയണൽ വൈസ് പ്രസിഡന്‍റായി ശ്രീലക്ഷ്മി അജയിനെ നാമനിർദേശം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആർവിപി എന്ന നിലയിൽ ശ്രീലക്ഷ്മി സ്തുത്യർഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്. ചങ്ങനാശേരി സ്വദേശിനിയായ ശ്രീലക്ഷ്മി തൊഴിൽപരമായി ഡാറ്റാ സയന്‍റിസ്റ്റാണ്.

മികച്ച ഒരു ഗായിക കൂടിയായ അവർ കെഎച്ച്എൻഎയുടെ സാംസ്കാരിക - സാമൂഹിക വേദികളിലെ സജീവ സാന്നിധ്യമാണ്. മുൻപ് കേരള അസോസിയേഷൻ ഓഫ് കണക്‌ടിക്കട്ടിന്‍റെ ബോർഡ് ഓഫ് ഡയറക്ടറായും ആർട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അവർക്ക് കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അവ പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച നേതൃപാടവമുണ്ട്.

നിലവിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കണക്‌ടിക്കട്ടിൽ താമസിക്കുന്ന ശ്രീലക്ഷ്മി, നമ്മുടെ സാംസ്കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ വരുംതലമുറകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ശ്രീലക്ഷ്മി അജയിന്‍റെ നിയമനത്തെ കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി കണക്‌ടിക്കട്ട് റീജിയണിൽ വീണാ പിള്ളയോടൊപ്പം ചേർന്ന് കെഎച്ച്എൻഎയ്ക്ക് വേണ്ടി ശ്രീലക്ഷ്മി നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

അവരുടെ പ്രഫഷണൽ മികവും കലാപരമായ കഴിവും സംഘടനയുടെ ഭാവി പരിപാടികൾക്ക് വലിയ കരുത്താകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീലക്ഷ്മി അജയിന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ മണ്ഡലകാല അയ്യപ്പ ഭജന ഇന്ന് മുതൽ

ഫ്ലോറിഡ: മണ്ഡല - മകരവിളക്ക് തീർഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) എല്ലാ ബുധനാഴ്ചയും ഓൺലൈൻ "മണ്ഡലകാല അയ്യപ്പ ഭജന' നടത്തുന്നു.

കേരളത്തിന്‍റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് കെഎച്ച്എൻഎ എല്ലാ ബുധനാഴ്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി ആണ്.

ഇന്ന് വൈകുന്നേരം ഈസ്റ്റേൺ സമയം രാത്രി ഏഴ് മുതൽ 8.30 വരെയാണ് സൂമിൽ കൂടിയുള്ള ഭജന. മീറ്റിംഗ് ഐഡി: 882 7522 4714.

മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും.

കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ - 845 507 2621 , റീത്ത അനിൽ (ടാമ്പ) - 813 326 7737.

NRI

കെഎച്ച്എൻഎ സൗത്ത് വെസ്റ്റ് - സതേൺ കലിഫോർണിയ ആർവിപിയായി വിനോദ് ബാഹുലേയനെ നാമനിർദേശം ചെയ്തു

ലോസ് ആഞ്ചലസ്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ സൗത്ത് വെസ്റ്റ് (സതേൺ കാലിഫോർണിയ) റീജിയണൽ വൈസ് പ്രസിഡന്‍റായി സതേൺ കലിഫോർണിയയിൽ നിന്നുള്ള വിനോദ് ബാഹുലേയനെ നാമനിർദേശം ചെയ്തു.

ദീർഘകാലമായുള്ള സംഘടനാ രംഗത്തെ അനുഭവസമ്പത്തും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം. വിവിധ ഘട്ടങ്ങളിൽ കെഎച്ച്എൻഎയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ പദവികളിൽ പ്രവർത്തിച്ച മികച്ച സംഘാടകനാണ് അദ്ദേഹം.

നിലവിൽ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ബോർഡ് അംഗമായും പ്രവർത്തിച്ചു വരുന്നു. സംഘടനയുടെ കീഴിൽ വർഷം തോറും നടക്കുന്ന നിരവധി പരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

കേരളത്തിലെ നിർധനരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന "എഡ്യൂക്കേറ്റ് എ കിഡ്' പദ്ധതിയുടെ ഇരുപതാം വാർഷികം അടുത്തിടെ വിപുലമായി ആഘോഷിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.

ചെന്നൈയിൽ ജനിച്ചുവളർന്ന വിനോദിന്‍റെ സ്വദേശം എറണാകുളമാണ്. ഇപ്പോൾ കുടുംബസമേതം ലോസ് ആഞ്ചലസിലാണ് താമസം. ഭാര്യ വിജി. ന്യൂയോർക്കിലുള്ള വിവേക്, ലോസ് ആഞ്ചലസിലുള്ള വിശാൽ എന്നിവർ മക്കളാണ്.

ശ്രീ നാരായണ ഗുരുദേവന്റെ "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ദർശനമാണ് തന്‍റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

വിനോദ് ബാഹുലേയന്‍റെ നിയമനത്തെ കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്‍റെ അനുഭവസമ്പത്തും സേവനസന്നദ്ധതയും സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും വിനോദ് ബാഹുലേയന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്‍റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

ടെക്സസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഡാളസ് റീജിയണൽ വൈസ് പ്രസിഡന്‍റായി (ആർവിപി) പാലക്കാട് സ്വദേശിനിയായ രേഷ്മ രഞ്ജൻ നിയമിതയായി.

നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്. ഡാളസ് മലയാളി അസോസിയേഷനിലെ (ഡിഎംഎ) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ.

ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൺ ഉദ്ഘാടനം, ബാഡ്മിന്‍റൺ ടൂർണമെന്‍റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു.

ഫോമയുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി.

കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (കെഎഒസി) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെഎച്ച്എൻഎയുടെ പുതിയ യുവജന സംരംഭമായ "കഥാ വാക് ചാതുര്യം - ദി ആർട്ട് ഓഫ് എലക്വന്‍റ് സ്പീക്കിംഗ്’ എന്ന പദ്ധതിക്ക് നേതൃത്വം നൽകും.

കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.

രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജന്‍റെയും രതി രഞ്ജന്‍റെയും മകളാണ്. ഐടി പ്രഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ. വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള രേഷ്മ രഞ്ജന്‍റെ അചഞ്ചലമായ പ്രതിബദ്ധതയും കെഎച്ച്എൻഎയ്ക്ക് വലിയ മുതൽക്കൂട്ടാകും.

ഡാളസ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും എന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും രേഷ്മ രഞ്ജന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നു

വാഷിംഗ്ടൺ ഡിസി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) 2026 വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് പ്രസിദ്ധീകരണം എത്തിച്ചേരും.

ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കുന്നത്. ഓരോ മാസത്തിന്‍റെയും താഴെയുള്ള ഇടം കോംപ്ലിമെന്‍റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്. ബിസിനസുകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്.

കെഎച്ച്എൻഎയുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവർക്കും പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സിനു നായർ - 215 668 2367, സഞ്ജീവ് കുമാർ - 732 306 7406, അനഘ വാര്യർ - 727 871 3918, അരവിന്ദ് പിള്ള - 847 769 0519.

NRI

കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജണൽ വൈസ് പ്രസിഡന്‍റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു

അറ്റ്ലാന്‍റാ (ജോർജിയ): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) സൗത്ത് ഈസ്റ്റ് റീജണൽ വൈസ് പ്രസിഡന്‍റായി (ആർവിപി) ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (ജിഎ, എഎൽ, എംഎസ്) സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

എറണാകുളം സ്വദേശിയായ ഷജീവ് നിലവിൽ അറ്റ്ലാന്‍റയിലാണ് താമസം. കേരള ഹിന്ദൂസ് ഓഫ് ജോർജിയയുടെസ്ഥാപകാംഗവും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറുമാണ് ഷജീവ്.

ഗ്രേറ്റർ അറ്റ്ലാന്‍റാ മലയാളി അസോസിയേഷന്‍റെ (ഗാമ) മുൻ പ്രസിഡന്‍റായും (2022) നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കെഎച്ച്എൻഎയുടെ 2023-25 കാലയളവിലും സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് പദവി അദ്ദേഹം വഹിച്ചിരുന്നു.

ഭാര്യ ശാലിനി. മക്കൾ: അക്ഷജ്, അൻവിത. ഷജീവിന്‍റെ സംഘടനാ വൈദഗ്ധ്യവും സാംസ്കാരിക പ്രതിബദ്ധതയും സൗത്ത് ഈസ്റ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ ഷജീവ് പത്മനിവാസിന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ ലോൺ സ്റ്റാർ - ഹൂസ്റ്റൺ ആർവിപിയായി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു

ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ലോൺ സ്റ്റാർ - ഹൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്‍റായി തിരുവനന്തപുരം സ്വദേശി സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ യൂത്ത് പ്രസിഡന്‍റ് (2021-2022), ഫോക്കാന റീജിയണൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു ഗായകൻ കൂടിയാണ്.

സൂര്യജിത്തിന്‍റെ നേതൃത്വവും കലാപരമായ സംഭാവനകളും ആഗോള ഹൈന്ദവ സമൂഹത്തെ സാംസ്കാരിക ഉണർവിലേക്കും ദേശീയ അഭിമാനത്തിലേക്കും നയിക്കാൻ സഹായിക്കുമെന്ന് കെഎച്ച്എൻഎയുടെ പ്രസിഡന്‍റ ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവർ പറഞ്ഞു.

NRI

ശബരിമല തീർഥാടകര്‍ക്കായി സൗജന്യ ബസ് സർവീസ് ഒരുക്കി കെഎച്ച്എൻഎ

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കുന്നു. അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ "ശബരീ യാത്ര' ഭക്തിയുടെയും സമർപ്പണത്തിന്‍റെയും പ്രതീകമായി മാറുകയാണ്.

ഉദാരമനസ്കരായ സ്‌പോൺസർമാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന "ശബരീ യാത്ര' ഈ മാസം 17 മുതൽ ജനുവരി 13 വരെയുള്ള കാലയളവിൽ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെഎച്ച്എൻഎ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അറുപതു വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്.

ബസുകൾ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. കെഎച്ച്എൻഎ ട്രഷറർ അശോക് മേനോൻ സ്പോൺസർ ചെയ്യുന്ന ബസ് 20ന് രാവിലെ എട്ടിന് ചോറ്റാനിക്കര ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെടും.

ഇരുമുടി കെട്ടു നിറച്ചു, ശബരിമലയുടെ എല്ലാ ആചാരക്രമങ്ങളും പാലിച്ചു മാത്രമാകും ഈ പദ്ധതിയുടെ ഭാഗമാകാൻ ഭക്തർക്ക് സാധ്യമാകുക എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ശബരീ യാത്ര കെഎച്ച്എൻഎയുടെ ആത്മീയ മൂല്യങ്ങൾക്ക് ആക്കം കൂടുന്നൊരു പദ്ധതിയാണെന്നും ഇത് വഴി കൂടുതൽ ആളുകളിലേക്ക് ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും മൂല്യവും എത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളിൽ കൂടുതൽ ഭക്തർ പങ്കാളികൾ ആവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബസ് സ്പോൺസർ ചെയ്തു കൊണ്ട് നിങ്ങൾക്കും ഈ പുണ്യയാത്രയുടെ ഭാഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അശോക് മേനോൻ (407 446 6408), മധു ചെറിയേടത് (848 202 0101), പ്രദീപ് നായർ (203 260 1356) എന്നിവരുമായി ബന്ധപെടുക.

NRI

കെഎച്ച്എൻഎയുടെ 'മൈഥിലി മാ' പദ്ധതിക്ക് ഔദ്യോഗിക തുടക്കം

ഫ്ലോറിഡ: കേരള ഹിന്ദുസ്‌ ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ സംരംഭമായ മൈഥിലി മാ 2025-27യുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച സൂം മീറ്റിംഗിലൂടെ നടന്നു. വൈകുന്നേരം ഏഴിന് (ഇഎസ്ടി) ആരംഭിച്ച പരിപാടിയിൽ അമേരിക്കയിലെയും ഇന്ത്യയിലെയും അംഗങ്ങൾ പങ്കുചേർന്നു.

ദുർഗാ ലക്ഷ്മിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ സ്വാഗതം ആശംസിച്ചു. കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.

കഴിഞ്ഞ നാലു വർഷമായി വിജയകരമായി നടന്നുവരുന്ന മൈഥിലി മാ ലളിതാ സഹസ്രനാമം പരിപാടിക്ക് പിന്തുണ നൽകിയ അമ്മമാരോട് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. വരുന്ന മണ്ഡലകാലത്തെ ശബരിമല സൗജന്യ ബസ് സർവീസ്, മാർച്ചിലെ ആറ്റുകാൽ പൊങ്കാല തുടങ്ങിയ കെഎച്ച്എൻഎയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്‍റെ അനുഗ്രഹവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിലെ സംസ്കൃത പ്രൊഫസറും പ്രമുഖ പണ്ഡിതയുമായ ഡോ. സരിത മഹേശ്വരൻ ആയിരുന്നു മുഖ്യാതിഥി. ശാന്താ പിള്ള മുഖ്യാതിഥിയെ സദസിന് പരിചയപ്പെടുത്തി.

സ്ത്രീകളുടെ ആത്മീയ ഊർജം, പ്രാർഥനയുടെ പ്രാധാന്യം, കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിലുള്ള അവരുടെ പങ്ക് എന്നിവയെക്കുറിച്ച് ഡോ. സരിത മഹേശ്വരൻ സംസാരിച്ചു. മൈഥിലി മാ പോലുള്ള കൂട്ടായ്മകൾ ഹിന്ദു ഐക്യത്തിനും യുവതലമുറയിലേക്ക് ആത്മീയ പാരമ്പര്യം കൈമാറ്റം ചെയ്യുന്നതിനും നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

യോഗക്ഷേമ സഭയുടെ സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്‍റായ മല്ലിക നമ്പൂതിരി പ്രത്യേക അതിഥിയായി പങ്കെടുത്തു. കെഎച്ച്എൻഎയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും ലളിതാ സഹസ്രനാമം പാരായണത്തെയും അവർ പ്രശംസിച്ചു.

തുടർന്ന് യോഗക്ഷേമ സഭാ സംസ്ഥാന സെക്രട്ടറി വത്സലാ പണിക്കത്ത് ലളിതാ സഹസ്രനാമം പാരായണത്തിന് നേതൃത്വം നൽകുകയും, നിരവധി വനിതകൾ പ്രാർഥനയിൽ പങ്കുചേരുകയും ചെയ്തു.

ശാന്താ പിള്ളൈ, രാധാമണി നായർ, ഗീതാ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരാണ് മൈഥിലി മായുടെ 2025-2027 കാലയളവിലെ നേതൃത്വം വഹിക്കുന്നത്. രാധാമണി നായർ, മൈഥിലി മാ പരിപാടിയുടെ പുരോഗതിയും ലളിതാ സഹസ്രനാമം കുടുംബ സമാധാനത്തിനും ഐശ്വര്യത്തിനും എങ്ങനെ സഹായകമാകുമെന്നും വിശദീകരിച്ചു.

 

NRI

കെഎച്ച്എൻഎയുടെ "മൈഥിലി മാ' ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക്

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) അഭിമാനകരമായ ആത്മീയ സംരംഭമായ "മൈഥിലി മാ' ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും.

ഗവൺമെന്‍റ് സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രഫ. സരിത മഹേശ്വർ 2025 - 2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്‍റ് മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും.

ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശാന്ത പിള്ള, രാധാമണി നായർ, ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക് നേതൃത്വം നൽകും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ഈ ആത്മീയ കൂട്ടായ്മ, കഴിഞ്ഞ നാല് വർഷങ്ങളിലായി പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും മാർഗങ്ങളിലൂടെ കെഎച്ച്എൻഎയ്ക്ക് പകർന്ന ആത്മബലം ചെറുതല്ല. ‌‌‌

സംഘടനയിലെ ഓരോ കുടുംബത്തിനും പുണ്യമായും അനുഗ്രഹമായും മാറിയ ഈ കൂട്ടായ്മയുടെ ശക്തിക്ക് എല്ലാവരും സാക്ഷികളാണെന്നും കെഎച്ച്എൻഎ മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സംസ്കാരത്തിന്‍റെയും പ്രതിഫലനമാണ് മൈഥിലി മാ കൂട്ടായ്മയെന്നും പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

വരും തലമുറയ്ക്ക് നമ്മൾ പകർന്നു നൽകുന്ന സംസ്കാരത്തിന്‍റെ അടയാളം കൂടിയാണ് ഈ പരിപാടിയെന്ന് സെക്രട്ടറി സിനു നായർ അറിയിച്ചു. മൈഥിലി മാ കൂട്ടായ്മയുടെ അഞ്ചാം വർഷാരംഭം പ്രവാസി ഹൈന്ദവ സമൂഹത്തിന് കൂടുതൽ ആത്മീയ ഊർജം നൽകുമെന്നാണ് പ്രതീക്ഷ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഈ പുണ്യ കർമത്തിൽ പങ്കുചേരാവുന്നതാണ്.

സൂം മീറ്റിംഗ് ഐഡി: 882 7522 4714

Latest News

Corehub Up