Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattalan

സീരിയല്‍ നിലവാരമില്ലാത്ത ‘ദൃശ്യം 3’യുടെ പിആർ ടീം കാട്ടാളനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; വ്യാജ പോസ്റ്റിനെതിരെ പെപ്പെ  

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജപോസ്റ്റുകൾക്കെതിരെ ആന്‍റണി വർഗീസ് (പെപ്പെ) രംഗത്ത്. പെപ്പെയുടെ പേരിലുള്ള ഫാൻസ് ഫേസ്ബുക്ക് പേജിൽ നിന്നാണ് ‘ദൃശ്യം 3’ സിനിമയുടെ പിആർ ടീം കാട്ടാളനെതിരെ പ്രവർത്തിക്കുന്ന രീതിയിലുള്ള പോസ്റ്റ് വന്നത്.

ഇതിനെതിരെയാണ് പെപ്പെ രംഗത്തെത്തിയത്. ‘കാട്ടാളൻ’ സിനിമയെ ചില ഗൂഢ ആൾക്കാർ മനഃപൂർവം നെഗറ്റീവ് പറഞ്ഞു പോസ്റ്റ് ഇട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഒരാഴ്ച മുൻപ് ഇറങ്ങിയ ഒരു സീരിയൽ നിലവാരം പോലും ഇല്ലാത്ത ‘ദൃശ്യം 3’യുടെ പിആർ ടീം ആണ് ഇതിന് പിന്നിലെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുതെന്നുമായിരുന്നു ആന്‍റണി വർഗീസ് ഫാൻസ്‌ പേജ് എന്ന ഫെയ്സ്‌ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റിന്‍റെ ഉള്ളടക്കം.

തന്‍റെ ഫാൻസ്‌ പേജ് എന്ന പേരിൽ ഫെയ്സ്‌ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രസ്തുത പേജിന് താനുമായോ തന്‍റെ ആരാധകരുമായോ ബന്ധമില്ലെന്ന് താരം കുറിച്ചു.

‘‘എന്‍റെ ഫാന്‍ പേജ് എന്ന പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ പേജിന് ഞാനുമായോ എന്‍റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. 

അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂർവം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണിവര്‍. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയവര്‍ക്ക് നന്ദി.’’– ആന്‍റണി വർഗീസ് കുറിച്ചു.

Movies

കാട്ടാളന് സംഗീതമൊരുക്കാന്‍ അജനീഷ് ലോകനാഥിനു പകരം കെജിഎഫ് ഫെയിം രവി ബസ്രൂര്‍  

ആന്‍റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ കാട്ടാളന്‍റെ റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സിനിമയുടെ അണിയറയില്‍ അപ്രതീക്ഷിത മാറ്റം. ചിത്രത്തിന്‍റെ സംഗീത സംവിധായകനായിരുന്ന ബി. അജനീഷ് ലോകനാഥിനു പകരം രവി ബസ്രൂര്‍ സംഗീതമൊരുക്കും.

കെജിഎഫ്, സലാര്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിച്ച രവി ബസ്രൂര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

നേരത്തെ ഉണ്ണി മുകുന്ദന്‍റെ മാര്‍ക്കോ എന്ന ചിത്രത്തിനു സംഗീതം നല്‍കിക്കൊണ്ടാണ് രവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്‍റ്സ് തന്നെയാണ് കാട്ടാളനും പ്രേക്ഷകരിലേത്തിക്കുന്നത്.

കാന്താരയിലൂടെ പ്രശസ്തനായ അജനീഷ് ലോകനാഥ് നേരത്തെ കാട്ടാളന് വേണ്ടി മജക്കോ മല്ലിക... എന്ന ഗാനവും ടീസറിന്‍റെ പശ്ചാത്തല സംഗീതവും ഒരുക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഇത്തരമൊരു മാറ്റത്തിലേക്ക് അണിയറപ്രവര്‍ത്തകരെ നയിച്ച കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.

ഉണ്ണി ആര്‍. സംഭാഷണം രചിക്കുന്ന ചിത്രത്തില്‍ ദുഷാര വിജയന്‍, സുനില്‍, ജഗദീഷ്, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയുണ്ട്. മേയ് 14-ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Movies

140 ദിവസത്തെ ഷൂട്ടിംഗ്; പെപ്പെയുടെ കാട്ടാളന് പാക്കപ്പ്

ആന്‍റണി വർഗീസ് നായകനാകുന്ന കാട്ടാളന് പാക്കപ്പ് ആയി. ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമാണിത്.

140-ദിവസം നീണ്ട മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരി ക്കുന്നത്. തായ്‌ലാൻഡിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂനെ, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്.

മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്‍റർടൈൻമെന്‍റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓംഗ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്‍റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്.

തെലുങ്കിലെ പ്രശസ്ത താരം സുനിൽ (പുഷ്പ ഫെയിം) മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും.

ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെന്‍റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Movies

എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല; വിമർശനങ്ങളോട് പ്രതികരിച്ച് കാട്ടാളൻ നിർമാതാവ്

കാട്ടാളൻ സിനിമയുടെ ടീസറിനു നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്‍റെ നിർമാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സ്. ടീസറിന് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാൻ സാധിച്ചിട്ടില്ലെന്നും വിമർശനങ്ങളെ പ്രേക്ഷകരുടെ കരുതലായി മാത്രമേ കാണുന്നുള്ളൂ എന്നും നിർമാതാക്കൾ വ്യക്തമാക്കി.

ഇതൊരു ഹേറ്റ് ക്യാംപെയ്ൻ ആയി ഞങ്ങൾ കാണുന്നില്ല. ടീസറിലെ ചില ഘടകങ്ങൾ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാൻ സാധിച്ചിട്ടില്ല എന്ന് ഞങ്ങൾ മനസിലാക്കുകയും അത് ഉൾ‍ക്കൊളളുകയും ചെയ്യുന്നു.

വിമർശനങ്ങളെ എന്നും അത് പ്രേക്ഷകര്‍ക്ക് ഞങ്ങളോടുള്ള കരുതലമായി മാത്രമേ കാണുന്നുള്ളൂ. അതിനാൽ വിമർശനങ്ങളെ ഏറ്റെടുത്തുകൊണ്ട് കൂടുതൽ ശക്തമായ അടുത്ത അപ്ഡേറ്റുമായി ഞങ്ങൾ നിങ്ങൾക്കു മുന്നിലേക്ക് എത്തും.’’ ക്യൂബ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ വാക്കുകൾ.

കാട്ടാളൻ സിനിമയിൽ വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാർഥ ആനയെ ഉപയോഗിച്ച് ആണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിൽ ഈ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Movies

കാട്ടാളനിൽ നിന്നും രജിഷ വിജയൻ 'ഔട്ട്', ദുസരാ വിജയൻ 'ഇൻ'; പ്രഖ്യാപിച്ച് നിർമാതാക്കൾ

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന കാട്ടാളൻ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ.

രജിഷ വിജയന് പകരക്കാരിയായാണ് ദുഷാരയുടെ അരങ്ങേറ്റം. മുൻപ് ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചിരുന്നത് രജിഷ വിജയന്‍റെ പേരായിരുന്നു. ചിത്രത്തിന്‍റെ ലോഞ്ചിലും സജീവസാന്നിധ്യമായിരുന്നു രജിഷ.

ഇപ്പോഴിതാ ദുഷാര വിജയനെ 'കാട്ടാളൻ' സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്.

'സാർപട്ട പരമ്പരൈ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ സിനിമാലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ ദുഷാരയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ വീര ധീര സൂരൻ, വെട്ടൈയൻ , രായൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടിയിരുന്നു. വമ്പൻ സാങ്കേതിക മികവോടെ വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യവിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മേയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക.

മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്‍റർടൈൻമെന്‍റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓംഗ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്‍റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്.

തെലുങ്കിലെ പ്രശസ്ത താരം സുനിൽ (പുഷ്പ ഫെയിം) മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും.

ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെന്‍റ്സ്, പിആർഒ: ആതിര ദിൽജിത്ത്. വാഴൂർ ജോസ്.

 

Movies

കാട്ടാളന്‍റെ ഓവർസീസ് റിക്കാർഡ് തുകയ്ക്ക് സ്വന്തമാക്കി പാർസ് കമ്പനി

ആന്‍റണി വർഗീസിനെ (പെപ്പെ) നായകനാക്കി ക്യൂബ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ മുഹമ്മദ് ഷെരീഫ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ഓവർസീസ് വിതരണാവകാശം റിക്കാർഡ് തുകയ്ക്ക് ദുബായി ആസ്ഥാനമായ പാർസ് കമ്പനി സ്വന്തമാക്കി.

ഉയർന്ന സാങ്കേതികമികവിലും മികച്ച സാങ്കേതികവിദഗ്ദരും ഒത്തുചേരുന്ന ഈ സിനിമ ഇതിനകം തന്നെ ഇന്ത്യക്കകത്തും പുറത്തും ചർച്ചാവിഷയമായിരിക്കുകയാണ്.

മാർക്കോയുടെ വൻ വിജയത്തിനു ശേഷം ക്യൂബ്സ് നിർമിക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.

Latest News

Corehub Up