National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തനിക്കെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സ്വർണകാന്ത ശർമ കേസിൽ നിന്ന് പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചും ഭീഷണിപ്പെടുത്തിയുമുള്ള നീക്കങ്ങൾക്ക് വഴങ്ങില്ലെന്ന് ജസ്റ്റിസ് ശർമ വ്യക്തമാക്കി. കോടതി മുറിയിൽ നാടകീയമായ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
"ഇന്ന് ഞാൻ ഒരു കക്ഷിയുടെ നീതിയല്ല നടപ്പാക്കുന്നത്, മറിച്ച് ഒരു കക്ഷി എന്നെയും ഈ നീതിന്യായ വ്യവസ്ഥയെയും തന്നെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുകയാണ്" ജസ്റ്റിസ് ശർമ വികാരാധീനയായി പറഞ്ഞു. ഒരു ജഡ്ജി സോഷ്യൽ മീഡിയ ക്യാമ്പയിനുകളെയും ഭീഷണികളെയും ഭയന്ന് കേസുകളിൽ നിന്ന് പിന്മാറാൻ തുടങ്ങിയാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കെജ്രിവാളിന്റെ ഭാഗത്തുനിന്ന് എട്ട് പ്രധാന വാദങ്ങളാണ് ജസ്റ്റിസ് ശർമയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ട് ഉയർന്നത്. ജഡ്ജിയുടെ കുടുംബത്തെപ്പോലും വലിച്ചിഴച്ചുള്ള ഈ നീക്കങ്ങളെ കോടതി കർശനമായി വിമർശിച്ചു.
നേരത്തെ കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്ന് വിധിച്ചത് ജസ്റ്റിസ് സ്വർണകാന്ത ശർമയായിരുന്നു. ഇതിനുപിന്നാലെയാണ് അവർക്ക് നിഷ്പക്ഷതയില്ലെന്ന് ആരോപിച്ച് കെജ്രിവാൾ കോടതിയെ സമീപിച്ചത്. എന്നാൽ, രാഷ്ട്രീയമായ സമ്മർദങ്ങൾക്കോ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ വഴങ്ങി ജുഡീഷ്യറിക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമയെ മാറ്റണമെന്നും കേസ് നിഷ്പക്ഷമായ മറ്റൊരു ബെഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ള 22 പ്രതികളും ഈ ആവശ്യത്തിൽ ഒപ്പിട്ടിട്ടുണ്ട്.
നിലവിലെ ബെഞ്ചിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയ്ക്ക് പക്ഷപാതപരമായ നിലപാടാണുള്ളതെന്നും കെജ്രിവാൾ ആരോപിച്ചു.
അതിനാൽ കേസ് മറ്റൊരു 'നിഷ്പക്ഷ' ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യം. മദ്യനയക്കേസിൽ കെജ്രിവാൾ, സിസോദിയ ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് നിലവിൽ പരിഗണിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇവർക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് സിബിഐ ഹർജിയിൽ വാദിക്കുന്നു.
23 പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ അപ്പീലുമായെത്തിയത്. സിബിഐ അപ്പീലിൽ കീഴ്ക്കോടതി ഉത്തരവിനെ തുടർന്ന് കെജ്രിവാളും സിസോദിയയും ഉൾപ്പെടെ കുറ്റ വിമുക്തരാക്കപ്പെട്ട 21 പേർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ അടുത്ത വാദം മാർച്ച് 16 ന് നടക്കും.
പ്രതികൾക്കെതിരായ കുറ്റപത്രത്തിൽ ഗൂഢാലോചനയെക്കുറിച്ചും അഴിമതിയെക്കുറിച്ചും വ്യക്തമായ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ കീഴ്ക്കോടതി ഇവരെ വിട്ടയച്ചത് നിയമപരമായി ശരിയല്ലെന്നും സിബിഐ വാദിക്കുന്നു.മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതികളെ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് വിട്ടയച്ചത്.
National
ന്യൂഡൽഹി: മദ്യനയക്കേസിൽ കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഡൽഹിയിൽ മെഗാറാലിക്കൊരുങ്ങി എഎപി. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ പാർട്ടി വൻ റാലി സംഘടിപ്പിക്കും. ജനങ്ങളുടെ അനുഗ്രഹം തേടൽ എന്ന പേരിലാണ് എഎപി മെഗാറാലി സംഘടിപ്പിക്കുന്നത്. ജാഥയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 10,000 ബസ് മാർഷലുകൾ, ശുചിത്വ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും യൂണിഫോം ധരിച്ച് റാലിയിൽ അണിനിരക്കും. ഇവർക്കായി കെജ്രിവാൾ മുൻപന്തിയിൽ നിന്ന് പോരാടുമെന്ന് പാർട്ടി അറിയിച്ചു.
കോടതി വിധിയിലൂടെ തന്റെ സത്യസന്ധത തെളിയിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട കെജ്രിവാൾ ഇനി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വരാനിരിക്കുന്ന നിയമസഭാ തിതെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം പര്യടനം നടത്തും. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്രിവാൾ പ്രതികരിച്ചത്. "ഞാൻ അഴിമതിക്കാരനല്ല, കടുത്ത സത്യസന്ധനാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വെല്ലുവിളിച്ചു. ബിജെപി പത്ത് സീറ്റിലധികം നേടിയാൽ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിധിക്ക് പിന്നാലെ 'സത്യം ജയിച്ചു' എന്ന സന്ദേശവുമായി ഡൽഹിയിലെ ഓരോ വീടുകളിലും പ്രചാരണം നടത്താനും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യോഗങ്ങൾ നടത്താനും പാർട്ടി തീരുമാനിച്ചു.മദ്യനയക്കേസിൽ കെജ്രിവാളിനും സിസോദിയയ്ക്കുമെതിരെ വ്യക്തമായ തെളിവുകളില്ലെന്നും കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് കെട്ടിച്ചമച്ചതെന്നും നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ഡൽഹിയിലെ സിബിഐ കോടതിയുടേതായിരുന്നു നടപടി.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിൽ സിബിഐ ഉദ്യോഗസ്ഥരെ കണക്കിന് വിമർശച്ച് ഡൽഹി റൗസ് അവന്യൂ കോടതി. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രം വെറും പ്രഹസനമാണെന്നും തെളിവുകളില്ലാതെ ഉന്നത പദവിയിലിരിക്കുന്നവരെ കേസിൽ കുടുക്കുകയായിരുന്നുവെന്നും കോടതി തുറന്നടിച്ചു.
അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കുറ്റപത്രത്തിൽ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
കേസിന്റെ വിചാരണ സമയത്ത് ഭരണഘടനാ പദവി വഹിക്കുകയായിരുന്ന ഡൽഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വ്യക്തമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെയാണ് ഗൂഢാലോചന കുറ്റം ആരോപിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. നിയമവാഴ്ചയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും കോടതി നിരീക്ഷിച്ചു.
530 ദിവസം ജയിലിൽ കഴിഞ്ഞ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ അഴിമതി നടത്തിയതിനോ പണം കൈപ്പറ്റിയതിനോ ഒരു തെളിവും ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ല. നയരൂപീകരണത്തിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന വാദം വെറും ആരോപണം മാത്രമായി അവശേഷിച്ചു. ഒരു ചെറിയ തെളിവ് പോലും ഇല്ലാതിരുന്നിട്ടും കേസിലെ ഒന്നാം പ്രതിയായി കുൽദീപ് സിംഗിനെ ഉൾപ്പെടുത്തിയത് എങ്ങനെയെന്നും കോടതി ചോദിച്ചു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ മൊഴികളും തെളിവുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുറ്റപത്രത്തിൽ സിബിഐ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതികളായ 23 പേരെയും വെറുതെവിട്ടുകൊണ്ടാണ് കോടതി ഉത്തരവ്. കോടതി വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
കുൽദീപ് സിംഗ്, നരേന്ദർ സിംഗ്, വിജയ് നായർ, അഭിഷേക് ബോയിൻപള്ളി, അരുൺ പിള്ള, മൂത്ത ഗൗതം, സമീർ മഹേന്ദ്രു, മനീഷ് സിസോദിയ, അമൻദീപ് സിംഗ് ധാൽ, അർജുൻ പാണ്ഡെ, ബുച്ചിബാബു ഗോരന്ത്ല, രാജേഷ് ജോഷി, ദാമോദർ പ്രസാദ് ശർമ, പ്രിൻസ് കുമാർ, അരവിന്ദ് കുമാർ സിംഗ്, ഡി കൻപ്രീത് സിംഗ്, ഡി. പഥക്, അമിത് അറോറ, വിനോദ് ചൗഹാൻ, ആശിഷ് ചന്ദ് മാത്തൂർ, ശരത് റെഡ്ഡി എന്നിവരാണ് കുറ്റവിമുക്തരായത്.
National
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് പുതിയ ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍.
95 ലോധി എസ്റ്റേറ്റിൽ ആകും ഇനി കെജരിവാളിന്റെ ഔദ്യോഗിക വസതി. ലോധി എസ്റ്റേറ്റില്‍ ടൈപ്പ് 7 ബംഗ്ലാവാണ് അനുവദിച്ചത്. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചത്.
ബംഗ്ലാവ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റീസ് സച്ചിൻ ദത്തയുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.
മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ അര്‍ഹമായ നിലവാരത്തിലുള്ള ബംഗ്ലാവ് തന്നെ വേണമെന്ന് കേജ്രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
10 ദിവസത്തിനുള്ളിൽ കേജ്രിവാളിന് ഉചിതമായ താമസസ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ സെപ്റ്റംബർ 25ന് ഡൽഹി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം 2024 ഒക്ടോബറിലാണ് ആം ആദ്മി നേതാവ് ഫ്ലാഗ്സ്റ്റാഫ് റോഡിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞത്.
അന്നുമുതൽ അദ്ദേഹം എഎപി രാജ്യസഭാ എംപി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഫ്ലാഗ്സ്റ്റാഫ് റോഡിന്റെ നവീകരണത്തിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
National
ന്യൂഡൽഹി: ഗുജറാത്തിലെയും പഞ്ചാബിലെയും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയം 2027ലേക്കുള്ള സെമി-ഫൈനലാണെന്ന് എഎപി തലവൻ അരവിന്ദ് കേജരിവാൾ. 2027ലാണ് ഗുജറാത്തിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കുക.
ഗുജറാത്തിൽ ബിജെപിയും എഎപിയും തമ്മിലുള്ള പോരാട്ടമാണ് 2027ൽ ഉണ്ടാകുകയെന്ന് കേജരിവാൾ കൂട്ടിച്ചേർത്തു.