Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannanam

Kottayam

മദ്യപസംഘങ്ങളുടെ താവളമായി മാന്നാനം കടവ്

മാന്നാനം: വിശുദ്ധ ചാവറയച്ചന്‍റെ പാദസ്പർശമേറ്റു ചരിത്രത്തിന്‍റെ ഭാഗമായ മാന്നാനം കടവും ജെട്ടിയും അവഗണനയുടെ പരമകോടിയിൽ. പെണ്ണാർ തോട്ടിൽനിന്നാണ് മാന്നാനം ജെട്ടിയിലേക്ക് എത്തുന്നത്. പായലും പോളയും പുല്ലും നിറഞ്ഞ് ഒഴുക്കു നിലച്ച സ്ഥിതിയിലാണ് തോടും കടവും. വിജനമായ കടവിന്‍റെ പരിസരം ഇപ്പോൾ മദ്യപസംഘങ്ങളുടെ താവളമായി മാറി. പ്രദേശവാസികളുടെ സ്വൈരം കെടുത്തുന്ന മദ്യപസംഘങ്ങൾ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കടവിലും പരിസരങ്ങളിലും ഉപേക്ഷിച്ചു പോകുകയാണ്.

ഏറെക്കാലം മാന്നാനം നദി സംരക്ഷണ സമിതി പ്രസിഡന്‍റ് ഫാ. സിബിച്ചൻ കളരിക്കൽ, സെക്രട്ടറി ഷിബു കടുംബശേരി, ട്രഷറർ കെ.ജെ. ഷാജി കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ജെട്ടിയും കടവും പോളയും പുല്ലും നീക്കം ചെയ്ത് സംരക്ഷിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിന്നീടത് മുടങ്ങി.

ചരിത്ര പ്രാധാന്യമുള്ള മാന്നാനം കടവും ജെട്ടിയും പരിപാലിച്ച് സംരക്ഷിക്കാൻ ത്രിതല പഞ്ചായത്തോ സർക്കാരോ നടപടി സ്വീകരിക്കണമെന്നത് ദീർഘകാല ആവശ്യമാണ്. സായാഹ്നങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ കടവിൽ ഒരുക്കിയിട്ടുണ്ട്.

നാലുമണിക്കാറ്റും കൈപ്പുഴക്കാറ്റും പോലെ കുളിർകാറ്റേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും സാധിക്കുന്ന സ്ഥലമാണിത്. എന്നാൽ, കാടും മാലിന്യങ്ങളും നിറഞ്ഞ് പരിപാലിക്കാൻ സംവിധാനമില്ലാതായ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

District News

നക്ഷത്രപ്രഭയില്‍ മാന്നാനം ട്രെയിനിംഗ് കോളജ്

മാന്നാനം: സെന്‍റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജിലെ 69-ാമതു ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കി അധ്യാപകരും വിദ്യാര്‍ഥികളും. കോളജിലെ എല്ലാ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനധ്യാപകരെയും പ്രതിനിധീകരിക്കുന്ന, ഓരോരുത്തരുടെയും ഫോട്ടോ പതിപ്പിച്ച ഏകദേശം 200ല്‍പ്പരം നക്ഷത്രങ്ങള്‍ അണിഞ്ഞാണു മാന്നാനം സെന്‍റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജ് ഇത്തവണ ക്രിസ്മസിനെ വരവേല്‍ക്കുന്നത്.


സെന്‍റ് ജോസഫ്‌സ് കുടുംബമെന്ന ആശയത്തിലൂന്നി ഓരോ കുടുംബാംഗവും ഓരോ നക്ഷത്രമായി തിളങ്ങുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. മുളയും കയറും ഉപയോഗിച്ചു വിദ്യാര്‍ഥികള്‍ തന്നെയാണ് നക്ഷത്രങ്ങള്‍ നിര്‍മിച്ചത്. കോളജ് യൂണിയനും സ്പിരിച്വല്‍ ആനിമേഷന്‍ സെല്ലും സംയുക്തമായാണ് നക്ഷത്രങ്ങള്‍ നിര്‍മിച്ചത്. കോളജിന്‍റെ മാനേജരും മാന്നാനം ആശ്രമം അധിപനുമായ റവ.ഡോ. കുര്യന്‍ ചാലങ്ങാടി സിഎംഐയാണ് വ്യത്യസ്തമായ ആശയത്തിനു പിന്നില്‍.

Sports

എഫ്രേംസില്‍ ഇനി സെമി

കോട്ടയം: 20-ാമത് സെന്‍റ് എഫ്രേംസ് ട്രോഫി ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഇന്ന് അരങ്ങേറും.

ആണ്‍കുട്ടികളുടെ സെമിയില്‍ ആതിഥേയരായ സെന്‍റ് എഫ്രേംസ്, പുളിങ്കുന്ന് സെന്‍റ് ജോസഫ്‌സ് എച്ച്എസ്എസിനെയും കോട്ടയം ഗിരിദീപം ബെഥനി കുന്നംകുളം ജിവിഎച്ച്എസ്എസിനെയും നേരിടും.

കോഴിക്കോട് പ്രോവിഡന്‍സും കൊല്ലം എസ്എന്നും, കൊരട്ടി ലിറ്റില്‍ ഫ്‌ളവറും കോട്ടയം മൗണ്ട് കാര്‍മലും തമ്മിലാണ് പെണ്‍കുട്ടികളുടെ സെമി.

ആണ്‍കുട്ടികളുടെ ലീഗില്‍ ഗിരിദീപം ബെഥനി കോട്ടയം 53-47ന് നെല്ലിക്കുത്തിനെയും കുന്നംകുളം 72-39 സെന്‍റ് എഫ്രേംസ് ബിടീമിനെയും പരാജയപ്പെടുത്തി.

പെണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ എസ്എന്‍ ട്രസ്റ്റ് കൊല്ലം 57-45ന് മൗണ്ട് താബോര്‍ പത്തനാപുരത്തെയും മൗണ്ട് കാര്‍മല്‍ 72-66ന് ആലപ്പുഴ ജ്യോതിനികേതനെയും കീഴടക്കി.

District News

മാന്നാനം സെന്‍റ് എഫ്രേംസിന് സംസ്ഥാന ഐടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

മാന്നാനം: പാലക്കാടു നടന്ന സംസ്ഥാന സ്കൂൾ ഐടി മേളയിൽ മാന്നാനം സെന്‍റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ ബെസ്റ്റ് സ്കൂൾ അവാർഡും ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ലിൻഡാ സൂസൻ ജോയൽ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിംഗിൽ നെവിൻ പ്രമോദ് രണ്ടാം സ്ഥാനവും പ്രസന്‍റേഷനിൽ കാതറിൻ ജോർജ് നാലാം സ്ഥാനവും എ ഗ്രേഡോടെ നേടി.

ഗണിതശാസ്ത്ര മേളയിൽ ഫൻസാ ഷാജി, ഫൈസാ ഷാജി (ഗ്രൂപ്പ് പ്രോജക്ട്), എൽസിയ ഷാജി (അദർ ചാർട്ട് ), പ്രവൃത്തിപരിചയമേളയിൽ ന്യൂട്രീഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് ഫ്രൂട്ട് വെജിറ്റബിൾ പ്രിസർവേഷൻ, ബുക്ക് ബൈൻഡിംഗ് എന്നീ ഇനങ്ങളിൽ ജെന്നി മരിയ ജോജോ,

എയ്ഞ്ചൽ തോമസ് എന്നിവർ എ ഗ്രേഡ് നേടി. തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ പിടിഎയും മാനേജ്മെന്‍റും അഭിനന്ദിച്ചു.

Latest News

Corehub Up