Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morocco

Europe

സീയുട്ട അതിർത്തി കടന്നുകയറ്റം: ഭൂരിഭാഗം അഭയാർഥികളും മടങ്ങി; നിരവധി മരണങ്ങൾ

മാഡ്രിഡ്: ഉത്തര ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സീയുട്ടയിൽ കഴിഞ്ഞ ആഴ്ച നടന്ന വൻ അതിർത്തി കടന്നുകയറ്റത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് അധികൃതർ അറിയിച്ചു.

അതിർത്തിയിലുണ്ടായ തിക്കിലും തിരക്കിലും കടലിൽ മുങ്ങിയുമടക്കം കുറഞ്ഞത് 72 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 50,000 മുതൽ 60,000 വരെ ആളുകൾ അതിർത്തി വേലികളും കടൽമാർഗവും മറികടന്ന് സീയുട്ടയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.

ഇവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. സ്പാനിഷ് അധികൃതരുടെ കണക്കുപ്രകാരം, മരണപ്പെട്ടവരിൽ കൂടുതലും കടലിൽ മുങ്ങുകയോ അതിർത്തി വേലിക്കു സമീപമുണ്ടായ തിക്കിലും തിരക്കിലുംപ്പെടുകയോ ചെയ്തവരാണ്. സംഭവത്തിൽ പരിക്കേറ്റ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി.

കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ കടലിൽ തുടരുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 500 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബാരിയർ സ്ഥാപിക്കുകയും സ്പാനീഷ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങളും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇടപെടലുകളുമാണ് ഇത്രയും വലിയ ജനക്കൂട്ടം അതിർത്തിയിലേക്ക് എത്താൻ കാരണമായതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൊറോക്കോയുടെ കണക്കുപ്രകാരം ഏകദേശം 40,000 പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്.

സംഭവത്തെ തുടർന്ന് സ്പെയിനിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ കുടിയേറ്റ നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആൽബർട്ടോ നൂനെസ് ഫെയ്ജൂയും വലതുപക്ഷ പാർട്ടിയായ വോക്സ് നേതാവ് സാന്‍റിയാഗോ അബാസ്കലും സീയുട്ട സന്ദർശിച്ച് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.

ഇതിനിടെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ചില യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Sports

മൊറോക്കോ ക്വാർട്ടറിലേക്ക്; കാനഡയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

ഹൂസ്റ്റൺ: എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാനഡയെ തകർത്ത് മൊറോക്കോ. ഇതോടെ മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കളിയുടെ ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ാം മിനിട്ടിൽ മൊറോക്കോ ലീഡ് കണ്ടെത്തുകയായിരുന്നു. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്‌റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.

തുടർന്ന് 82ാം മിനിട്ടിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹിയിലൂടെ കാനഡയുടെ വല കുലുക്കി.

കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേ സോഫിയാൻ റഹിമി മൊറോക്കോയ്ക്ക് വേണ്ടി ഗോൾ നേടി. പുലർച്ചെ നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക.

Sports

ഹെയ്തിയെ തകർത്ത് മൊറോക്കോയും നോക്കൗട്ടിൽ

അറ്റ്ലാന്‍റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ തകർത്ത് മൊറോക്കോ. അറ്റ്ലാന്‍റയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ വിജയിച്ചത്.

മൊറോക്കോയ്ക്ക് വേണ്ടി അഷ്റഫ് ഹക്കീമിയും ഇസ്മായിൽ സായ്ബാരിയും സൗഫിയാനെ റഹീമിയും ജെസീം യാസിനുമാണ് ഗോളുകൾ നേടിയത്. ഹെയ്തിക്ക് വേണ്ടി വിൽസൺ ഇസിഡോറാണ് ഗോൾ സ്കോർ ചെയ്തത്. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ ഓൺഗോളും ഹെയ്തിയുടെ ഗോൾപട്ടികയിലുണ്ട്.

ജയത്തോടെ ഏഴ് പോയിന്‍റായ മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ബ്രസീലിനും ഏഴ് പോയിന്‍റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ ആണ് മുന്നിലുള്ളത്.

 

 

Sports

മൊറോക്കോയ്ക്ക് മുന്നിൽ പതറി സ്‌കോട്ട്‌ലൻഡ്; സയ്ബാരിയുടെ മിന്നൽ ഗോളിൽ മൊറോക്കോയ്ക്ക് ജയം

മസാച്യുസെറ്റ്‌സ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മൊറോക്കോ. മത്സരത്തിന്‍റെ 70-ാം സെക്കൻഡിൽ ഇസ്മായിൽ സയ്ബാരി നേടിയ മിന്നൽ ഗോളാണ് മൊറോക്കോയ്ക്ക് വിജയം സമ്മാനിച്ചത്. കടുത്ത ചൂടിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ മൊറോക്കൻ ടീമിന്റെ വ്യക്തമായ മേധാവിത്വമാണ് കാണാൻ കഴിഞ്ഞത്.

ബ്രാഹിം ഡയസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് സ്‌കോട്ടിഷ് പ്രതിരോധ താരം ഗ്രാന്‍റ് ഹാൻലിയെ മറികടന്ന് സയ്ബാരി പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓഫ്‌സൈഡിനായി സ്‌കോട്ട്‌ലൻഡ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഗോൾകീപ്പർ അംഗസ് ഗണ്ണിന് ഒരവസരവും നൽകാതെയായിരുന്നു സയ്ബാരിയുടെ ഫിനിഷിംഗ്.

യൂറോ 2024-ൽ ജർമനിക്കെതിരെ നേരിട്ട കടുത്ത പരാജയത്തിന്‍റെ‌ നിഴലിലായിരുന്നു ആദ്യ പകുതിയിൽ സ്‌കോട്ട്‌ലൻഡ്. പൂർണമായും പ്രതിരോധത്തിലായ സ്കോട്ടിഷ് പടയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചതുമില്ല. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ ജോൺ മക്ഗിന്നിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

 

Sports

ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ന്യൂജേഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ നേടി.

കളിയില്‍ തുടക്കം മുതല്‍ മൊറോക്കോയുടെ മുന്നേറ്റങ്ങളാണ് കാണാൻ സാധിച്ചത്. ബ്രസീലിന് 14-ാം മിനുട്ടില്‍ കിട്ടിയ ഒരു അവസരം തുലച്ചു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.

പക്ഷേ വൈകാതെ തന്നെ ബ്രസീലിന്‍റെ ഗോളുമെത്തി. കളിയുടെ 32-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

Sports

മൊറോക്കൻ നായകന്‍ ഹക്കീമി

റബാത്: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിനുള്ള മൊറോക്കന്‍ ടീമിനെ പ്രതിരോധതാരം അച്‌റഫ് ഹക്കിമി നയിക്കും.

യൂസഫ് എന്‍ നെസിരി, ഹക്കിം സിയെച്ച് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. അതേസമയം, ഫ്രഞ്ച് ക്ലബ് ലില്ലയുടെ മിഡ്ഫീല്‍ഡറായ അയൂബ് ബൗഡിയെ 26 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 18കാരനായ ബൗഡി ഫ്രാന്‍സിലാണ് ജനിച്ചു വളര്‍ന്നത്. മൊറോക്കോയ്ക്കായി കളിക്കാനുള്ള ഫിഫ അനുമതി മേയിലാണ് ബൗഡിക്കു ലഭിച്ചത്.

ഹക്കീമിയുടെ മൂന്നാം ഫിഫ ലോകകപ്പാണ്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, ഹയ്തി, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് മൊറോക്കോ.

International

മൊറോക്കോയിൽ കാണാതായ യുഎസ് സൈനികന്‍റെ മൃതദേഹം കണ്ടെത്തി

മൊറോക്കോ: സൈനികാഭ്യാസത്തിനിടെ മൊറോക്കോയില്‍ കാണാതായ രണ്ട് യുഎസ് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 14 എ എയര്‍ ഡിഫന്‍സ് ആര്‍ട്ടിലറി ഓഫീസറായ ഒന്നാം ലെഫ്റ്റനന്‍റ് കെന്‍ഡ്രിക് ലാമോണ്ട് കീ ജൂനിയറിന്‍റെ മൃതദേഹമാണു കണ്ടെത്തിയത്.

കാണാതായ രണ്ടാമത്തെ സൈനികനായുള്ള തെരച്ചില്‍ തുടരുകയാണ്. കാപ് ഡ്രാ പരിശീലന മേഖലയ്ക്കു സമീപം കഴിഞ്ഞ മേയ് രണ്ടിന് പ്രാദേശിക സമയം രാത്രി 8:55 ഓടെയാണ് ഇരുവരെയും കാണാതായത്.

മൊറോക്കോയില്‍ നടന്ന വാര്‍ഷിക ബഹുരാഷ്‌ട്ര സൈനികാഭ്യാസമായ ആഫ്രിക്കന്‍ ലയണില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

Sports

ആഫ്രിക്ക കപ്പില്‍ അടിപിടി

റബത്ത് (മൊറോക്കോ): 2025 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ ചാമ്പ്യനെച്ചൊല്ലി അടിപിടി. ഈ വര്‍ഷം ജനുവരി 18നു നടന്ന ഫൈനലില്‍ ആതിഥേയരായ മൊറോക്കോയെ അധിക സമയത്തെ ഗോളില്‍ 1-0നു കീഴടക്കി സാദിയൊ മാനെയുടെ സെനഗല്‍ ചാമ്പ്യന്മാരായിരുന്നു.

എന്നാല്‍, ഫൈനലില്‍ സെനഗല്‍ ടീമിന്‍റെ അസ്വാഭാവിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍റെ അപ്പീല്‍ ബോര്‍ഡ് മൊറോക്കോയെ ജേതാക്കളായി ഇന്നലെ പ്രഖ്യാപിച്ചു. മൊറോക്കോ ഫൈനലില്‍ 3-0ന് സെനഗലിനെ കീഴടക്കി എന്നാണ് ദ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (കാഫ്) പ്രസ്താവിച്ചത്.

എന്നാല്‍, കോണ്‍ഫെഡറേഷന്‍റെ നടപടിക്കെതിരേ സാനിയോ മാനെ അടക്കമുള്ളവര്‍ രംഗത്തെത്തി. രാജ്യാന്തര തര്‍ക്കപരിഹാര കോടതിയിയെ സമീപിക്കുമെന്ന് സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സെനഗല്‍ സര്‍ക്കാര്‍ ഈ നീക്കത്തിനു പിന്തുണയേകി.

ഫൈനലിന്‍റെ സ്റ്റോപ്പേജ് ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് സെനഗലിന്‍റെ ഗോള്‍ റഫറി നിഷേധിച്ചിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ സെനഗല്‍ ടീം പ്രതിഷേധിച്ച് മൈതാനംവിട്ടു. കാണികള്‍ കയ്യാങ്കളി നടത്തി.

വിവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ 15 മിനിറ്റ് വൈകി സെനഗല്‍ ടീം കളത്തിലെത്തി. മൊറോക്കന്‍ ഫോര്‍വേഡായ ബ്രാഹിം ഡിയസ് എടുത്ത പനേങ്ക സ്റ്റൈല്‍ പെനാല്‍റ്റി കിക്ക് സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി രക്ഷപ്പെടുത്തി. അതോടെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്തെ ഗോളില്‍ സെനഗല്‍ ചാമ്പ്യന്മാരായി.

അപക്വമായ പെരുമാറ്റത്തിന് ഇരുടീമിലെയും താരങ്ങള്‍ക്ക് കാഫ് വിലക്കും പിഴയും ചുമത്തിയിരുന്നു.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: സെമി പോരാട്ടങ്ങൾ ഇന്ന്

റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്ബത്തൂത്ത സ്റ്റേഡിയമാണ് വേദി.

രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: മൊറോക്കോ സെമിയിൽ

റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ സെമിയിലെത്തി മൊറോക്കോ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ കാമറൂണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മൊറോക്കോ സെമിയിലെത്തിയത്.

ബ്രാഹിം ഡയസും ഇസ്മയിൽ സൈബരിയും ആണ് മൊറോക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡയസ് 26-ാം മിനിറ്റിലും സൈബരി 74-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.

അൾജീരിയയും നൈജീരിയയും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ വിജയിയെ ആയിരിക്കും മൊറോക്കോ സെമിയിൽ നേരിടുക. ബുധനാഴ്ചയാണ് മൊറോക്കോയുടെ സെമി പോരാട്ടം.

Sports

ഫിഫ അണ്ടർ 20 ലോകകപ്പ്: അർജന്‍റീനയെ വീഴ്ത്തി; മൊറോക്കോ ചാമ്പ്യന്മാർ

സാന്തിയാഗോ: ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്‍റീനയെ തകർത്ത് മൊറോക്കയ്ക്ക് കിരീടം. കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ അർജന്‍റീനയെ മുട്ടുകുത്തിച്ചത്.

12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജന്‍റീനയെ ഞെ‌ട്ടിച്ചു.

രണ്ടാം പകുതിയിൽ സർവസന്നാഹങ്ങളുമായി അർജന്‍റീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.

ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്‍റീനയ്ക്ക് ടൂര്‍ണമെന്‍റില്‍ ഏല്‍ക്കുന്ന ആദ്യ തോല്‍വി കൂടിയാണിത്. 1983ല്‍ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലില്‍ അര്‍ജന്‍റീന പരാജയപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.

Latest News

Corehub Up