ന്യൂജഴ്സി: നേരം പുലർന്ന് ഉച്ചയോടടുക്കുന്പോഴും കാൽപ്പന്തിന്റെ ഇന്പം കണ്ണിനും കാതിനും കുളിരേകുന്ന രാവാണ് മലയാളികൾക്കു മുന്നിലേക്ക് ഇന്നെത്തുന്നത്.
അതെ, ഈ രാത്രി 12.30ന് ആരംഭിക്കുന്ന കാൽപ്പന്ത് പോരാട്ടത്തിന്റെ വിശ്രമം ഞായറാഴ്ച ഉച്ചയോടെ മാത്രം. അതിനോടകം നാല് മത്സരങ്ങൾക്കു ഫിഫ 2026 ലോകകപ്പ് വേദിയൊരുക്കും.
കാനറികളെന്ന വിളിപ്പേരു സ്വന്തമായുള്ള ബ്രസീൽ ഈ രാത്രി കളത്തിലെത്തും. 2026 ഫിഫ ലോകകപ്പിൽ ആദ്യം മത്സരത്തിന്റെ ചൂടിലേക്ക് ഇറങ്ങുന്ന വന്പന്മാരാണ് ബ്രസീൽ.
പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മറിന്റെ അഭാവത്തിൽ, വിനീഷ്യസ് ജൂണിയർ അടക്കമുള്ളവരാണ് മഞ്ഞപ്പടയുടെ കരുത്ത്. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 3.30ന് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെയാണ് ബ്രസീൽ നേരിടുക.
ഈ അർധരാത്രി 12.30ന് ഖത്തർ x സ്വിറ്റ്സർലൻഡ് പോരാട്ടത്തോടെ കാൽപ്പന്ത് രാവിനും കിക്കോഫ്. തുടർന്ന് ബ്രസീൽ x മൊറോക്കോ, ഞായർ രാവിലെ 6.30ന് ഹെയ്തി x സ്കോട്ലൻഡ്, 9.30ന് ഓസ്ട്രേലിയ x തുർക്കി പോരാട്ടങ്ങളും അരങ്ങേറും.
Tags : FIFA World Cup Football brazil morocco