Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazil

ബ്രസീല്‍ പുറത്ത്

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ സുന്ദര ടീമായ ബ്രസീല്‍ 2026 എഡിഷനില്‍നിന്നു പുറത്ത്. വൈക്കിംഗ് റോവുകാരായ നോര്‍വെയ്ക്കു മുന്നില്‍ ബ്രസീലിന്‍റെ യാത്ര അവസാനിച്ചു. 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ കീഴടക്കി. സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന്‍റെ ഇരട്ടഗോളിലായിരുന്നു നോര്‍വെയുടെ ജയം. 79, 90 മിനിറ്റുകളിലായിരുന്നു എര്‍ലിംഗ് ഹാലണ്ടിന്‍റെ ഗോളുകള്‍.

പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ നെയ്മര്‍ ജൂണിയര്‍ 90+10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ബ്രസീല്‍ പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ എക്കാലത്തെയും ടോപ് സ്‌കോറർ ആയാണ് നെയ്മര്‍ പടിയിറങ്ങിയത് (130 മത്സരങ്ങളില്‍നിന്ന് 80 ഗോള്‍).

മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചത്, 14-ാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതിരുന്നതായിരുന്നെന്നു വിലയിരുത്താം. ബ്രൂണോ ഗിമാറാഷ് എടുത്ത ബലഹീനമായ പെനാല്‍റ്റി നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു.

സഹ ആതിഥേയരായ മെക്‌സിക്കോയെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ അസ്‌ടെക്കയിലെ പോരാട്ടത്തില്‍ 3-2നു കീഴടക്കിയ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ നോര്‍വെയുടെ എതിരാളികള്‍. 54-ാം മിനിറ്റ് മുതല്‍ ഇംഗ്ലണ്ടിന്‍റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.

പ്രതിരോധതാരം ജാരെല്‍ ക്വാന്‍സ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ഇംഗ്ലണ്ട് പത്തു പേരായത്. എന്നാല്‍, ആദ്യപകുതിയില്‍ ജൂഡ് ബെല്ലിങ്ഗം നേടിയ ഇരട്ടഗോളില്‍ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു.

36, 38 മിനിറ്റുകളിലായിരുന്നു ബെല്ലിങ്ഗമിന്‍റെ അടുപ്പിച്ചുള്ള രണ്ട് ഗോളുകള്‍. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്‌നും ഇംഗ്ലണ്ടിനായി വലകുലുക്കി. ഹൂലിയന്‍ ക്വിനോനെസ്, റൗള്‍ ഹിമെറെസ് എന്നിവരായിരുന്നു മെക്‌സിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെക്‌സിക്കോ അസ്‌ടെക്കയില്‍ പരാജയപ്പെടുന്നത് ഇതാദ്യം.

ഇന്നു നടക്കുന്ന സൂപ്പര്‍ ത്രില്ലര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയും ഈജിപ്തും ഏറ്റുമുട്ടും. ലയണല്‍ മെസിയും മുഹമ്മദ് സലയും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്. നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ പ്രീക്വാര്‍ട്ടര്‍ റൗണ്ട് പൂര്‍ത്തിയാകും.

Sports

ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ; ലോകകപ്പ് നോക്കൗട്ടിൽ അട്ടിമറി ലീഡുമായി ജപ്പാൻ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ മുന്നിൽ. ഇരുടീമുകളും ഒപ്പത്തിനൊപ്പം ആക്രമിച്ചു കളിച്ച ആവേശകരമായ തുടക്കത്തിനൊടുവിൽ ജപ്പാൻ മത്സരത്തിൽ ആദ്യ ഗോൾ നേടി അട്ടിമറി ലീഡ് സ്വന്തമാക്കുകയായിരുന്നു. മിഡ്ഫീൽഡർ കൈഷു സാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്.

ക്വാർട്ടർ ഫൈനലിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ട് നടക്കുന്ന ഇന്നത്തെ മത്സരത്തിലെ വിജയികൾ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത റൗണ്ടിൽ ഐവറി കോസ്റ്റിനെയോ നോർവേയെയോ നേരിടും. കരുത്തരായ ബ്രസീലിനെതിരെ ജപ്പാൻ ലീഡ് നിലനിർത്തുമോ അതോ കാനറികൾ ശക്തമായി തിരിച്ചടിക്കുമോ എന്ന ആവേശത്തിലാണ് ഫുട്ബോൾ ലോകം.

Sports

ബ്രസീല്‍ കളത്തില്‍

ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.30ന് ബ്രസീല്‍ റൗണ്ട് ഓഫ് 32ല്‍ ജപ്പാന് എതിരേ ഇറങ്ങും. ടെക്‌സസിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 2-2 സമനിലയില്‍ തളച്ച ജപ്പാന്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നുറപ്പ്. കാര്‍ലോ ആഞ്ചെലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീമിലേക്കു സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 15 മിനിറ്റ് നെയ്മര്‍ കളത്തിലെത്തിയിരുന്നു.

Sports

ഫിഫ ലോകകപ്പ്: നോക്കൗട്ടിൽ ബ്രസീൽ ജപ്പാനെ നേരിടും

വാഷിംഗ്ടൺ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബ്രസീൽ ജപ്പാനെ നേരിടും. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയതോടെയാണ് ഗ്രൂപ്പ് സിയിലെ ജേതാക്കളായ ബ്രസീൽ ജപ്പാന്‍റെ എതിരാളികളായത്.

തിങ്കളാഴ്ച ഇന്ത്യൻ‌ സമയം രാത്രി 10.30 നാണ് ബ്രസീൽ-ജപ്പാൻ മത്സരം. ഹൂസ്റ്റൺ സ്റ്റേഡിയമാണ് വേദി.

ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ ഹെയ്തിക്കെതിരെയും സ്കോട്‌ലൻഡിനെതിരെയും തകർപ്പൻ വിജയം നേടിയാണ് നോക്കൗട്ടിലെത്തിയത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് തുടങ്ങിയ ജപ്പാൻ ടൂണിഷ്യയ്ക്കെതിരെ ഗംഭീര ജയം നേടിയിരുന്നു. എന്നാൽ അവസാന മത്സരത്തിൽ സ്വീഡനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ രണ്ടാമതാവുകയായിരുന്നു.

Sports

ഇരട്ട ഗോളുകളുമായി വിനീഷ്യസ്; ബ്രസീൽ മുന്നിൽ

മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി‍ പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ മുന്നിൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ മുന്നിലുള്ളത്.

വിനീഷ്യസ് ജൂനിയറാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്‍റെ ഗോൾ നേട്ടം നാലായി.

Sports

നെയ്മര്‍ കളിക്കും

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സിയില്‍ ബ്രസീലിന്‍റെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂണിയര്‍ കളത്തിലെത്തുമെന്ന് മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 3-0നു ഹെയ്തിയെ തോല്‍പ്പിച്ചശേഷം നടത്തിയ പ്രതികരണത്തിലാണ് നെയ്മര്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ആഞ്ചെലോട്ടി പറഞ്ഞത്.

ഇന്ത്യന്‍ സമയം 25നു പുലര്‍ച്ചെ 3.30ന് സ്‌കോട്‌‌ലന്‍ഡിന് എതിരേയാണ് ഗ്രൂപ്പില്‍ ബ്രസീലിന്‍റെ അവസാന മത്സരം. നിലവില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും പോയിന്‍റുള്ള മൊറോക്കോയെ ഗോള്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് കാനറികള്‍ തലപ്പത്തുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമായി സ്‌കോട്‌‌‌ലന്‍ഡിന് മൂന്നു പോയിന്‍റുണ്ട്.

നെയ്മര്‍ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിരുന്നു. 34കാരനായ നെയ്മര്‍ കാലിന്‍റെ പരിക്കിനെത്തുടര്‍ന്ന് പൂര്‍ണമായി കളത്തില്‍ സജീവമായിട്ടില്ല. 2023 ഒക്‌ടോബറിനുശേഷം ബ്രസീല്‍ ജഴ്‌സിയിയില്‍ നെയ്മര്‍ കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

129 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 79 ഗോള്‍ നേടിയ നെയ്മര്‍, ബ്രസീലിന്‍റെ എക്കാലത്തെയും ടോപ് സ്‌കോററാണ്.

Sports

ഹെയ്തിയെ തകർത്തെറിഞ്ഞ് ബ്രസീൽ; ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ വമ്പൻ ലീഡ്

ഫിലാഡൽഫിയ: ലോകകപ്പ് ഗ്രൂപ്പ് 'സി'യിലെ നിർണായക മത്സരത്തിൽ ഹെയ്തിക്കെതിരെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ആധികാരിക ലീഡ് സ്വന്തമാക്കി ബ്രസീൽ. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ കാനറികൾ ഹെയ്തി പ്രതിരോധത്തെ തരിപ്പണമാക്കി.

മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്രസീലിനായി സൂപ്പർ താരം മാത്യൂസ് കുൻഹ ഇരട്ട ഗോളുകൾ നേടി. 23, 36 മിനിറ്റുകളിലായിരുന്നു കുൻഹയുടെ ഗോളുകൾ. ഇതോടെ ബ്രസീൽ 2-0 ന് മുന്നിലെത്തി. തൊട്ടുപിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ (45+3') വിനീഷ്യസ് ജൂനിയർ കൂടി വലകുലുക്കിയതോടെ ബ്രസീൽ ലീഡ് 3-0 ആക്കി ഉയർത്തി.

ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1 ന് സമനില വഴങ്ങിയ ബ്രസീലിന് ഗ്രൂപ്പ് സിയിൽ മുന്നേറാൻ ഈ മൂന്ന് പോയിന്‍റുകൾ അതിനിർണായകമാണ്. മറുഭാഗത്ത്, ആദ്യ മത്സരത്തിലും പരാജയപ്പെട്ട ഹെയ്തിക്ക് രണ്ടാം പകുതിയിൽ ഒരു അത്ഭുത തിരിച്ചുവരവ് നടത്താനായില്ലെങ്കിൽ ലോകകപ്പിൽ നിന്നുള്ള പുറത്താകൽ ഉറപ്പാകും. നിലവിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 3-0 ന് മുന്നിലാണ്.

 

Sports

വിനീഷ്യസിന്‍റെ മാന്ത്രിക ഗോൾ; ഹാഫ് ടൈമിൽ ബ്രസീൽ-മൊറോക്കോ സമനില

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് പോരാട്ടത്തിൽ മൊറോക്കോയ്‌ക്കെതിരെ ആദ്യ പകുതിയിൽ സമനില പിടിച്ച് ബ്രസീൽ (1-1). ബ്രസീലിന്‍റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്‍റെ ഗോളാണ് കാനറികളെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 

മത്സരത്തിന്‍റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന മൊറോക്കോ 21-ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. അലിസൺ ബെക്കറെ മറികടന്ന് ഇസ്മായിൽ സൈബാരി ആണ് മൊറോയ്ക്കക്കായി വലകുലുക്കിയത്. 

മൊറോക്കോയുടെ ആക്രമണത്തിന് മുന്നിൽ ബ്രസീൽ പ്രതിരോധം പതറുന്നതിനിടെയാണ് 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്‍റെ മാസ്മരിക ഗോൾ. ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായ ഒരു ഫിനിഷിംഗിലൂടെ താരം മൊറോക്കോ ഗോൾകീപ്പർ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ മുകളിലെ കോണിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിൽക്കുകയാണ്. കാർലോ ആൻസലോട്ടിയുടെ കീഴിലിറങ്ങുന്ന ബ്രസീലിന് മധ്യനിരയിലെ പിഴവുകൾ രണ്ടാം പകുതിയിൽ തിരുത്തേണ്ടതുണ്ട്.

 

Sports

കളം വാഴാൻ കാനറി...

ന്യൂജഴ്സി: നേരം പുലർന്ന് ഉച്ചയോടടുക്കുന്പോഴും കാൽപ്പന്തിന്‍റെ ഇന്പം കണ്ണിനും കാതിനും കുളിരേകുന്ന രാവാണ് മലയാളികൾക്കു മുന്നിലേക്ക് ഇന്നെത്തുന്നത്.

അതെ, ഈ രാത്രി 12.30ന് ആരംഭിക്കുന്ന കാൽപ്പന്ത് പോരാട്ടത്തിന്‍റെ വിശ്രമം ഞായറാഴ്ച ഉച്ചയോടെ മാത്രം. അതിനോടകം നാല് മത്സരങ്ങൾക്കു ഫിഫ 2026 ലോകകപ്പ് വേദിയൊരുക്കും.

കാനറികളെന്ന വിളിപ്പേരു സ്വന്തമായുള്ള ബ്രസീൽ ഈ രാത്രി കളത്തിലെത്തും. 2026 ഫിഫ ലോകകപ്പിൽ ആദ്യം മത്സരത്തിന്‍റെ ചൂടിലേക്ക് ഇറങ്ങുന്ന വന്പന്മാരാണ് ബ്രസീൽ.

പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മറിന്‍റെ അഭാവത്തിൽ, വിനീഷ്യസ് ജൂണിയർ അടക്കമുള്ളവരാണ് മഞ്ഞപ്പടയുടെ കരുത്ത്. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 3.30ന് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെയാണ് ബ്രസീൽ നേരിടുക.

ഈ അർധരാത്രി 12.30ന് ഖത്തർ x സ്വിറ്റ്സർലൻഡ് പോരാട്ടത്തോടെ കാൽപ്പന്ത് രാവിനും കിക്കോഫ്. തുടർന്ന് ബ്രസീൽ x മൊറോക്കോ, ഞായർ രാവിലെ 6.30ന് ഹെയ്തി x സ്കോട്‌ല‌‌‌‌ൻ‌ഡ്, 9.30ന് ഓസ്ട്രേലിയ x തുർക്കി പോരാട്ടങ്ങളും അരങ്ങേറും.

Sports

ഫിഫ ലോകകപ്പില്‍ വമ്പന്മാരില്‍ ആദ്യമിറങ്ങുന്നത് ബ്രസീല്‍

ജോഗ ബൊണിറ്റോ; കാല്‍പ്പന്തിന്‍റെ മനോഹാരിതയ്ക്ക് ബ്രസീലിലൂടെ ലോകം കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ നാമം. പോര്‍ച്ചുഗീസിലെ ജോഗ ബൊണിറ്റോ എന്ന വാക്കിന്‍റെ അര്‍ഥം മനോഹരമായി കളിക്കൂ എന്നതാണ്. കാല്‍പ്പന്ത് പോരാട്ടത്തിന്‍റെ ലാറ്റിനമേരിക്കന്‍ ചാരുതയുടെ വക്താക്കളായാണ് ബ്രസീല്‍ അറിയപ്പെടുന്നത്. പെലെ, സീക്കോ, ഗാരിഞ്ച എന്നിങ്ങനെ തുടങ്ങി റൊണാള്‍ഡോ, കക്ക, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍വരെ എത്തിനില്‍ക്കുന്ന കാല്‍പ്പന്തിലെ കാനറി സൗന്ദര്യവക്താക്കള്‍.

ആദ്യം ബ്രസീല്‍

കാല്‍പ്പന്ത് ലോകത്തിലെ വമ്പന്മാരില്‍, ഫിഫ 2026 ലോകകപ്പിനായി ആദ്യം കളത്തിലിറങ്ങുന്നത് ബ്രസീലിന്‍റെ മഞ്ഞപ്പടതന്നെ. ഫുട്‌ബോളിന്‍റെ ചക്രവര്‍ത്തിമാരായി അഞ്ച് തവണ കിരീടം ധരിച്ച റിക്കാര്‍ഡുകാരിറങ്ങുന്നതോടെ 23-ാം ഫിഫ ലോകകപ്പ് പോരാട്ടത്തിന്‍റെ ചിത്രം മാറും. ഗ്രൂപ്പ് സിയില്‍ നാളെ രാത്രി 3.30ന് മൊറോക്കോയ്ക്ക് എതിരേയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം (ഞായര്‍ പുലര്‍ച്ചെ 3.30). കാനറികളുടെ ആദ്യ മത്സരത്തിനായി മലയാളക്കരയിലെ ആരാധകര്‍ വെളുപ്പാന്‍കാലത്ത് കണ്ണിമവെട്ടാതെ കാത്തിരിക്കണമെന്നു ചുരുക്കം.

നമ്പര്‍ 24 ബ്രസീല്‍

നെഗറ്റീവ് സംസ്‌കാരത്തിന്‍റെ പ്രതീകമായാണ് 24നെ ബ്രസീലുകാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ബ്രസീലുകാര്‍ക്ക് 24-ാം നമ്പര്‍ ജഴ്‌സി അത്ര സുഖിക്കാറില്ല. ഫിഫ ലോകകപ്പില്‍ മാത്രമേ ദേശീയ ടീമില്‍ 24-ാം നമ്പര്‍ ജഴ്‌സി ഉണ്ടാകാറുള്ളൂ. 2022 ഖത്തര്‍ ലോകകപ്പിലായിരുന്നു ഫിഫ ആദ്യമായി 26 അംഗ ടീമിനെ ഉള്‍പ്പെടുത്തിയത്. അങ്ങനെ ആദ്യമായി ബ്രസീല്‍ ടീമില്‍ 24-ാം നമ്പര്‍; അണിഞ്ഞത് ഗ്ലീസന്‍ ബ്രെമര്‍. നാലു വര്‍ഷത്തിനുശേഷം ഇത്തവണ വീണ്ടും സെലെക്കാവോയ്ക്ക് 24-ാം നമ്പര്‍ ജഴ്‌സി. അണിയുന്നത് 27കാരനായ പ്രതിരോധതാരം റോജര്‍ ഇബാനെസ്.

നെയ്മര്‍ ഇല്ലാതെ

അച്‌റഫ് ഹക്കീമിയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയ്ക്ക് എതിരേ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍കുറഞ്ഞ ഒന്നും ആശ്വാസകരമല്ല. 10-ാം നമ്പറുകാരനായ നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പാണ്. കാലിന്‍റെ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ ടീം പരിശീലനം തുടങ്ങിയിട്ടില്ല. സ്ട്രംഗ്തണിംഗ് പരിശീലനത്തിലാണ് നെയ്മര്‍. വിനീഷ്യസ്, റാഫീഞ്ഞ, എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, മാര്‍ക്വിനോസ് തുടങ്ങിയ വമ്പന്‍ നിരയുടെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍.

Sports

ജര്‍മന്‍ മതില്‍ തകര്‍ത്ത ബ്രസീല്‍

ഫിഫ 2002 ലോകകപ്പിന്‍റെ ഫൈനല്‍ ഇന്നും മായാതിരിക്കുകയാണ് മുഖ്യമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും പോലീസ് മെഡല്‍ ജേതാവും റിട്ട. ഡെപ്യൂട്ടി കമന്‍ഡാന്‍റും ഇന്ത്യന്‍ മുന്‍താരവുമായ കെ.ടി. ചാക്കോയുടെ മനസില്‍. ‘പറക്കും ചാക്കോ' എന്നറിയപ്പെട്ട കെ.ടി. ചാക്കോയുടെ വാക്കുകളിലേക്ക്:

“അന്ന് ഞാന്‍ തിരുവനന്തപുരത്ത് കെഎപി ഇന്‍സ്‌പെക്ടറാണ്. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഇരുന്നാണു കളി കണ്ടത്. റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡീഞ്ഞോ ത്രയം ആയിരുന്നു ബ്രസീലിന്‍റെ തുറുപ്പുചീട്ട്. കൂടാതെ ക്യാപ്റ്റന്‍ കഫുവും റിവാള്‍ഡോയും. ജര്‍മനിക്കാണെങ്കില്‍ ലോകോത്തര ഗോളി ഒലിവര്‍ഖാനും മിറാസ്ലോവ് ക്ലോസും മിഷേല്‍ ബെല്ലാക്കും. രണ്ടാം പകുതിയില്‍ റിവോള്‍ഡോയുടെ ഒരു ലോംഗ് ഷോട്ട് ഒലിവര്‍ ഖാന്‍റെ കൈയില്‍ തട്ടി തെറിച്ചുവീണപ്പോള്‍ ഒരു പോച്ചറുടെ റോളില്‍ നിന്നിരുന്ന റൊണാള്‍ഡോ ഒറ്റ ടച്ചില്‍ അത് വലയിലാക്കി. 79-ാം മിനിറ്റില്‍ വലതുഭാഗത്തുനിന്നു മുന്നേറിയ ബ്രസീല്‍ ആക്രമണത്തില്‍ റിവാള്‍ഡോയ്ക്ക് പന്തുകിട്ടി. അദ്ദേഹം ഷൂട്ട് ചെയ്യും എന്ന് ഏവരും കരുതി. പക്ഷേ, മനപ്പൂര്‍വം പന്ത് കാലുകള്‍ക്കിടയിലൂടെ വിട്ടുകൊടുത്തു. ഓടിയെത്തിയ റൊണാള്‍ഡോയുടെ ഇടം കാലന്‍ ഷോട്ട് വലയില്‍... ബ്രസീലിന് അഞ്ചാം കിരീടം; റൊണാള്‍ഡോ മാന്‍ ഓഫ് ദ മാച്ച്. എന്നിട്ടും ഒലിവര്‍ ഖാന്‍ ആയിരുന്നു ഗോള്‍ഡന്‍ ബോള്‍ നേടിയ ടൂര്‍ണമെന്‍റിലെ താരം. ഫൈനലിലെ ഖാന്‍റെ ഒറ്റ പിഴവിന് വലിയ വില കൊടുക്കേണ്ടി വന്നു”

◄ ജേതാക്കളെ കാണാനുള്ള ത്രില്ലില്‍

“അന്ന് ലോകകപ്പില്‍ മുത്തമിട്ട, ഞങ്ങളുടെയെല്ലാം ആരാധനാപാത്രമായ ടീമിനെ കാണുവാനുള്ള വെമ്പലിലാണ് ഞാനും സഹപ്രവര്‍ത്തകരും. 2026 സെപ്റ്റംബര്‍ 20ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഈ വിന്നിംഗ് ടീം പ്രദര്‍ശന സൗഹൃദ മത്സരം കളിക്കാനെത്തുന്നത്. ബൈചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി, ഐ.എം. വിജയന്‍ തുടങ്ങിയ ഇന്ത്യയിലെ പ്രഗത്ഭരടങ്ങിയ വെറ്ററന്‍ ടീമാണ് അവര്‍ക്കെതിരേ കളിക്കുക. ഒരുപക്ഷേ, ആ ടീമില്‍ എനിക്കും കളിക്കാനാകും. ഇല്ലെങ്കിലും നേരില്‍ കാണാമല്ലോയെന്ന ത്രില്ലിലാണ്”.

◄ അന്നും ഇന്നും ബ്രസീല്‍

“2002ലെ ബ്രസീലിയന്‍ ടീമുമായി തട്ടിച്ചു നോക്കുമ്പോള്‍ അതുപോലൊരു ത്രിമൂര്‍ത്തികള്‍ ഇന്നില്ല. അന്ന് 3-5-2 ഫോര്‍മേഷനില്‍ ആക്രമണ കളിയാണ് കാഴ്ചവച്ചിരുന്നത്. ഇന്ന് 4-3-3 ശൈലിയോ 4-2-3-1 ശൈലിയോ ആണ്. ഇന്നത്തെ ടീം യുവനിരയാണ്. പരിക്കുമാറി നെയ്മര്‍ തിരിച്ചെത്തുന്നതു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. ഡ്രിബ്ലിംഗ്, വേഗത, സാങ്കേതിക മികവ് എന്നിവയില്‍ ഇപ്പോഴത്തെ ടീമും ഒട്ടും പിറകിലല്ല. അതിനാല്‍ കിരീട സാധ്യതയുള്ള ഒരു ടീം തന്നെയാണ് ബ്രസീല്‍”.

◄ സ്‌പെയിനോടും ഇഷ്ടം

“ഇത്തവണ സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ക്കും കിരീട സാധ്യതയുണ്ട്. മെസിയും റൊണാള്‍ഡോയും എംബപ്പെയുമൊക്കെ ഏതുകളിയും മാറ്റിമറിക്കാന്‍ കഴിവുള്ളവര്‍. 2017 അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍ നടന്നപ്പോള്‍ സ്‌പെയിന്‍, ബ്രസീല്‍, ഉത്തരകൊറിയ ടീമുകളെല്ലാം കേരളത്തില്‍ കളിച്ചിരുന്നു. അന്ന് അവരുടെ ലെയ്സന്‍ ഓഫീസറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനാല്‍ കളി നേരിട്ടുകണ്ടിട്ടുണ്ട്. അതില്‍ സ്‌പെയിനിന്‍റെ ഫെറാന്‍ ടോറസ്, എറിക് ഗാര്‍സ്യ എന്നിവര്‍ ഈ ലോകകപ്പ് ടീമിലുണ്ട്. അതുകൊണ്ട് സ്‌പെയിനിനോടും അല്പം ഇഷ്ടം കൂടുതലുണ്ട്”- കെ.ടി. ചാക്കോ പറഞ്ഞു നിര്‍ത്തി.

Sports

മഞ്ഞയിൽ വിരിഞ്ഞ പൂവ്

ഹൃദയത്തോട് ചേര്‍ത്തുവച്ച പൂവ് കൈമാറുമ്പോള്‍ പ്രണയമാണെങ്കില്‍, കാല്‍പ്പന്ത് ലോകത്തില്‍ ഹൃദയങ്ങളിലേറിയ ജഴ്‌സിക്കു നിറം മഞ്ഞ... അര്‍ജന്‍റീന, ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ ഏതൊരു ടീമിന്‍റെ ആരാധകരാണെങ്കിലും ബ്രസീലിന്‍റെ മഞ്ഞ ജഴ്‌സിയും നിങ്ങളുടെ ഹൃദയങ്ങളുടെ കോണില്‍ ഉണ്ടായിരിക്കും... അതെങ്ങനെ സംഭവിച്ചു..? ആ മഞ്ഞ നിറം തന്നെ... ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജഴ്‌സി ബ്രസീലിന്‍റെ മഞ്ഞയും നീലയും സംഗിമിക്കുന്നതുതന്നെ... ലോകത്തിന്‍റെ നെറുകയിലേക്ക് ബ്രസീലിന്‍റെ മഞ്ഞല നീന്തിയെത്തിയത് ഹൃദയം പിളര്‍ന്നുള്ള ചോരച്ചാലില്‍നിന്ന്...

►മരക്കാന മറക്കാന്‍

ബ്രസീലില്‍ ദേശീയ ടീമിന്‍റെ ഇപ്പോഴത്തെ ജഴ്‌സിയുടെ പിറവി 1950 ഫിഫ ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍നിന്നാണെന്നതു ചരിത്രം. റിയൊയിലെ മരക്കാന സ്റ്റേഡിയത്തില്‍വച്ചായിരുന്നു 1950 ഫൈനല്‍. ബ്രസീലിന്‍റെ തൂവെള്ള ജഴ്‌സിക്കാര്‍ കപ്പടിക്കുമെന്ന് സര്‍വരും കരുതി. ഓള്‍ വൈറ്റ് ജഴ്‌സിയായിരുന്നു ബ്രസീലിന്. ഷര്‍ട്ടിന്‍റെ കോളറിനു നീലയും. ഫൈനല്‍ 2-1ന് ബ്രസീല്‍ പരാജയപ്പെട്ടു. മരക്കാന ദുരന്തമായി രാജ്യം ഇന്നും ആ ദുഃഖത്തില്‍.

►ശപിക്കപ്പെട്ട വെള്ള

മരക്കാന ദുരന്തം രാജ്യത്തെ മുഴുവന്‍ ശോകമൂകമാക്കി. അതോടെ ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (സിബിഡി) ഒരു തീരുമാനമെടുത്തു. ശപിക്കപ്പെട്ട വെള്ള നിറം ഇനി ജഴ്‌സിയില്‍വേണ്ട. ദേശീയ ടീമിന്‍റെ പുതിയ ജഴ്‌സി ഡിസൈന്‍ ചെയ്യാനുള്ള അവസരം ഏവര്‍ക്കുമായി ഒരുക്കി പത്രങ്ങളില്‍ പരസ്യം. ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം; ബ്രസീലിന്‍റെ ദേശീയ പതാകയിലുള്ള മഞ്ഞ, പച്ച, നീല, വെള്ള നിറങ്ങള്‍ ഉള്‍ക്കൊള്ളിക്കണം.

►19കാരന്‍റെ ഡിസൈന്‍

രാജ്യവ്യാപകമായി നടത്തിയ ദേശീയ ജഴ്‌സി ഡിസൈന്‍ മത്സരത്തില്‍ ജേതാവായത് 19കാരനായ ആല്‍ഡിര്‍ ഗാര്‍സിയ ഷ്‌ലീ. ഒരു പത്രസ്ഥാപനത്തിലെ ഇല്ലസ്‌ട്രേറ്ററായിരുന്നു ആല്‍ഡിര്‍. പച്ച ട്രിം ഉള്ള തിളക്കമാര്‍ന്ന സുവര്‍ണ മഞ്ഞ ഷര്‍ട്ടും കൊബാള്‍ട്ട്-നീല ഷോര്‍ട്ട്‌സും വെള്ള സോക്‌സുമായിരുന്നു ആല്‍ഡിറിന്‍റെ ഡിസൈന്‍. ഇന്ന് ബ്രസീല്‍ മഞ്ഞയ്‌ക്കൊപ്പം വെള്ള ഷോര്‍ട്ട്‌സും നീല സോക്‌സും എല്ലാം അണിയുന്നു. അപ്പോഴെല്ലാം മഞ്ഞക്കടലിരമ്പമാണ് ആരാധക ഹൃദയങ്ങളില്‍...

ഗോളാന്തര കാൽപ്പന്ത് പോരാട്ടത്തിന്‍റെ രാജകീയ കിരീടം അഞ്ച് തവണ സ്വന്തമാക്കിയ ബ്രസീൽ ആറാം വട്ടത്തിനായാണ് 2026ൽ മഞ്ഞ ജഴ്സി അണിയുന്നത്. 1950 ഫിഫ ലോകകപ്പ് ഫൈനൽ പരാജയത്തിനുശേഷം സുവർണ മഞ്ഞയണിഞ്ഞ കാനറികൾ, മഞ്ഞയിൽ ഭൂഗോള കിരീടത്തെ പുൽകി. ശപിക്കപ്പെട്ട വെള്ളയ്ക്കുശേഷം കിരീട നേട്ടങ്ങളുടെ മഞ്ഞ. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണ കപ്പുയർത്തി. ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ് 2026ൽ അവസാനിക്കുമോ എന്നതാണ് അറിയേണ്ടത്.

Sports

ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി ഓള്‍ സെറ്റ്

ഒഹിയൊ/ഫ്‌ളോറിഡ: ഫിഫ 2026 ലോകകപ്പിനായി വമ്പന്‍ ടീമുകള്‍ ജയത്തോടെ ഓള്‍ സെറ്റ്... സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, ബെര്‍ജിയം എന്നീ വമ്പന്മാര്‍ ജയം സ്വന്തമാക്കി.

എന്‍ഡ്രിക്കിലൂടെ ബ്രസീല്‍

കൗമാരക്കാരന്‍ എന്‍ഡ്രിക്കിന്‍റെ ഗോളില്‍ ബ്രസീലിനു ജയം. മുഹമ്മദ് സലയുടെ ഈജിപ്തിനുമേൽ ഒന്നിന് എതിരേ രണ്ട് ഗോളിനാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. ഹാഫ് ടൈം സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലെത്തി ഏഴാം മിനിറ്റിലായിരുന്നു എന്‍ഡ്രിക്കിന്‍റെ ഗോള്‍.

ഒഹിയോയിലെ ക്ലേവ്‌ലാന്‍ഡില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ കാനറികള്‍ ലീഡ് നേടി. ന്യൂകാസില്‍ യുണൈറ്റഡിന്‍റെ മധ്യനിരക്കാരനായ ബ്രൂണോ ഗുയിമറാസാണ് ഈജിപ്തിന്‍റെ വല കുലുക്കിയത്. എന്നാല്‍, മൂന്നു മിനിറ്റിനുള്ളില്‍ ഈജിപ്ത് ഗോള്‍ മടക്കി. മാര്‍ക്കീഞ്ഞോസിന്‍റെ പിഴവില്‍നിന്നു ലഭിച്ച പന്ത് മുസ്തഫ സീക്കോ വലയിലാക്കുകയായിരുന്നു.

പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മറിന്‍റെ അഭാവത്തില്‍ ഇറങ്ങിയ ബ്രസീലിന്‍റെ ആക്രമണങ്ങള്‍ക്കു ലക്ഷ്യമില്ലായിരുന്നു. വിനീഷ്യസ് ജൂണിയറിനും ഇഗോര്‍ തിയാഗോയ്ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. തിയാഗോയ്ക്കു പകരം രണ്ടാം പകുതിയില്‍ എന്‍ഡ്രിക് കളത്തില്‍. 52-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ക്രോസില്‍ എന്‍ഡ്രിക്കിന്‍റെ സൂപ്പര്‍ ഫിനിഷ്. 2-1ന്‍റെ ജയത്തോടെ ബ്രസീല്‍ കളംവിട്ടു.

കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്

ന്യൂസിലന്‍ഡിന് എതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനു ജയം. 45-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഗോളില്‍ 1-0ന് ആയിരുന്നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഹാരി കെയ്ന്‍ നേടിയ ഗോളുകളുടെ എണ്ണം 67 ആയി.

ജര്‍മനി, ബെല്‍ജിയം

യൂറോപ്യന്‍ കരുത്തരായ ജര്‍മനിയും ബെല്‍ജിയവും സൗഹൃദങ്ങളില്‍ ജയം സ്വന്തമാക്കി. ആതിഥേയരായ അമേരിക്കയെ ഒന്നിന് എതിരേ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോല്‍പ്പിച്ചു. കായ് ഹവേര്‍ട്ട്‌സ് (2), ലെറോയ് സനെ (57) എന്നിവരായിരുന്നു ജര്‍മനിക്കായി ഗോള്‍ നേടിയത്. ആന്‍റണി റോബിന്‍സണ്‍ (37) അമേരിക്കയ്ക്കായി ആശ്വാസ ഗോള്‍ നേടി. കെവിന്‍ ഡിബ്രൂയിന്‍ സ്‌കോര്‍ ചെയ്ത പോരാട്ടത്തില്‍ ബെല്‍ജിയം 5-0ന് ടുണീഷ്യയെ തകര്‍ത്തു.

Sports

നെയ്മര്‍ ഇല്ലാതെ ബ്രസീല്‍

ഒഹിയൊ: ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്‍റെ അവസാന സൗഹൃദ മത്സരത്തിലും സൂപ്പര്‍ താരം നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകില്ല. കാലിന്‍റെ പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം മുതല്‍ മാത്രമായിരിക്കും നെയ്മര്‍ കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പരിക്ക് ഗൗരവമുള്ളതാണെന്നും നെയ്മര്‍ ലോകകപ്പ് ടീമില്‍നിന്നും പുറത്തുപോകുമെന്നും അഭ്യൂഹമുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ഈജിപ്തിന് എതിരേയാണ് ബ്രസീലിന്‍റെ അവസാന സൗഹൃദ മത്സരം. 14ന് മൊറോക്കോയാണ് ലോകകപ്പില്‍ കാനറികളുടെ ആദ്യ എതിരാളി.

Sports

നെയ്മര്‍ പുറത്ത്

ബ്രസീലിയ: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളില്‍ ഉണ്ടാകില്ലെന്നു സൂചന.

മസിലിനു പരിക്കേറ്റ നെയ്മറിന് ചുരുങ്ങിയത് മൂന്നു ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ബ്രസീല്‍ ടീം കോച്ച് റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. ഇതോടെ നെയ്മര്‍ ലോകകപ്പില്‍ കളിക്കുമോ എന്നതും ആശങ്കയായി.

മൂന്ന് ആഴ്ചത്തെ വിശ്രമത്തിനുശേഷം ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ ലോകകപ്പ് വേദിയില്‍ നെയ്മറിന് എത്താന്‍ സാധിക്കൂ. പരിക്കിനെത്തുടര്‍ന്ന് ഈ മാസം 17 മുതല്‍ നെയ്മര്‍ കളത്തിനു പുറത്താണ്.

ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്‍റെ സന്നാഹ മത്സരങ്ങളില്‍ നെയ്മര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യ മത്സരം. 2023 ഒക്‌ടോബറിനുശേഷം ദേശീയ ജഴ്‌സിയില്‍ ഇറങ്ങിയിട്ടില്ല.

Sports

ആശങ്കയായി നെയ്മര്‍

ബ്രസീലിയ: ഫിഫ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള അകലം കുറയുമ്പോള്‍, ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ പരിക്ക് ആശങ്കയായി തുടരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്‍റെ സന്നാഹമത്സരത്തിനു മുമ്പ് നെയ്മര്‍ പരിക്കില്‍നിന്നു മുക്തനായേക്കില്ലെന്നാണ് സൂചന.

അങ്ങനെയെങ്കില്‍ നെയ്മറിന്‍റെ അഭാവത്തിലായിരിക്കും കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം ഇറങ്ങുക.

ബ്രസീല്‍ ക്ലബ്ബായ സാന്‍റോസ് എഫ്‌സിക്കു വേണ്ടി കോറിറ്റിബയ്ക്ക് എതിരേ ഇറങ്ങിയ മത്സരത്തിലാണ് നെയ്മറിന്‍റെ കണങ്കാലിനു പരിക്കേറ്റത്. 27നാണ് ബ്രസീലിന്‍റെ ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുന്നത്. അതിനു മുമ്പ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ ചേരുമെന്ന് സാന്‍റോസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എന്നാല്‍, അത്രവേഗത്തില്‍ നെയ്മറിന്‍റെ കാലിലെ നീര് മാറില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബ്രസീല്‍ ടീമിന്‍റെ മെഡിക്കല്‍ സംഘം നെയ്മറിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.

ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ടീമിന്‍റെ ആദ്യമത്സരം. ജൂണ്‍ ഒന്നിന് പാനമയ്ക്കും ഏഴിന് ഈജിപ്തിനും എതിരേ ബ്രസീലിന് സന്നാഹമത്സരങ്ങളുണ്ട്.

Sports

ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീലിന്‍റെ പ്രാഥമിക ടീമില്‍ നെയ്മര്‍

റിയൊ: 2026 ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള ബ്രസീല്‍ പുരുഷ ടീമിന്‍റെ പ്രാഥമിക പട്ടികയില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇടംനേടി.

പരിക്കിനെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി ദേശീയ ടീമിനു പുറത്തായിരുന്നു 34കാരനായ നെയ്മര്‍. ബ്രസീലിനായി രാജ്യാന്തര ഫുട്‌ബോളില്‍ കൂടുതല്‍ ഗോളിനുടമയാണ് (79) താരം. 2023ല്‍ ആണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്‌സിയില്‍ ഇറങ്ങിയത്.

2026 ലോകകപ്പിനുള്ള 55 കളിക്കാരുടെ പട്ടികയിലാണ് നെയ്മറിനെ ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി ഉള്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയം. നെയ്മറിനൊപ്പം വെറ്ററന്‍ ഡിഫെന്‍ഡറായ തിയാഗൊ സില്‍വയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഫോര്‍വേഡായ എസ്റ്റേവൊയെയും ഉള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയം. ഏപ്രില്‍ 18ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരത്തില്‍ 19കാരനായ എസ്റ്റേവൊയ്ക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം താരം ഇതുവരെ കളത്തില്‍ എത്തിയിട്ടില്ല.

കാസെമിറൊ, ഫാബിഞ്ഞൊ, ഡാനിലൊ, വിനീഷ്യസ്, റാഫീഞ്ഞ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ലൂകാസ് പക്വെറ്റ, ആന്‍റണി, എന്‍ഡ്രിക്, മാര്‍ക്കീഞ്ഞോസ്, അലിസണ്‍, ബെന്‍റോ തുടങ്ങിയവരെല്ലാം പ്രാഥമിക ടീം ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹെയ്തി, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ആദ്യ മത്സരം.

Sports

ബ്രസീലിനെതിരേ ബ്ലാസ്റ്റേഴ്സ് താരം

ഫിഫ ലോക ഫുട്ബോളിലെ മിനിമം ഗാരന്‍റിയും ഹൈലെവൽ പ്രതീക്ഷയുമുള്ള ബ്രാൻഡ്. അത് ഒന്നേയുള്ളൂ. പച്ചപ്പുൽമൈതാനത്ത് മഞ്ഞച്ചിറകുകളുമായി തെന്നിപ്പറക്കുന്ന ബ്രസീൽ. ഗ്രൂപ്പ് സിയെ ബ്രസീൽ സാന്നിധ്യം തന്നെയാണ് ശ്രദ്ധേയം. ആഫ്രിക്കൻ പവർഹൗസ് മൊറോക്കൊയും ഏറെ നാളുകൾക്കു ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തുന്ന സ്കോട്ട്‌ലൻഡും ഹെയ്തിയുമാണ് മറ്റ് ടീമുകൾ.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ന‌ടക്കുന്നത് അമേരിക്കയിൽ.

ബ്രസീൽ

അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ഇക്കുറിയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, കഷ്ടപ്പെട്ടാണ് മുൻ ലോകചാമ്പ്യന്മാർക്ക് യോഗ്യത നേടാനായത്. റയൽ മാഡ്രിഡ് പരിശീലകനായിരുന്ന കർലോ ആൻസിലോട്ടിയെ ആശാനായി നിയമിച്ചായിരുന്നു അവസാനനിമിഷ രക്ഷാപ്രവർത്തനം. നെയ്മർ ലോകകപ്പ് ടീമിൽ ഉണ്ടാകുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആൻസിലോട്ടിയുടെ റഡാറിൽ ഇപ്പോഴും നെയ്മർ ഉണ്ടെന്നതാണ് ആരാധകരുടെ ആശ്വാസം. റയലിന്‍റെ വിനീഷ്യസ്, ബാഴ്സയുടെ റാഫീഞ്ഞ, കസിമെറോ, റിച്ചാലിസൺ, എഡേഴ്സൺ തുടങ്ങിയവർ ചേരുമ്പോൾ ബ്രസീൽ കടലാസിൽ പുലികൾ. പരിക്ക് മൂലം റോഡ്രിഗോ പുറത്തായത് തിരിച്ചടിയാണ്.

മൊറോക്കോ

കഴിഞ്ഞതവണത്തെ സെമിഫൈനലിസ്റ്റുകളാണ് മൊറോക്കോ. ഒരു ആഫ്രിക്കൻ ടീമിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ആഫ്രിക്കൻ ചാമ്പ്യന്മാരായാണ് ഇത്തവണ അറ്റ്‌‌ലസ് ലയൺസിന്‍റെ വരവ്. സെനഗലുമായി നടന്ന വിവാദ ഫൈനലിനൊടുവിൽ പരിശീലകൻ വാലിദ് റെഗ്രാഗുയി രാജിവച്ചത് തിരിച്ചടിയായി. യൂത്ത് വേൾഡ് കപ്പ് മൊറോക്കോയ്ക്ക് നേടിക്കൊടുത്ത മുഹമ്മദ് ഒഹബിയാണ് പിൻഗാമി. പിഎസ്ജിയുടെ അച്റഫ് ഹക്കിമിയാണ് മൊറോക്കോ കീ പ്ലെയർ. റയലിന്‍റെ ബ്രഹിം ഡയസും അൽ ഹിലാലിനായി കളിക്കുന്ന യാസിൻ ബൗനോയും ശ്രദ്ധേയ താരങ്ങളാണ്.

ഹെയ്തി

കരീബിയൻ രാജ്യമായ ഹെയ്തി രണ്ടാം തവണ മാത്രമാണ് ലോകകപ്പിനെത്തുന്നത്. 1974ലാണ് ഇതിനു മുമ്പ് ഈ കുഞ്ഞൻരാജ്യം ലോകകപ്പ് കളിച്ചത്. അന്ന് അർജന്‍റീനയും പോളണ്ടും ഇറ്റലിയും അടങ്ങുന്ന മരണഗ്രൂപ്പിൽനിന്ന് ഒരു മത്സരവും ജയിക്കാതെ മടങ്ങേണ്ടിവന്നു. സെബാസ്റ്റ്യൻ മിഗ്‌നെയാണ് പരിശീലകൻ.

ലോകറാങ്കിംഗിൽ 83-ാമതാണ് ഹെയ്തി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുൻ താരം ഡക്കൻസ് നാസനാണ് ഹെയ്തിയെ നയിക്കുന്നത്. കോൺകാഫ് യോഗ്യതാ റൗണ്ടിൽ ഹാട്രിക് ഉൾപ്പെടെ ആറു ഗോളുകളാണ് ഈ ബ്ലാസ്റ്റേഴ്സ് മുൻ താരത്തിന്‍റെ ബൂട്ടിൽനിന്നും പിറന്നത്. 2016-2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയ നാസൺ ഏഴ് മത്സരങ്ങളിൽനിന്ന് രണ്ട് ഗോൾ സ്വന്തമാക്കിയിരുന്നു. ഫ്രാൻസി പീറെറ്റ്‌, ജോണി പ്ലസെയ്‌ഡ്‌ എന്നിവരും ശ്രദ്ധേയരാണ്.

സ്കോട്‌ലൻഡ്

28 വർഷത്തിനു ശേഷമാണ് സ്കോട്‌ലൻഡ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. മുമ്പ് എട്ട് തവണ ലോകകപ്പ് കളിച്ച സ്കോട്‌ലൻഡിന് ഒരിക്കൽപോലും ഗ്രൂപ്പ് ഘട്ടം കടക്കാനിയിട്ടില്ല. ഡെന്മാർക്കിനെ 4-2ന് തോൽപ്പിച്ചാണ് ഇത്തവണ യോഗ്യത ഉറപ്പിച്ചത്. സ്റ്റീവ് ക്ലാർക്കാണ് പരിശീലകൻ. ക്യാപ്റ്റൻ സ്കോട്ട് മക്‌ടോമിനി, ജോൺ മഗിൻ, ബില്ലി ഗിൽമോർ, കെന്നി മഗ്‌ലീൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

Sports

ആന്‍സിലോട്ടി 2030വരെ തുടരും

ബ്രസീലിയ: ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ മാനേജര്‍ സ്ഥാനത്ത് കാര്‍ലോ ആന്‍സിലോട്ടി 2030വരെ തുടരും.

ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചതാണിത്. ഇറ്റലിക്കാരനായ ആന്‍സിലോട്ടി കഴിഞ്ഞ വര്‍ഷമാണ് ബ്രസീല്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലക വേഷത്തില്‍ എത്തിയത്.

നെയ്മര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നതാണ് കാല്‍പ്പന്ത് ലോകം ഉറ്റുനോക്കുന്നത്. 18ന് റിയോയില്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Sports

നെയ്മറിനുണ്ട് രണ്ടു മാസം

ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ സൂപ്പര്‍ താരം നെയ്മറിനു മുന്നില്‍ രണ്ടു മാസം ശേഷിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കാര്‍ലൊ ആന്‍സിലോട്ടി.

ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്‌ടോബറിലാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്‌സി അണിഞ്ഞത്.

ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് 2026 ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യ മത്സരം.

Sports

പകരം വീട്ടി ബ്രസീൽ: സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തു

ഫ്ളോറിഡ: ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പരാജയത്തിന് ക്രൊയേഷ്യയോട് പകരം വീട്ടി ബ്രസീൽ. ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.

ബ്രസീലിന് വേണ്ടി ഡാനിലോയും ഇഗോർ തിയഗോയും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ഗോളുകൾ നേടിയത്. ഡാനിലോ 45+2-ാം മിനിറ്റിലും തിയാഗോ 88-ാം മിനിറ്റിലും മാർ‌ട്ടിനെല്ലി 90+2-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

ലോവ്രോ മായെർ ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലാണ് മായെർ ഗോൾ നേടിയത്.

Sports

ആലിസണ്‍ ഔട്ട്

ബ്രസീലിയ: ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് ഗോള്‍ കീപ്പര്‍ ആലിസണ്‍ ബെക്കര്‍ പുറത്ത്.

ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്ക് എതിരേയാണ് ബ്രസീലിന്‍റെ സൗഹൃദ മത്സരങ്ങള്‍. മാര്‍ച്ച് 27നാണ് ബ്രസീല്‍ x ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടം.

ഏപ്രില്‍ ഒന്നിന് കാനറികള്‍ ക്രൊയേഷ്യയെ നേരിടും. ഫിറ്റ്‌നസ് ഇല്ലാത്ത പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം നെയ്മറിനെ ഉള്‍പ്പെടുത്താതെയാണ് ബ്രസീല്‍ ടീമിനെ കോച്ച് കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിച്ചത്.

പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്‌സിയുടെ മത്സരങ്ങളില്‍നിന്നും ആലിസണിനെ ഒഴിവാക്കിയിരുന്നു. ആലിസണിനു പകരമായി കോറിന്ത്യന്‍സിന്‍റെ ഹ്യൂഹൊ സോസ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെട്ടു.

Sports

നെയ്മര്‍ തിരിച്ചെത്തുമോ..?

സാവൊ പോളോ: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിലേക്ക് ഇനിയുള്ളത് 86 ദിനങ്ങളുടെ അകലം മാത്രം. പരിക്കിന്‍റെ പിടിയില്‍ കരിയര്‍ ആടിയുലയുന്ന ബ്രസീലിന്‍റെ നെയ്മര്‍ ലോകകപ്പില്‍ ഉണ്ടാകുമോ എന്നതില്‍ തീരുമാനമായിട്ടില്ല.

ബ്രസീല്‍ ക്ലബ്ബായ സാന്‍റോസിന്‍റെ താരമായ നെയ്മര്‍, കൊറിന്ത്യന്‍സിന് എതിരായ മത്സരത്തില്‍ 90 മിനിറ്റും കളത്തില്‍ ഉണ്ടായിരുന്നു. 1-1 സമനിലയില്‍ മത്സരം കലാശിച്ചു.

ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്ക് എതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പായി നെയ്മറിന്‍റെ അവസാന മത്സരമായിരുന്നു കൊറിന്ത്യന്‍സിന് എതിരായത്.

“ദേശീയ ടീമില്‍ ഉള്‍പ്പെടാനും ലോകകപ്പ് കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അക്കാര്യങ്ങള്‍ എന്‍റെ നിയന്ത്രണത്തില്‍ അല്ല.’’ കൊറിന്ത്യന്‍സിന് എതിരായ മത്സരത്തിനുശേഷം നിരാശകലര്‍ന്ന സ്വരത്തില്‍ നെയ്മര്‍ പറഞ്ഞു.

34കാരനായ നെയ്മര്‍ ദേശീയ ജഴ്‌സിയില്‍ 79 ഗോള്‍ നേടിയിട്ടുണ്ട്. ബ്രസീലിന്‍റെ എക്കാലത്തെയും ടോപ് സ്‌കോററാണ്. മാര്‍ച്ച് 27നാണ് ഫ്രാന്‍സിന് എതിരായ മത്സരം.

ഏപ്രില്‍ ഒന്നിന് ക്രൊയേഷ്യയെയും നേരിടും. ഈ മത്സരങ്ങള്‍ക്കുശേഷമായിരിക്കും ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിക്കുക.

Business

നിർണായക ധാതുക്കൾ; നാലു രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിൽ

ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.

പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.

ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.

ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്കുന്നതെന്നും പറയുന്നു.

കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി. 

ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്‍റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.

ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്‌വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.

Sports

ഫിഫ ലോകകപ്പ് 2026; ഗ്രൂപ്പ്ഘട്ട മത്സരക്രമമായി

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.

‌ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.

ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ഗ്രൂപ്പ് ജെയിലാണുള്ളത്.

ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂപ്പ് എ

മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.

ഗ്രൂപ്പ് ബി

കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.

ഗ്രൂപ്പ് സി

ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.

ഗ്രൂപ്പ് ഡി

അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.

ഗ്രൂപ്പ് ഇ

ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.

ഗ്രൂപ്പ് എഫ്

നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.

ഗ്രൂപ്പ് ജി

ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.

ഗ്രൂപ്പ് എച്ച്

സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.

ഗ്രൂപ്പ് ഐ

ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.

ഗ്രൂപ്പ് ജെ

അർജന്‍റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.

ഗ്രൂപ്പ് കെ

പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.

ഗ്രൂപ്പ് എൽ

ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.

International

യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം

റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഷോര്ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.

അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കുകകളൊന്നുമില്ലാതെ ആളുകൾ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.

Sports

ബ്രസീലില്‍ നോറിസ്

സാവോ പോളോ: ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ മക്‌ലാരന്‍റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലന്‍ഡോ നോറിസ് ജേതാവ്. മെഴ്‌സിഡസിന്‍റെ ഇറ്റാലിയന്‍ ഡ്രൈവര്‍ അന്‍റോനെല്ലി രണ്ടാമതും റെഡ്ബുള്ളിന്‍റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഹാമില്‍ട്ടണ്‍ ദുരന്തം

ഫെരാരിയിലേക്കു ചേക്കേറിയ ലൂയിസ് ഹാമില്‍ട്ടണിനു ബ്രസീലിയൻ ഗ്രാൻപ്രീ പോരാട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2025 സീസണിനെ ഏറ്റവും വലിയ ദുരന്തമെന്നാണ് ഹാമില്‍ട്ടണ്‍ വിശേഷിപ്പിച്ചത്.

2025 എഫ് വണ്‍ ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 390 പോയിന്‍റുമായി നോറിസാണ് ഒന്നാമത്. മക്‌ലാരനില്‍ നോറിസിന്‍റെ സഹഡ്രൈവര്‍ ഓസ്‌കര്‍ പിയാസ്ട്രിയാണ് (366) രണ്ടാം സ്ഥാനത്ത്.

International

ബ്രസീലിൽ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്; 64 പേർ കൊല്ലപ്പെട്ടു

റിയോ ഡി ഷനേറോ: റെഡ് കമാൻഡ് എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് ബ്രസീലിയൻ പോലീസ് റിയോ ഡി ഷനേറോ നഗരത്തിൽ നടത്തിയ റെയ്ഡിൽ 64 പേർ കൊല്ലപ്പെട്ടു. ബ്രസീലിന്‍റെ ചരിത്രത്തിലെ ഏറ്റവും മാരക റെയ്ഡാണിതെന്നു പറയുന്നു.

സിവിൽ, മിലിട്ടറി പോലീസ് വിഭാഗങ്ങൾ ചൊവ്വാഴ്ച സംയുക്തമായി റിയോ നഗരത്തിന്‍റെ വടക്കൻ പ്രാന്തത്തിലുള്ള അലെമാവോ, പെൻഹ ജില്ലകളിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. 2500 ഭടന്മാരാണു സംഘത്തിലുണ്ടായിരുന്നത്.

ഗുണ്ടാസംഘങ്ങൾ വെടിയുതിർത്താണു പ്രതികരിച്ചത്. പോലീസിനെ തടയാൻ റോഡുകൾ ഉപരോധിച്ചു. ഇതിനു പുറമേ ഡ്രോണുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ നാലു പോലീസുകാരും ഉൾപ്പെടുന്നു. മരിച്ച 50 പേർ പലവിധ കേസുകളിലെ പ്രതികളാണ്.

80 പേരെ അറസ്റ്റ് ചെയ്യുകയും 200 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ സിവിലിയന്മാർ അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു.

മയക്കുമരുന്ന് വിതരണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന റെഡ് കമാൻഡ് ഗുണ്ടാസംഘം ബ്രസീലിൽ ശക്തിപ്രാപിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
പോലീസ് നടപടി ഭയാനകമായിരുന്നുവെന്നും സംഭവത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷന്‍റെ ഓഫീസ് ആവശ്യപ്പെട്ടു.

Latest News

Corehub Up