Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MustWatch

Special

മരണത്തെ മുഖാമുഖം കണ്ട് ഒരു ഫ്രഞ്ച് സൈക്ലിസ്റ്റ്

സാഹസികത ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ടെങ്കിലും ജീവൻ പണയം വെച്ചുള്ള ചില പ്രകടനങ്ങൾ കാണുമ്പോൾ ആരുടേയും നെഞ്ചിടിപ്പൊന്ന് കൂടും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരുടെ രക്തസമ്മർദ്ദം ഉയർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടും വൈറലാകുന്നത്.

ഫ്രാൻസിലെ അതിസാഹസികനായ ഫിലിപ്പെ വെർഗാര എന്ന സൈക്ലിസ്റ്റാണ് ഈ ഞെട്ടിക്കുന്ന പ്രകടനത്തിന് പിന്നിൽ. ഉയർന്ന മലയോര പാതയിലൂടെയുള്ള സൈക്കിൾ സവാരികൾ സാധാരണമാണെങ്കിലും ഫിലിപ്പെ തിരഞ്ഞെടുത്തത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു ഇടുങ്ങിയ വഴിയാണ്.

അഗാധമായ കൊക്കയ്ക്ക് മുകളിലുള്ള റോഡിന്‍റെ ചെറിയ സംരക്ഷണ ഭിത്തിയിലൂടെയാണ് അദ്ദേഹം യാതൊരു ഭയവുമില്ലാതെ സൈക്കിൾ സവാരി നടത്തുന്നത്.

നേരിയ രീതിയിൽ ബാലൻസ് ഒന്ന് പിഴച്ചാൽ പോലും ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള ഈ അഭ്യാസപ്രകടനത്തിന്‍റെ വീഡിയോ 'തെറ്റുകൾക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല' എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്നെയാണ് ഇന്‍റർനെറ്റിൽ പങ്കുവെച്ചത്.

വീഡിയോ അതിവേഗം തരംഗമായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. സ്വന്തം ജീവൻ പണയം വെച്ചുള്ള ഈ പ്രവൃത്തി തികച്ചും അനാവശ്യമാണെന്നും മരണത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

അതേസമയം തന്നെ അദ്ദേഹത്തിന്‍റെ അസാമാന്യമായ ധൈര്യത്തെയും സൈക്കിൾ നിയന്ത്രിക്കുന്നതിലെ വൈദഗ്ധ്യത്തെയും പ്രശംസിക്കുന്നവരും കുറവല്ല. എന്തായാലും സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റാൻ ഈ ഒറ്റ വീഡിയോയിലൂടെ ഫിലിപ്പെയ്ക്ക് കഴിഞ്ഞു.

എന്നാൽ ഈ വീഡിയോയുടെ ആധികാരികതയോ മറ്റ് വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

 

Viral

കുതിരയല്ല, ഇത്തവണ ആടാണ് താരം! വൈറലായി മേഘാലയയിലെ കൊച്ചുമിടുക്കന്‍റെ സ്കൂൾ യാത്ര

മേഘാലയയിലെ ഗാരോ ഹിൽസിൽ നിന്നുള്ള ഒരു അപൂർവ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. ആധുനിക വാഹനങ്ങളുടെയും വലിയ യാത്രാസൗകര്യങ്ങളുടെയും നടുവിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഈ കൊച്ചുമിടുക്കൻ സമ്മാനിക്കുന്നത്.

തോളിൽ സ്കൂൾ ബാഗും തൂക്കി ഒരു ആടിന്‍റെ പുറത്തിരുന്ന് വളരെ ഗൗരവത്തോടെ വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു കുട്ടിയാണ് ഈ ദൃശ്യങ്ങളിലെ താരം. കുട്ടിയെ പുറത്തേറ്റി യാതൊരു മടിയുമില്ലാതെ മുന്നോട്ട് നടക്കുന്ന ആടിന്‍റെ ദൃശ്യങ്ങൾ കൗതുകത്തോടെയാണ് ആളുകൾ കാണുന്നത്.

കുറച്ചുകാലം മുൻപ് ഒരു കുട്ടി കുതിരപ്പുറത്ത് സ്കൂളിലേക്ക് പോകുന്ന ദൃശ്യങ്ങൾ ഇതേപോലെ ഇന്‍റർനെറ്റിൽ വലിയ ജനപ്രീതി നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അതിനേക്കാൾ ഏറെ സവിശേഷത നിറഞ്ഞ ഈ ആട് സവാരി പുറത്തുവന്നിരിക്കുന്നത്.

വീട്ടുപടിക്കൽ സ്കൂൾ ബസോ കാറോ വരണമെന്ന് വാശിപിടിക്കുന്ന കുട്ടികൾക്കിടയിൽ, ലാളിത്യത്തിന്‍റെ ഭംഗി എന്താണെന്ന് ഈ കൊച്ചു യാത്രികൻ കാണിച്ചുതരുന്നു. വലിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണമോ തിരക്കുകളോ ഇല്ലാതെ, പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള ഈ യാത്ര ഒട്ടേറെ ചിന്തകൾക്കും വഴിതുറക്കുന്നുണ്ട്.

യാത്രാസൗകര്യങ്ങളുടെ കുറവ് കൊണ്ടാണോ അതോ വെറുമൊരു കൗതുകത്തിന് വേണ്ടിയാണോ കുട്ടി ഇത്തരമൊരു മാർഗം തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ലെങ്കിലും, സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ ഈ കൊച്ചുമിടുക്കൻ വലിയ കൈയടി നേടിക്കഴിഞ്ഞു.

ഇന്നത്തെ കാലത്ത് കാണാൻ സാധ്യതയില്ലാത്ത ഇത്തരം അപൂർവ നിമിഷങ്ങൾ മാനസികമായ സന്തോഷം നൽകുന്നു എന്നാണ് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

 

Viral

തോറ്റുകൊടുക്കാൻ മനസില്ല; ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ അസാധ്യമായ പാത കീഴടക്കി ഒരു നായ

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു നായയുടെ അതിജീവന വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കനാലിന് സമീപമുള്ള കോൺക്രീറ്റ് തൂണുകൾ നിറഞ്ഞ അതീവ അപകടകരവും ഇടുങ്ങിയതുമായ ഒരു പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്ന നായയാണ് ദൃശ്യങ്ങളിലുള്ളത്.

ആദ്യത്തെ ശ്രമത്തിൽ ബാലൻസ് തെറ്റി പരാജയപ്പെട്ടെങ്കിലും, പിന്മാറാൻ തയ്യാറാകാതെ ആ പാത കൃത്യമായി നിരീക്ഷിച്ച ശേഷം ഇരട്ടി ആത്മവിശ്വാസത്തോടെ രണ്ടാമതും ശ്രമിച്ച നായ ലക്ഷ്യം കാണുകയായിരുന്നു.

തോറ്റുകൊടുക്കാൻ മനസില്ലെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിക്കുന്ന ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

മനുഷ്യർക്ക് പോലും വലിയൊരു ജീവിതപാഠം നൽകുന്ന ഈ വീഡിയോയ്ക്ക് താഴെ, നായയുടെ അസാധ്യമായ ബുദ്ധിശക്തിയെയും ധൈര്യത്തെയും പ്രശംസിച്ച് നിരവധിപ്പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്.

 

Viral

ഹോൺ അടിച്ചിട്ടും മാറിയില്ല; ഒരിറ്റ് ദാഹജലത്തിനായി ബസ് തടഞ്ഞുനിർത്തി യാചിച്ച് വന്യമൃഗങ്ങൾ!

മഹാരാഷ്ട്രയിലെ വിദർഭയിലുണ്ടായ കടുത്ത വേനൽച്ചൂടിൽ ദാഹിച്ചുപൊരിഞ്ഞ് ഒരിറ്റ് വെള്ളത്തിനായി ഒരു കൂട്ടം കുരങ്ങുകൾ എംഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ സംഭവം ജനങ്ങളുടെ കണ്ണ് നിറയിക്കുന്നു.

യവത്മാൽ ജില്ലയിലെ ഖണ്ഡാല ഘട്ടിലൂടെ കടന്നുപോയ ബസിന് മുന്നിലേക്ക് ഒരു കുരങ്ങൻ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. വണ്ടി ഹോൺ അടിച്ചിട്ടും മാറാൻ കൂട്ടാക്കാതിരുന്ന മൃഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് അത് പൂർണമായി തളർന്നിരിക്കുകയാണെന്ന് യാത്രക്കാർക്ക് മനസിലായത്.

തുടർന്ന് ഒരു യാത്രക്കാരൻ ജനലിലൂടെ കുപ്പിവെള്ളം നീട്ടിയപ്പോൾ അത് വാങ്ങി കുരങ്ങൻ ആർത്തിയോടെ കുടിക്കാൻ തുടങ്ങി. ഇതോടെ കാട്ടിനുള്ളിൽ മറഞ്ഞുനിന്നിരുന്ന മറ്റ് കുരങ്ങുകളും കൂട്ടത്തോടെ ഓടിയെത്തി ബസിന് ചുറ്റും കൂടുകയും യാത്രക്കാർ നൽകിയ വെള്ളത്തിനായി പരിഭ്രാന്തിയോടെ കാത്തുനിൽക്കുകയും ചെയ്തു.

ബസിലുണ്ടായിരുന്നവർ പകർത്തിയ ഈ ഹൃദയഭേദകമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വന്യമൃഗങ്ങൾക്കായി കാടുകളിൽ കുടിവെള്ള സൌകര്യം ഒരുക്കുന്നതിൽ വനംവകുപ്പിന് വീഴ്ച പറ്റിയെന്ന തരത്തിൽ വലിയ വിമർശനങ്ങളാണ് ഈ സംഭവത്തോടെ ഉയരുന്നത്.

 

Viral

ജന്മദിനാഘോഷത്തിനിടയിലെ ആ 'പ്രാങ്ക്' പാളി

ജന്മദിന ആഘോഷത്തിന്‍റെ സന്തോഷം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അപ്രതീക്ഷിതമായി നടന്ന ഒരു പ്രാങ്ക്, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കുടുംബാംഗങ്ങൾ ഒത്തുകൂടി കേക്ക് മുറിക്കാൻ തയ്യാറെടുക്കുന്ന ആനന്ദകരമായ നിമിഷത്തി,ൽ സഹോദരൻ പെട്ടെന്ന് സഹോദരിയുടെ മുടിയിൽ പിടിച്ചു വലിക്കുകയായിരുന്നു.

തമാശരൂപേണയുള്ള ഈ പ്രവർത്തി ആ നിമിഷത്തിന്‍റെ ഗൗരവത്തെയും സന്തോഷത്തെയും ഒരുപോലെ തകർത്തു. അപ്രതീക്ഷിതമായി നേരിട്ട ഈ പ്രവൃത്തിയിൽ അസ്വസ്ഥയായ പെൺകുട്ടി, ആഘോഷം പാതിവഴിയിൽ നിർത്തി ഒന്നും മിണ്ടാതെ അവിടെനിന്നും ദേഷ്യത്തോടെ നടന്നുപോയി.

ഇതൊരു വലിയ നിശബ്ദതയാണ് ആ വീട്ടിൽ സൃഷ്ടിച്ചത്. നടക്കാൻ പോകുന്ന വലിയൊരു സന്തോഷം നിമിഷനേരം കൊണ്ട് ഇല്ലാതായപ്പോൾ ചുറ്റും നിന്നവർക്ക് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കേണ്ടി വന്നു.

ഇതൊരു ചെറിയ തമാശയാണെന്ന് ചിലർ വാദിക്കുമ്പോൾ, ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സന്തോഷ നിമിഷത്തെ ഇത്തരത്തിൽ തകർക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ആഘോഷങ്ങൾക്കിടയിൽ മറ്റുള്ളവരുടെ വികാരങ്ങളെ കൂടി മാനിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ വൈറൽ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

Viral

"നാം ഇന്ത്യയിലെ ജനങ്ങൾ": പാർലമെന്‍റിൽ മുഴങ്ങി അനന്യയുടെ കരുത്തുറ്റ വാക്കുകൾ

പാർലമെന്‍റ് മന്ദിരത്തിൽ നടന്ന യുവജന സംഗമത്തിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വിദ്യാർഥിനി അനന്യ നേഗി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.

ഭരണഘടനാപരമായ മൂല്യങ്ങളും രാജ്യത്തിന്‍റെ ഐക്യവും മുൻനിർത്തി അവർ നടത്തിയ ഇടപെടൽ കേവലം ഒരു വിദ്യാർഥിയുടെ പ്രസംഗം എന്നതിലുപരി, ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ഒരു സന്ദേശമായി മാറിയിരിക്കുകയാണ്.

യുവജനകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധിയായി ഭരണഘടനാ ഹാളിൽ എത്തിയ ജയ്പീ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ അനന്യ, ഡോ. ബി.ആർ. അംബേദ്കറുടെ ചിന്തകളിൽ നിന്നാണ് തന്‍റെ വാക്കുകൾക്ക് കരുത്ത് പകർന്നത്.

മതത്തിന്‍റെയും ജാതിയുടെയും ഭാഷയുടെയും അതിർവരമ്പുകൾക്ക് മുകളിൽ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ എന്ന വികാരമാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു.

ഇന്ത്യ എന്നത് വെറും ചരിത്രരേഖകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, വ്യക്തമായ ഒരു ലക്ഷ്യത്തിൽ ഊന്നിയുള്ള കാഴ്ചപ്പാടാണ് രാജ്യത്തിന്‍റേതെന്നും അവർ അടിവരയിട്ടു പറഞ്ഞു.

പരസ്പരം മത്സരിക്കുന്നവർ എന്നതിലുപരി, ഒത്തൊരുമിച്ച് രാജ്യത്തിന്‍റെ വളർച്ചയ്ക്കായി അധ്വാനിക്കുന്നവരായി മാറണമെന്ന ആഹ്വാനവും അവർ മുന്നോട്ടുവെച്ചു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കവിതയിലെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അനന്യ തന്‍റെ പ്രസംഗം ഉപസംഹരിച്ചത്.

പ്രതിസന്ധികൾ ഏതു തരത്തിൽ വന്നാലും അവയെ അതിജീവിച്ച്, തളരാതെ ഒന്നിച്ചു മുന്നോട്ട് നടക്കണം എന്നതായിരുന്നു ആ വരികളുടെ സന്ദേശം. ജയ് ഹിന്ദ്, ജയ് ഭാരത് എന്ന മുദ്രാവാക്യത്തോടെ അവർ തന്‍റെ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ സഭയിൽ വലിയ കൈയടികളാണ് ഉയർന്നത്.

ഈ പ്രസംഗം ഓൺലൈൻ ലോകത്ത് എത്തിയതോടെ, അനന്യയുടെ ആത്മവിശ്വാസത്തെയും വിഷയത്തിന്‍റെ ഗൗരവത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭിന്നതകൾക്കപ്പുറം ഒരൊറ്റ മനസായി ഇന്ത്യയെ കാണാനുള്ള പ്രചോദനമായി ഈ വീഡിയോ ക്ലിപ്പുകൾ മാറിക്കഴിഞ്ഞു.

 

Viral

കടലിനെ തോൽപ്പിക്കുന്ന ഈ 'സുനാമി പൂൾ' കണ്ടാൽത്തന്നെ ശ്വാസം മുട്ടും

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു സ്വിമ്മിംഗ് പൂൾ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

സാധാരണ വാട്ടർ തീം പാർക്കുകളിൽ കാണാറുള്ള വിനോദത്തിന് വേണ്ടിയുള്ള ചെറിയ തിരമാലകളല്ല, മറിച്ച് കടലിനെപ്പോലും തോൽപ്പിക്കുന്ന അതിശക്തമായ തിരമാലകളാണ് ഈ പൂളിൽ കാണുന്നത്.

പൂളിലെ ജലപ്രവാഹം അത്രമേൽ ഭയാനകമായതുകൊണ്ട് തന്നെ ഇതിനെ 'സുനാമി പൂൾ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. കൊറിയൻ കോസ്റ്റ് ഗാർഡിലും റിപ്പബ്ലിക് ഓഫ് കൊറിയ നേവിയിലും സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് വൈറലായ വീഡിയോയിലെ നീന്തൽ താരം.

അതിശക്തമായ ഓരോ തിരമാലയും ആഞ്ഞടിക്കുമ്പോഴും യാതൊരു ഭയവുമില്ലാതെ അദ്ദേഹം തിരയ്ക്കെതിരെ നീന്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

തീരസംരക്ഷണ സേനയിലെ അംഗമായതുകൊണ്ട് തന്നെ ഇത്തരം വെല്ലുവിളികൾ നേരിടാൻ അദ്ദേഹം മികച്ച പരിശീലനം നേടിയ വ്യക്തിയുമാണ്. വീഡിയോ കണ്ട പലരും തമാശരൂപേണയുള്ള പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയത്.

താൻ ഈ നീന്തൽ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെ തോന്നിയെന്നും, വെറുതെ നോക്കിനിന്നപ്പോൾ തന്നെ പലതവണ മുങ്ങിപ്പോയ അനുഭവം ഉണ്ടായെന്നും പലരും കമന്‍റ് ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നേരിടാനാണ് മക്കളെ നീന്തൽ പഠിപ്പിക്കേണ്ടതെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.

ഇത്തരം തീവ്രമായ തിരമാലകൾ ഉണ്ടാകുന്ന പൂളുകളെ ഒളിമ്പിക്സ് പോലുള്ള കായിക മത്സരങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ചില വിദേശ കായിക പ്രേമികൾ ഉയർത്തുന്നുണ്ട്. ഈ വീഡിയോ യഥാർഥത്തിൽ കടലിലെ രക്ഷാപ്രവർത്തകർക്കുള്ള പരിശീലനത്തിന്‍റെ ഭാഗമായി ചിത്രീകരിച്ചതാകാനാണ് സാധ്യത.

കടൽ ഒരിക്കലും അടങ്ങില്ലെന്നും തിരമാലകൾക്കിടയിലായിരിക്കുമ്പോൾ തങ്ങൾ കടലിലാണെന്ന ജാഗ്രത വേണമെന്നും വീഡിയോയോടൊപ്പം നൽകിയിട്ടുള്ള കുറിപ്പിൽ പറയുന്നു. പരിശീലനം ലഭിക്കാത്തവർക്ക് ഇത്തരം സാഹചര്യങ്ങൾ ഏറെ അപകടകരമാണെന്ന മുന്നറിയിപ്പും ഇതിലൂടെ ലഭിക്കുന്നു.

Viral

കലിപ്പൻ രാജവെമ്പാലയും കൂളായ യുവാവും; ഇന്‍റർനെറ്റിൽ തീ പടർത്തി ഒരു അപൂർവ്വ ഫ്രണ്ട്ഷിപ്

സാധാരണഗതിയിൽ മനുഷ്യർ അത്യന്തം ഭയത്തോടെ മാത്രം നോക്കിക്കാണുന്ന രാജവെമ്പാലയെ പ്രണയാതുരമായി താലോലിക്കുന്ന ഒരു യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറുകയാണ്.

ഭയവും അത്ഭുതവും ഒരുപോലെ ഉണർത്തുന്ന ഈ വീഡിയോയിൽ, ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്നിനെ ഒരു വളർത്തുമൃഗത്തെയെന്നപോലെയാണ് ഇയാൾ കൈകാര്യം ചെയ്യുന്നത്.

തുടക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്യുന്ന പാമ്പിനെ അതീവ ശാന്തനായി സമീപിക്കുന്ന യുവാവ്, നിമിഷങ്ങൾക്കുള്ളിൽ അതിന്‍റെ വിശ്വാസം പിടിച്ചുപറ്റുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്.

പാമ്പിന്‍റെ കഴുത്തിലൂടെ വിരലുകൾ ഓടിക്കുകയും അതിന്‍റെ കീഴ്ത്താടിയിൽ ഇക്കിളിയാക്കുകയും ചെയ്യുന്ന ഈ രീതിയെ 'പാമ്പിനോടുള്ള ഫ്ലർട്ടിംഗ്' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സാഹചര്യം എത്രത്തോളം അപകടകരമാണെന്ന് ബോധ്യമുണ്ടായിട്ടും യാതൊരു ഭയവുമില്ലാതെ പാമ്പിനെ ഇയാൾ വശത്താക്കുന്നത് കാണികളെ അമ്പരപ്പിക്കുന്നു.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകത്തിന്‍റെ പകുതിയിലധികം പേരും പേടിക്കുന്ന മരണത്തെയാണ് ഇയാൾ കൈവെള്ളയിൽ വച്ച് താലോലിക്കുന്നതെന്ന തരത്തിലുള്ള കമന്‍റുകൾ കൊണ്ട് കമന്‍റ് ബോക്സ് നിറയുകയാണ്.

ആണിന് ആരെയും വശീകരിക്കാൻ സാധിക്കുമെന്നും, ഈ രാജവെമ്പാല യുവാവിന്‍റെ സ്നേഹത്തിൽ വീണുപോയെന്നും ചിലർ തമാശരൂപേണ കുറിക്കുമ്പോൾ, ഇതിനെ ഒരു പെൺ രാജവെമ്പാലയായാണ് പലരും വിശേഷിപ്പിച്ചത്. ഇത്രയും ഭീകരനായ ഒരു പാമ്പിന് മുന്നിൽ ഇത്രയധികം ശാന്തത പാലിക്കാൻ ഇയാൾക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ഉയർത്തുന്നത്.

പാമ്പുകളുടെ ശാരീരിക ഭാഷ കൃത്യമായി അറിയുന്ന ഒരാൾക്ക് മാത്രമേ ഇത്തരം സാഹസങ്ങൾ ചെയ്യാൻ സാധിക്കൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും, സാധാരണക്കാർക്ക് ഈ ദൃശ്യങ്ങൾ ഒരേസമയം പേടിയും കൗതുകവും സമ്മാനിക്കുന്നു.

Viral

ഇദ്ദേഹത്തെപ്പോലൊരു അധ്യാപകൻ ഉണ്ടെങ്കിൽ പിന്നെ കോളേജ് ലൈഫ് കളറാകും; വൈറലായി ഒരു 'മെഹബൂബ' പ്രകടനം

പുനെയിലെ ഒരു ക്യാമ്പസിൽ നിന്നുള്ള കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു പ്രൊഫസർ തന്‍റെ ഔദ്യോഗിക ഗൗരവങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്നത് ഈ വീഡിയോയിൽ കാണാം.

ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 'ദൃഷ്ടി 2026' എന്ന സാംസ്കാരിക പരിപാടിക്കിടെയാണ് ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ഷോലെ' എന്ന ചിത്രത്തിലെ 'മെഹബൂബ മെഹബൂബ' എന്ന ഗാനമാണ് അദ്ദേഹം വേദിയിൽ ആലപിച്ചത്.

അധ്യാപകന്‍റെ പാട്ടിനൊപ്പം ആവേശത്തോടെ ചുവടുവെച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്ന വിദ്യാർഥികൾ ആ പരിപാടിയെ ഒരു സംഗീത നിശയുടെ അന്തരീക്ഷത്തിലേക്ക് മാറ്റിമറിച്ചു. നുപുർ മാൾ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.

കേവലം ഒരു കലാപ്രകടനം എന്നതിലുപരി അധ്യാപകനും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ നേർക്കാഴ്ചയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. പ്രൊഫസറുടെ ആത്മവിശ്വാസത്തെയും വേദിയിലെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

പഴയകാലത്തെ കർക്കശക്കാരായ അധ്യാപകരിൽ നിന്ന് മാറി, പുതിയ കാലത്തെ അധ്യാപകർ വിദ്യാർഥികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി മാറുന്ന കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ക്യാമ്പസ് ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ഇത്തരം നിമിഷങ്ങൾ സഹായിക്കുന്നു.

ക്ലാസ് മുറികൾക്ക് പുറത്ത് നടക്കുന്ന ഇത്തരം ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന ചർച്ചകൾക്കും ഈ വൈറൽ വീഡിയോ കാരണമായിട്ടുണ്ട്. അധ്യാപകർ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിദ്യാർഥികളുടെ സർഗാത്മകമായ ലോകത്തിന്‍റെ ഭാഗമാകുന്നത് ക്യാമ്പസ് സംസ്കാരത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

 

Viral

സ്കൂൾ യൂണിഫോമിന്‍റെ പേരിൽ പകൽക്കൊള്ള; സ്റ്റാറ്റസ് നോക്കി സ്കൂളിൽ ചേർത്താൽ ഇതാണ് അവസ്ഥ

ഇന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അമിതമായ വാണിജ്യവൽക്കരണത്തെയും രക്ഷിതാക്കൾ നേരിടുന്ന സാമ്പത്തിക ചൂഷണത്തെയും തുറന്നുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

യുകെജി വിദ്യാർഥിക്ക് ഒരു അധ്യയന വർഷത്തേക്ക് സ്കൂളിൽ നിന്ന് നൽകിയ യൂണിഫോം സെറ്റുകൾ ഓരോന്നായി പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.

ഒരു കൊച്ചുക്കുട്ടിക്ക് എന്തിനാണ് ഇത്രയധികം വസ്ത്രങ്ങൾ എന്ന് ചോദിച്ചുകൊണ്ടാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഹൂഡി പുറത്തെടുക്കുന്ന കുട്ടി, തുടർന്ന് നിരവധി ടി-ഷർട്ടുകളും പാന്‍റുകളും വരിവരിയായി നിരത്തുന്നു.

ഇതിനു പുറമെ കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഒന്നിലധികം ജോടി സോക്സുകൾ, അധികമായി നൽകിയിട്ടുള്ള ട്രൗസറുകൾ, ഷൂസുകൾ എന്നിങ്ങനെ ഒരു ചെറിയ വസ്ത്രശാല തന്നെ ആ ബാഗിനുള്ളിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങളുടെ എണ്ണം.

ഓരോ വസ്ത്രം പുറത്തെടുക്കുമ്പോഴും വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി "ഇനിയുമുണ്ട്" എന്ന് ആവർത്തിക്കുന്നത് പരിഹസിക്കുന്നതിനോടൊപ്പം ഗൗരവകരമായ ഒരു സാമൂഹിക പ്രശ്നത്തെ കൂടി ചൂണ്ടിക്കാണിക്കുന്നു.

കേവലം വസ്ത്രങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ ഗുണനിലവാരവും ഈ വീഡിയോയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്രയധികം വസ്ത്രങ്ങൾ നൽകുന്നുണ്ടെങ്കിലും ഇവ അടുത്ത അധ്യയന വർഷം വരെ പോലും ഈടുനിൽക്കില്ലെന്നും നൽകുന്ന പണത്തിനനുസരിച്ചുള്ള മൂല്യം ഇവയ്ക്കില്ലെന്നും വീഡിയോയിൽ പറയുന്ന കമന്‍റുകൾ രക്ഷിതാക്കളുടെ ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

വെറും അഞ്ച് വയസുമാത്രം പ്രായമുള്ള ഒരു കുട്ടിയുടെ സ്കൂൾ വേഷത്തിനായി ഇത്രയധികം പണം ഈടാക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകൽക്കൊള്ളയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമിട്ട് പ്രശസ്തമായ വിദ്യാലയങ്ങളെ സമീപിക്കുന്ന രക്ഷിതാക്കളുടെ വൈകാരികതയെ സ്കൂൾ അധികൃതർ ബിസിനസ് താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്.

യൂണിഫോം, പാഠപുസ്തകങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പേരിൽ ഈടാക്കുന്ന വൻ തുക സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പലരും രക്ഷിതാക്കളുടെ കൂട്ടായ പ്രതിഷേധം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു.

കേവലം പരാതികൾ പറയുന്നതിനേക്കാൾ ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ സംഘടിതമായി ശബ്ദമുയർത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും സ്റ്റാറ്റസ് നോക്കി പ്രശസ്തമായ വിദ്യാലയങ്ങൾക്ക് പിന്നാലെ ഓടാതെ കൃത്യമായ അന്വേഷണം നടത്തി മാത്രം മക്കളെ സ്കൂളിൽ ചേർക്കാൻ ശ്രദ്ധിക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സ്വകാര്യ സ്കൂളുകൾ നടത്തുന്ന ഇത്തരം സാമ്പത്തിക ചൂഷണങ്ങൾ തടയാൻ കർശനമായ സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഈ വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.

 

Viral

മിഠായി തിന്നിട്ടും ആ സ്റ്റിക് പോക്കറ്റിലിട്ട 'മാന്യത' കണ്ടോ?; നിഷ്കളങ്കമായ ഒരു കുസൃതി വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

സ്‌കൂൾ അസംബ്ലികളിലെ കണിശമായ അച്ചടക്കത്തിനിടയിൽ നിന്നും നിഷ്കളങ്കമായ ഒരു കുസൃതി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

യൂണിഫോം ധരിച്ച് വരിവരിയായി നിന്ന്, കൈകൾ കൂപ്പി കണ്ണുകളടച്ച് പ്രാർഥനയിൽ മുഴുകിയിരിക്കുന്ന ഒരു കൂട്ടം കുട്ടികൾക്കിടയിൽ വേറിട്ടുനിൽക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഈ വീഡിയോയിലെ താരം.

എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ, അതീവ ജാഗ്രതയോടെ ലോലിപോപ്പ് നുണയുന്ന തിരക്കിലാണ് ഈ കുട്ടി. താൻ കണ്ണുകൾ ഇറുക്കിയടച്ചാൽ ചുറ്റുമുള്ളവർ ആരും തന്നെ കാണില്ലെന്ന കുട്ടിത്തം നിറഞ്ഞ ഭാവവുമാണ് കാണികളെ ഏറെ ചിരിപ്പിക്കുന്നത്.

മിഠായി കഴിച്ചു തീർത്ത ശേഷം അതിന്‍റെ കോൽ അലക്ഷ്യമായി വലിച്ചെറിയാതെ സ്വന്തം പോക്കറ്റിൽ തന്നെ സൂക്ഷിക്കുന്ന അവന്‍റെ ശീലം സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടിക്കഴിഞ്ഞു.

ശുഭം റാണ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത്. ഇതിന് പിന്നാലെ ഇതേ കുട്ടിയുടെ മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്.

അതിലും സമാനമായ രീതിയിൽ പ്രാർഥനയ്ക്കിടയിൽ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് കഴിക്കുന്ന കുട്ടിയെ കാണാം. തന്‍റെ കുഞ്ഞു ലോകത്ത് മറ്റാരും കാണുന്നില്ലെന്ന ഉറച്ച വിശ്വാസത്തോടെയുള്ള അവന്‍റെ ഈ പ്രവൃത്തികൾ പലർക്കും സ്വന്തം കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.

കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്ന നിഷ്കളങ്കമായ ചിന്താഗതികളെയാണ് ഈ വീഡിയോ വീണ്ടും ഓർമ്മിപ്പിക്കുന്നത്. 'അച്ചടക്കമുള്ള കള്ളത്തരം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്‍റുകളുമായി പതിനായിരങ്ങളാണ് എത്തുന്നത്.

 

Viral

"എന്നെ തട്ടിയുണർത്തരുത്, ഞാൻ കുടിച്ചിട്ടില്ല"; വിമാനയാത്രയ്ക്കിടെ വൈറലായ ഒരു അച്ഛന്‍റെ ഉറക്കക്കഥ

വിമാനയാത്രയ്ക്കിടെ അല്പം സമാധാനമായി ഉറങ്ങാൻ ഒരച്ഛൻ കണ്ടെത്തിയ വേറിട്ട മാർഗമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്.

സാധാരണ ഗതിയിൽ വിമാനത്തിനുള്ളിൽ യാത്രക്കാർ ഉറങ്ങുന്നത് സ്വാഭാവികമാണെങ്കിലും, ഈ അച്ഛൻ തന്‍റെ ഉറക്കം ആരും തടസപ്പെടുത്താതിരിക്കാൻ ഒരു ബോർഡ് തന്നെ കയ്യിൽ കരുതിയതാണ് എല്ലാവരെയും അമ്പരപ്പിച്ചത്.

തന്‍റെ മകനൊപ്പം യാത്ര ചെയ്യവെ സീറ്റിലിരുന്ന് ഉറങ്ങുന്ന ഇദ്ദേഹം, മറ്റുള്ളവർക്ക് വ്യക്തമായി കാണാൻ പാകത്തിൽ ഒരു പച്ച ബോർഡ് ഉയർത്തിപ്പിടിച്ചിരുന്നു.

താൻ ഉറങ്ങുകയാണെന്നും തനിക്ക് ബോധക്ഷയം സംഭവിച്ചതാണെന്നോ മദ്യപിച്ചതാണെന്നോ കരുതി ദയവായി എയർ മാർഷലിനെ വിളിക്കരുതെന്നുമാണ് ഈ ബോർഡിലൂടെ അദ്ദേഹം അഭ്യർഥിച്ചത്.

'വളരെയധികം തളർന്ന ഒരു അച്ഛൻ' എന്ന കുറിപ്പോടെയുള്ള ഈ ബോർഡ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചുകഴിഞ്ഞു. യാത്രയിലുടനീളം അച്ഛൻ ഗാഢനിദ്രയിലാകുമ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന് മകൻ ഐപാഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വീഡിയോകളിൽ കാണാം.

ഒന്നിലധികം വിമാനയാത്രകളിൽ ഇദ്ദേഹം ഇതേ രീതി പിന്തുടരുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് ഇന്‍റർനെറ്റ് സാക്ഷ്യം വഹിക്കുന്നത്.

ഒരു അച്ഛൻ എന്ന നിലയിൽ യാത്രയ്ക്കിടയിലെ തളർച്ച സ്വാഭാവികമാണെന്നും അദ്ദേഹത്തെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കണമെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവെക്കുന്നത്.

കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ അശ്രദ്ധമായി ഉറങ്ങുന്നത് അപകടകരമാണെന്ന് ചില മാതാപിതാക്കൾ അഭിപ്രായപ്പെടുമ്പോൾ, മറ്റു ചിലർ ഇതിനെ വെറുമൊരു തമാശയായോ അല്ലെങ്കിൽ യാത്രയിലെ പ്രായോഗികമായ ഒരു പരിഹാരമായോ ആണ് കാണുന്നത്.

ഈ ദൃശ്യങ്ങൾ പകർത്തിയത് മിക്കവാറും കുട്ടിയുടെ അമ്മ തന്നെയാകാനാണ് സാധ്യതയെന്നും അതുകൊണ്ടുതന്നെ കുട്ടിയുടെ സുരക്ഷയിൽ ആശങ്കപ്പെടാനില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉറങ്ങാൻ പ്രത്യേക അനുവാദമോ ബോർഡോ ആവശ്യമില്ലെന്ന് പരിഹസിക്കുന്നവരുണ്ടെങ്കിലും, വിമാന ജീവനക്കാരുടെ അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കാൻ ഈ അച്ഛൻ സ്വീകരിച്ച മുൻകരുതൽ വിദേശ മാധ്യമങ്ങളിൽ വരെ വലിയ ചർച്ചയായി തുടരുകയാണ്.

Viral

ഒരു മര്യാദയൊക്കെ വേണ്ടേ?; വിമാനയാത്രയ്ക്കിടെ സീറ്റിലിരുന്ന് അഭ്യാസം കാണിച്ച കുട്ടിയുടെ പല്ല് തെറിപ്പിച്ച് സഹയാത്രികൻ

വിമാനത്തിനുള്ളിലെ ഇടുങ്ങിയ സ്ഥലസൗകര്യങ്ങൾക്കിടയിൽ സഹയാത്രികർ തമ്മിലുള്ള തർക്കം ശാരീരികമായ പരിക്കുകളിൽ അവസാനിച്ച ഈ സംഭവം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

യാത്രയ്ക്കിടയിൽ തന്‍റെ തൊട്ടുമുന്നിലെ സീറ്റിൽ നിരന്തരമായി ചവിട്ടിക്കൊണ്ടിരുന്ന ഒരു കൗമാരക്കാരനും ആ സീറ്റിലിരുന്ന മുതിർന്ന യാത്രക്കാരനും തമ്മിലുണ്ടായ വാഗ്വാദമാണ് എല്ലാത്തിനും തുടക്കമിട്ടത്.

കുട്ടി കാണിക്കുന്ന അലോസരം അവസാനിപ്പിക്കാൻ മുൻപിലിരുന്ന വ്യക്തി പലതവണ മാന്യമായി അഭ്യർഥിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ ശല്യം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ക്ഷമ നശിച്ച ആ യാത്രക്കാരൻ മിന്നൽ വേഗത്തിൽ തന്‍റെ സീറ്റ് പിന്നിലേക്ക് ആഞ്ഞു ചരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

തന്‍റെ കാലുകൾ മടക്കി സീറ്റിനോട് ചേർത്ത് വെച്ചിരുന്ന കുട്ടിയുടെ മുട്ടുകൾ, സീറ്റ് പെട്ടെന്ന് പിന്നിലേക്ക് വന്ന ആഘാതത്തിൽ സ്വന്തം മുഖത്ത് തന്നെ ശക്തമായി ഇടിക്കുകയായിരുന്നു.

ആ ഒരൊറ്റ നീക്കത്തിൽ കുട്ടിയുടെ പല്ലുകൾ തകരുകയും വായയിൽ നിന്ന് രക്തം വരികയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

മറ്റുള്ളവരുടെ സ്വകാര്യതയെയും സൗകര്യത്തെയും മാനിക്കാത്തവർക്കുള്ള അർഹിച്ച ശിക്ഷയാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഒരു കുട്ടിയോട് ഇത്രയും ക്രൂരമായ രീതിയിൽ പ്രതികാരം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

വെറുമൊരു അലോസരമായി തുടങ്ങിയ കാര്യം ഒരു വലിയ ശാരീരിക അപകടമായി മാറിയത് വിമാനയാത്രയിലെ മര്യാദകളെക്കുറിച്ചുള്ള ഗൗരവകരമായ ചിന്തകൾക്ക് കാരണമാകുന്നുണ്ട്.

 

Viral

ഇതൊരു 'ന്യൂ ജനറേഷൻ' അച്ഛൻ; മകൾ കാമുകനുമായി ചാറ്റ് ചെയ്യുന്നത് പിന്നിൽ നിന്നും ഒളിഞ്ഞ് നോക്കി അച്ഛൻ

വാക്കുകളേക്കാൾ വലിയ സ്വാധീനം നിശബ്ദതയ്ക്കുണ്ടെന്ന് തെളിയിക്കുന്ന ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സ്വന്തം മുറിയിൽ ഇരുന്ന് കാമുകനുമായി ഫോണിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകൾ, അപ്രതീക്ഷിതമായി അച്ഛൻ മുറിയിലേക്ക് കടന്നുവന്നത് ശ്രദ്ധിച്ചതേയില്ല.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാറുള്ള രോഷ പ്രകടനങ്ങളോ ശകാരങ്ങളോ ഒന്നും അവിടെ സംഭവിച്ചില്ല എന്നതാണ് ഈ ദൃശ്യത്തെ വ്യത്യസ്തമാക്കുന്നത്.

മകളുടെ അശ്രദ്ധയും ഫോണിലെ സംഭാഷണവും നേരിൽ കണ്ടിട്ടും യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി നിലകൊള്ളാനാണ് ആ അച്ഛൻ തീരുമാനിച്ചത്.

നിശബ്ദനായി അവിടെ നിന്നുകൊണ്ട് അദ്ദേഹം നടത്തിയ ആ നിരീക്ഷണം ആയിരം വാക്കുകളേക്കാൾ തീവ്രമായിരുന്നു. ആധുനിക കാലഘട്ടത്തിലെ രക്ഷാകർതൃ രീതികളെക്കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾക്കാണ് ഈ ലഘു വീഡിയോ വഴിതുറന്നിരിക്കുന്നത്.

ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നതിനേക്കാൾ കുട്ടികളിൽ മാറ്റമുണ്ടാക്കാൻ പക്വതയാർന്ന പെരുമാറ്റത്തിന് സാധിക്കുമെന്ന് ഈ അച്ഛൻ കാണിച്ചുതരുന്നു.

മകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്നവരുണ്ടെങ്കിലും, മിക്കവരും അച്ഛന്‍റെ ക്ഷമയെയും ആത്മസംയമനത്തെയുമാണ് പ്രശംസിക്കുന്നത്.

വിശ്വാസവും ആശയവിനിമയവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ എത്രത്തോളം പ്രധാനമാണെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

ദേഷ്യത്തിന് പകരം സ്നേഹപൂർണമായ നിശബ്ദതയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന ഈ ശൈലി പുതിയ കാലത്തെ മാതൃകാപരമായ ഒരു മാറ്റമായാണ് പലരും വിലയിരുത്തുന്നത്.

Viral

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഒരു സ്കൂൾ വിദ്യാർഥിയുടെ വൈറൽ പോസ്

ഇന്ത്യയിലെ ഒരു വിദ്യാലയ മുറ്റത്തുനിന്നും പുറത്തുവന്ന കൗതുകകരമായ ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ച ചെയ്യപ്പെടുകയാണ്.

സാധാരണഗതിയിൽ സ്കൂളുകളിൽ നടക്കാറുള്ള പ്രഭാത അസംബ്ലിക്കിടെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു നിമിഷമാണ് ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചത്.

ദേശീയഗാനം ആലപിക്കുന്ന അതീവ ഗൗരവമേറിയ സാഹചര്യത്തിൽ, ഒരു വിദ്യാർഥിയുടെ വിചിത്രമായ നിൽപ്പാണ് ഈ ചിരിക്ക് പിന്നിലെ പ്രധാന കാരണം.

മൈതാനത്തെ ഉണങ്ങിയ മണ്ണിൽ നിൽക്കുന്ന കുട്ടികളിൽ ഒരാൾ ദേശീയഗാനം ആരംഭിച്ച നിമിഷം എന്തോ ആവശ്യത്തിനായി കൈ ഉയർത്തുകയും ഒരു കാൽ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.

ആ ചലനം പൂർത്തിയാക്കുന്നതിന് മുൻപ് ഗാനം തുടങ്ങിയതോടെ ആ കുട്ടി അതേപടി നിശ്ചലനായി നിൽക്കാൻ നിർബന്ധിതനായി. ഈ ദൃശ്യത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റൊരു വിദ്യാർഥി തികഞ്ഞ അച്ചടക്കത്തോടെ നേരെ നോക്കി നിൽക്കുന്നത് കാണാം.

ഈ രണ്ടു കുട്ടികളുടെയും ഭാവങ്ങൾ തമ്മിലുള്ള വൈരുദ്ധ്യമാണ് വീഡിയോയ്ക്ക് ഇത്രയധികം സ്വീകാര്യത നൽകിയത്. ഇന്‍റർനെറ്റിൽ ഈ ദൃശ്യം പടർന്നതോടെ വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയരുന്നത്.

കുട്ടിക്കാലത്തെ ഇത്തരം നിഷ്കളങ്കമായ അബദ്ധങ്ങളെ തമാശയായി കാണുന്നവരാണ് ഭൂരിഭാഗവും. സ്കൂൾ അസംബ്ലികളിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള ഇത്തരം അസ്വസ്ഥത നിറഞ്ഞ നിമിഷങ്ങളെ പലരും കമന്‍റുകളിലൂടെ പങ്കുവെക്കുന്നുണ്ട്.

എന്നാൽ ദേശീയഗാനത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലുകൾക്കൊപ്പം തന്നെ, കുട്ടികളുടെ സ്വാഭാവികമായ ചലനങ്ങളെ അമിത ഗൗരവത്തോടെ സമീപിക്കേണ്ടതില്ല എന്ന അഭിപ്രായവും ശക്തമാണ്.

സാധാരണ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങൾ പോലും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എങ്ങനെ വലിയ വാർത്തകളായി മാറുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്.

സ്കൂൾ മതിലുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഒരു ചെറിയ നിമിഷം, ക്യാമറ കണ്ണുകളിലൂടെ ലോകം മുഴുവൻ അറിയുന്ന ചർച്ചാവിഷയമായി മാറി.

നിഷ്കളങ്കമായ ഒരു ബാല്യകാല അബദ്ധം എന്നതിലുപരി, ഗൗരവമേറിയ ചടങ്ങുകൾക്കിടയിലും ഒളിഞ്ഞിരിക്കുന്ന മനുഷ്യസഹജമായ തമാശകളെ ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.

രാജ്യമെമ്പാടുമുള്ള ആളുകൾക്കിടയിൽ പുഞ്ചിരി പടർത്തുന്ന ഈ ദൃശ്യം നിഷ്കളങ്കമായ ബാല്യത്തിന്‍റെ ഒരു മനോഹരമായ അടയാളപ്പെടുത്തലായി തുടരുന്നു.

 

Viral

സിംഹത്തിന്‍റെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പെൺകുട്ടി; മാതാപിതാക്കളുടെ അശ്രദ്ധയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒരു ഞെട്ടിക്കുന്ന ദൃശ്യമാണ് ചൈനയിലെ ഒരു മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

'ക്ലിപ്‌സ് യൂണിവേഴ്സ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിച്ച ഈ വീഡിയോയിൽ, ഒരു കൊച്ചു പെൺകുട്ടി സിംഹത്തിന്‍റെ കൂടിന് തൊട്ടടുത്ത് നിൽക്കുന്നതും വിശന്നു വലഞ്ഞ നിലയിലായിരുന്ന സിംഹം കുട്ടിയെ പിടികൂടാൻ ആഞ്ഞു ശ്രമിക്കുന്നതും കാണാം.

പെൺകുട്ടിയുടെ ജീവൻ അപകടത്തിലായ നിമിഷം, അവളുടെ രക്ഷാകർത്താവെന്ന് കരുതുന്ന ഒരാൾ വന്ന് കഠിനപ്രയത്നത്തിലൂടെ കുട്ടിയെ വലിച്ച് മാറ്റുകയായിരുന്നു.

കുട്ടി സുരക്ഷിതയായെങ്കിലും ഈ സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങൾ മാതാപിതാക്കളുടെ അശ്രദ്ധയിലേക്കും മൃഗശാലകളിലെ സുരക്ഷാ വീഴ്ചകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

ഈ അപകടത്തെ കേവലം ഒരു യാദൃശ്ചികതയായി കാണാൻ പലരും തയ്യാറല്ല. സാധാരണയായി ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ഇരകളോട് സഹതാപം തോന്നാറുണ്ടെങ്കിലും, ഇവിടെ ഭൂരിഭാഗം ആളുകളും കുറ്റപ്പെടുത്തുന്നത് കുട്ടിയുടെ കൂടെയുണ്ടായിരുന്ന മുതിർന്നവരെയാണ്.

സുരക്ഷാ വേലികൾ മറികടന്ന് കുഞ്ഞിനെ സിംഹത്തിന്‍റെ അത്രയും അടുത്ത് കൊണ്ടുപോയത് എന്തിനാണെന്നും, കുട്ടിയുടെ കൈ പിടിക്കാതെ ഇത്രയും വലിയ റിസ്ക് എടുത്തത് എന്തിനാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു.

വന്യമൃഗങ്ങളുടെ സ്വഭാവം പ്രവചനാതീതമാണെന്നിരിക്കെ, മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അശ്രദ്ധ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പലർക്കും.

മാതാപിതാക്കളെ വിമർശിക്കുന്നതിനോടൊപ്പം തന്നെ മൃഗശാലകളിലെ മൃഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾ ഉയരുന്നുണ്ട്.

വളരെ ചെറിയ കൂടുകളിൽ സിംഹങ്ങളെ അടച്ചിട്ടിരിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും, വേണ്ടത്ര ഭക്ഷണം നൽകാത്തതിനാലാണ് അവ ഇത്രയും അക്രമാസക്തരാകുന്നതെന്നും കമന്‍റുകൾ സൂചിപ്പിക്കുന്നു.

വിനോദത്തിനായി വന്യമൃഗങ്ങളെ തടവിലിടുന്ന ഇത്തരം കേന്ദ്രങ്ങൾ ബഹിഷ്കരിക്കണമെന്നും മൃഗശാലകളിലെ ശോചനീയാവസ്ഥയ്ക്ക് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ പേർ രംഗത്തെത്തി.

സാങ്കേതിക വിദ്യയും ലോകവും ഇത്രയേറെ പുരോഗമിക്കുമ്പോഴും ഇത്തരം പ്രാകൃതമായ വിനോദങ്ങൾ തുടരുന്നത് ലജ്ജാകരമാണെന്നും വീഡിയോയോട് പ്രതികരിച്ചവർ അഭിപ്രായപ്പെട്ടു.

Viral

ഇതിലും വലിയ റിലാക്സേഷൻ സ്വപ്നങ്ങളിൽ മാത്രം; ചെന്നൈയിലെ 'ചാമ്പി' കണ്ട് കൊറിയൻ കുട്ടിയുടെ കിളി പോയി

ചെന്നൈയുടെ തിരക്കേറിയ തെരുവിലെ ഒരു കൊച്ചു ബാർബർ ഷോപ്പിൽ നിന്ന് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഒരു ദൃശ്യം ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാവുകയാണ്.

തമിഴ്നാടിന്‍റെ തലസ്ഥാനത്ത് താമസിക്കുന്ന ജങ് ഏ എന്ന കൊറിയൻ വനിത പങ്കുവെച്ച തന്‍റെ മകന്‍റെ വീഡിയോയാണ് ലോകമെമ്പാടുമുള്ള ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

നഗരത്തിലെ ഒരു സാധാരണ സലൂണിൽ മുടി വെട്ടാനെത്തിയ ഈ കൊറിയൻ ബാലൻ അവിടുത്തെ പരമ്പരാഗതമായ ഇന്ത്യൻ 'ചാമ്പി' അഥവാ ഹെഡ് മസാജ് അനുഭവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒരു വിദേശ ബാലൻ നമ്മുടെ നാടൻ ശൈലിയിലുള്ള മസാജ് ഇത്രയേറെ ആസ്വദിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ബാർബർ കസേരയിൽ ഗൗരവത്തോടെ ഇരുന്ന കുട്ടിയുടെ തലയിൽ ബാർബർ ധാരാളമായി എണ്ണ തേച്ചുപിടിപ്പിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.

തുടക്കത്തിൽ ചെറിയൊരു കൗതുകത്തോടെയും ആകാംക്ഷയോടെയും ഇരുന്ന ബാലൻ, ബാർബറുടെ കൈകൾ തലയിൽ താളാത്മകമായി ചലിക്കാൻ തുടങ്ങിയതോടെ പൂർണമായും ആ സുഖകരമായ അവസ്ഥയിലേക്ക് മാറി.

ഇന്ത്യൻ ബാർബർ ഷോപ്പുകളിലെ പ്രത്യേകതയായ വേഗത്തിലുള്ള തട്ടലുകളും വിരലുകൾ കൊണ്ടുള്ള അമർത്തലുകളും ആ കുട്ടിക്ക് വിസ്മയമായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ അവന്‍റെ മുഖത്തെ ഭാവങ്ങൾ മാറിമറിഞ്ഞു. ആദ്യം ഒരു വലിയ പുഞ്ചിരി നൽകിയ കുട്ടി, മസാജിന്‍റെ ആഴം കൂടിയതോടെ കണ്ണുകൾ മെല്ലെ പൂട്ടി കസേരയിലേക്ക് ചാഞ്ഞിരുന്നു.

ചുറ്റുമുള്ള ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ തന്‍റേതായ ഒരു ലോകത്തേക്ക് അവൻ മാറിയതുപോലെ തോന്നിപ്പിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഈ മസാജ് രീതി കേവലം ഒരു മുടിവെട്ടിന് ശേഷമുള്ള ചടങ്ങല്ല, മറിച്ച് ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്ന ഒരു കല കൂടിയാണ്.

രക്തയോട്ടം വർധിപ്പിക്കാനും സമ്മർദ്ദങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഈ 'ചാമ്പി' ശൈലി വിദേശികളെ സംബന്ധിച്ചിടത്തോളം എന്നും കൗതുകകരമായ ഒന്നാണ്.

വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്, ഒരു വലിയ ജോലി കഴിഞ്ഞ് തളർന്നെത്തുന്ന മുതിർന്നവരേക്കാൾ സമാധാനത്തോടെയും റിലാക്സേഷനോടെയുമാണ് ഈ കുട്ടി മസാജ് സ്വീകരിക്കുന്നത് എന്നാണ്.

ചെന്നൈയിലെ പ്രാദേശിക സംസ്കാരവും കൊറിയൻ കുട്ടിയിലൂടെ പ്രതിഫലിച്ച വിദേശീയതയും ഒത്തുചേർന്നപ്പോൾ അത് മനോഹരമായ ഒരു സാംസ്കാരിക വിരുന്നായി മാറി.

ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. "ഈ കുട്ടിയാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നത്" എന്ന രീതിയിലുള്ള നൂറുകണക്കിന് കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ ഇത്ര ലളിതമായി ഇഴുകിച്ചേരുന്നത് കാണാൻ തന്നെ ചന്തമുണ്ടെന്ന് പലരും കുറിച്ചു. ബാർബറുടെ പ്രാവീണ്യത്തെയും കുട്ടിയുടെ നിഷ്കളങ്കമായ പ്രതികരണങ്ങളെയും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Viral

ബസിലും മാർക്കറ്റിലും സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കള്ളൻ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന ലൈവ് ഡെമോ

പൊതുവിടങ്ങളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

പോലീസിന്‍റെ പിടിയിലായ ഒരു പോക്കറ്റടിക്കാരൻ തന്‍റെ മോഷണരീതികൾ ക്യാമറയ്ക്ക് മുന്നിൽ കൃത്യതയോടെ വിവരിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.

ബസുകളിലും ചന്തകളിലും വെച്ച് സാധാരണക്കാരെ എങ്ങനെയാണ് ഇവർ കബളിപ്പിക്കുന്നതെന്ന് പ്രതി നേരിട്ട് വിവരിക്കുമ്പോൾ, കേട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ പോലും ഒരു നിമിഷം അമ്പരന്നുപോയി.

സംഘടിതമായി പ്രവർത്തിക്കുന്ന ഒരു മോഷണസംഘത്തെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്താൻ ഇവർ സ്വീകരിക്കുന്ന തന്ത്രങ്ങൾ സാധാരണക്കാരുടെ കണ്ണുതുറപ്പിക്കുന്നതാണ്.

ആൾക്കൂട്ടത്തിൽ ആരെയാണ് ലക്ഷ്യമിടേണ്ടതെന്ന് ഇവർ ആദ്യം തന്നെ നിശ്ചയിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പോക്കറ്റിൽ ഇടയ്ക്കിടെ തൊട്ടുനോക്കുന്നവരും, പേഴ്സ് ഇരിക്കുന്ന ഭാഗം വീർത്തിരിക്കുന്നവരുമാണ് ഇവരുടെ പ്രധാന ഇരകൾ.

ഒരാളെ ലക്ഷ്യം വെച്ചുകഴിഞ്ഞാൽ സംഘത്തിലെ മറ്റ് അംഗങ്ങൾ ആ വ്യക്തിയെ വളയുകയും ശ്രദ്ധ തിരിക്കുകയും ചെയ്യും. വിദഗ്ധമായാണ് ഇവർ മോഷണം നടത്തുന്നതെന്ന് പ്രതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ഇരയുടെ പിന്നിലെ പോക്കറ്റിൽ രണ്ട് വിരലുകൾ ഉപയോഗിച്ച് ആദ്യം സാഹചര്യം നിരീക്ഷിക്കും. തൊട്ടുപിന്നാലെ ബ്ലേഡോ ചെറിയ കത്തിയോ ഉപയോഗിച്ച് പോക്കറ്റിൽ വിള്ളലുണ്ടാക്കും. ഈ പ്രക്രിയകളൊന്നും ഇരയായ വ്യക്തി അറിയുക പോലുമില്ല.

നിമിഷങ്ങൾക്കുള്ളിൽ പണമോ പേഴ്സോ കൈക്കലാക്കി സംഘം പല ദിശകളിലേക്ക് പിരിഞ്ഞുപോകും. തങ്ങൾക്കുമാത്രം മനസിലാകുന്ന കോഡ് ഭാഷകൾ ഉപയോഗിച്ചാണ് ഇവർ ആശയവിനിമയം നടത്തുന്നത്.

പണത്തെ 'പത്തേ' എന്നും പേഴ്സിനെ 'കിറ്റ്' എന്നുമാണ് ഇവർ രഹസ്യമായി വിളിച്ചിരുന്നത്. ആളുകൾക്കിടയിൽ വെച്ച് സംസാരിക്കുമ്പോൾ മറ്റാർക്കും സംശയം തോന്നാതിരിക്കാനാണ് ഇത്തരമൊരു രീതി ഇവർ പിന്തുടരുന്നത്.

എവിടെ നടന്ന സംഭവമാണെന്ന് കൃത്യമായ സൂചനകളില്ലെങ്കിലും, പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ജാഗ്രത സൃഷ്ടിക്കാൻ ഈ വീഡിയോ സഹായിക്കുന്നുണ്ട്. പോക്കറ്റടിക്കാരുടെ പ്രവർത്തനരീതികൾ മനസിലാക്കി യാത്രക്കാർ സ്വയം മുൻകരുതലുകൾ എടുക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു.

അശ്രദ്ധമായി പണമോ ഫോണോ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

വരും ദിവസങ്ങളിൽ തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ ഈ വീഡിയോ ഒരു ബോധവൽക്കരണമായി മാറിയിരിക്കുകയാണ്.

Viral

യാത്രക്കാർ പലരും വരും, പോകും... പക്ഷേ ഈ ഡ്രൈവറുടെ ഹൃദയത്തിൽ ഒരാൾ മാത്രം; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു 'ജിമിക്കി' പ്രണയം

തന്‍റെ പ്രിയപ്പെട്ടവരോടുള്ള പ്രണയം എങ്ങനെ പ്രകടിപ്പിക്കാമെന്നതിന്‍റെ ഏറ്റവും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കുഞ്ഞു വീഡിയോ.

കണ്ണ് ചിമ്മുന്ന വേഗത്തിൽ മുന്നോട്ട് പായുന്ന ഇന്നത്തെ ലോകത്ത്, തിരക്കുകൾക്കിടയിലും ഒരാൾ തന്‍റെ ജീവിതപങ്കാളിയെ എത്രത്തോളം ഹൃദയത്തോട് ചേർത്തുപിടിക്കുന്നു എന്നതാണ് ഈ ദൃശ്യങ്ങളെ വ്യത്യസ്തമാക്കുന്നത്.

ഒരു ഓട്ടോറിക്ഷയ്ക്കുള്ളിലെ വളരെ ലളിതമായ കാഴ്ചയാണ് മെർലിൻ സുൽത്താന അകണ്ട് എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററിലൂടെ പുറംലോകം അറിഞ്ഞത്.

യാത്രയ്ക്കിടയിൽ ഓട്ടോയുടെ മുൻവശത്തേക്ക് നോക്കിയ മെർലിൻ കണ്ടത് ഡ്രൈവറുടെ റിയർ വ്യൂ മിററിൽ തൂങ്ങിക്കിടക്കുന്ന ഒരു ജോടി ജിമിക്കി കമ്മലുകളാണ്.

വാഹനത്തിന്‍റെ ചലനത്തിനൊപ്പം താളത്തിൽ ആടുന്ന ആ ജിമിക്കികളും വിൻഡ്ഷീൽഡിന് താഴെയുള്ള ഒരു കൊച്ചു ഫോട്ടോയും ആ ഓട്ടോക്കാരന്‍റെ ലോകം ആരുടേതാണെന്ന് പറയാതെ പറഞ്ഞു.

പൂച്ചെണ്ടുകളോ വിലകൂടിയ സമ്മാനങ്ങളോ കൈമാറുന്നതല്ല പ്രണയമെന്നും, മറിച്ച് പങ്കാളിയുടെ സാന്നിധ്യം ഓരോ നിമിഷവും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതാണ് യഥാർഥ സ്നേഹമെന്നും ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

തന്‍റെ തൊഴിലിടത്തിൽ പോലും പ്രിയപ്പെട്ടവളുടെ ഓർമ്മകളെ അലങ്കാരമായി സൂക്ഷിച്ചിരിക്കുന്ന ആ ഡ്രൈവറുടെ മനസിനെയാണ് സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയത്.

ഓട്ടോയിൽ ഓരോ ദിവസവും അനേകം യാത്രക്കാർ വന്നുപോകുന്നുണ്ടാകാം, എന്നാൽ ആ ഡ്രൈവറുടെ മനസിലെ സ്ഥിരം യാത്രക്കാരി തന്‍റെ ഭാര്യ മാത്രമാണെന്ന ക്രിയേറ്ററുടെ വരികൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

"പുരുഷന്മാർ പ്രണയിക്കുമ്പോൾ" എന്ന ലളിതമായ വാചകത്തിലൂടെ പങ്കുവെക്കപ്പെട്ട ഈ വീഡിയോ പ്രണയത്തിന്‍റെ പുതിയൊരു നിർവ്വചനമാണ് നൽകുന്നത്.

പങ്കാളികൾ തമ്മിലുള്ള ഗാഢമായ ബന്ധം ഇത്തരം ചെറിയ കാര്യങ്ങളിലൂടെയാണ് കൂടുതൽ ദൃഢമാകുന്നതെന്നും ആത്മാർഥമായ പ്രണയം കണ്ടെത്താൻ ഇനിയും വൈകിയിട്ടില്ലെന്നുമാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.

വിപണിയിലെ തിളക്കമുള്ള പ്രണയദിന ആഘോഷങ്ങളേക്കാൾ എത്രയോ മുകളിലാണ് ഇത്തരം നിശബ്ദമായ കരുതലുകൾ എന്ന് ഈ ഓട്ടോ യാത്ര നമുക്ക് മനസിലാക്കിത്തരുന്നു.

Viral

പാമ്പും ഗോവണിയും ബോർഡിലല്ല, മുറിക്കുള്ളിൽ ജീവനുള്ള പാമ്പുകൾക്കൊപ്പം; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

സാഹസികതയ്ക്ക് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കുട്ടിക്കാലം മുതൽ നമുക്കെല്ലാവർക്കും സുപരിചിതമായ പാമ്പും ഗോവണിയും എന്ന കളി ഇത്രയേറെ ഭീകരമായ രീതിയിൽ ആരെങ്കിലും അവതരിപ്പിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.

അടുത്തിടെ ഇൻസ്റ്റാഗ്രാലൂടെ പുറത്തുവന്ന ഒരു വീഡിയോ ലക്ഷക്കണക്കിന് ആളുകളെയാണ് ഞെട്ടിച്ചിരിക്കുന്നത്. മുറിയിലാകെ ജീവനുള്ള പാമ്പുകളെ തുറന്നുവിട്ട്, അതിനിടയിൽ വെച്ച് ഈ കളി കളിക്കുന്ന ഒരു യുവാവാണ് ദൃശ്യങ്ങളിലുള്ളത്.

കൈകാലുകൾ ബന്ധിക്കപ്പെട്ട അവസ്ഥയിലുള്ള ഇയാൾ മുറിയിലുള്ള യഥാർഥ ഗോവണികളിലൂടെ കയറി കളി പൂർത്തിയാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ശ്വാസമടക്കിയല്ലാതെ ആർക്കും കണ്ടുതീർക്കാനാവില്ല.

പ്രകോപിതരായ പാമ്പുകൾ ഇയാളെ നിരന്തരം ആക്രമിക്കാൻ മുതിരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 20 ലക്ഷത്തിലധികം ആളുകൾ ഇത് കണ്ടുകഴിഞ്ഞു.

സാഹസികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സൈബർ ലോകത്ത് ഉയരുന്നത്.

വെറുമൊരു വിനോദത്തിന് വേണ്ടി മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നതിനെയും സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനെയും പലരും ചോദ്യം ചെയ്യുന്നു.

ഇത് യഥാർഥത്തിൽ നടന്നതാണോ അതോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന കാര്യത്തിലും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

തമാശ കലർന്ന കമന്‍റുകളും വിമർശനങ്ങളും ഒരുപോലെ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. മനുഷ്യൻ എന്തിനാണ് ഇത്രയും ക്രൂരമായ വിനോദങ്ങളിൽ ഏർപ്പെടുന്നത് എന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം.

എന്തുതന്നെയായാലും വൈറൽ ഭ്രാന്ത് മനുഷ്യനെ എങ്ങോട്ടാണ് എത്തിക്കുന്നത് എന്നതിലേക്കുള്ള ഒരു വിരൽചൂണ്ടലായി ഈ വീഡിയോ മാറിക്കഴിഞ്ഞു.

Viral

തളരാത്ത മനസ്, വിറയ്ക്കാത്ത മുദ്രകൾ; പരിമിതികളെ ചക്രക്കസേരയിലിരുത്തി വിസ്മയ ഭരതനാട്യം

ഡൽഹിയിലെ ഒരു നൃത്തവേദിയിൽ അടുത്തിടെ അരങ്ങേറിയ ഭരതനാട്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിസ്മയത്തിനുമാണ് വഴിയൊരുക്കിയിരിക്കുന്നത്.

സാധാരണ നൃത്തപരിപാടികളിൽ നിന്നും വ്യത്യസ്തമായി, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ഈ മനോഹരമായ പ്രകടനം കാഴ്ചവെച്ചത്.

തങ്ങളുടെ വീൽചെയറുകളെ കലയുടെ ഭാഗമാക്കി മാറ്റിയ ഈ സംഘം, പരിമിതികൾ എന്നത് വെറും തോന്നൽ മാത്രമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വീ ആർ വൺ' എന്ന നൃത്തസംഘമാണ് ഈ അത്ഭുത പ്രകടനത്തിന് പിന്നിൽ. ഹുസ്നൈൻ എന്ന കലാകാരൻ 2016-ൽ രൂപീകരിച്ച ഈ സംഘത്തിൽ 100 -ഓളം അംഗങ്ങളുണ്ട്.

ഭരതനാട്യത്തിലെ കഠിനമായ മുദ്രകളും ചലനങ്ങളും വീൽചെയറിലിരുന്നു കൊണ്ട് തന്നെ ഒട്ടും താളം തെറ്റാതെ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചു. നൃത്തത്തിനിടയിൽ വീൽചെയറുകൾ ഉപയോഗിച്ച് ഇവർ നടത്തിയ സാഹസിക നീക്കങ്ങൾ കാണികളെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു.

വീഡിയോ വൈറലായതോടെ ഈ കലാകാരന്മാരുടെ കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

നൃത്തം കേവലം കാലുകൾ കൊണ്ടുള്ള ചലനമല്ലെന്നും അത് ഹൃദയത്തിൽ നിന്ന് വരുന്നതാണെന്നും ഈ കലാകാരന്മാർ ഓരോ ചുവടിലും ഓർമ്മിപ്പിച്ചു.

ദയയല്ല, മറിച്ച് തങ്ങളുടെ കഴിവുകൾ അംഗീകരിക്കാനുള്ള അവസരങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന വലിയ സന്ദേശവും ഈ സംഘം ലോകത്തിന് നൽകുന്നു.

ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടന്ന് സ്വപ്നങ്ങൾ കീഴടക്കാമെന്നതിന്‍റെ ഉത്തമ ഉദാഹരണമായി ഈ ഡൽഹിയിലെ നൃത്ത സംഘം മാറിയിരിക്കുകയാണ്.

 

Viral

പൂജ ഹെഗ്‌ഡെയെ സൈഡാക്കി കുട്ടിത്താരം; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു 'മാസ്' ഡാൻസ്

ആഘോഷവേദികളിലെ വലിയ താരങ്ങളേക്കാൾ ചിലപ്പോൾ കാണികളുടെ മനസ് കീഴടക്കുക തീർത്തും അപ്രതീക്ഷിതമായി എത്തുന്ന ചെറിയ അതിഥികളായിരിക്കും.

അത്തരത്തിൽ ബോളിവുഡ് സുന്ദരി പൂജ ഹെഗ്‌ഡെയെപോലും അമ്പരപ്പിച്ചുകൊണ്ട് ഒരു കൊച്ചു ബാലൻ നടത്തിയ തകർപ്പൻ നൃത്തപ്രകടനമാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ സംസാരവിഷയം.

ഒരു പൊതുപരിപാടിക്കിടെ വേദിയിലെത്തിയ ഈ മിടുക്കൻ യാതൊരു ഭയവുമില്ലാതെ, അതിവേഗത്തിലുള്ള ചുവടുകളുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ സദസ് ഒന്നടങ്കം ആവേശത്തിലായി.

തന്‍റെ തൊട്ടടുത്ത് നിൽക്കുന്നത് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഒരു വലിയ നടിയാണെന്ന യാതൊരു ഭയവുമില്ലാതെ, ആത്മവിശ്വാസത്തോടെയുള്ള അവന്‍റെ ഓരോ ചലനവും പ്രൊഫഷണൽ നർത്തകരെപ്പോലും വെല്ലുന്നതായിരുന്നു.

ഈ കൊച്ചു കലാകാരന്‍റെ എനർജി കണ്ട പൂജ ഹെഗ്‌ഡെയും ആവേശഭരിതയായി. അവനൊപ്പം താളം പിടിക്കാനും അവന്‍റെ ചുവടുകൾ അനുകരിക്കാനും നടി ശ്രമിച്ചെങ്കിലും കുട്ടിയുടെ വേഗതയ്ക്കൊപ്പം എത്താൻ പൂജയ്ക്ക് അല്പം പ്രയാസപ്പെടേണ്ടി വന്നു.

തന്നേക്കാൾ മികച്ച രീതിയിൽ കുട്ടി നൃത്തം ചെയ്യുന്നത് കണ്ട് ചിരിയോടെയും കയ്യടികളോടെയുമാണ് താരം അതിനെ പ്രോത്സാഹിപ്പിച്ചത്. സെലിബ്രിറ്റി ഇമേജുകൾ മാറ്റിവെച്ച് ആ കുട്ടിയുടെ പ്രകടനത്തെ ഒരു സാധാരണ ആരാധകയെപ്പോലെ ആസ്വദിച്ച പൂജയുടെ പെരുമാറ്റവും വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. പ്രമുഖ നടൻ ധനുഷിന്‍റെ മകനാണോ ഇതെന്നുപോലും ചിലർ കൗതുകത്തോടെ ചോദിക്കുന്നുണ്ട്.

സെലിബ്രിറ്റികളെക്കാൾ മികച്ച ചുവടുകളാണ് ഈ കുട്ടി കാഴ്ചവെച്ചതെന്നും, അവന്‍റെ ആത്മവിശ്വാസം ഏവരെയും പ്രചോദിപ്പിക്കുന്നതാണെന്നും ആരാധകർ കുറിച്ചു.

ചുറ്റും ആരുണ്ടെന്നല്ല, നമ്മൾ പ്രകടിപ്പിക്കുന്ന ആവേശമാണ് നമ്മളെ താരമാക്കുന്നതെന്ന് ഈ വീഡിയോ വീണ്ടും തെളിയിക്കുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം കൊച്ചു നിമിഷങ്ങളാണ് പലപ്പോഴും വലിയ വാർത്തകളേക്കാൾ കൂടുതൽ ഹൃദ്യമാകുന്നത്.

Viral

"പണമല്ല, അച്ഛന്‍റെ സ്നേഹമാണിത്"; ലോകം ഏറ്റെടുത്ത ഒരു വികാരഭരിത യാത്രയയപ്പ്

ഒരച്ഛന്‍റെ സ്നേഹം അളക്കാൻ വാക്കുകൾ മതിയാകില്ലെന്ന് തെളിയിക്കുന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്.

റെയിൽവേ സ്റ്റേഷനിൽ യാത്ര തിരിക്കാനൊരുങ്ങുന്ന മകളെ യാത്രയാക്കാൻ ഓടിയെത്തുന്ന ഒരച്ഛന്‍റെ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കീഴടക്കിയത്.

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പ്ലാറ്റ്‌ഫോമിലൂടെ ഓടിവരുന്ന ആ അച്ഛൻ മകൾക്കായി കരുതിയ ഒരു കുപ്പി പാനീയവും ഭക്ഷണപ്പൊതിയും അവളുടെ കൈകളിൽ ഏൽപ്പിക്കുന്നു. എന്നാൽ ആ കരുതൽ അവിടെയും അവസാനിച്ചില്ല.

തന്‍റെ കൈവശമുള്ള പണം മുഴുവൻ നൽകാനായി അദ്ദേഹം തന്‍റെ പാന്‍റിന്‍റെയും ഷർട്ടിന്‍റെയും പോക്കറ്റുകൾ ഒന്നൊഴിയാതെ പരിശോധിക്കുന്ന ആ നിമിഷം കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്നതാണ്.

തനിക്ക് പണം ആവശ്യമില്ലെന്ന് മകൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അദ്ദേഹം നിർബന്ധപൂർവ്വം ആ തുക മകളെ ഏൽപ്പിക്കുന്നു.

ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോഴും തന്‍റെ പ്രിയപ്പെട്ട മകൾ കാഴ്ചയിൽ നിന്ന് മറയുന്നത് വരെ പ്ലാറ്റ്‌ഫോമിൽ നോക്കിനിൽക്കുന്ന ആ അച്ഛന്‍റെ രൂപം നിശബ്ദമായ സ്നേഹത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്.

ട്രെയിൻ എത്ര ദൂരേക്ക് പോയാലും അച്ഛന്‍റെ സ്നേഹം അതിനേക്കാൾ വേഗത്തിൽ ഓടിയെത്തുമെന്ന വീഡിയോയിലെ വരികൾ ഓരോ മക്കളുടെയും ഉള്ളുലയ്ക്കുന്നതാണ്.

ഇതിനോടകം 60 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അച്ഛനെക്കുറിച്ചുള്ള മധുരമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

അച്ഛൻ അധികം സംസാരിക്കില്ലായിരിക്കാം, എന്നാൽ മക്കളെ ഒരിക്കലും വിശന്നിരിക്കാൻ അനുവദിക്കാത്ത ആ കരുതൽ ലോകത്തിലെ ഏറ്റവും ശുദ്ധമായ സ്നേഹമാണെന്ന് പലരും കുറിച്ചു.

ചെറിയ കാര്യങ്ങളിലൂടെ വലിയ സന്തോഷങ്ങൾ നൽകുന്ന അച്ഛന്‍റെ ഈ സ്നേഹപ്രകടനം തങ്ങളുടെ കോളേജ് കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.

ലോകത്തിന് അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരിക്കാം, പക്ഷേ ആ മകൾക്ക് അദ്ദേഹം അവളുടെ ലോകം തന്നെയാണെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യം ഇന്‍റർനെറ്റിലെ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

 

Viral

യാത്രയയപ്പ് വേദനയായി, പക്ഷേ അനിയൻ തളർന്നില്ല; പെങ്ങളുടെ വണ്ടിക്ക് പിന്നാലെ 70 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒരു അനിയൻ

സഹോദരസ്നേഹത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ബിഹാറിലെ പൂർണിയ ജില്ലയിലുള്ള ചമ്പാ നഗറിൽ നിന്നും പുറത്തുവന്ന ഈ വീഡിയോ, വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് യാത്രയാകുന്ന സഹോദരിയെ പിരിയാൻ കഴിയാതെ ഒപ്പം കൂടിയ ഒരു അനിയന്‍റെ നിശ്ചയദാർഢ്യത്തിന്‍റെ കഥയാണ് പറയുന്നത്.

വിവാഹാനന്തരമുള്ള വിടവാങ്ങൽ ചടങ്ങായ 'വിദായി'ക്ക് ശേഷം വധുവും സംഘവും വാഹനത്തിൽ കയറി പുറപ്പെട്ടപ്പോൾ, ആ വാഹനത്തിൽ തനിക്ക് ഇടമില്ലെന്ന് മനസിലാക്കിയിട്ടും മനംമടുക്കാതെ തന്‍റെ സൈക്കിളിൽ അവരെ പിന്തുടരാൻ ഈ ബാലൻ തീരുമാനിക്കുകയായിരുന്നു.

ഏകദേശം 70 കിലോമീറ്റർ ദൂരമാണ് തന്‍റെ പ്രിയപ്പെട്ട ചേച്ചി സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഈ കൊച്ചുസഹോദരൻ സൈക്കിൾ ചവിട്ടിയത്. ബിഹാറിലെ പരമ്പരാഗതമായ 'ലോക്ന' ചടങ്ങിന്‍റെ ഭാഗമായിട്ടായിരുന്നു ഈ യാത്ര.

വരന്‍റെ വീട്ടിലെത്തി വിവാഹബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്ന സുപ്രധാനമായ ഈ ചടങ്ങിൽ സഹോദരന്‍റെ സാന്നിധ്യം അനിവാര്യമാണ്.

എന്നാൽ വാഹന സൗകര്യത്തിന്‍റെ കുറവ് മൂലം മറ്റുള്ളവർ അവനെ അവഗണിച്ചപ്പോൾ, തന്‍റെ സ്നേഹം തെളിയിക്കാൻ അവൻ സൈക്കിളിനെ ആശ്രയിക്കുകയായിരുന്നു.

ഇന്‍റർനെറ്റിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി പേരാണ് വൈകാരികമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. സ്വന്തം സഹോദരങ്ങളെ ഓർത്തുപോകുന്നുവെന്നും ഇതാണ് പവിത്രമായ ബന്ധമെന്നും പലരും കുറിച്ചു. എന്നാൽ ഇതിനോടൊപ്പം തന്നെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.

ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഒരു സീറ്റ് പോലും ക്രമീകരിക്കാൻ കഴിയാത്ത വരന്‍റെ വീട്ടുകാരുടെ നടപടി തികച്ചും ക്രൂരമാണെന്നും സ്നേഹത്തിന്‍റെ പേരിൽ ഒരു കുട്ടിയെ ഇത്രയും ദൂരം കഷ്ടപ്പെടുത്തിയത് ശരിയായില്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.

എങ്കിലും എല്ലാ തടസങ്ങളെയും മറികടന്ന് തന്‍റെ സഹോദരിയോടുള്ള കരുതൽ പ്രകടിപ്പിച്ച ആ അനിയൻ ഇന്ന് സോഷ്യൽ മീഡിയയിലെ താരം തന്നെയാണ്.

Viral

കാലത്തിന് മായ്ക്കാനാവാത്ത സൗഹൃദം; 28 വർഷത്തിന് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ

നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സൗഹൃദം 28 വർഷങ്ങൾക്കിപ്പുറം തിരികെ ലഭിക്കുമ്പോഴുണ്ടാകുന്ന വൈകാരികത വിവരിക്കാനാവില്ല. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്ന ഹൃദ്യമായ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആകാൻഷ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ കഥ പുറംലോകമറിഞ്ഞത്. തന്‍റെ അമ്മയും അവരുടെ പഴയകാല ഉറ്റസുഹൃത്തും തമ്മിലുള്ള ആത്മബന്ധം വീണ്ടെടുക്കാൻ നിമിത്തമായത് മകൾ യാദൃശ്ചികമായി കണ്ടെത്തിയ ഒരു പഴയ കത്തായിരുന്നു.

1996-ൽ അമ്മയുടെ ഉറ്റസുഹൃത്ത് എഴുതിയ ആ കത്ത് വീണുകിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജ് പഠനകാലത്തിന് ശേഷം വിവാഹിതരായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയത്.

തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ അമ്മ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ മകൾ, ആ കത്തിലെ പഴയ വിലാസം തേടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

പതിറ്റാണ്ടുകൾ പിന്നിട്ടതുകൊണ്ട് തന്നെ ആ വിലാസത്തിൽ സുഹൃത്ത് ഇപ്പോഴും ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ നിശ്ചയമൊന്നുമില്ലായിരുന്നു. എങ്കിലും അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന ഉറച്ച തീരുമാനത്തിൽ അവർ യാത്ര തിരിച്ചു.

യാത്രയിലുടനീളം അമ്മയുടെ കണ്ണുകളിൽ ദൃശ്യമായ പ്രതീക്ഷയും ആകാംക്ഷയും വീഡിയോയിൽ വ്യക്തമാണ്. ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം നാട്ടുകാരോട് ചോദിച്ചും തിരഞ്ഞുമാണ് ഒടുവിൽ ആ വീട് അവർ കണ്ടെത്തുന്നത്.

നീണ്ട 28 വർഷങ്ങൾക്ക് ശേഷം തന്‍റെ ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയ നിമിഷം അമ്മയ്ക്കും കൂട്ടുകാരിക്കും തങ്ങളുടെ വികാരങ്ങൾ അടക്കാനായില്ല. കണ്ടപ്പോൾ തന്നെ പരസ്പരം തിരിച്ചറിഞ്ഞ അവർ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്ന ദൃശ്യം ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്.

'അമ്മയ്ക്കായി ഇത് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. 10 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സ്നേഹം തുളുമ്പുന്ന നിരവധി കമന്‍റുകളാണ് വരുന്നത്.

മാതാപിതാക്കളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അത് നടത്തിക്കൊടുക്കുന്ന മക്കൾ ഇന്നത്തെ കാലത്തിന് മാതൃകയാണെന്ന് പലരും കുറിക്കുന്നു.

നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത തിളക്കമുണ്ടെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

Viral

ബാൽക്കണിയിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകനായി 'ബ്ലിങ്കിറ്റ്' ഏജന്‍റ്: പൂനെയിൽ നിന്നൊരു വൈറൽ വീഡിയോ

പൂനെയിൽ ഒരു കൂട്ടം യുവാക്കൾ അർദ്ധരാത്രിയിൽ നേരിട്ട അപ്രതീക്ഷിത കുരുക്കും അതിൽ നിന്നുള്ള അവരുടെ രസകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ സംസാരവിഷയം.

പുലർച്ചെ മൂന്ന് മണിയോടെ സ്വന്തം വീടിന്‍റെ ബാൽക്കണിയിൽ അബദ്ധത്തിൽ ലോക്കായിപ്പോയ സുഹൃത്തുക്കൾ, ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളെ ഉണർത്താതെ തങ്ങൾ അകപ്പെട്ട കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെത്തിയ വിചിത്രവും എന്നാൽ ബുദ്ധിപരവുമായ വഴിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

പരിഭ്രാന്തരാകുന്നതിന് പകരം സമയോചിതമായി ചിന്തിച്ച ഇവർ സഹായത്തിനായി ഒരു ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റിനെ വിളിക്കുകയായിരുന്നു.

സ്പെയർ കീ ഇരിക്കുന്ന സ്ഥലം ഫോണിലൂടെ കൃത്യമായി പറഞ്ഞു കൊടുക്കുകയും വീട്ടുകാർ അറിയാതെ അകത്തു കയറി ബാൽക്കണി വാതിൽ തുറക്കാൻ അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.

നിർദ്ദേശങ്ങൾ അനുസരിച്ച് തികഞ്ഞ ശാന്തതയോടെ വീടിനുള്ളിലെത്തി വാതിൽ തുറന്നു കൊടുത്ത ഡെലിവറി ഏജന്‍റ് ഈ കഥയിലെ ഹീറോയായി മാറി.

മിഹിർ ഗാഹുക്കർ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും ഡെലിവറി ഏജന്‍റിന്‍റെ മനസാന്നിധ്യത്തെയും സുഹൃത്തുക്കളുടെ ബുദ്ധിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിനിടയിൽ വീട്ടുകാർ ഉണർന്നിരുന്നെങ്കിൽ ആ പാവം ഏജന്‍റിന്‍റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പലരും തമാശരൂപേണ ചോദിക്കുന്നുണ്ട്.

Viral

കടലിലെ ഉപ്പുവെള്ളത്തിൽ മൂന്ന് മാസം; ചെളിയും കക്കയും പിടിച്ചിട്ടും തളരാതെ ജെബിഎൽ സ്പീക്കർ

വാട്ടർപ്രൂഫ് ഗാഡ്‌ജെറ്റുകളെ സംബന്ധിച്ച നമ്മുടെ മുൻവിധികളെല്ലാം തിരുത്തിക്കുറിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ആഴക്കടലിലെ ഉപ്പുവെള്ളത്തിൽ നീണ്ട മൂന്ന് മാസക്കാലം ഒഴുകിനടന്നിട്ടും ഒരു കേടുപാടും സംഭവിക്കാതെ പാട്ടുപാടുന്ന ജെബിഎൽ ബ്ലൂടൂത്ത് സ്പീക്കറിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

സാധാരണ നിലയിൽ ഏതൊരു ഇലക്ട്രോണിക് ഉപകരണവും മിനിറ്റുകൾക്കുള്ളിൽ നശിച്ചുപോകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് മാസങ്ങളോളം കടൽവെള്ളത്തെ അതിജീവിച്ച് ഈ സ്പീക്കർ കരുത്ത് തെളിയിച്ചിരിക്കുന്നത്.

കടൽതീരത്ത് അടിഞ്ഞുകൂടിയ നിലയിൽ കണ്ടെത്തിയ ഈ സ്പീക്കറിന്‍റെ അവസ്ഥ കണ്ടാൽ ആരും അത് പ്രവർത്തിക്കുമെന്ന് കരുതില്ല. മാസങ്ങളോളം ഉപ്പുവെള്ളത്തിൽ കിടന്നതിനാൽ സ്പീക്കറിന്‍റെ പുറംഭാഗം പൂർണമായും ചെളിയും കടൽ പായലുകളും കൊണ്ട് മൂടപ്പെട്ടിരുന്നു.

അതിലുപരി, കക്കകളും മറ്റ് സമുദ്രജീവികളും സ്പീക്കറിൽ പറ്റിപ്പിടിച്ച് വളർന്നിരുന്നതും ഉപരിതലത്തിലൂടെ ചെറിയ പ്രാണികൾ ഇഴഞ്ഞുനീങ്ങുന്നതും വീഡിയോയിൽ ദൃശ്യമാണ്.

കാഴ്ചയിൽ തികച്ചും ഉപയോഗശൂന്യമെന്ന് തോന്നിക്കുന്ന ഈ സ്പീക്കർ ഓൺ ചെയ്തപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അതിൽ നിന്നും സംഗീതം വളരെ വ്യക്തമായി പുറത്തുവന്നു.

പാട്ടിന്‍റെ താളത്തിനനുസരിച്ച് അതിൽ പറ്റിപ്പിടിച്ചിരുന്ന കക്കകൾ സ്പന്ദിക്കുന്നത് കാണുമ്പോഴാണ് ആ ഉപകരണത്തിന്‍റെ നിർമ്മാണ നിലവാരം എത്രത്തോളമുണ്ടെന്ന് ലോകത്തിന് ബോധ്യപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ലോകമെമ്പാടുമുള്ള സാങ്കേതിക പ്രേമികൾ ഈ സംഭവത്തെ ജെബിഎൽ എന്ന ബ്രാൻഡിന്‍റെ അവിശ്വസനീയമായ വിജയമായിട്ടാണ് വിലയിരുത്തുന്നത്.

പ്രമുഖ ബഹിരാകാശ ഏജൻസിയായ നാസ നിർമ്മിച്ച ഉപകരണം പോലെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും, ജെബിഎൽ സ്പീക്കറുകൾ ഇനി സബ്മറൈനുകൾക്ക് പകരമായി ഉപയോഗിക്കാമെന്നും തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യാതൊരു പണച്ചെലവുമില്ലാതെ കമ്പനിക്ക് ലഭിച്ച ഏറ്റവും മികച്ച പരസ്യമാണിതെന്നും, മാർക്കറ്റിംഗ് ടീമിന് ഇനി സമാധാനമായി അവധിയിൽ പോകാമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിക്കുന്നു.

അപ്രതീക്ഷിതമായി സംഭവിച്ച ഈ അതിജീവനം വരും വർഷങ്ങളിൽ കമ്പനിയുടെ വിപണി മൂല്യം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഈ വീഡിയോ ഇപ്പോൾ വെറുമൊരു വാർത്തയല്ല, മറിച്ച് സാങ്കേതിക വിദ്യയുടെ കരുത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്.

Viral

ബിഹുവും അഫ്രോയും കൈകോർത്തപ്പോൾ; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു കൊച്ചു മിടുക്കിയുടെ ഫ്യൂഷൻ നൃത്തം

കലയ്ക്ക് അതിർവരമ്പുകളില്ലെന്ന സത്യം വിളിച്ചോതിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു കൊച്ചു പെൺകുട്ടിയുടെ അപൂർവ്വമായ നൃത്തപ്രകടനം.

ആസാമിന്‍റെ തനതായ നൃത്തരൂപമായ ബിഹുവും ആഫ്രിക്കൻ താളങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പെൺകുട്ടിയുടെ പ്രകടനം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ചുവന്ന സാരിയണിഞ്ഞ് വേദിയിലെത്തിയ കുട്ടി ബിഹു നൃത്തം ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് എങ്കിലും, ബിഹുവിന്‍റെ ചടുലതയ്‌ക്കൊപ്പം ആഫ്രിക്കൻ ശൈലിയിലുള്ള ഊർജ്ജസ്വലമായ ചുവടുകൾ കൂടി ചേർത്തതോടെ അതൊരു പുതിയ അനുഭവമായി മാറി.

കലാംഗൻ ഡാൻസ് സ്റ്റുഡിയോയുടെ വാർഷികാഘോഷ വേളയിലാണ് ഈ വേറിട്ട പരീക്ഷണം അരങ്ങേറിയത്. അമൃത വിനീത ചേത്രി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോയെ ‘ബിഹു-അഫ്രോ ഫ്യൂഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്.

അസമിലെ ഹൃദയമിടിപ്പും ആഫ്രിക്കയുടെ താളവും ഒന്നായപ്പോൾ പിറന്നത് അതിമനോഹരമായ കാഴ്ചയാണെന്ന് വീഡിയോ പങ്കുവെച്ചവർ കുറിക്കുന്നു. എന്നാൽ ഈ പ്രകടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ഒരു വിഭാഗം ആളുകൾ കുട്ടിയുടെ കഴിവിനെയും വ്യത്യസ്തമായ ഈ പരീക്ഷണത്തെയും വാനോളം പുകഴ്ത്തുമ്പോൾ, ചിലർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

നൃത്തത്തിന് ബിഹുവിനോടോ അഫ്രോ ഡാൻസിനോടോ ഉള്ളതിനേക്കാൾ കൂടുതൽ ബന്ധം ഇൻസ്റ്റാഗ്രാം റീലുകളിലെ നൃത്തത്തോടാണെന്നാണ് ചിലരുടെ വിമർശനം. പരമ്പരാഗതമായ ശൈലി മാറ്റാതെ തന്നെ അവതരിപ്പിക്കാമായിരുന്നു എന്ന് പറയുന്നവരും കുറവല്ല.

അതേസമയം, ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഈ മനോഹരമായ സാംസ്കാരിക വിനിമയത്തെ അഭിനന്ദിക്കുന്നവരും ഏറെയാണ്. കുമയോണി പാട്ടുകളിലെ ഈണവുമായി ഈ നൃത്തത്തിന് സാമ്യമുണ്ടെന്ന് മറ്റൊരു വിഭാഗം കണ്ടെത്തി.

വിമർശനങ്ങൾ ഒരു വശത്തുണ്ടെങ്കിലും, വേദിയിൽ ഒരു ജലപ്രവാഹം പോലെ അനായാസമായി ചുവടുവെച്ച ഈ കൊച്ചു കലാകാരിയുടെ വീഡിയോ വൻതോതിൽ പ്രചരിക്കുകയാണ്.

Viral

മധ്യപ്രദേശിൽ നിന്നൊരു അത്ഭുത കാഴ്ച: മൂർഖൻ പാമ്പിനോട് കുശലം പറഞ്ഞ് ഒരു മനുഷ്യൻ

മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്ന് പുറത്തുവന്ന ഹൃദയസ്പർശിയായ ഒരു ദൃശ്യം വന്യജീവി സ്നേഹത്തിന്‍റെയും അസാധാരണമായ ധൈര്യത്തിന്‍റെയും പുതിയൊരു കഥയാണ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നത്.

മിക്കവരും പാമ്പുകളെ കാണുമ്പോൾ ഭയന്നോടാൻ ശ്രമിക്കുമ്പോൾ, ഇവിടെയൊരു മനുഷ്യൻ കൊടുംവിഷമുള്ള മൂർഖൻ പാമ്പിനോട് സുഹൃത്തിനോടെന്ന പോലെ സംസാരിക്കുന്ന കാഴ്ചയാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ശൈത്യകാലത്തെ തണുപ്പകറ്റാൻ കനൽ കൂട്ടി തീ കായുന്നതിനിടയിലാണ് ഇത്തരമൊരു അപൂർവ്വ സംഭാഷണം അരങ്ങേറിയത്. റോഡരികിൽ അപകടാവസ്ഥയിൽ കണ്ട പാമ്പിനെ രക്ഷപ്പെടുത്തിയ ശേഷം, അതിനെ സുരക്ഷിതമായി ഇരുത്തി വിശേഷങ്ങൾ ചോദിക്കുകയായിരുന്നു ഇദ്ദേഹം.

തീയുടെ ചൂടേറ്റ് ശാന്തനായി പത്തി വിടർത്തിയിരിക്കുന്ന പാമ്പിനോട്, 'നിനക്ക് എന്തെങ്കിലും പ്രയാസമുണ്ടോ?' എന്നും 'ശാന്തനായി ഇരുന്ന് ഈ ചൂട് ആസ്വദിക്കൂ' എന്നും അദ്ദേഹം സ്നേഹപൂർവ്വം പറയുന്നത് സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോയിൽ കേൾക്കാം.

തന്നെ ഉപദ്രവിക്കരുതെന്ന് പാമ്പിനോട് അദ്ദേഹം തമാശരൂപേണ അഭ്യർഥിക്കുന്നുമുണ്ട്. ഏറ്റവും രസകരമായ കാര്യം, ഇദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നതുപോലെ പാമ്പ് അതിന്‍റെ പത്തി ആട്ടുകയും തികഞ്ഞ ശാന്തത പാലിക്കുകയും ചെയ്യുന്നു എന്നതാണ്.

വന്യജീവികളെ ഭയത്തോടെയല്ല, മറിച്ച് സഹാനുഭൂതിയോടെ സമീപിച്ചാൽ അവയും ഇത്തരത്തിൽ പ്രതികരിക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണക്കത്തിന്‍റെ പ്രതീകമായി ഈ വിചിത്രവും എന്നാൽ കൗതുകകരവുമായ സൗഹൃദ നിമിഷം മാറിയിരിക്കുകയാണ്.

Viral

കടൽ കടന്നെത്തിയ ആത്മബന്ധം; സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു സൗഹൃദ സർപ്രൈസ്

കടൽ കടന്നുവന്ന ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആളുകളുടെ മനം കവരുന്നത്.

ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം അമേരിക്കയിൽ കഴിയുന്ന ഒരു പ്രവാസി സുഹൃത്ത്, തന്‍റെ പ്രിയപ്പെട്ടവനെ നേരിൽക്കണ്ട് അമ്പരപ്പിക്കാൻ നടത്തിയ ആവേശകരമായ ദൃശ്യങ്ങൾ സൗഹൃദത്തിന്‍റെ ആഴം വിളിച്ചോതുന്നതാണ്.

ഏകദേശം പന്ത്രണ്ടായിരത്തി എണ്ണൂറോളം കിലോമീറ്ററുകൾ താണ്ടി അമേരിക്കയിൽ നിന്നും മഹാരാഷ്ട്രയിലെ പൂനെയിൽ എത്തിയ ഈ യുവാവ്, മാസങ്ങളായി പ്ലാൻ ചെയ്ത ഒരു സർപ്രൈസ് വിജയകരമായി പൂർത്തിയാക്കിയതിന്‍റെ സന്തോഷത്തിലാണ്.

പ്രേഷിത് ഗുജാർ എന്ന യുവാവാണ് തന്‍റെ സുഹൃത്തായ സർവേഷ് വൈഭവിനെ ഞെട്ടിച്ചുകൊണ്ട് ഈ മനോഹര നിമിഷം ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.

വീഡിയോയുടെ തുടക്കത്തിൽ സർവേഷ് തന്‍റെ സുഹൃത്തുക്കളുമായി സൊറ പറഞ്ഞ് സാധാരണ പോലെ ഇരിക്കുന്നത് കാണാം. എന്നാൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം മുഖംമൂടി ധരിച്ചെത്തിയ ഒരാൾ യാതൊരു മുൻകരുതലോ അറിയിപ്പോ ഇല്ലാതെ സർവേഷിന്‍റെ അരികിൽ വന്നിരുന്നു.

അപരിചിതനായ ഒരാൾ തന്‍റെ സ്വകാര്യ ഇടത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന തോന്നലിൽ സർവേഷ് ആദ്യം അൽപ്പം അസ്വസ്ഥനാകുകയും ചെയ്യുന്നുണ്ട്.

എന്നാൽ അപ്രതീക്ഷിതമായി ആ മുഖംമൂടി മാറിയപ്പോൾ മുന്നിൽ നിൽക്കുന്നത് തന്‍റെ ചങ്ക് സുഹൃത്താണെന്ന് തിരിച്ചറിഞ്ഞ നിമിഷം സർവേഷിന്‍റെ ഭാവം പാടെ മാറി. നിമിഷനേരം കൊണ്ട് വിസ്മയത്തിനും സന്തോഷത്തിനും വഴിമാറുന്ന ആ നിമിഷം ക്യാമറയിൽ മനോഹരമായി പതിഞ്ഞിട്ടുണ്ട്.

സുഹൃത്തിനെ കണ്ട ആവേശത്തിൽ സർവേഷ് ചാടിയെഴുന്നേൽക്കുന്നതും ഇരുവരും വികാരാധീനരായി കെട്ടിപ്പിടിക്കുന്നതും കാണുന്നവരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്.

വെറുമൊരു തമാശയ്ക്കപ്പുറം ദൂരങ്ങൾ സൗഹൃദത്തിന് തടസമല്ലെന്ന് തെളിയിക്കുന്ന ഈ ദൃശ്യങ്ങൾക്ക് താഴെ ലോകമെമ്പാടുമുള്ള മലയാളികളടക്കമുള്ള പ്രേക്ഷകർ സ്നേഹനിർഭരമായ കമന്‍റുകളാണ് രേഖപ്പെടുത്തുന്നത്.

ചിലർ ഇത് യഥാർഥ സൗഹൃദത്തിന്‍റെ അടയാളമാണെന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റു ചിലർ വീഡിയോയിലെ ആ അപ്രതീക്ഷിത നിമിഷം തങ്ങളെയും ഞെട്ടിച്ചുവെന്ന് കുറിച്ചു.

Viral

ഇതാണ് യഥാർഥ പ്രൊഫഷണലിസം: മലർന്നടിച്ചു വീണിട്ടും ക്യാമറയുമായി എഴുന്നേറ്റത് വധുവിന്‍റെ മനോഹര നിമിഷങ്ങൾക്കായി

ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും തിരക്കേറിയ ഈ സീസണിൽ, ക്യാമറയ്ക്ക് പിന്നിലെ വിസ്മയിപ്പിക്കുന്ന ഒരു അതിജീവനത്തിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

ഓരോ വിവാഹ നിമിഷവും അതിന്‍റെ പൂർണതയിൽ പകർത്താൻ ഫോട്ടോഗ്രാഫർമാർ നടത്തുന്ന കഠിനാധ്വാനവും അവർ നേരിടുന്ന വെല്ലുവിളികളും പലപ്പോഴും ആഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാറില്ല.

എന്നാൽ, ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിലൂടെ ക്യാമറമാൻമാർ ജോലിസ്ഥലത്ത് നേരിടുന്ന റിസ്കുകൾ എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്.

വധുവിന്‍റെ അതിമനോഹരമായ എൻട്രി ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടിട്ടും, വേദന വകവയ്ക്കാതെ ജോലി തുടർന്ന ഒരു ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കുന്നത്.

ചുവന്ന ലെഹങ്കയണിഞ്ഞ്, പൂക്കളും വർണ്ണവിളക്കുകളും കൊണ്ട് അലങ്കരിച്ച ഗ്ലാസ് നടപ്പാതയിലൂടെ വധു കടന്നുവരുന്നതായിരുന്നു ആ മനോഹരമായ രംഗം. പശ്ചാത്തലത്തിൽ വർണ്ണാഭമായ വെടിക്കെട്ടുകളും അതിഥികളുടെ നിറഞ്ഞ പുഞ്ചിരിയും ആ നിമിഷത്തെ കൂടുതൽ പ്രൗഢമാക്കി.

ഈ രംഗം വിവിധ ആംഗിളുകളിൽ പകർത്താനായി ക്യാമറ ടീം അംഗങ്ങൾ വധുവിന് ചുറ്റും ഓടി നടക്കുകയായിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ക്യാമറമാൻ തെന്നി വീണത്.

കഠിനമായ പ്രതലത്തിലേക്ക് അദ്ദേഹം മലർന്നടിച്ചു വീഴുന്നതും കയ്യിലിരുന്ന ക്യാമറ വായുവിൽ ഉയർന്നു പൊങ്ങുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായ പരിക്കുകൾക്ക് സാധ്യതയുള്ള ഒരു വീഴ്ചയായിരുന്നു അതെങ്കിലും, അവിടെയാണ് ആ കലാകാരന്‍റെ അർപ്പണബോധം പ്രകടമായത്.

തന്‍റെ വീഴ്ച കണ്ട് സഹപ്രവർത്തകർ സഹായത്തിനായി എത്തുന്നതിന് മുൻപ് തന്നെ, നിലത്തുനിന്നും മിന്നൽ വേഗത്തിൽ എഴുന്നേറ്റ അദ്ദേഹം ഒട്ടും സമയം കളയാതെ വീണ്ടും ഫോട്ടോകൾ പകർത്തിത്തുടങ്ങി.

തനിക്ക് പറ്റിയ പരിക്കിനെക്കാളും തന്‍റെ കയ്യിലെ ഉപകരണത്തിന് സംഭവിച്ചേക്കാവുന്ന തകരാറിനെക്കാളും ഉപരിയായി, വധുവിന്‍റെ ആ പ്രധാന നിമിഷം മിസ് ആകരുത് എന്ന നിർബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

"അവളുടെ എൻട്രി സുഗമമായിരുന്നു, എന്‍റേത് അങ്ങനെയല്ല'എന്ന രസകരമായ ഒരു അടിക്കുറിപ്പോടെ അദ്ദേഹം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. തളരാത്ത ഈ അധ്വാനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വേദനയെ അവഗണിച്ചു കൊണ്ട് തന്‍റെ ജോലി കൃത്യമായി പൂർത്തിയാക്കാൻ ശ്രമിച്ച അദ്ദേഹത്തിന്‍റെ മനോഭാവത്തെ "യഥാർഥ പ്രൊഫഷണലിസം' എന്നാണ് പലരും വിശേഷിപ്പിച്ചത്.

നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കാൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ സ്വന്തം സുരക്ഷ പോലും നോക്കാതെ നടത്തുന്ന ഈ പോരാട്ടം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.

Latest News

Corehub Up