x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിംഹത്തിന്‍റെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പെൺകുട്ടി; മാതാപിതാക്കളുടെ അശ്രദ്ധയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ


Published: March 2, 2026 07:46 PM IST | Updated: March 2, 2026 07:46 PM IST

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒരു ഞെട്ടിക്കുന്ന ദൃശ്യമാണ് ചൈനയിലെ ഒരു മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

'ക്ലിപ്‌സ് യൂണിവേഴ്സ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിച്ച ഈ വീഡിയോയിൽ, ഒരു കൊച്ചു പെൺകുട്ടി സിംഹത്തിന്‍റെ കൂടിന് തൊട്ടടുത്ത് നിൽക്കുന്നതും വിശന്നു വലഞ്ഞ നിലയിലായിരുന്ന സിംഹം കുട്ടിയെ പിടികൂടാൻ ആഞ്ഞു ശ്രമിക്കുന്നതും കാണാം.

പെൺകുട്ടിയുടെ ജീവൻ അപകടത്തിലായ നിമിഷം, അവളുടെ രക്ഷാകർത്താവെന്ന് കരുതുന്ന ഒരാൾ വന്ന് കഠിനപ്രയത്നത്തിലൂടെ കുട്ടിയെ വലിച്ച് മാറ്റുകയായിരുന്നു.

കുട്ടി സുരക്ഷിതയായെങ്കിലും ഈ സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങൾ മാതാപിതാക്കളുടെ അശ്രദ്ധയിലേക്കും മൃഗശാലകളിലെ സുരക്ഷാ വീഴ്ചകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

ഈ അപകടത്തെ കേവലം ഒരു യാദൃശ്ചികതയായി കാണാൻ പലരും തയ്യാറല്ല. സാധാരണയായി ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ഇരകളോട് സഹതാപം തോന്നാറുണ്ടെങ്കിലും, ഇവിടെ ഭൂരിഭാഗം ആളുകളും കുറ്റപ്പെടുത്തുന്നത് കുട്ടിയുടെ കൂടെയുണ്ടായിരുന്ന മുതിർന്നവരെയാണ്.

സുരക്ഷാ വേലികൾ മറികടന്ന് കുഞ്ഞിനെ സിംഹത്തിന്‍റെ അത്രയും അടുത്ത് കൊണ്ടുപോയത് എന്തിനാണെന്നും, കുട്ടിയുടെ കൈ പിടിക്കാതെ ഇത്രയും വലിയ റിസ്ക് എടുത്തത് എന്തിനാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു.

വന്യമൃഗങ്ങളുടെ സ്വഭാവം പ്രവചനാതീതമാണെന്നിരിക്കെ, മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അശ്രദ്ധ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പലർക്കും.

മാതാപിതാക്കളെ വിമർശിക്കുന്നതിനോടൊപ്പം തന്നെ മൃഗശാലകളിലെ മൃഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾ ഉയരുന്നുണ്ട്.

വളരെ ചെറിയ കൂടുകളിൽ സിംഹങ്ങളെ അടച്ചിട്ടിരിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും, വേണ്ടത്ര ഭക്ഷണം നൽകാത്തതിനാലാണ് അവ ഇത്രയും അക്രമാസക്തരാകുന്നതെന്നും കമന്‍റുകൾ സൂചിപ്പിക്കുന്നു.

വിനോദത്തിനായി വന്യമൃഗങ്ങളെ തടവിലിടുന്ന ഇത്തരം കേന്ദ്രങ്ങൾ ബഹിഷ്കരിക്കണമെന്നും മൃഗശാലകളിലെ ശോചനീയാവസ്ഥയ്ക്ക് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ പേർ രംഗത്തെത്തി.

സാങ്കേതിക വിദ്യയും ലോകവും ഇത്രയേറെ പുരോഗമിക്കുമ്പോഴും ഇത്തരം പ്രാകൃതമായ വിനോദങ്ങൾ തുടരുന്നത് ലജ്ജാകരമാണെന്നും വീഡിയോയോട് പ്രതികരിച്ചവർ അഭിപ്രായപ്പെട്ടു.

Tags : ViralVideo TrendingNews BreakingNews SocialMediaViral MustWatch

Recent News

Corehub Up