Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nitin Gadkari

പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ഇനി ഭാവിയുണ്ടാകില്ല; ബദൽ ഇന്ധനങ്ങളിലേക്ക് മാറാൻ നിതിൻ ഗഡ്കരിയുടെ മുന്നറിയിപ്പ്

 

ന്യൂഡൽഹി: ഭാവിയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ബദൽ ഇന്ധനങ്ങളിലേക്ക് വാഹന നിർമാതാക്കൾ എത്രയും വേഗം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവ് 2025'-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിഎൻജി, എൽഎൻജി, ബയോ ഫ്യൂവലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലേക്ക് കമ്പനികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി രാജ്യത്തിന് വലിയ സാമ്പത്തിക ഭാരവും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഭാവിയിലെ ഇന്ധനം ഹൈഡ്രജനാണ്. രാജ്യത്തെ 10 പ്രധാന റൂട്ടുകളിൽ ഹൈഡ്രജൻ ട്രക്കുകളും ബസുകളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചു തുടങ്ങിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സ്, വോൾവോ, അശോക് ലെയ്‌ലൻഡ് തുടങ്ങിയ മുൻനിര കമ്പനികൾ ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ സുലഭമായി നിർമ്മിക്കാൻ കഴിയുന്ന എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകൾ വികസിപ്പിക്കാൻ നിർമാതാക്കൾ തയ്യാറാകണം.

ബസുകളുടെ ബോഡി നിർമ്മാണത്തിലും സുരക്ഷയിലും ഇനി സ്വയം സാക്ഷ്യപ്പെടുത്തൽ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിസിക്കൽ, വീഡിയോ പരിശോധനകൾക്ക് ശേഷം മാത്രമേ 'വാഹൻ' പോർട്ടലിൽ രജിസ്ട്രേഷൻ അനുവദിക്കൂ. ഗുണമേന്മയ്ക്കും സുരക്ഷയ്ക്കുമായിരിക്കണം കമ്പനികൾ മുൻഗണന നൽകേണ്ടത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 1.5 ലക്ഷം ഇലക്ട്രിക് ബസുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ നിലവിൽ പ്രതിവർഷം 70,000 ബസുകൾ നിർമ്മിക്കാനുള്ള ശേഷി മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ഈ വിടവ് നികത്താൻ നിർമ്മാതാക്കൾ കൂടുതൽ നിക്ഷേപം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 

National

വയനാട് തുരങ്കപാത : കേരളം സാന്പത്തികസഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനസർക്കാർ സാന്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.


ലോക്സഭയിൽ കെ. രാധാകൃഷ്ണന്‍റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളസർക്കാർ സ്വന്തം സാന്പത്തിക സ്രോതസ് ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. താമരശേരി ചുരം റോഡ് മെച്ചപ്പെടുത്തുന്നതിന് ഡിപിആർ തയാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയനാട് തുരങ്കപാത നിർമിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 2134 കോടി രൂപ പദ്ധതിക്കു ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. കൊങ്കണ്‍ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി.


കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്‌ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.

National

ഇനി പുതിയ സംവിധാനം; ടോളിന്‍റെ പേരിൽ ആരും തടയില്ല: നിതിൻ ഗഡ്കരി

ന്യൂഡൽഹി: ദേശീയ ഹൈവേകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഒരു വർഷത്തിനകം രാജ്യത്തു സാധ്യമാക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള ടോൾ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കിയാണ് പുതിയ സംവിധാനം വരികയെന്നു ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പത്തിടങ്ങളിൽ ഇതിനോടകം പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ടോൾ പിരിവിന്റെ പേരിൽ ആരും നിങ്ങളെ ഇനി തടയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.

അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയനുസരിച്ചു ദേശീയ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ദേശീയ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്ട്രോണിക് പേയ്മെന്‍റ് നടത്താൻ കഴിയുന്നത്.

വാഹനത്തിന്‍റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസ് ഐഡന്‍റിഫിക്കേഷൻ (ആർഎഫ്ഐഡി) അധിഷ്ഠിതമായ ഉപകരണത്തിലൂടെയാണ് ടോൾ പിരിവ് സാധ്യമാകുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെതന്നെ ഉപയോക്താവിന്‍റെ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്നു ടോൾ പേയ്‌മെന്‍റുകൾ സ്വയമേ നടത്താൻ ഈ ഉപകരണത്തിലൂടെ കഴിയുന്നു.

Latest News

Corehub Up