Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nominations

പദ്മ പുരസ്കാരം; ജൂലൈ 31 വരെ നാമനിർദേശം സമർപ്പിക്കാം

ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിച്ചുതുടങ്ങി. ജൂലൈ 31 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി.

രാഷ്‌ട്രീയ പുരസ്കാർ പോർട്ടൽ മുഖേന ഓണ്‍ലൈനായി മാത്രമേ നാമനിർദേശങ്ങൾ സ്വീകരിക്കുകയുള്ളൂ. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹികപ്രവർത്തനം, ശാസ്ത്രം, എൻജിനിയറിംഗ്, പൊതുകാര്യം, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ വിശിഷ്‌ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കുകയാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ പുരസ്കാരങ്ങളുടെ ലക്ഷ്യം.

പദ്മ പുരസ്കാരങ്ങളെ ജനകീയമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്‍റെ ഭാഗമായി സ്വയം നാമനിർദേശം ചെയ്യാനും പൗരന്മാർക്ക് ഇപ്പോൾ അവസരമുണ്ട്.

നാമനിർദേശങ്ങൾ സമർപ്പിക്കുന്പോൾ ബന്ധപ്പെട്ട വ്യക്തിയുടെ സേവനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പരമാവധി 800 വാക്കുകളിൽ കവിയാത്ത ലഘുവിവരണം പോർട്ടലിൽ നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലും പദ്മ അവാർഡ് പോർട്ടലിലും ലഭ്യമാണ്.

 

Movies

പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനി മോഹൻലാലിന് പകരം ആരുവരും? "അമ്മ’ തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു

മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ‌ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തെരഞ്ഞെടുക്കും. ഈ മാസം 24നാണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്‍റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.

മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.


Latest News

Corehub Up