Movies
ജനപ്രിയ നായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നേരിട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരാണ്.
അപ്പയുടെ ജീവിതം പുതിയൊരു ശൈലിയിൽ അവതരിപ്പിച്ച് തങ്ങളെ ബോധ്യപ്പെടുത്തിയത് വിനോദ് ഗുരുവായൂരാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതിയ തലമുറയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതം കൃത്യമായി എത്തിക്കാൻ ഈ തിരക്കഥയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"അപ്പയുമായി അടുത്ത ബന്ധമുള്ള നിരവധി ആളുകളിൽ നിന്ന് ശേഖരിച്ച, പൊതുജനങ്ങൾക്ക് അധികം അറിയാത്ത പല സുപ്രധാന സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ബയോപിക് തയ്യാറാക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കും.
എന്റെ മനസിൽ ചില സംവിധായകരുടെയും നടന്മാരുടെയും മുഖങ്ങളുണ്ട്, അവരെ പിന്നീട് സമീപിക്കും. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുക എന്നത് തന്റെ മാത്രമല്ല, ഓരോ മലയാളിയുടെയും അഭിലാഷമാണ്," ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: ജനപ്രിയ നായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നേരിട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരാണ്.
അപ്പയുടെ ജീവിതം പുതിയൊരു ശൈലിയിൽ അവതരിപ്പിച്ച് തങ്ങളെ ബോധ്യപ്പെടുത്തിയത് വിനോദ് ഗുരുവായൂരാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതിയ തലമുറയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതം കൃത്യമായി എത്തിക്കാൻ ഈ തിരക്കഥയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"അപ്പയുമായി അടുത്ത ബന്ധമുള്ള നിരവധി ആളുകളിൽ നിന്ന് ശേഖരിച്ച, പൊതുജനങ്ങൾക്ക് അധികം അറിയാത്ത പല സുപ്രധാന സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ബയോപിക് തയ്യാറാക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കും. എന്റെ മനസിൽ ചില സംവിധായകരുടെയും നടന്മാരുടെയും മുഖങ്ങളുണ്ട്, അവരെ പിന്നീട് സമീപിക്കും. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുക എന്നത് തന്റെ മാത്രമല്ല, ഓരോ മലയാളിയുടെയും അഭിലാഷമാണ്," ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. രാവിലെ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സ്പീക്കർ എത്തിയത്.
കാലഘട്ടത്തിന്റെ ഓർമ പുതുക്കലിനാണ് ഇവിടെ എത്തിയതെന്നും പുതിയ കാഴ്ചപ്പാടോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. 71 പുതുമുഖ എംഎല്‍എമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പരിഗണന നൽകുമെന്നും സ്പീക്കർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിയാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2011വരെയായിരുന്നു തന്റെ ജീവിതത്തിലെ സുവർണകാലം.
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയമങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകി. സിഎൽപിയിൽ വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് സതീശൻ ആവശ്യപ്പെട്ടു.
അധികാര പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തന്റെ തീരുമാനം. പിണറായി വിജയനെ കാണാൻ പോകുമെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിനോടുള്ള സ്നേഹം കാരണമാണ് വി.ഡി.സതീശന് പുതുപ്പള്ളി ഹൗസിൽ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി കസേര തർക്കത്തിനിടെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിനശിപ്പിച്ചത് സങ്കടകരമാണെന്ന് ടി. സിദ്ദിഖ് എംഎൽഎ. നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്ളക്സ് വികൃതമാക്കിയത് സങ്കടകരമാണ്. പരസ്പരമുള്ള ഇകഴ്ത്തലും ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി
വിഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. മുഖ്യമന്ത്രിപദം ഹൈക്കമാന്‍ഡ് തീരുമാനിക്കും.
സമൂഹമാധ്യമത്തിലും പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുകയാണ്. ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പരിധിവിടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയില്‍ വികൃതമാക്കി. ഇത് സങ്കടകരമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. ഒറ്റ തിരിഞ്ഞുള്ള ഇകഴ്ത്തലും അപമാനിക്കലും അടിയന്തരമായി അവസാനിപ്പിക്കണം. വി.ഡി. സതീശന് ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷവും ഇത് തുടരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യണം. അക്രമ-അധിക്ഷേപ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം. ഫ്ലക്സുകള്‍ വയ്ക്കുന്നതും നശിപ്പിക്കുന്നതുമല്ല മാനദണ്ഡമെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
District News
ഇടുക്കി: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ. പൗലോസ് ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കംകുറിച്ചു. കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മറിയാമ്മ ഉമ്മനെയും സന്ദര്‍ശിച്ചു. പിന്നീട് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, എന്എന്എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസില്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് പുളിക്കല്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷം സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ്, എസ്എന്‍ഡിപി മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന് തുടങ്ങിവരെയും മണ്ഡലത്തിലെ പ്രമുഖ നേതാക്കളെയും സന്ദര്‍ശിച്ചു.
പിന്നീട് പി.ജെ.ജോസഫ് എംഎല്‍എയുടെ ഭവനത്തില്‍ എത്തി അദ്ദേഹവുമായി ആശയവിനിമയം നടത്തി.
Kerala
പുതുപ്പള്ളി: ഉമ്മൻ ചാണ്ടി അന്ത്യവിശ്രമംകൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ സ്ഥാനാര്‍ഥികള്‍ തിരി തെളിച്ചു പ്രാര്‍ഥനയില്‍ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, ഷിബു തെക്കുംപുറം, തോമസ് ഉണ്ണിയാടന്, വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്, വിനു ജോബ്, ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികളെ ചാണ്ടി ഉമ്മന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ച് വിജയാശംസകള്‍ നേര്‍ന്നു.
ഉമ്മൻ ചാണ്ടിയുടെ സ്മരണകളുടെ കരുത്തില്‍ സംസ്ഥാനത്ത് യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും പങ്കെടുത്തു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളിയാണ് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്.
മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ കുടുംബത്തിൽ നിന്ന് രണ്ട് പേർ തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്കുണ്ടാകില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മറിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ച നടന്നിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്ററുകൾ പതിച്ചതിനെച്ചൊല്ലി വലിയ വിവാദം. സംഭവത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
എൽഡിഎഫ് നടത്തുന്ന ഒരു പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപവും പള്ളിയുടെ മതിലിലും പതിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
ലക്ഷക്കണക്കിന് ആളുകൾ ആദരവോടെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളിയിൽ ജനവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ എൽഡിഎഫ് ബോധപൂർവം ചെയ്യുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
എൽഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളായതിനാൽ, സഖ്യകക്ഷി നേതാവായ ജോസ് കെ. മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നും അതിക്രമിച്ചു കയറി പോസ്റ്റർ പതിച്ചുവെന്നും കാണിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
NRI
ന്യൂയോർക്ക്: മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഉമ്മൻ ചാണ്ടി ഭവനം പ്രോജക്ടിന്റെ ആദ്യത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് തിരുവനന്തപുരം ബാലരാമപുരത്ത് വച്ച് നടത്തി.
ന്യൂയോർക്കിലെ കുന്നുപറമ്പിൽ ആൻഡ്രൂസ് - ശോശാമ്മ ദമ്പതികളാണ് ആദ്യത്തെ ഭവനം സ്പോൺസർ ചെയ്തത്. ചാണ്ടി ഉമ്മൻ എംഎൽഎയും ഡോ. മരിയ ഉമ്മനുമാണ് ഈ ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.
Kerala
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്. എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെയെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. മരിച്ചുപോയ പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് തന്റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്. പ്രകോപനം ഉണ്ടാക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചുവെന്നും ഗണേഷ് പറഞ്ഞു. തന്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല.
കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്താണുള്ളത്.
തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കണം.
താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
District News
പത്തനംതിട്ട: സേവന മേഖലയിൽ മികവ് തെളിയിച്ചവർക്ക് സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് മറിയാമ്മ ഉമ്മൻചാണ്ടി അർഹയായി. 2500 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്.
18ന് ഉച്ചകഴിഞ്ഞ് രണ്ടിന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം സാന്ത്വനം ഡയറക്ടർ ഫാ. കെ. എസ്. ജോർജ് നിർവഹിക്കും. ഭവന നിർമാണ ഉദ്ഘാടനം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ഗീതാദേവി നിർവഹിക്കും.
സമൂഹത്തിലെ നിർധനരായ കാൻസർ, വൃക്ക രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സർവീസിൽ നിന്നും വിരമിച്ചവരും അഭ്യുദകാംക്ഷികളുമായ എതാനും പേർ ചേർന്ന് രൂപം നൽകിയ പ്രസ്ഥാനമാണ് സാൻ ജോർജിയൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് പോൾ റമ്പാനും സാന്ത്വന ചികിത്സാ പദ്ധതികൾക്ക് ഫാ. കെ. എസ്. ജോർജും നേതൃത്വം നൽകിവരുന്നു.
സാമൂഹിക സേവന മേലകളിലെ മികവിന് എല്ലാ വർഷവും സാൻജോർജിയൻ പുരസ്കാരവും നൽകുന്നുണ്ട്. സാമൂഹിക സേവന രംഗത്ത് കുടുംബമായി നൽകിവരുന്ന സേവനങ്ങൾ കണക്കിലെടുത്താണ് മറിയാമ്മ ഉമ്മൻ ചാണ്ടിക്ക് ഇക്കൊല്ലം പുരസ്കാരം നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജനറൽ സെക്രട്ടറി ജേക്കബ് കുറ്റിയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു "ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രീയ നേതാവാക്കിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ റോജി എം. ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാനുമായ ജെ. എസ്. അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും നടൻ മമ്മൂട്ടിയുടെ പിആർഒയുമായ റോബർട്ട് കുര്യാക്കോസ്, ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടി വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല അർഥത്തിലും അദ്ദേഹം തന്റെ ഗുരുവാണ്. കേരളത്തിലുള്ള പലർക്കും അദ്ദേഹം ഗുരുവാണ്. പ്രവൃത്തിയിലൂടെയാണ് ഉമ്മൻചാണ്ടി വഴി കാട്ടിയത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടി ജനങ്ങൾക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അടുത്ത് കണ്ടു. ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹമെന്നും രാഹുൽ പറഞ്ഞു.
ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തി. രാവിലെ പത്തിന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയ രാഹുൽ തുടർന്ന് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.
കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
Kerala
തിരുവനന്തപുരം: മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ രചിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥം /”വിസ്മയ തീരത്ത് ’ നാളെ രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രകാശനം ചെയ്യും.
മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, എം.എം. ഹസൻ, ബി. അശോക് ഐഎഎസ്, എം. രഞ്ജിത് എന്നിവർ പ്രസംഗിക്കും. പ്രസാദ് കുറ്റിക്കോട് (ഡിസി ബുക്സ്) സ്വാഗതവും പി.ടി. ചാക്കോ നന്ദിയും പറയും.
2004 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി.ടി. ചാക്കോയുടെ അനുഭവകുറിപ്പുകളാണ് ഉള്ളടക്കം. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പി.ടി. ചാക്കോയുടെ ആറാമത്തെ പുസ്തകമാണിത്. മൂന്നു കുഞ്ഞൂഞ്ഞു കഥകൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
NRI
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ആചരണവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ വെള്ളിയാഴ്ച നടക്കും. വൈകുന്നേരം എട്ട് മുതൽ10 വരെ ഹോളിവെൽ ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
കോൺഗ്രസ് അനുഭാവികളും ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സുജു കെ. ഡാനിയേൽ, സിബി തോമസ്, ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഐഒസി ദേശീയ നേതാക്കളായ സുജു കെ. ഡാനിയേൽ, സുരാജ് കൃഷ്ണൻ, വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ, റാണി സുനിൽ, സിബി ജോൺ, കൊച്ചുമോൻ പീറ്റർ, ജെബിറ്റി, ബിജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകും.
തുടർന്ന് നടക്കുന്ന പ്രാർഥനാ യജ്ഞത്തിന് ബിജുമോൻ മണലേൽ (വിമുക്ത ഭടൻ), ജോൺ തോമസ് എന്നിവർ നേതൃത്വം നൽകും. തുടർന്ന് പുഷ്പാർച്ചന നടത്തും.