Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy

Kottayam

പള്ളിക്കായലിലെ നെല്ല് 12 കിലോ കിഴിവിൽ ഇന്നുമുതൽ സംഭരിക്കും

കുമരകം: പടിഞ്ഞാറെ പള്ളിക്കായലിലെ നെല്ല് ക്വിന്‍റലിന് 12 കിലോ കിഴിവിൽ ഇന്നുമുതൽ സംഭരിച്ചു തുടങ്ങും. കൊയ്തുകൂട്ടിയിട്ട് 20 ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടത്തിയിരുന്നില്ല. ഇന്നലെ കർഷകർ പാഡി മാർക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചതിനെത്തുടർന്നാണ് ധാരണയായത്.

പാടത്തിന്‍റെ പുറംബണ്ടിൽ ദിവസങ്ങളായി സൂക്ഷിച്ചിരുന്ന നെല്ല് 17 കിലോ കിഴിവ് നൽകിയാലേ സംഭരിക്കൂവെന്ന നിലപാടിലാണ് മില്ലുടമകളെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
അയൽപാടങ്ങളിലെ നെല്ല് മൂന്നു മുതൽ ആറു കിലോവരെ കിഴിവിലാണ് സംഭരിച്ചതെന്നു കർഷകർ ചൂണ്ടിക്കാട്ടി. നെല്ല് സംഭരണം വൈകിയതിനെത്തുടർന്ന് മനസില്ലാമനസോടെയാണ് 12 കിലോ കിഴിവ് നൽകാൻ കർഷകർ തീരുമാനിച്ചത്.

നെല്ലു സംഭരണത്തിൽ കർഷകരെ സഹായിക്കേണ്ട പാഡി മാർക്കറ്റിംഗ് ഓഫീസർ കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്നതാണ് തങ്ങൾ ചൂഷണത്തിന് വിധേയരാകാൻ കാരണമെന്ന് അവർ ആരോപിച്ചു.

17 ശതമാനംവരെ ഈർപ്പമുള്ള നെല്ല് കിഴിവില്ലാതെ സംഭരിക്കണമെന്നാണ് സർക്കാർ നിർദേശം. പള്ളിക്കായലിലെ നെല്ലിന്‍റെ ഈർപ്പം കേവലം 14.5 ശതമാനം മാത്രമാണ്. ഭാരമില്ലാത്ത പതിരിന്‍റെ പേരിലാണ് ഭീമമായ കിഴിവു ചോദിക്കുന്നതെന്ന് കർഷകർ പറയുന്നു.

പള്ളിക്കായലിലെ 30 കർഷകരോട് എന്തിനാണീ ക്രൂരതയെന്നാണ് 56 ഏക്കറുള്ള പാടശേഖരത്തിന്‍റെ സെക്രട്ടറി ജെയ്സൺ തോമസ് കണ്ടങ്കരിയും പ്രസിഡന്‍റ് കെ.വി. മാത്യു കുമ്പളന്ത്രയും ചോദിക്കുന്നത്.

District News

പാണ്ടന്‍കരി-രാമന്‍കരി പാടശേഖരത്തില്‍ മടവീഴ്ച‌

മാഞ്ഞൂര്‍: പാണ്ടന്‍കരി-രാമന്‍കരി പാടശേഖരത്തില്‍ മടവീഴ്ച. കർഷകര്‍ പ്രതിസന്ധിയില്‍. മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് പാണ്ടന്‍കരി-രാമന്‍കരി പാടശേഖരം. കളമ്പുകാട്-നീണ്ടൂര്‍ തോട്ടില്‍ ചെറുകോട്ടില്‍ കടവിനു സമീപമാണ് ഇന്നലെ രാവിലെ പത്തോടെ മടവീണത്.

പുഞ്ചകൃഷിക്കായി പാടശേഖരം ഒരുക്കിയിട്ടിരിക്കുകയായിരുന്നു. നവംബര്‍ ഒന്നിനാണ് വിതയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. മടവീഴ്യുണ്ടായതോടെ വിത ആരംഭിക്കുന്നത് പ്രതിസന്ധിയിലായി.

സമയത്ത് വിത ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊയ്ത്തിന്‍റെ സമയത്തും മറ്റു പ്രതിസന്ധികളുണ്ടാകും. മടവീഴ്ച പരിഹരിക്കുന്നതിന് അടിയന്തരമായി കൃഷിവകുപ്പ് സഹായം നല്‍കണമെന്ന് പാണ്ടന്‍കരി-രാമന്‍കരി പാടശേഖരസമിതി സെക്രട്ടറി അബ്രാഹം സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

District News

അനധികൃതമായി പാടം നികത്തി; പത്തു കുടുംബങ്ങൾ വെള്ളത്തിലായി

ചെമ്പ്: ചെമ്പ് പഞ്ചായത്ത് ഒൻപതാം വാർഡിൽ തേരാറ്റുപുഴ ഭാഗത്ത് സ്വകാര്യവ്യക്തി പാടം അനധികൃതമായിമണ്ണിട്ട് നികത്തിയതിനെത്തുടർന്ന് പത്തു കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലായി.

മിച്ചഭൂമി പതിച്ചു കിട്ടിയ പത്തു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ചെറിയ മഴ പെയ്താൽപോലും വീടും പരിസരവും വെള്ളത്തിൽ മുങ്ങുകയാണ്. കൃഷിഭവൻ,പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ അനുമതിയില്ലാതെയാണ് പാടം നികത്തിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

വെള്ളക്കെട്ട് നീക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ മേഖലാ സെക്രട്ടറി കെ.ജി. അശോക് കുമാർ ആവശ്യപ്പെട്ടു.

Latest News

Corehub Up