കടുത്തുരുത്തി: കടുത്തുരുത്തി കൃഷിഭവന് പരിധിയിലെ മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിലെ 250 ഏക്കറിൽ 70 കൃഷിക്കാര്‍ കെയ്തുകൂട്ടിയ നെല്ല് സംഭരിക്കാന്‍ നടപടിയാകാത്തതില്‍ വ്യാപക പ്രതിഷേധം.
പാടത്തും വരമ്പത്തുമായി കുട്ടിയിരിക്കുന്ന 350 ടണ്ണോളം നെല്ലാണ് കര്‍ഷകര്‍ പടുത ഉപയോഗിച്ചു മൂടി സംരക്ഷിക്കുന്നത്. അധികൃതരുടെ അവഗണന അവസാനിപ്പിച്ചു നെല്‍കര്‍ഷകരോട് നീതിപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ.എന്‍. വാസന് ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തിനുള്ളില്‍ നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി ശക്തമായ സമരത്തിന് കര്‍ഷകമോര്‍ച്ച നേതൃത്വം നല്‍കും.
പാഡി ഓഫീസറും മില്ലുകാരുടെ ഏജന്‍സികളും തമ്മില്‍ ഒത്തുകളിച്ച് നെല്ലിന് ആവശ്യത്തില്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ട് കര്‍ഷകരെ വഞ്ചിക്കുന്ന നടപടി അനുവദിക്കാനാവില്ല.
ഇത്തരം കര്‍ഷകദ്രോഹ നിലപാട് സ്വീകരിക്കുന്ന മില്ലുകളെ കരിന്പട്ടികയില്പ്പെടുത്താന് സര്‍ക്കാര്‍ തയാറകണം. വിവിധ സ്ഥലങ്ങളിലായി കൂട്ടിയിട്ട നെല്ല് ബിജെപി സംസ്ഥാന സമിതിയംഗം കെ. ഗുപ്തന്, ഷണ്മുഖദാസ് കോരിക്കല്‍, രമേശന് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.