Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy

Alappuzha

നെല്ലുസംഭരണം വേഗത്തിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കർഷകർക്ക് കൃത്യമായി വില നൽകണം

ആലപ്പുഴ: കൃത്യസമയത്ത് നെല്ല് സംഭരിക്കാനും കൃത്യമായി വില നൽകാനും സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വി. ഗീത സപ്ലൈകോ എംഡിക്ക് നിർദേശം നൽകി. കർഷകരുടെയും സമൂഹത്തിന്‍റെയും നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഉത്തരവിൽ പറഞ്ഞു. കൃഷിയെ തകർച്ചയുടെ വക്കിൽനിന്നു രക്ഷിക്കാൻ സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

നെല്ല് സംഭരിക്കുന്ന സർക്കാരും വില നൽകുന്ന ബാങ്കുകളും ഗൂഢാലോചന നടത്തി നെല്ലിന്‍റെ വിലയായി നൽകുന്ന തുക വായ്പയായി രേഖപ്പെടുത്തി കർഷകരെകൊണ്ട് പ്രോമിസറി നോട്ടിൽ ഒപ്പിടുവിക്കുന്നുവെന്ന പരാതിയിലാണ് നടപടി.

നെല്ലുസംഭരണത്തിന്‍റെ ചുമതല ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനാണെന്നും വിശദാംശങ്ങൾ കൃഷിവകുപ്പിൽ ലഭ്യമല്ലെന്നും കൃഷി ഓഫീസർ പറഞ്ഞു.

കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില കൃത്യസമയത്ത് നൽകാത്തതു കാരണമാണ് കർഷകർക്ക് നെല്ലിന്‍റെ വില നൽകുന്നതിന് സപ്ലൈകോ പിആർഎസ് വായ്പാ പദ്ധതി തുടങ്ങിയതെന്ന് സപ്ലൈകോ കമ്മീഷനെ അറിയിച്ചു. ഇതിനായി വിവിധ ബാങ്കുകളുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കർഷകർക്ക് നൽകുന്ന തുകയുടെ മുതലും പലിശയും സപ്ലൈകോ അടയ്ക്കും. അതിനാൽ കർഷകർക്ക് ബാധ്യതയില്ല. കർഷകർക്ക് കൃത്യസമയത്ത് സംഭരണവില നൽകാനാണ് ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയത്.

ആലപ്പുഴ ഐക്യ കർഷക സംഘം വൈസ് പ്രസിഡന്‍റ് പി.എൻ. നെടുവേലി സമർപ്പിച്ച പരാതിയിലാണ് നടപടി.

District News

പാണ്ടന്‍കരി-രാമന്‍കരി പാടശേഖരത്തില്‍ മടവീഴ്ച‌

മാഞ്ഞൂര്‍: പാണ്ടന്‍കരി-രാമന്‍കരി പാടശേഖരത്തില്‍ മടവീഴ്ച. കർഷകര്‍ പ്രതിസന്ധിയില്‍. മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് പാണ്ടന്‍കരി-രാമന്‍കരി പാടശേഖരം. കളമ്പുകാട്-നീണ്ടൂര്‍ തോട്ടില്‍ ചെറുകോട്ടില്‍ കടവിനു സമീപമാണ് ഇന്നലെ രാവിലെ പത്തോടെ മടവീണത്.

പുഞ്ചകൃഷിക്കായി പാടശേഖരം ഒരുക്കിയിട്ടിരിക്കുകയായിരുന്നു. നവംബര്‍ ഒന്നിനാണ് വിതയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. മടവീഴ്യുണ്ടായതോടെ വിത ആരംഭിക്കുന്നത് പ്രതിസന്ധിയിലായി.

സമയത്ത് വിത ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊയ്ത്തിന്‍റെ സമയത്തും മറ്റു പ്രതിസന്ധികളുണ്ടാകും. മടവീഴ്ച പരിഹരിക്കുന്നതിന് അടിയന്തരമായി കൃഷിവകുപ്പ് സഹായം നല്‍കണമെന്ന് പാണ്ടന്‍കരി-രാമന്‍കരി പാടശേഖരസമിതി സെക്രട്ടറി അബ്രാഹം സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

District News

അനധികൃതമായി പാടം നികത്തി; പത്തു കുടുംബങ്ങൾ വെള്ളത്തിലായി

ചെമ്പ്: ചെമ്പ് പഞ്ചായത്ത് ഒൻപതാം വാർഡിൽ തേരാറ്റുപുഴ ഭാഗത്ത് സ്വകാര്യവ്യക്തി പാടം അനധികൃതമായിമണ്ണിട്ട് നികത്തിയതിനെത്തുടർന്ന് പത്തു കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലായി.

മിച്ചഭൂമി പതിച്ചു കിട്ടിയ പത്തു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ചെറിയ മഴ പെയ്താൽപോലും വീടും പരിസരവും വെള്ളത്തിൽ മുങ്ങുകയാണ്. കൃഷിഭവൻ,പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ അനുമതിയില്ലാതെയാണ് പാടം നികത്തിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

വെള്ളക്കെട്ട് നീക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ മേഖലാ സെക്രട്ടറി കെ.ജി. അശോക് കുമാർ ആവശ്യപ്പെട്ടു.

Latest News

Corehub Up