x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊതുവിതരണ, നെല്ല്‌സംഭരണത്തില്‍ മികച്ച മാതൃകകള്‍ വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്

വെബ്ഡെസ്ക്
Published: July 23, 2026 11:55 PM IST | Updated: July 23, 2026 11:55 PM IST

മന്ത്രി അനൂപ് ജേക്കബ്

വിജയവാഡ (ആന്ധ്രാപ്രദേശ്): പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്‌ സംഭരണത്തില്‍ രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്.

പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്‌സംഭരണ വിഷയങ്ങളില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി നാദെന്‍ഡ്‌ല മനോഹറുമായി ചര്‍ച്ച നടത്തി.

വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കര്‍ഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) അരി മില്ലും സന്ദര്‍ശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെതന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘം ആന്ധ്രയിലെത്തിയത്.

നെല്ല് സംഭരണ- വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവര്‍ത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്‌കരണ സംവിധാനങ്ങള്‍, സംഭരണശാലകളുടെ പ്രവര്‍ത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കര്‍ഷക സേവാ കേന്ദ്രങ്ങളുടെ (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) പ്രവര്‍ത്തനരീതി എന്നിവ സംഘം വിലയിരുത്തി.

കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദര്‍ശിച്ച് നെല്ല് സംസ്‌കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസിലാക്കി മാതൃകാപരമെങ്കില്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. സപ്ലൈകോ സ്വന്തമായി അരിമില്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

കേരളത്തില്‍ നെല്ല് സംഭരണം ആരംഭിച്ച 2005-06 കാലഘട്ടത്തില്‍ ആന്ധ്രയിലെ രീതി മനസിലാക്കാനായി സപ്ലൈകോ സംഘം സന്ദര്‍ശിച്ചിരുന്നു.നിലവില്‍ ആന്ധ്രയില്‍ കര്‍ഷകനു ഒരുകിലോ നെല്ലിനു 24 രൂപ നല്‍കുമ്പോള്‍, കേരളത്തില്‍ 30.12 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസും നല്‍കുന്നു.

ആന്ധ്രയിലാകട്ടെ, കേന്ദ്രബോണസ് മാത്രമാണുള്ളത്. നല്ല ആശയങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ സപ്ലൈകോ എംഡിയോടു മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. 

Tags : Minister AnoopJacob Paddy Shortage Public Distribution

Recent News

Corehub Up