x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിക്സ് ഉച്ചകോടി: ഭീകരവാദത്തെ അപലപിച്ച് ‘ന്യൂഡൽഹി പ്രഖ്യാപനം’

സീനോ സാജു
Published: September 13, 2026 02:32 AM IST | Updated: September 13, 2026 02:32 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയും ഭീകരവാദത്തെ ശക്തമായി അപലപിച്ചും ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രമേയത്തിന് ഐകകണ്ഠ്യേന അംഗീകാരം.

‘ന്യൂഡൽഹി പ്രഖ്യാപനം’ എന്ന പേരിൽ പുറത്തിറക്കിയ 45 പേജുള്ള പ്രമേയത്തിൽ 140 പ്രധാന പോയിന്‍റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യുഎൻ സുരക്ഷാകൗൺസിലിൽ സമഗ്രമായ പരിഷ്കാരം അനിവാര്യമാണെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഭീകരവാദത്തിനെതിരേ കർശന നിലപാട്

ഏതൊരു തരത്തിലുള്ള ഭീകരപ്രവർത്തനവും തീർത്തും കുറ്റകരവും നീതീകരിക്കാനാകാത്തതുമാണെന്ന് പ്രഖ്യാപനം വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തെ പാക്കിസ്ഥാന്‍റെ പേരെടുത്തു പറയാതെ പ്രമേയത്തിൽ അപലപിച്ചു.

തീവ്രവാദം ഏതെങ്കിലും ഒരു മതവുമായോ ദേശീയതയുമായോ സംസ്കാരവുമായോ വംശീയ ഗ്രൂപ്പുകളുമായോ ബന്ധപ്പെട്ടതല്ലെന്നു വ്യക്തമാക്കിയ അംഗരാജ്യങ്ങൾ, ഭീകരവാദത്തെ അതിന്‍റെ എല്ലാ രൂപങ്ങളിലും ചെറുത്തുതോൽപ്പിക്കുമെന്ന പ്രതിജ്ഞ ആവർത്തിച്ചു.

പശ്ചിമേഷ്യൻ സംഘർഷവും ഗാസാ പ്രതിസന്ധിയും

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉച്ചകോടിയിൽ, പശ്ചിമേഷ്യയിലെ വഷളാകുന്ന സാഹചര്യങ്ങളിൽ രാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി.

പലസ്തീന് ഐക്യരാഷ്‌ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്ന് ബ്രിക്സ് ആവശ്യപ്പെട്ടു. 2025 ഒക്‌ടോബറിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടും ഗാസയിൽ അക്രമങ്ങൾ തുടരുന്നതിൽ പ്രമേയം ആശങ്ക രേഖപ്പെടുത്തി.

പശ്ചിമേഷ്യൻ പ്രശ്നത്തിന് ദ്വിരാഷ്‌ട്ര സിദ്ധാന്തമാണു ശാശ്വത പരിഹാരം. പലസ്തീൻ ജനതയുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിച്ചുകൊണ്ട് സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമാണു പരിഹാരം കണ്ടെത്തേണ്ടത്.

അധിനിവേശ ജറുസലെമിന്‍റെ ചരിത്രപരവും നിയമപരവുമായ പദവി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളെ പ്രമേയം തള്ളിക്കളഞ്ഞു. നഗരത്തിലെ പുണ്യസ്ഥലങ്ങളുടെയും മതകേന്ദ്രങ്ങളുടെയും വിശുദ്ധിക്കും മതചടങ്ങുകൾ തടസമില്ലാതെ നടത്തുന്നതിനും പൂർണ ബഹുമാനം കൊടുക്കണമെന്ന് ന്യൂഡൽഹി പ്രഖ്യാപനത്തിൽ പറയുന്നു.

യുഎന്നിൽ സമഗ്ര പരിഷ്കരണം വേണം

യുഎൻ സുരക്ഷാ കൗൺസിൽ കൂടുതൽ ജനാധിപത്യപരവും കാര്യക്ഷമവുമാക്കാൻ സമഗ്രമായ പരിഷ്കാരങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ന്യൂഡൽഹി പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഐക്യരാഷ്‌ട്രസഭയുടെ ചരിത്രത്തിൽ ഇതുവരെ ഒരു സ്ത്രീ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയിട്ടില്ലെന്ന കാര്യം പ്രമേയം ചൂണ്ടിക്കാട്ടി.

 

Tags : BRICSSummit NewDelhiDeclaration Condemns Terrorism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up