ബി.ബി. ഗോപകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു
കൊല്ലം: സിപിഎം നേതാവ് എ.കെ. ബാലൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ച അതീവ ഗൗരവമുള്ളതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ. മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്നും ഗോപകുമാർ പറഞ്ഞു.
ചർച്ചയ്ക്ക് പിന്നിൽ കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ബി.ബി. ഗോപകുമാർ ആരോപിച്ചു. പിണറായിയുടെ അടുത്ത വിശ്വസ്തനും എല്ലാ ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കുന്ന ആളുമാണ് എ.കെ. ബാലൻ. പിണറായിയുടെ ദൂതനായിട്ടാണോ ബാലൻ മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയമുണ്ടെന്നും ഗോപകുമാർ പറഞ്ഞു.
ഇഡി അന്വേഷണം നടത്തിയ കേസിൽ എന്തുകൊണ്ട് ഇവിടെ കേസെടുക്കുന്നില്ലെന്നും ബിജെപി എംഎൽഎ ചോദിച്ചു. എൽഡിഎഫും യുഡിഎഫും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയാണ്. അഴിമതിയിൽ പരസ്പരം സഹായിക്കുന്ന സമീപനമാണ് തുടരുന്നതെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.
Tags : AKBalan ChiefMinister VDSatheesan BJP PinarayiVijayan BBGopakumar