Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salaries

പരാതികൾ തിരിച്ചയച്ച സംഭവം; ‘സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കണം’

ആലുവ: കാവൽ മന്ത്രിസഭയുടെ സമയത്ത് രജിസ്ട്രേഡ് കത്തുകളടക്കം പൊതുജനങ്ങളുടെ പരാതികൾ തിരിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി പൊതുഭരണ വകുപ്പ്.

2026 മേയ് നാലുമുതൽ കാവൽ മന്ത്രിസഭയുടെ പ്രവർത്തനം പൂർണമായും പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്‍റെ ഭാഗമായി അവസാനിപ്പിക്കുന്നതിന്‍റെ തിരക്കിലായിരിക്കാം ഓഫീസ് തപാൽ കൈപ്പറ്റാതിരുന്നതെന്നാണ് പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നത്.

പ്രവർത്തനം നിർത്തിയതായി കാണിച്ചാണ് കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തുകൾ കൈപ്പറ്റാതെ തിരിച്ചയച്ചത്. ഇതിനെതിരേ ചീഫ് സെക്രട്ടറിക്ക് പൊതുപ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം.

തൃശൂർ സ്വദേശി മുഹമ്മദ് അഷ്‌റഫിന്‍റെ ഭാര്യ ഷഫ്‌ന അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് അയച്ച രജിസ്ട്രേഡ് കത്തുകൾ, ഓഫീസ്‌ പ്രവർത്തിക്കുന്നില്ലെന്നു കാണിച്ചാണ് തിരിച്ചയച്ചത്. എന്നാൽ, അതേ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജീവനക്കാർ ജോലി ചെയ്തതായി കാണിച്ച് ആനുകൂല്യം നേടിയതടക്കം പരിശോധിക്കണമെന്ന് അഡ്വ. കുളത്തൂർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പിണറായി വിജയനെ ഗവർണർ കാവൽ മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച കത്തുകൾ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൈപ്പറ്റാത്തതിനെത്തുടർന്നാണ് തപാൽ വകുപ്പ് തിരിച്ചയച്ചത്. ഇതിനെതിരേയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.

District News

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ശന്പളം മുടങ്ങിയിട്ട് മൂന്നു മാസം

ഉപ്പുതറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നു മാസമായി കൂലി കിട്ടുന്നില്ല. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് ഇതിന് കാരണം.ഒക്ടോബർ പകുതിയിലാണ് അവസാനമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ കൂലി കിട്ടിയത്. പിന്നീടുള്ള 30 പണിയുടെ കൂലിയാണ് തൊഴിലാളികൾക്ക് കിട്ടാനുള്ളത്.

മേറ്റ് മാർക്ക് 50 ദിവസത്തെ അലവൻസും കിട്ടാനുണ്ട്. എല്ലാ പഞ്ചായത്തുകളും തൊഴിലാളികൾ ചെയ്ത പണികളുടെ രേഖകൾ കൃത്യസമത്ത് ജില്ലയുടെ ചുമതലയുള്ള ജോയിന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഖേന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്.

ഒരു വർഷം മുൻപുവരെ ഓരോ മസ്റ്ററോളിലും ഏഴുദിവസത്തിനകം തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടിൽ കിട്ടിയിരുന്നു. എന്നാൽ, മൂന്ന് മസ്റ്ററോളിന്‍റെ പണിയുടെ കൂലിയാണ് ഇപ്പോൾ ലഭിക്കാതിരിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് തൊഴിലുറപ്പ് പണിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്. കേന്ദ്ര ഫണ്ട് കിട്ടിയാലേ തൊഴിലാളികൾക്കും മേറ്റ് മാർക്കും കൂലി കിട്ടുകയുള്ളു. വൈകാതെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി ജില്ല ജോയിന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സാജൻ സെബാസ്റ്റ്യൻ അറിയിച്ചു.

Kerala

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കൈപ്പറ്റാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്തുള്ള കാലയളവില്‍ ഓണറേറിയം കൈപ്പറ്റുന്നതിനൊപ്പം അധ്യാപകനെന്ന നിലയിലും ശമ്പളം കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി.

കോഴിക്കോട് നരിക്കുനി എഎംഎല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് വി. ഖദീജയ്ക്ക് ഒരേ സമയം രണ്ട് പ്രതിഫലവും അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റീസ് അനില്‍.കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

2010 നവംബര്‍ എട്ടു മുതല്‍ 2012 നവംബര്‍ 21 വരെ ഖദീജ മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചുമതല വഹിച്ചിരുന്നു. ഈ കാലയളവിൽ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നെങ്കിലും പ്രസിഡന്‍റ് എന്ന നിലയിലുള്ള ഓണറേറിയത്തിനൊപ്പം അധ്യാപിക എന്ന നിലയിലുള്ള ശമ്പളവും അവകാശപ്പെട്ടു.

എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി 2008 മാര്‍ച്ച് 15ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. ഈ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഖദീജയ്ക്ക് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Latest News

Corehub Up