Movies
ലതയും ആശയും അവശേഷിപ്പിച്ച ആലാപന നിധിശേഖരംശ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അധ്യായത്തിനു തിരശീല വീഴുകയാണ്.
മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം ആശ വെട്ടിത്തെളിച്ച പാതയില്‍ എന്നും പ്രകാശമായും നിഴലായും കൂടെയുണ്ടായിരുന്നത് സഹോദരി ലത മങ്കേഷ്കര്‍ ആയിരുന്നു.
വിധി വൈപരീത്യമെന്നു പറയട്ടെ, ഇരുവരും ഈ ലോകത്തോടു വിടപറഞ്ഞത് 92-ാം വയസിലാണെന്നതും, ഞായറാഴ്ച ദിനത്തിലാണെന്നതും ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ ഒരു യാദൃശ്ചികതയാണ്.
ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആശയും ലതയും തമ്മിലുള്ള ബന്ധം. പ്രൊഫഷണല്‍ ശത്രുതയും വ്യക്തിപരമായ പിണക്കങ്ങളും മുതല്‍ പരസ്പര ബഹുമാനവും അങ്ങേയറ്റത്തെ സ്നേഹവും വരെ ആ ബന്ധത്തില്‍ ഇഴചേര്‍ന്നുനിന്നു.
ലതയുടെ പേഴ്സണല്‍ സെക്രട്ടറി ഗണപത്റാവു ഭോസ്ലെയുമായുള്ള ആശയുടെ വിവാഹത്തെത്തുടര്‍ന്ന് ഇരുവരും ദീര്‍ഘകാലം ഇരുവരും സംസാരിക്കുക പോലുമുണ്ടായില്ല. (ആശയുടെ ഈ വിവാഹബന്ധം പതിനൊന്നുവര്‍ഷത്തോളം നീണ്ടുനിന്നു. പിന്നീട് 1980-ല്‍ അവര്‍ വിഖ്യാത സംഗീതസംവിധായകന് ആര്.ഡി. ബര്‍മനെ വിവാഹം കഴിച്ചു.)
എന്നാല്‍ ഈ പിണക്കങ്ങളെല്ലാം മറന്നു പില്ക്കാലത്ത് അവര്‍ ഒന്നിച്ചു. മുംബൈയിലെ പെഡര്‍ റോഡ് ഫ്ളൈഓവര്‍ വിഷയത്തില്‍ ലതയുടെ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആശ, സഹോദരിക്കു താങ്ങായി നിലകൊണ്ടത് ഇരുവരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിന്റെ തെളിവായിരുന്നു.
ലത എന്ന വന്മരത്തിനു താഴെ പലപ്പോഴും താന്‍ നിഴലായി കണക്കാക്കപ്പെട്ടുവെന്ന് ആശ തുറന്നു സമ്മതിച്ചിട്ടുണ്ട്. ചലച്ചിത്രലോകം തുടക്കകാലത്ത് തന്നെ അവഗണിച്ചതായും അവര്‍ പറഞ്ഞിരുന്നു. ലതയുടെ ശൈലിയില്‍നിന്നു വ്യത്യസ്തമായി തന്റേതായ ഇടം കണ്ടെത്താന്‍ ആശ നിരന്തരം പരിശ്രമിച്ചു.
പോപ്പ്, ഗസല്‍, ഭജന്‍, ഖവ്വലി, നാടന്‍ പാട്ടുകള്‍ തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും തന്റെ കൈമുദ്ര പതിപ്പിക്കാന്‍ ആശയെ പ്രേരിപ്പിച്ചത് ഈ പോരാട്ടവീര്യമായിരുന്നു. ലതയെ മെലഡിയുടെ രാജ്ഞി എന്ന് വിളിക്കുമ്പോള്‍, ആശയെ സംഗീതലോകം ആദരിക്കുന്നത് അവരുടെ അപാരമായ വൈവിധ്യമാണ്.
തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന വാര്‍ത്തകളെ ലത മങ്കേഷ്കര്‍ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. ആശ പാടുന്നത് പോലെ, പിയാ തൂ അബ് തോ ആജാ, ചുരാ ലിയാ ഹേ തുംനേ പോലുള്ള പാട്ടുകള്‍ പാടാന്‍ എനിക്ക് കഴിയില്ല- എന്ന് ലത ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.
തങ്ങള്‍ രണ്ടുപേര്‍ക്കും സിനിമയില്‍ വ്യക്തമായ ഇടമുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഇരുവരും ചേര്‍ന്ന് ആലപിച്ച മേ ചലി മേ ചലി, മന് ക്യൂന്‍ ബെഹ്കാ രേ ബെഹ്കാ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകർക്കു പ്രിയപ്പെട്ടതാണ്.
ഭാരതീയ സംഗീതത്തിന്റെ സുവര്‍ണ കാലഘട്ടം ഈ സഹോദരിമാരിലൂടെയാണു കടന്നുപോയത്. ഇരുവരും ഓര്‍മയാകുമ്പോള്‍, അവര്‍ അനശ്വരമാക്കിയ ഗാനങ്ങള്‍ വരുംതലമുറകള്‍ക്കു വലിയൊരു ആലാപന നിധിശേഖരമായി അവശേഷിക്കുന്നു.
Kerala
നെടുമങ്ങാട്: വയോധികയെ വീട്ടിൽ കയറി ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്ന അരുൺ ഭവനിൽ സെബാസ്റ്റ്യൻ(60)ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ പ്രതി മദ്യലഹരിയിൽ രാത്രി 10.30ന് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഹാൾമുറിയിൽ ഇരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച കൂട്ടുകിടക്കാൻ വന്ന സഹോദരിയെയും ആക്രമിച്ചു.
ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തിയപ്പോൾ പ്രതി അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ലക്നോ: ഉത്തർപ്രദേശിൽ സഹോദരി കാമുകനൊപ്പം ഒളിച്ചോടിയതിനെ ചൊല്ലിയുള്ള പരിഹാസം അതിരുവിട്ടപ്പോൾ യുവാവ് അയൽവാസികളായ ദമ്പതിമാരെ വെടിവച്ചു കൊന്നു. മെയിൻപുരിയിലാണ് സംഭവം.
സംഭവത്തിൽ ആനന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദിന്റെ സഹോദരി ഇതര മതസ്ഥനായ യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതേ ചൊല്ലി അയൽവാസിയായ മഹേഷ് ചന്ദ്രയും ഭാര്യയും ആനന്ദിനെ പതിവായി കളിയാക്കാറുണ്ടായിരുന്നു.
ഇതിൽ കലിപൂണ്ട ആനന്ദ്, മഹേഷ് ചന്ദ്രയുടെ ബന്ധുവിന്റെ മരുമകൻ അർജുനെ കൂട്ടുപിടിച്ച് മഹേഷ് ചന്ദ്രയെയും ഭാര്യയെയും കൊന്ന് വീട് കൊള്ളയടിക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 18നാണ് മഹേഷ് ചന്ദ്രയുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹാവശ്യത്തിനായി വാങ്ങിയ സ്വർണം കൊള്ളയടിക്കാനാണ് ഇവർ പദ്ധതിയിട്ടത്.
ആനന്ദും അർജുനും മഹേഷ് ചന്ദ്രയെയും ഭാര്യ അനിതയെയും വെടിവച്ചു കൊന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് ഇരുവരും കടന്നുകളഞ്ഞു. കൈയിലുണ്ടായിരുന്ന ഫ്ളാഷ് ലൈറ്റ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് ഇരുവരും പോയത്. ഫ്ളാഷ് ലൈറ്റിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാനായത്.
മെയിൻപുരി പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും രണ്ട് പിസ്റ്റളുകളും ഇവരിൽ നിന്നും കണ്ടെടുത്തു.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
International
മിയാമി: ലയണൽ മെസിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് അപകടം.
മരിയ അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയ്ക്കും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റു. മയാമിയിൽ വച്ചാണ് മരിയ ഓടിച്ച എസ്യുവി അപകടത്തിൽപെട്ടത്.
മരിയ, മാതാവിന്റെയും കുടുംബത്തിന്റെയും പരിചരണത്തിലാണ്. മെസിയുടെ ക്ലബായ ഇന്റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
അപകടത്തെ തുടർന്ന് വിവാഹം നീട്ടിവച്ചു. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവയ്ക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.
National
ലക്നോ: ആൺസുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സഹോദരിയെ കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം.
നൈന ദേവി(22)ആണ് മരിച്ചത്. സഹോദരി ഫോണിൽ നിരവധി പുരുഷന്മാരുമായി സംസാരിച്ചിരുന്നുവെന്നും വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും പ്രതിയായ ഷേർ സിംഗ് അവകാശപ്പെട്ടതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.
സഹോദരിയുടെ ഫോണിലെ റിക്കാർഡിംഗുകൾ കേട്ടതിനെത്തുടർന്ന് ഷേർ സിംഗ് പ്രകോപിതനായിരുന്നു. ഫോൺ എടുക്കാൻ വന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഷേർ സിംഗ്, നൈനാ ദേവിയുടെ കഴുത്തിൽ കുത്തി.
ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഷേർ സിംഗിനെതിരെ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
Kerala
കണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ. ആമിന (42) നിര്യാതയായി. പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്.
ഭർത്താവ്: എ.കെ. നിഷാദ് (മസ്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Kerala
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. സംസ്കാരം വീട്ടു വളപ്പിൽ. സഹോദരങ്ങൾ: വി.എസ്. അച്യുതാനന്ദൻ, ഗാംഗാധരൻ, പുരുഷോത്തമൻ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.