Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Squad

Ernakulam

പോലീസ്-എക്സൈസ് സംയുക്ത സ്ക്വാഡ് വേണമെന്ന്

വൈപ്പിൻ: പോലീസ് സ്റ്റേഷനുകളിൽ ജോലിഭാരം കൂടുന്നതിനാൽ ഓപ്പറേഷൻ തൂഫാനിൽ പോലീസ് - എക്സൈസ് സംയുക്ത സ്ക്വാഡ് വേണമെന്ന ആവശ്യം ഉയരുന്നു. മാത്രമല്ല ബന്ധപ്പെട്ട കേസുകളും ഭാഗികമായി എക്സൈസ് ഡിപ്പാർട്ട്മെന്‍റിനെ കൊണ്ട് എടുപ്പിക്കണമെന്നുമാണ് പോലീസുകാരുടെ ആവശ്യം.

ക്രമസമാധാന പാലനവും മറ്റു നിരവധി ഡ്യൂട്ടികളും ഉള്ളതിനിടെയാണ് പോലീസിന്‍റെ ചുമലിൽ ഓപ്പറേഷൻ തൂഫാനും കൂടി വന്നു പെട്ടിരിക്കുന്നത്. ഓരോ സ്റ്റേഷനുകളിൽ നിന്നും നാലു പോലീസുകാരെയാണ് തൂഫാൻ സ്‌ക്വാഡിലേക്ക് എടുത്തിട്ടുള്ളത്. എന്നാൽ പല എക്സൈസ് റേഞ്ച് ഓഫീസുകളിലും എക്സൈസുകാർ ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് പോലീസുകാർ എക്സൈസുകാരുടെ ജോലിയും കൂടിയെടുത്ത് നട്ടം തിരിയുന്നതെന്നാണ് പോലീസുകാരുടെ പരാതി.

ലഹരിവസ്തു വിപണനവും വ്യാപനവും തടയാൻ പോലീസിനേക്കാൾ കൂടുതൽ ഉത്തരവാദിത്വം എക്സൈസ് വകുപ്പിനാണ്. ഇതിനു വേണ്ടി തന്നെയാണ് ഇങ്ങനെയൊരു വകുപ്പ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഓപ്പറേഷൻ തൂഫാൻ തുടങ്ങിയതോടെ മുനമ്പം പോലീസ് സബ് ഡിവിഷനിലെ ആറ് പോലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പേരെ അറസ്റ്റ് ചെയ്തതായും രേഖകൾ ഉണ്ട്.

സബ് ഡിവിഷനിലെ ആറു സ്റ്റേഷനുകളിൽ നിന്നായി 16 പോലീസുകാരാണ് തൂഫാനുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണങ്ങളിലും റെയ്ഡുകളിലും ബോധവത്കരണ പരിപാടികളിലും ഏർപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കുന്നു.

Sports

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീമായി; ഗില്‍ നയിക്കും

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു.

ശ്രേയസിനെ ഫിറ്റ്‌നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന്‍ കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി.

രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

കെ.എല്‍. രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11 ന് ആണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.

ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.

Sports

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കൻ ടീമായി; മാർക്രം നയിക്കും

കേപ്ടൗൺ: ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. നിലവിലെ റണ്ണറപ്പായ ദക്ഷിണാഫ്രിക്ക 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

എയ്ഡൻ മാർക്രം ആണ് ക്യാപ്റ്റൻ. പേസർ കഗീസോ റബാഡ തിരിച്ചെത്തി. ട്രിസ്റ്റ്യൻ സ്റ്റബ്സ്, റയാൻ‌ റിക്കിൾടൺ എന്നിവർക്ക് ടീമിലെത്താനായില്ല. മോശം ഫോമിനെ തുടർന്നാണ് ഇരുവരുവരെയും പരിഗണിക്കാതിരുന്നതെന്നാണ് വിവരം.

ഡിവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ഡൊണോവൻ ഫെരേര, ജോർജ് ലിൻഡെ, ക്വെന മഫാക്ക എന്നിവർ ആദ്യമായി ലോകകപ്പ് ടീമിലെത്തി.

ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡിവാൾഡ് ബ്രെവിസ്, ക്വിന്‍റൻ ഡി കോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വെന മഫാക്ക, ഡേവിഡ് മില്ലർ, ലുംഗി എൻ‌ഗിഡി, ആൻ‌റിച്ച് നോർക്യെ, കഗീസോ റബാഡ, ജേസൺ‌ സ്മിത്ത്. 

 

Latest News

Corehub Up