Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lankan

ബോട്ടപകടം; 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ശ്രീലങ്കൻ നേവി

കൊളംബോ: ലങ്കൻ സമുദ്രാതിർത്തിയിൽ ബോട്ടപകടത്തിൽപ്പെട്ട 11 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി രക്ഷപ്പെടുത്തി. പാക് കടലിടുക്കിൽ ജാഫ്ന ഉപദ്വീപിനോടു ചേർന്നുള്ള നെടുന്തീവ് എന്നറിയപ്പെടുന്ന ഡെൽഫ്റ്റ ദ്വീപിനു സമീപമാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.

സമുദ്രാതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യബന്ധന സംഘത്തിന്‍റെ ബോട്ട് പാറക്കെട്ടിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നുവെന്നും കേടുപാട് സംഭവിച്ച ബോട്ടിൽനിന്ന് ഏവരെയും രക്ഷപ്പെടുത്തിയതായും ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു ന‌ടപടികൾ നയതന്ത്രതലത്തിലെ ആലോചനകൾക്കുശേഷം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

International

നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറാൻ ഉത്തരവിട്ട് ലങ്കൻ കോടതി

കൊളംബോ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി. നാവികരുടെ മൃതദേഹം നിലവിൽ ഗാലെ നാഷണൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കൻ ടോർപിഡോ ആക്രമണത്തിൽ ഇറാന്‍റെ പടക്കപ്പൽ മുങ്ങി 84 നാവികരാണു കൊല്ലപ്പെട്ടത്.

ഗാലെ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് നാവികരുടെ മൃതദേഹം കൈമാറാൻ ആശുപത്രിക്ക് നിർദേശം നൽകിയത്. ഗാലെ ഹാബർ പോലീസിന്‍റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇറാന്‍റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയാണ് ഗാലെ തീരത്തിനു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് മുക്കിയത്.

വിശാഖപട്ടണത്ത് ഇറാൻ-ഇന്ത്യ സംയുക്ത നാവിക പരിശീലനം കഴിഞ്ഞ് ഇറാനിലേക്കു മടങ്ങുകയായിരുന്നു കപ്പൽ. കപ്പലിലെ 32 നാവികരെ ലങ്കൻ നേവി രക്ഷപ്പെടുത്തിയിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതു വരെ മൃതദേഹങ്ങൾ രാജ്യത്ത് സൂക്ഷിക്കുമെന്നു ശ്രീലങ്കൻ സർക്കാർ നേരത്തേ പറഞ്ഞിരുന്നു. രക്ഷപ്പെട്ട 32 പേർ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു. ഇവരെ ഗാലെയിലെ ലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റി.

നാവികരെ ഇവിടെനിന്നും കൊളംബോയ്ക്കു പുറത്തുള്ള വെലിസറയിലെ നാവികകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ മറ്റൊരു ഇറേനിയൻ കപ്പലായ ഐറിസ് ബുഷെഹറിൽനിന്നുള്ള 204 നാവികർ താമസിക്കുന്നുണ്ട്. എൻജിൻ തകരാറിനെത്തുടർന്ന് ഐറിസ് ബുഷെഹർ കൊളംബോ തുറമുഖ മേഖലയ്ക്കു പുറത്ത് നങ്കൂരമിട്ടിരിക്കുകയാണെന്ന് ലങ്ക പറയുന്നു.

International

35 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ലങ്കൻ സേനയുടെ പിടിയിൽ

 കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.

വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.

ഒക്‌ടോബർ ഒന്പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.

Latest News

Corehub Up