Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sugathan

എസ്എച്ച്ഒ വിപിൻ കമ്യൂണിസ്റ്റ്, പോലീസിന്‍റേത് പട്ടി ഷോ; സുഗതനെ പിന്തുണച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പിന്തുണച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.

സിപിഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്. സിപിഎം ഭരണം മാറിയെങ്കിലും പോലീസ് മാറിയിട്ടില്ല.

ആകാശത്തേക്ക് വെടിവച്ച് മഫ്തിയിൽ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിൻ കമ്യൂണിസ്റ്റാണെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

സുഗതൻ ഗുണ്ടയല്ല. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ അല്ലാതെ ഒരാൾക്കെതിരെയും സുഗതൻ പ്രവർത്തിച്ചിട്ടില്ല. നടന്നത് പോലീസിന്‍റെ പട്ടി ഷോയാണ്.

സിപിഎം നേതാക്കൾ തിരക്കഥയെഴുതിയ നാടകമാണ് സുഗതന്‍റെ വീടിനു മുന്നിൽ അരങ്ങേറിയത്. ഇപ്പോഴും പോലീസ് ജില്ലാ അധികാരികൾ സിപിഎം അടിമകളാണെന്ന് ആർ. ശ്രീലേഖ കുറ്റപ്പെടുത്തി.

Kerala

സുഗതന് നിയമ, രാഷ്ട്രീയ പിന്തുണ നൽകും; പിന്തുണച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ പിന്തുണച്ച് മേയർ വി.വി. രാജേഷ്.

സുഗതന് രാഷ്ട്രീയ, നിയമ പിന്തുണ നൽകും. സുഗതന്‍റെ 14 കാരനായ മകനെതിരെ പോലീസ് തോക്കുചൂണ്ടിയെന്നും ഇന്ന് തന്നെ സുഗതന്‍റെ വീട്ടിൽ പോകുമെന്നും വി.വി. രാജേഷ് പറഞ്ഞു.

സുഗതനെ വേട്ടയാടുകയാണ്. സുഗതനെ കാപ്പ കേസിൽപ്പെടുത്തിയതാണ്. വർഷങ്ങളായി സിപിഎം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് വിജയിച്ചയാളാണ് സുഗതൻ. അത് ജനങ്ങൾക്ക് രാഷ്ട്രീയ വിവേകമുള്ളത് കൊണ്ടാണ്.

സുഗതൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ്. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.

സുഗതൻ കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ പോലീസ് കാണിക്കണം. ക്രിമിനൽ കേസിൽ പ്രതിയായ ഒരു പോലീസുകാരൻ വന്നിട്ട് ഇദ്ദേഹം കാപ്പ കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിച്ചുകൊണ്ടുക്കാൻ താൻ അടക്കമുള്ളവർ തയാറല്ല.

മേയർ എന്ന നിലയ്ക്ക് ഇങ്ങനെ കൗൺസിലർമാരെ ദ്രോഹിക്കുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. സിഐ വിപിൻ, എസ്‌ഐ അഭിജിത്ത് എന്നിവരാണ് ഈ ക്രിമിനൽ ബുദ്ധിയ്ക്ക് പിന്നിലുള്ളത് പല പ്രശ്നങ്ങളും ഉള്ള ഉദ്യോഗസ്ഥനാണ് സിഐ വിപിൻ.

നേരത്തെ ഇദ്ദേഹം അവധിയിൽ പോയിരുന്നു. പിന്നീട് ഒരു എൽഡിഎഫ് മുൻ എംഎൽഎ ആണ് വിപിൻ തിരിച്ചുവരാൻ കാരണം. തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയതെന്നും വി.വി. രാജേഷ് പറഞ്ഞു.

Latest News

Corehub Up