Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeamIndia

ദിനുഷയ്ക്ക് സെഞ്ചുറി, ലങ്ക 290ന് പുറത്ത്; ഫോളോ ഓണിനു പിന്നാലെ വീണ്ടും തകർച്ച

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.

ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്‌കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്‍റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.

തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്‍റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

Sports

ഇത് ഷെഫാലി ഷോ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം

മാഞ്ചസ്റ്റർ: ഐസിസി വനിതാ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.

മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് മുന്നോട്ടുവെച്ച 137 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് 136 റൺസിലൊതുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാധ യാദവും രണ്ട് വിക്കറ്റ് നേടിയ ശ്രീ ചരണിയുമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ വേഗത കുറച്ചത്.

മറുപടി ബാറ്റിംഗിൽ വെറും 34 പന്തിൽ നിന്നും 53 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയവഴി ഒരുക്കിയത്. അവസാന ഘട്ടത്തിൽ ജെമീമ റോഡ്രിഗസും ദീപ്തി ശർമ്മയും ചേർന്ന് 18 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ ആധികാരിക വിജയത്തിലേക്ക് നയിച്ചു.

Sports

അഹമ്മദാബാദിന്‍റെ രാജകുമാരൻ: കിവീസ് പടയെ തകർത്തെറിഞ്ഞ് ബൗളിംഗ് മാന്ത്രികൻ ബുംറ

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്ന് വർഷം മുൻപ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ പരാജയം ജസ്പ്രീത് ബുംറയെന്ന പോരാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു നോവായിരുന്നു.

എന്നാൽ കാലം കാത്തുവെച്ച കാവ്യനീതി പോലെ, അതേ മൈതാനത്ത് വെച്ച് തന്നെ മറ്റൊരു ലോകകപ്പ് ഫൈനലിൽ കിരീടം ഉയർത്തിക്കൊണ്ട് ബുംറ ആ പഴയ മുറിവിനെ വിജയസ്മരണയാക്കി മാറ്റിയിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായതും ഈ പേസ് മാന്ത്രികൻ തന്നെയായിരുന്നു.

എൺപത്തിയാറായിരത്തിലധികം കാണികൾ സാക്ഷിയായ ആ പോരാട്ടത്തിൽ കേവലം 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ പിഴുതതോടെ ഇന്ത്യയുടെ കിരീടധാരണത്തിന് കൂടുതൽ തിളക്കമേറി.

ഈ പ്രകടനത്തോടെ ടൂർണമെന്‍റിലാകെ 14 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറ ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.

തന്‍റെ ജന്മനാട്ടിലെ പിച്ചിൽ മുൻപ് ഒരു ഫൈനൽ തോറ്റതിന്‍റെ വേദന മനസിലുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ഈ വിജയം അതിയായ സന്തോഷം നൽകുന്നുവെന്നുമാണ് പ്ലെയർ ഓഫ് ദി ഫൈനൽ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ബുംറ പ്രതികരിച്ചത്.

ബാറ്റിംഗിനെ തുണയ്ക്കുന്ന ഫ്ലാറ്റ് പിച്ചിൽ തന്‍റെ മുൻകാല അനുഭവസമ്പത്ത് മുഴുവൻ ഉപയോഗിക്കാൻ സാധിച്ചതായും കൃത്യമായ പ്ലാനിംഗോടെ പന്തെറിഞ്ഞത് ഫലം കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

256 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ പവർപ്ലേയിൽ തന്നെ വിറപ്പിച്ചാണ് ബുംറ തുടങ്ങിയത്. കിവീസ് താരം രചിൻ രവീന്ദ്രയെ തന്‍റെ തന്ത്രപരമായ സ്ലോവർ കട്ടറിലൂടെ കുടുക്കി അദ്ദേഹം മത്സരത്തിന്‍റെ ഗതി നിർണയിച്ചു.

വേഗതയേക്കാൾ ബുദ്ധിപരമായ പേസ് മാറ്റങ്ങളാണ് ഇത്തരം പിച്ചുകളിൽ ഗുണകരമാവുകയെന്ന തന്‍റെ നിരീക്ഷണം ബുംറ മൈതാനത്ത് തെളിയിക്കുകയായിരുന്നു.

Sports

ഇംഗ്ലണ്ട് പൊരുതി വീണു; ഇന്ത്യ ഫൈനലിൽ

മുംബൈ: ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പിന്‍റെ നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡും ഈ ഇന്നിങ്സിലൂടെ ഇന്ത്യ സ്വന്തമാക്കി.

സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. വെറും 42 പന്തുകളിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെടെ 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെ 25 പന്തിൽ 43 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസും നേടി മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതിയതോടെ മത്സരം ആവേശത്തിന്‍റെ കൊടുമുടിയിലെത്തി. യുവതാരം ജേക്കബ് ബെഥേൽ നേടിയ തകർപ്പൻ സെഞ്ചുറി ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു.

48 പന്തുകളിൽ നിന്ന് 105 റൺസ് നേടിയ ബെഥേലിന്‍റെ പ്രകടനം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടി.

അവസാന ഓവറിൽ 30 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ത്രോയിൽ ബെഥേൽ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിച്ചു.

നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ജസ്പ്രീത് ബുംറ തന്‍റെ നാല് ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ നിർണ്ണായകമായി.

അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം നിലനിർത്തി. ഈ വിജയത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവികൾ ഫൈനലിലെത്തിയത്.

Sports

66 റൺസുമായി ശിവം ദുബെ തിളങ്ങി; നെതർലൻഡ്‌സിന് 194 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് അടിച്ചുകൂട്ടിയത്.

തുടക്കത്തിൽ പതറിയെങ്കിലും ശിവം ദുബെയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

തൊട്ടുപിന്നാലെ ഇഷാൻ കിഷനും (18) മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ക്രീസിലൊന്നിച്ച തിലക് വർമ്മയും നായകൻ സൂര്യകുമാർ യാദവും ചേർന്ന് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു.

തിലക് വർമ്മ 31 റൺസും സൂര്യകുമാർ 34 റൺസും നേടി പൊരുതിയെങ്കിലും സ്കോറിംഗ് വേഗത വേണ്ടത്ര വർധിപ്പിക്കാൻ ഇവർക്ക് സാധിച്ചില്ല. 10 ഓവർ പിന്നിടുമ്പോൾ കേവലം 74 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോർ ബോർഡിലുണ്ടായിരുന്നത്.

എന്നാൽ ശിവം ദുബെ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ദുബെ കേവലം 31 പന്തിൽ നിന്ന് 66 റൺസാണ് അടിച്ചുകൂട്ടിയത്.

നാല് ഫോറുകളും ആറ് കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. ഹാർദിക് പാണ്ഡ്യക്കൊപ്പം (30) ചേർന്ന് അഞ്ചാം വിക്കറ്റിൽ 76 റൺസിന്‍റെ നിർണായക കൂട്ടുകെട്ടാണ് ദുബെ പടുത്തുയർത്തിയത്.

അവസാന ഓവറുകളിൽ ബൗളർമാരെ കടന്നാക്രമിച്ച ഇന്ത്യൻ ബാറ്റർമാർ അവസാന 10 ഓവറിൽ മാത്രം 119 റൺസാണ് സ്വന്തമാക്കിയത്.

നെതർലൻഡ്‌സ് നിരയിൽ ആര്യൻ ദത്ത് നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ ലോഗൻ വാൻ ബീക്കും ഫ്രെഡ് ക്ലാസനും അടക്കമുള്ള മറ്റ് ബൗളർമാർ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്.

 

Sports

രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ; കിവീസിന് 285 റൺസ് വിജയലക്ഷ്യം

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ രാഹുലിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോർ കെട്ടിപ്പടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരയ്ക്ക് കഴിയാതെ പോയപ്പോൾ, ഒരറ്റത്ത് വിക്കറ്റുകൾ കാത്തുസൂക്ഷിച്ച രാഹുലാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

92 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയ രാഹുലിന്‍റെ ഇന്നിംഗ്‌സിൽ 11 ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും (24) ഗില്ലും (56) ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കിവി ബൗളർമാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ നാലിന് 118 എന്ന നിലയിലേക്ക് വീണു. പിന്നീട് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുൽ നടത്തിയ പോരാട്ടമാണ് സ്കോർ ഉയർത്തിയത്.

ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ്റ്റൻ ക്ലാർക്ക് ഇന്ത്യൻ മുൻനിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അവസാന ഓവറുകളിൽ രാഹുൽ നടത്തിയ വെടിക്കെട്ടാണ് 285 റൺസ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചത്.

 

Viral

ആരാധകന്‍റെ ഫോൺ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര; വീഡിയോ വൈറൽ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്രയും ഒരു ആരാധകനും തമ്മിൽ ഉണ്ടായ അസ്വാഭാവികമായ തർക്കത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പൊതുവിടങ്ങളിൽ കായികതാരങ്ങൾ നേരിടുന്ന സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

ബുമ്രയുടെ തൊട്ടുമുന്നിൽ നിന്ന് ഒരു ആരാധകൻ തുടർച്ചയായി മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്.

ആരാധകന്‍റെ ഈ പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച ബുമ്ര, ഇത്തരത്തിൽ അശ്രദ്ധമായി ഫോൺ ഉപയോഗിക്കുന്നത് അത് കൈവിട്ടു താഴെ വീഴാൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിൽ കാണാം.

തന്നിൽ നിന്നും കൃത്യമായ അകലം പാലിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബുമ്രയുടെ നിർദ്ദേശങ്ങൾ വകവെക്കാതെ ആരാധകൻ വീണ്ടും ചിത്രീകരണം തുടർന്നത് താരത്തെ കൂടുതൽ പ്രകോപിപ്പിച്ചു.

ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട ബുമ്ര, ആരാധകന്‍റെ കയ്യിൽ നിന്നും ഫോൺ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ വീഡിയോ ദൃശ്യങ്ങൾ പെട്ടെന്ന് അവസാനിക്കുകയും ചെയ്യുന്നു.

താരത്തിന്‍റെ ഈ രൂക്ഷമായ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത ആരാധകരുടെ രീതിയാണ് പ്രശ്നമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ബുമ്ര കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നു എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

ഈ വിവാദങ്ങൾക്കിടയിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ വരാനിരിക്കുന്ന നിർണായക മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ് താരം.

Latest News

Corehub Up