Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeamIndia

അഹമ്മദാബാദിന്‍റെ രാജകുമാരൻ: കിവീസ് പടയെ തകർത്തെറിഞ്ഞ് ബൗളിംഗ് മാന്ത്രികൻ ബുംറ

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്ന് വർഷം മുൻപ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ പരാജയം ജസ്പ്രീത് ബുംറയെന്ന പോരാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു നോവായിരുന്നു.

എന്നാൽ കാലം കാത്തുവെച്ച കാവ്യനീതി പോലെ, അതേ മൈതാനത്ത് വെച്ച് തന്നെ മറ്റൊരു ലോകകപ്പ് ഫൈനലിൽ കിരീടം ഉയർത്തിക്കൊണ്ട് ബുംറ ആ പഴയ മുറിവിനെ വിജയസ്മരണയാക്കി മാറ്റിയിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായതും ഈ പേസ് മാന്ത്രികൻ തന്നെയായിരുന്നു.

എൺപത്തിയാറായിരത്തിലധികം കാണികൾ സാക്ഷിയായ ആ പോരാട്ടത്തിൽ കേവലം 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ പിഴുതതോടെ ഇന്ത്യയുടെ കിരീടധാരണത്തിന് കൂടുതൽ തിളക്കമേറി.

ഈ പ്രകടനത്തോടെ ടൂർണമെന്‍റിലാകെ 14 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറ ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.

തന്‍റെ ജന്മനാട്ടിലെ പിച്ചിൽ മുൻപ് ഒരു ഫൈനൽ തോറ്റതിന്‍റെ വേദന മനസിലുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ഈ വിജയം അതിയായ സന്തോഷം നൽകുന്നുവെന്നുമാണ് പ്ലെയർ ഓഫ് ദി ഫൈനൽ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ബുംറ പ്രതികരിച്ചത്.

ബാറ്റിംഗിനെ തുണയ്ക്കുന്ന ഫ്ലാറ്റ് പിച്ചിൽ തന്‍റെ മുൻകാല അനുഭവസമ്പത്ത് മുഴുവൻ ഉപയോഗിക്കാൻ സാധിച്ചതായും കൃത്യമായ പ്ലാനിംഗോടെ പന്തെറിഞ്ഞത് ഫലം കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

256 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ പവർപ്ലേയിൽ തന്നെ വിറപ്പിച്ചാണ് ബുംറ തുടങ്ങിയത്. കിവീസ് താരം രചിൻ രവീന്ദ്രയെ തന്‍റെ തന്ത്രപരമായ സ്ലോവർ കട്ടറിലൂടെ കുടുക്കി അദ്ദേഹം മത്സരത്തിന്‍റെ ഗതി നിർണയിച്ചു.

വേഗതയേക്കാൾ ബുദ്ധിപരമായ പേസ് മാറ്റങ്ങളാണ് ഇത്തരം പിച്ചുകളിൽ ഗുണകരമാവുകയെന്ന തന്‍റെ നിരീക്ഷണം ബുംറ മൈതാനത്ത് തെളിയിക്കുകയായിരുന്നു.

Latest News

Corehub Up