Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Injured

Kottayam

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി12ഓടെ കൂവപ്പള്ളി കുളപ്പുറം കുരിശുപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽ കാർ യാത്രക്കാരായ ആറന്മുള സ്വദേശികളായ പാറപ്പുറത്ത് പുത്തൻവീട് സഞ്ജിത് (28), കൈലാസമംഗലം ഇമ്മാനുവൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ മടങ്ങിയ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഓടിച്ച പോലീസ് ഉദ്യോഗസ്ഥൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു.

District News

ക്വാറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് രണ്ടുപേർക്ക് പരിക്ക്

മുക്കം: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് തെറിച്ച് വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തോട്ടുമുക്കം ദേവസ്വം കാട്ടിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണാണ് തെക്കനാട്ട് ഷോജി, ചാലക്കൽ ജലീൽ എന്നിവർക്ക് പരിക്കേറ്റത്.

ക്വാറിയിൽ നിന്നും എഴുപത് മീറ്റർ ദൂരെ പറമ്പിൽ ജോലിയെടുത്ത് കൊണ്ടിരിക്കെയാണ് കല്ല് വീണ് ഷോജിയുടെ തലക്ക് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ജലീലിന് കാലിനാണ് പരിക്ക്. ഉഗ്ര സ്ഫോടനങ്ങൾ മൂലം വീടുകൾക്ക് വിള്ളലുകൾ വീഴ്ത്തിയും, കല്ലുകൾ തെറിച്ച് സ്വൈര്യ ജീവിതം ദുസഹമാക്കിയും ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെ ന്നാവശ്യപ്പെട്ട് നാട്ടുകാർ ഒരു മാസത്തോളമായി സമരത്തിലാണ്.

ഒട്ടേറെ വീടുകൾക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ, ലൈസൻസിന്‍റെ മറവിൽ നിയമ വിരുദ്ധമായി വൻതോതിൽ ഖനനം നടത്തുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ക്വാറി പ്രവർത്തനം നിർത്തിവയ്പ്പിച്ചു

മുക്കം: തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത, വൈസ് പ്രസിഡന്‍റ് സുജ ടോം, പഞ്ചായത്തംഗങ്ങളായ അഹമ്മദ്കുട്ടി പൂളത്തൊടി, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷം പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.

Kerala

കോഴിക്കോട്ട് ലോറിയിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: എതിർദിശയിൽ നിന്നും വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്. മാവൂർ ചെറൂപ്പയിലാണ് അപകടമുണ്ടായത്.

കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.

District News

ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു: രണ്ടുപേർക്ക് പരിക്ക്

മൂന്നുപീടിക: കയ്പമംഗലം വഴിയമ്പലത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

വഴിയമ്പലം സ്വദേശി പൊന്നാമ്പടി വീട്ടിൽ മൂസക്കുട്ടി (75), തൃശൂർ കലൂർ സ്വദേശി തൈനകത്ത് വീട്ടിൽ ഷാജു (53) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

എതിർദിശകളിൽനിന്നു വന്ന കാർ വഴിയമ്പലം പെട്രോൾപമ്പിന് സമീപത്തുവച്ച് നേർക്കുനേർ ഇടിക്കുകയായിരുന്നു.

Kerala

കുന്നിക്കോട്ട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; കിണറ്റിൽ വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു

കൊല്ലം: കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ച് അപകടം. കിണറ്റിൽ വീണ് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു.

മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി.

പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Latest News

Corehub Up