Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdraw

തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിൻ‌വലിക്കണം: എന്‍ജിഒ യൂണിയന്‍

കോട്ടയം: തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ തൊഴില്‍മേഖല കടുത്ത പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയും യഥാര്‍ഥ വേതനത്തില്‍ ഇടിവും വര്‍ധിക്കുന്നു. തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളിവിരുദ്ധ ലേബര്‍ കോര്‍ഡുകള്‍. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്‍റ് എം. എ. അജിത് കുമാര്‍ അധ്യക്ഷനായി. എഐഎസ്ജിഎഫ് ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്എസ്ഇടിഒ പ്രസിഡന്‍റ് ടി. കെ. എ. ഷാഫി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയിസ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി ജി. ആര്‍. പ്രമോദ്, കെഎസ്എസ്പിയു ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി. എന്‍. വാസവന്‍ സ്വാഗതവും യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. വി. ശശിധരന്‍ നന്ദിയും പറഞ്ഞു.

ലിംഗസമത്വവും സാമൂഹ്യനീതിയും വിഷയത്തിലുള്ള സെമിനാര്‍ മുന്‍ മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്നു സമാപിക്കും.

Kerala

തൊഴിലുറപ്പു നിയമ ഭേദഗതിയും കേന്ദ്രത്തിന് പിൻവലിക്കേണ്ടിവരും: സണ്ണി ജോസഫ്

തിരുവനന്തപുരം: പാർലമെന്‍റിലെ ഭൂരിപക്ഷം ഉപയോഗിച്ചു ബിജെപി ഭരണകൂടം തൊഴിലുറപ്പു പദ്ധതിയെ കഴുത്തുഞെരിച്ചു കൊല്ലുകയാണെന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കർഷകർക്കെതിരേ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച മൂന്നു കിരാതനിയമങ്ങൾ ജനകീയ പ്രതിഷേധത്തെത്തുടർന്നു കേന്ദ്രസർക്കാരിനു പിൻവലിക്കേണ്ടിവന്നതു ചരിത്രമാണ്.

അതുപോലെ ഈ തെറ്റായ നയവും കേന്ദ്രസർക്കാരിനു തിരുത്തേണ്ടിവരും. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം അകറ്റുക എന്ന ലക്ഷ്യത്തോടെയാണു യുപിഎ സർക്കാർ ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപ്പം യാഥാർഥ്യമാക്കുന്നതിനാലാണ് ആ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകിയത്. ബിജെപി തുടക്കം മുതൽ ഈ പദ്ധതിക്കെതിരായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാവപ്പെട്ടവന്‍റെ കൈകളിലേക്കു പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണു കേന്ദ്രസർക്കാർ ഉണ്ടാക്കിയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചരിത്രത്തെ മാറ്റിയെഴുതുകയെന്നതു ഫാസിസ്റ്റ് ശൈലിയാണ്. ഏകാധിപതികൾ എക്കാലവും ശ്രമിച്ചിട്ടുള്ളത് അവർക്ക് ഹിതമായ ചരിത്രം സൃഷ്ടിക്കാനാണ്.

അതിന്‍റെ ഭാഗമാണു ചരിത്രപുരുഷമാരെ തമസ്കരിക്കാനുള്ള നടപടി. സ്വാതന്ത്ര്യസമരത്തെയും നേതാക്കളെയും ഒറ്റുകൊടുത്ത അഞ്ചാംപത്തി നേതാക്കളുടെ പേരിലേക്കു പല പദ്ധതികളും പുനർനാമകരണം ചെയ്യാനാണു മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം ഫാസിസത്തിനെതിരായ ശക്തമായി ചെറുത്തുനിൽപ്പായി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ലോക്ഭവനു മുന്നിൽ നടക്കുന്ന രാപകൽ സമരത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ കെപിസിസി പ്രസിഡന്‍റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, എഐസിസി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലി ഖാൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്‍റുമാർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്നു രാവിലെ 10 ന് രാപകൽ സമരം സമാപിക്കും.

District News

സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ നിന്ന് എൽഡിഎഫിലെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു

കേണിച്ചിറ: പൂതാടി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ രണ്ട് അംഗങ്ങൾ എത്തിയില്ല. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വം ലഭിക്കാനുള്ള സാധ്യത വർധിച്ചു.

സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടർന്നാണ് രണ്ടുപേരും തെരഞ്ഞെടുപ്പിന് എത്താതിരുന്നതെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.വി. ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് പൂതാടിയിൽ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എ.വി. ജയന്‍റെ നേതൃത്വത്തിലാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരു വോട്ട് അസാധുവായി. ഒടുവിൽ ഭരണം എൽഡിഎഫിന് ലഭിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി ജയനെ മാറ്റി ബാലകൃഷ്ണനെ പഞ്ചായത്ത് പ്രസിഡന്‍റ് ആക്കിയതും വിഭാഗീയതയ്ക്ക് ആക്കംകൂട്ടി. ജയനെ ഒതുക്കാനുള്ള നീക്കമാണിതെന്ന വിലയിരുത്തലും ഉണ്ടായി. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിട്ടുനിന്നവർ വിശദീകരണം നൽകിയിട്ടില്ല.

Latest News

Corehub Up