ദുബായ്: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനകരാർ യാഥാർഥ്യമാകണമെങ്കിൽ, ഇസ്രയേൽ ലബനനിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ. എന്നാൽ, ഇറാന്റെ ആവശ്യം ഇസ്രായേൽ തള്ളിക്കളഞ്ഞതോടെ, വെള്ളിയാഴ്ച ഒപ്പിടാനിരിക്കുന്ന സമാധാനക്കരാർ സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമായി.
യുദ്ധത്തിനിടെ ഇസ്രയേൽ പിടിച്ചെടുത്ത ലബനനിലെ പ്രദേശങ്ങളിൽനിന്നു സൈന്യം പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ പിന്മാറാതെ കരാർ പൂർണമാകില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ കരാറിൽ തങ്ങൾ ഔദോഗിക കക്ഷിയല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ലബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നീക്കം തുടരുമെന്നും തത്കാലം പിന്മാറ്റമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.