തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനെതിരേ വിമതനായി മത്സരിക്കാനിറങ്ങിയ ജയപ്രകാശ് പൂവത്തിങ്കൽ നാമനിർദേശ പത്രിക പിൻവലിക്കും.
കെപിസിസി സെക്രട്ടറി എം.പി. വിൻസെന്റ് നേരിട്ടെത്തി ചർച്ചനടത്തിയതോടെയാണ് മത്സരരംഗത്തുനിന്നു പിന്മാറുന്നതെന്ന് ജയപ്രകാശ് പറഞ്ഞു. ശനിയാഴ്ചയാണ് കോർപറേഷൻ മുൻ കൗണ്‍സിലറും സജീവ കോണ്‍ഗ്രസ് പ്രവർത്തകനുമായ ജയപ്രകാശ് പൂവത്തിങ്കൽ പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചത്.
പ്രധാന സ്ഥാനങ്ങളിലേക്ക് പാർട്ടിയിൽ ഒരു പ്രത്യേക വിഭാഗത്തിനു പരിഗണന ലഭിക്കുന്നെന്ന ആരോപണത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനെ കാണാൻ ചെന്നിരുന്നു.
രണ്ടരമണിക്കൂർ കാത്തിരുന്നതല്ലാതെ ചർച്ച ചെയ്യാൻപോലും തയാറായില്ലെന്നും ജയപ്രകാശ് പറഞ്ഞു. ഇന്ന് ഡിസിസിയിൽ ആക്ഷേപം സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചനടക്കുമെന്നും നാമനിർദേശ പത്രിക പിൻവലിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കോർപറേഷനിലേക്ക് ജയപ്രകാശ് മത്സരിച്ചിരുന്നു.
Tags : Congress wil withdraw Thrissur