Kerala
തൃശൂർ: എയിംസ് തൃശൂരിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസിനെ സംബന്ധിച്ച് ഒരു ഇലക്ഷൻ പ്രചാരണത്തിലും സംസാരിച്ചിട്ടില്ല.
നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തുനോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും എന്നാൽ കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അത് സാധ്യമാകൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതിനായി മണ്ണുത്തിയിലും പോലീസ് അക്കാദമിയിലും സ്ഥലമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലമുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മുൻ സർക്കാർ ഇക്കാര്യത്തിൽ വലിയ വിമുഖതയാണ് കാണിച്ചതെന്നും ഇപ്പോഴത്തെ സർക്കാരെങ്കിലും അതേ നിലപാട് സ്വീകരിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്തെ പരാമർശവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പുതിയ വിശദീകരണം ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. തൃശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. അന്ന് എയിംസ് ആലപ്പുഴ തന്നെ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Kerala
തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്.
ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Sports
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഫൈനലിൽ ഇടംപിടിച്ച കൊല്ലം സെയ്ലേഴ്സും തിരുവനന്തപുരത്തിന്റെ സ്വന്തം ട്രിവാൻഡ്രം റോയൽസും ഉൾപ്പെടെയുള്ള ആറു കെസിഎൽ ടീമുകളും ഒരേ സ്വരത്തിൽ പറയുന്നു. ഞങ്ങൾ പോരാട്ടത്തിന് തയാറായി.
ഇനി കാര്യവട്ടത്തെ പച്ചപ്പാർന്ന അങ്കത്തട്ടിൽ പോരാട്ടത്തിന്റെ നാളുകൾക്കായി ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം, ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകൾ കളത്തിലിറങ്ങുന്പോൾ പോരാട്ടത്തിനു ചൂടും ചൂരുമേറും.
കെസിഎൽ മൂന്നാം എഡിഷന് ഇന്ന് കാര്യവട്ടത്ത് തുടക്കമാകുന്പോൾ ഉച്ചയ്ക്ക് 2.30ന് ആദ്യ മൽസരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂടൈഗേഴ്സ് വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തിൽ കൊല്ലം സെയ്ലേഴ്സിനെ നേരിടും.
ഓണാരവത്തിലേക്ക് കടന്നുകഴിഞ്ഞ മലയാളികൾക്ക് ക്രിക്കറ്റ് കാർണിവലിന്റെ ദിനങ്ങളാവും സെപ്റ്റംബർ അഞ്ചുവരെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയം സമ്മാനിക്കുന്നത്. ബാറ്റർമാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പിച്ചിൽ നിന്ന് കൂറ്റൻ സ്കോറുകൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
ബാറ്റർമാരുടെയും ബൗളർമാരുടെയും ഓണ്റൗണ്ടർമാരുടെയും ഒരു മികച്ച നിരയെ സജ്ജമാക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ കരുത്തെന്നു കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസണ് പറഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ജയത്തോടെ തുടങ്ങാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും സാലി കൂട്ടിച്ചേർത്തു.
മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് മുൻ കേരള ക്യാപ്റ്റൻ കൂടിയായ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് ക്യാപ്റ്റൻ എം.എസ്. അഖിൽ അഭിപ്രായപ്പെട്ടു.
ഇത്തവണ കിരീടത്തിൽ കുറഞ്ഞ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്ന് ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി. യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ മികവ് ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നു കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു.
പരിചയസന്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻവർഷങ്ങളിലെ മികവ് ഇത്തവണയും ആവർത്തിക്കുമെന്നു ഏരീസ് കൊല്ലം സെയ്ലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പറഞ്ഞു.
2024-ൽ കെസിഎല്ലിന്റെ ആദ്യ പതിപ്പിൽ ഏരീസ് കൊല്ലമാണ് കിരീടത്തിൽ മുത്തമിട്ടത്. കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ കലാശപ്പോരാട്ടത്തിൽ ആറു വിക്കറ്റിന് തകർത്തായിരുന്നു പ്രഥമ കെസിഎൽ കപ്പിൽ മുത്തമിട്ടത്. 2025-ൽ കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
Kerala
തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയിൽ. വലപ്പാട് എസ്എന്‍ സെന്റര്‍ സ്വദേശി കറപ്പം വീട്ടില്‍ അബ്ദുള്ളക്കുട്ടി (65) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 65 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.
വലപ്പാട് എസ്എന്‍ സെന്ററിലെ ബിസ്മി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. അബ്ദുള്ളക്കുട്ടി വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായിട്ടുണ്ട്.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നടത്തിയ ബോധവത്കരണ പരിപാടിക്കിടെ മോഷണമുതലുമായി പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. മലപ്പുറം തിരൂർ കടപ്പുറം അരിയന്റെ പുരയ്ക്കൽ സൂഫിയാൻ (25) ആണ് പിടിയിലായത്.
മൊബൈൽ ഫോൺ മോഷണം പെരുകിയതോടെ യാത്രക്കാരെ ബോധവത്കരിക്കാനാണ് റെയിൽവേ പോലീസ് ക്ലാസ് നടത്തിയത്. ഇതിനിടെയാണ് അസ്വസ്ഥനായിരിക്കുന്ന ഒരു യാത്രക്കാരനെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് കൊല്ലം സ്വദേശിയുടെ മോഷണം പോയ ഫോൺ കണ്ടെത്തി. ഇതേതുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂഫിയാൻ വധശ്രമം ഉൾപ്പെടെ 10ഓളം കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയത്.
Kerala
തൃശൂർ: പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർധരാത്രിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്. ഒളിവിൽ പോയ പ്രതികൾക്കായി വെസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 28ന് ആയിരുന്നു സംഭവം. രാത്രി 12 മണിക്ക് ശേഷമാണ് കുറ്റൂർ സ്വദേശികളായ വിജേഷും ഷബീഷും പുഴക്കലിലെ സൂപ്പർമാർക്കറ്റിലേക്ക് എത്തുന്നത്. ഇവർ അകത്ത് കടക്കണമെന്ന് വാശിപിടിച്ചതോടെ സെക്യൂരിറ്റി തടഞ്ഞു. വന്നവരിൽ ഒരാളുടെ ഭാര്യ അവിടെ ജീവനക്കാരി ആയിരുന്നു
കണക്കുകൾ എടുക്കുന്നതിനാൽ അതിനുശേഷം മാത്രമേ അകത്തേക്ക് കടത്തിവിടൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. തുടർന്നാണ് ക്രൂര മർദനം ഉണ്ടായത്. സംഭവത്തിനുശേഷം രണ്ടു പ്രതികളും ഒളിവിൽ പോയി.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് ഇരുവർക്കും എതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
Kerala
പാലക്കാട്: തൃശൂർ പുതുക്കാടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്ത്. ഇത് വാഹനാപകടമല്ലെന്നും, ലോറി മനഃപൂർവം ഇടിപ്പിച്ച് നടത്തിയ കൊലപാതകമാണെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് ഏകദേശം 15 മിനിറ്റ് മുന്‍പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി കുടുംബം വ്യക്തമാക്കി. റോഡിൽ വാഹനം കടന്നുപോകാൻ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലും ജീവഹാനിയിലും കലാശിച്ചതെന്ന്, ഒപ്പമുണ്ടായിരുന്നതും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതായി കുടുംബം അറിയിച്ചു.
ബൈക്കിന് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ ഡാഷ്ബോർഡ്/റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Kerala
തൃശൂര്‍: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കറുകുറ്റിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി. പഞ്ചായത്തംഗം എ.എ. റഫീക്കും നാട്ടുകാരും മറ്റത്തൂര്‍ പഞ്ചായത്തിലാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച ഫാം സന്ദര്‍ശിച്ചാണ് ഒരു മാസത്തിനകം ഫാം പൂര്‍ണമായും നിര്‍ത്താന്‍ നിര്‍ദ്ദേശം നല്കി. ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
Kerala
തൃശൂർ: ശമ്പള വർധനവിനായി ജൂബിലി മിഷൻ അശുപത്രിയിലെ യുഎൻഎ നഴ്സുമാർ നടത്തിയ സമരം അവസാനിച്ചു. നിലവിലെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചത്. അടിസ്ഥാന സേവന വേതനവുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടരുമെന്നു ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ അറിയിച്ചു.
ജൂബിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ അതിരൂപത നേതൃത്വവും വിശ്വാസികളും കൈക്കൊണ്ട നിലപാടുകൾ ശരിയെന്നു തെളിഞ്ഞെന്ന് ആശുപത്രി സംരക്ഷണ സമിതി പ്രതികരിച്ചു . ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ജൂബിലിയിൽ മാത്രം സമരം തുടരുന്നതിനെയും സമരത്തിന്റെ മറവിൽ അതിരൂപത ആസ്ഥാനം രണ്ടുവട്ടം ഉപരോധിക്കുകയും അധ്യക്ഷനെ അവഹേളിക്കുകയും ചെയ്ത നടപടിയാണു സമിതി എതിർത്തത്.
നഴ്സുമാർക്ക് സംസ്ഥാന സർക്കാർ പുതുക്കിയ വേതന വർധന പ്രഖ്യാപിക്കാനിരിക്കേ സമരത്തിന്റെ ലക്ഷ്യം നിഗൂഢമാണെന്ന സമിതി നിലപാട് ശരിയെന്നു വ്യക്തമായി. കുറഞ്ഞ ചെലവിൽ മികച്ച സേവനം നൽകുന്ന ജൂബിലിയിൽ ആരോഗ്യ പരിപാലനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണു സമിതി ലക്ഷ്യമിട്ടത്.
കൂടുതൽ ശമ്പളം നൽകിയിട്ടും വീണ്ടും ശന്പള വർധനയാവശ്യപ്പെട്ട യുഎൻഎ നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളണം. നിലവിലെ വേതന നിരക്കുകൾ അംഗീകരിച്ചാണു സമരം അവസാനിപ്പിച്ചത്. അതിരൂപതയുടെ വിശ്വാസ പ്രേഷിത സ്ഥാപനമായ ജൂബിലിയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊണ്ട നേതൃത്വത്തെയും വൈദിക - സന്യസ്ത - അൽമായ സമൂഹത്തെയും സമിതി അഭിനന്ദിച്ചു. ഭാവിയിലും കടന്നുകയറ്റങ്ങൾ ചെറുക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പറഞ്ഞു.
Kerala
തൃശൂർ: കനത്തമഴയിൽ തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി. ശക്തൻ ബസ് സ്റ്റാൻഡ്, സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങൾ നിർത്തിയിട്ട വാഹനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി.
പരന്നൊഴുകിയ മലിനജലത്തിൽ നടന്നാണ് യാത്രക്കാർ പലരും സ്റ്റാൻഡിലേക്ക് പ്രവേശിച്ചത്. ഇതിനിടെ ഏതാനും ചിലർക്ക് കല്ലിലും മറ്റും തട്ടിയും വീണ് പരിക്കേറ്റു.
വാഹനഗതാഗതവും താറുമാറിലായി. മുൻ വർഷങ്ങളിലും ഇതേ അവസ്ഥ നേരിടുന്ന ഇവിടെ ഇത്തവണയും വെള്ളത്തിൽ മുങ്ങിയത് ജനങ്ങളുടെ അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് റോഡ്, വെളിയന്നൂർ റോഡിനോട് ചേർന്നുള്ള റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി വിവിധ ഇടങ്ങളും വെള്ളത്തിൽ മുങ്ങി.
Kerala
തൃശൂർ: വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. ആക്രമണത്തിൽ പരിക്കേറ്റ വയോധികയുടെ അയൽവാസി സരിത (41) ആണ് പിടിയിലായത്. കുന്നംകുളം സ്വദേശി തങ്കമ്മ(80)യുടെ മാലയാണ് കവർന്നത്.
വേഷം മാറിയെത്തിയ സരിത വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല മോഷ്ടിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട യുവതി രാത്രി വീട്ടിലെത്തിയിരുന്നു. വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്.
സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വേഷം മാറിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. പിടിവലിയിൽ പൊട്ടിയ മാലയുടെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ തങ്കമണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
തൃശൂർ: ജീവനാംശം നൽകണമെന്ന കോടതിവിധിയെത്തുടർന്നുള്ള വൈരാഗ്യത്തിൽ വയോധികനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണൻ(84) ആണ് മരിച്ചത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു മകന്റെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണനെ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ ഭിത്തിയിൽ ചാരിയിരിക്കുന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമെന്നാണ് കരുതിയത്.
കൃഷ്ണന്റെ ഇടതുചെവിയോട് ചേർന്ന് ദുരൂഹമായ ഒരു മുറിവ് കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ടാമത്തെ നിലയിലെ വാതിൽ തുറന്നുകിടന്നിരുന്നതും സംശയത്തിനിടയാക്കി. അച്ഛന്റെ സംസ്കാര ചടങ്ങുകളിൽ രാധാകൃഷ്ണൻ പങ്കെടുത്തിരുന്നില്ല.
സംസ്കാര ചടങ്ങുകൾക്ക് ശേഷം പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കുടുംബത്തിലെ രൂക്ഷമായ സ്വത്തുതർക്കത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.രാധാകൃഷ്ണൻ പിതാവിന് ജീവനാംശം നൽകണമെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു.
എന്നാൽ ഇത് നൽകാതിരുന്നതിനെ തുടർന്ന് കൃഷ്ണൻ മകനെതിരെ വീണ്ടും നിയമനടപടി സ്വീകരിച്ചു. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പുതുക്കാട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Kerala
തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 2.621 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായാണ് ലഹരി കണ്ടെത്തിയത്. ഇരുവരെയും എക്സൈസ് സംഘമാണ് പിടികൂടിയത്. തൊണ്ടിമുതലായ വാഹനവും എക്സൈസ് പിടിച്ചെടുത്തു.
ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും പ്രതികളിൽ നിന്ന് കണ്ടെടുത്തു. തൃശൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Kerala
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം അറസ്റ്റിൽ.ആസാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.
ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
Kerala
തൃശൂർ: തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ.
ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും മഴ തുടരുന്ന സാഹചര്യവും മുൻനിർത്തി വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നാലാം തീയതി കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമായിരിക്കില്ല.
എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കാനും കളക്ടര്‍ നിര്‍ദേശം നൽകി.
Kerala
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ(80) അന്തരിച്ചു. ഏതാനും മാസങ്ങളായി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മണലൂർ മുൻ എംഎൽഎ ആയിരുന്നു. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൃശൂർ ഡിസിസി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Kerala
തൃശൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിലുണ്ടായിരുന്ന യാത്രക്കാർക്കും കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നിരുന്നവർക്കുമാണ് പരിക്കേറ്റത്. ബസ് യാത്രക്കാരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്കും കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36) എന്നിവർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂർ: തൃശൂരിൽ തെരുവുനായ ശല്യത്തെ തുടർന്ന് യുപി സ്കൂളിന് രണ്ടാം ദിനവും അവധി പ്രഖ്യാപിച്ച് അധികൃതർ. ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിനാണ് തെരുവുനായ ശല്യത്തെ തുടർന്ന് തുടർച്ചയായി രണ്ടാം ദിനവും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. ഇതേ തുടർന്ന് ആശങ്കയിലായ രക്ഷിതാക്കൾ തെരുവ് നായ ശല്യം പരിഹരിക്കാതെ കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്ന് നിലപാടെടുത്തതോടെയാണ് സ്കൂളിന് ഇന്നും അവധി നൽകിയത്.
Kerala
തൃശൂര്‍: നവജാതശിശു തൊട്ടിലിൽ മരിച്ച നിലയിൽ. വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
പുലർച്ചെ നാലോടെ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാല് തൊണ്ടയില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വെള്ളിയാഴ്ച കുഞ്ഞിന്റെ പിതാവ് സുധീഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിവരുന്പോൾ എതിരേ വന്ന ടോറസ് ലോറി സുധീഷിന്റെ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Kerala
തൃശൂര്‍: തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാനക്കാരൻ മരിച്ചു. ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) ആണ് മരിച്ചത്. സംഭവത്തില്‍ നാല് സ്ത്രീകള്‍ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
തൃശൂര്‍ നഗരത്തിലെ ഒരു വാടക വീട്ടിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമെന്നാണ് വിവരം.
Kerala
തൃശൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്.
തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നുവെന്ന് എ.ആർ. ശ്രീകുമാർ രാജിക്കത്തിൽ പറയുന്നു. ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.
എ.ആർ. ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. തന്നെ മർദിച്ചുവെന്നാണ് പ്രിയങ്ക പരാതിയിൽ ചൂണ്ടിക്കാണിച്ചത്. സ്വന്തം വീട്ടിൽ പോയ താൻ മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നും തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസിൽ നൽകിയ പരാതി.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മതിലകം പോലീസ് സംഭവത്തിൽ കേസെടുത്തെങ്കിലും ശ്രീകുമാർ മുൻകൂർ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താൽക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.
എന്നാൽ, ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ശ്രീകുമാറിനെതിരെ ഭാര്യ വീണ്ടും പരാതി നൽകി. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ അറസ്റ്റ് ചെയ്തു.
ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അജ്ഞാതരായ രണ്ടുപേർ കൂടി എത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായും പ്രിയങ്ക പറയുന്നു.
Kerala
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മർദിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ. വടക്കാഞ്ചേരി തെക്കുംകര അച്ചിങ്ങല്‍ വീട്ടിലെ കൃഷ്ണ ദേവ് (18), തെക്കുംകര അരിയാംപറമ്പില് യാദവ് കൃഷ്ണ (18) ഇരട്ടകുളങ്ങര മുതുപറമ്പില്‍ വിഷ്ണു പി. നായര്‍ (20) എന്നിവരാണ് പിടിയിലായത്.
വേലൂര്‍ ചിറ്റാരം ജിജുവിന്റെ വീട്ടിലാണ് പ്രതികൾ അതിക്രമം നടത്തി കൊള്ളയടിച്ചത്. ജൂണ്‍ 16ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ജിജുവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ച ശേഷം ഗൂഗിള്‍ പേ വഴി 5000 രൂപ തട്ടിയെടുത്തു.
ഇതുകൂടാതെ ജിജുവിന്റെ മേശയില്‍ ഉണ്ടായിരുന്ന 2,500 രൂപയും കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും പ്രതികൾ കവർന്നു. മോഷണ വിവരം പുറത്തുപറയാതിരിക്കാൻ ജിജുവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Kerala
ഇരിങ്ങാലക്കുട: വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈന്മാന് മരിച്ചു. കരുവന്നൂര്‍ കെഎസ്ഇബി മേജര്‍ സെക്ഷനിലെ ലൈന്മാനും ആറാട്ടുപുഴ കൊക്കരിപ്പള്ളം അയ്യാണ്ടി വീട്ടില്‍ വാസുവിന്റെ മകനുമായ മനോജ് (46) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ മാപ്രാണം ജംഗ്ഷനു സമീപത്താണ് അപകടം സംഭവിച്ചത്. പ്രദേശത്തെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനായി വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ മനോജിനു ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് പോസ്റ്റില്‍നിന്നു താഴേക്കു വീണു. സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാലു വര്‍ഷമായി കരുവന്നൂര്‍ കെഎസ്ഇബിയില്‍ ലൈന്‍മാനായി ജോലിചെയ്യുകയായിരുന്നു മനോജ്. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രതി. മക്കള്‍: പൂജ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), അര്ജുന് (നാലാംക്ലാസ് വിദ്യാര്‍ഥി).
Kerala
പരവൂര്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ ഭക്ഷണ-പാനീയങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകള് വരുന്നു.
സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ‘പ്രീമിയം ബ്രാന്‍ഡ് കാറ്ററിംഗ് ഔട്ട്ലെറ്റ്' ഇന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത ബ്രാന്‍ഡായ നെസ്കഫേ ആണ് തൃശൂരില്‍ ഈ ഔട്ട്ലെറ്റ് നടത്തുന്നത്.
സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങള്‍ ആധുനികീകരിക്കുന്നതിന്റെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് റെയില്‍വേയുടെ ഈ പുതിയ ചുവടുവയ്പ്പ്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട വിശ്വസ്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ ഗുണനിലവാരവും ശുചിത്വവുമുള്ള ബ്രാന്‍ഡഡ് ഭക്ഷണങ്ങളാണ് ആഗ്രഹിക്കുന്നതെന്നും അത് മുന്‍നിര്‍ത്തിയാണ് സ്റ്റേഷനുകളില്‍ ആധുനിക റീട്ടെയില്‍ അനുഭവം ഒരുക്കുന്നതെന്നും തിരുവനന്തപുരം ഡിവിഷന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് പറഞ്ഞു. ഡിവിഷനിലെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത ബ്രാന്‍ഡുകളോ അവരുടെ അംഗീകൃത ഫ്രാഞ്ചൈസികളോ നേരിട്ടായിരിക്കും ഈ പ്രീമിയം ഔട്ട്ലെറ്റുകള് പ്രവര്‍ത്തിപ്പിക്കുക. റെയില്‍വേ കാറ്ററിംഗ് നയങ്ങളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ട്, വിപണിയിലെ സാധാരണ നിരക്കിലായിരിക്കും ഇവിടെ ഭക്ഷണപാനീയങ്ങള്‍ ലഭ്യമാക്കുക.
വരും ആഴ്ചകളില്‍ തന്നെ ആലുവ, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലും സമാനമായ നെസ്കഫേ ഔട്ട്ലെറ്റുകള് ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനു പുറമെ റസ്റ്ററന്റ് മാതൃകയിലുള്ള പ്രീമിയം ബ്രാന്‍ഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകള് ആലുവ, ആലപ്പുഴ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.
റെയില്‍വേ സ്റ്റേഷനുകളെ യാത്രക്കാര്‍ കേന്ദ്രീകരിക്കുന്ന കൂടുതല്‍ സജീവമായ ഇടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി, നാഗര്‍കോവില്‍ സ്റ്റേഷനുകളില്‍ വ്യത്യസ്തമായ ഭക്ഷണാനുഭവം സമ്മാനിക്കുന്ന റെയില്‍ കോച്ച് റസ്റ്ററന്റുകളും ഡിവിഷന് ഉടന്‍തന്നെ യാഥാര്‍ഥ്യമാക്കുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷന് അധികൃതര്‍ വ്യക്തമാക്കി.
Kerala
തൃശൂർ: വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്.
കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
District News
തൃശൂർ: ലോകകപ്പ് വിളംബരമായി അർജന്റൈൻ, ബ്രസീലിയൻ ജഴ്സികളണിഞ്ഞു കളിക്കളത്തിലിറങ്ങി ആവേശമായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ.
വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ഇട്ടി മാത്യു, സി.ഡി. ഫ്രാൻസീസ്, കെ.എഫ്. ബെന്നി, സോളി സേവ്യർ, തൃക്കൂർ സന്തോഷ്, സുർജിത്, സി.വി. സണ്ണി, അശോക് കുമാർ തുടങ്ങിയവരും കോച്ചുമാരായ എം. പീതാംബരൻ, അസീസ് തുടങ്ങിയവരും കളിക്കളത്തിലിറങ്ങി. എതിർടീമിൽ ഡിഎഫ്എ പ്രസിഡന്റ് സി. സുമേഷ് ഉൾപ്പടെ കളിക്കാനുണ്ടായിരുന്നു. മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കു ഡിഎഫ്എ ടീം വിജയിച്ചു.
ആദ്യമത്സരത്തിൽ കോർപറേഷൻ കൗൺസിലർമാരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം രാജൻ പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ചെളിയിലും വെള്ളക്കെട്ടിലും മറഞ്ഞിരിക്കുന്ന കുഴിയിൽവീണ് പരിക്കേൽക്കാതെയും തലങ്ങും വിലങ്ങും ഓടുന്ന ബസുകൾക്കടിയിൽപെടാതെയും ഭാഗ്യമുണ്ടെങ്കിൽ കെഎസ്ആർടിസി സ്റ്റാൻഡിനകത്തുകൂടി കാത്തിരിപ്പുപുരയിലെത്താം. തകരഷീറ്റ് മേഞ്ഞ പരിമിതസൗകര്യം മാത്രമുള്ള ചെറിയ ഷെഡിൽ എത്തിപ്പെട്ടാലും ഇരിക്കുന്നതും നിൽക്കുന്നതും ചെളിയിൽതന്നെ. ദിനംപ്രതി നൂറുകണക്കിനു യാത്രക്കാരെത്തുന്ന തൃശൂർ കെ എസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്.
മഴക്കാലമായതോടെ ജീവൻ പണയംവച്ചാണ് യാത്രക്കാർ ബസ് കയറുന്നത്. ബസുകൾ സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്ത് റോഡ് തകർന്നനിലയിലാണ്. ഇടതുവശത്തുള്ള വർക്ക്ഷോപ്പിന്റെ ഭാഗത്തും ചെളിയും വെള്ളക്കെട്ടും.
പഴയ കെഎസ്ആർടിസി കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ബസുകൾ നിർത്തിയിടുന്ന ഭാഗത്തു വൻകുഴികളും വെള്ളക്കെട്ടും. നടുവിൽ ബസ് നിർത്തിയിടുന്നതും ആളുകൾ നടക്കുന്നതുമായ ഭാഗത്ത് എണ്ണമറ്റ കുഴികളും ചെളിവെള്ളവും. കാത്തിരിപ്പുപുരയിൽ കസേരകൾക്കടിയിലേക്കുവരെ ചെളിവെള്ളം കയറുന്നു. ഇരുന്നാലും നിന്നാലും മഴപെയ്താൽ നനഞ്ഞുകുതിരുമെന്നതാണു സ്ഥിതി.
മൂത്രപ്പുരയുടെ ഭാഗത്തെ ടൈലുകൾ ചെളി ചവിട്ടിക്കയറ്റി കുഴഞ്ഞുകിടക്കുന്ന നിലയിലാണ്. ഫാമിലി വെയ്റ്റിംഗ് റൂമിലേക്കു കയറുന്ന ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. ടീഷോപ്പിൽനിന്ന് ലഘുഭക്ഷണം കഴിക്കാനും ചെളിയിൽ ചവിട്ടിനിൽക്കണം. കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കാബിനുകൾ പ്രവർത്തിക്കുന്നതാകട്ടെ മൂത്രപ്പുരയോടു ചേർന്നുള്ള വൃത്തിഹീനമായ അന്തരീക്ഷത്തിൽ.
ബസുകൾ സ്റ്റാൻഡിൽനിന്നു പുറത്തേക്കു പോകുന്ന ഭാഗത്തു റോഡിനോടു ചേർന്നുമുണ്ട് വെള്ളക്കെട്ടും ചെളിയും. ഇതിലൂടെയാണ് യാത്രക്കാരിലേറെയും കയറിവരുന്നത്. ദിനംപ്രതി 1200ൽ അധികം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിന്റെ ദയനീയാവസ്ഥ.
Kerala
ചേർപ്പ്: തൃശൂർ ചേർപ്പിൽ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവാവും സുഹൃത്തും പിടിയിൽ. ചേർപ്പ് തണ്ടാശേരി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. പ്രതികൾ ഇരുവരും അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.
കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഷിബു ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് അഗതിമന്ദിരത്തിലെത്തിയത്. ഇയാളുടെ ഭാര്യ നിലവിൽ ഷിബുവിന്റെ വീട്ടിലാണ് താമസം. ഷിബുവിന്റെ നിർദേശപ്രകാരം വിഷ്ണു ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് ഷിബുവിന്റെ ഭാര്യയെ കൊലപ്പെടുത്താൻ വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപം കാത്തുനിന്ന വിഷ്ണുവിനെ കണ്ട നാട്ടുകാർ സംശയം തോന്നി വിവരം പോലീസിൽ അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.
ഷിബുവിന്റെ പേരിൽ ഭാര്യ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കുന്നംകുളം: ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായി നാല് വയസുകാരി കിണറ്റിലേക്ക് മറിഞ്ഞു. തൃശൂർ കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി (4) ആണ് അപകടത്തിൽപ്പെട്ടത്. ചെറിയ പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് (മുത്തച്ഛൻ) ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടമുണ്ടായത്. വീട്ടിലെത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്.
കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ തിരിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ വശത്തുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അയൽവാസി ധീരമായി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂര്‍: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. കണ്ണൂര്‍ തലശേരി തിരുവങ്കാട് ഗീതം നിവാസില്‍ റോഷന് (46) ആണ് പിടിയിലായത്. മെയ് 30ന് പുലര്‍ച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാഴക്കുന്ന് സ്വദേശിയായ വയോധിക പള്ളിയിൽ പോകുന്നതിനിടെ വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
തുടര്‍ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയിലെ ഒരു പവന് വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ വളകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയും ചെയ്തു. ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി കവർച്ച നടത്തിയത്. തുടർന്ന് വയോധികയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തൃശൂർ: ഇലക്ട്രിക് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം മരത്തംകോട് ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്.
മരത്തംകോട് അമ്പലംപള്ളി സ്വദേശി ബിന്നി സീമ ദമ്പതികളുടെ മകൾ എൽസി എന്ന നാലുവയസുകാരിയാണ് അപകടത്തിൽപ്പെട്ടത്. ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.
കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിംഗിൽ വച്ചാണ് പാമ്പുകടിയേറ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൂടുതൽ സാങ്കേതിക ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് സുരേഷ് ഗോപി എംപി. അപകട രഹിതമായുള്ള പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക ഇടപെടലുകൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
ദേവസ്വങ്ങളുടെ പ്രത്യേക സംഘം ശിവകാശിയിൽ പോയി ഇതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാര്യങ്ങൾ കണ്ട് മനസിലാക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. തൃശൂർപൂരം എക്സിബിഷൻ സമാപന ചടങ്ങില്‍ സംസാരിക്കുന്നു സുരേഷ് ഗോപി.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലു വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണു നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു. സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
തൃശൂർ: നഗരത്തിൽനിന്ന് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നു രാവിലെ എട്ടോടെയാണു സംഭവം.
തൃശൂർ ടൗൺ ഹാൾ പരിസരത്തുനിന്ന് നായയെക്കണ്ടു ഭയന്നാണ് ആന ഓടിയതെന്നു പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലാണു ആനയെ തളയ്ക്കാനായത്. ഈ മേഖലയിലാണ് ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടഞ്ഞോടിയ ആന വീടുകളുടെ മേൽക്കൂരയും കാർഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു പരിഭ്രാന്തിസൃഷ്ടിച്ചു. ആനയ്ക്കൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ ആനയുടെ പടമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരോടു കയർക്കുകയും ആക്രമിക്കുകയും ചെയ്തു. പാപ്പാന്റെ ആക്രമണത്തിൽ ഫോട്ടോഗ്രാഫർ വിഘ്നേഷിനു പരിക്കേറ്റു. മറ്റൊരു ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയെയും പാപ്പാൻമാർ ആക്രമിച്ചു.
റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകൾ ചാടിക്കടന്നും തകർത്തുമാണ് ആന ഓട്ടം തുടർന്നത്. ഇതിനിടെയാണ ആന വീടുകളുടെ മേൽക്കൂരകളും വീടിനുമുന്നിലെ ഇരുന്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും ഗേറ്റുകളും തകർത്തത്. വാഴകളും മറ്റു മരങ്ങളും ചെടികളും കുത്തിമറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ആനയുടെ മസ്തകത്തിലും തുന്പിക്കൈയിലും ചെവിയിലും കൊന്പിനരികിലും പരിക്കേറ്റു. ഇതിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു കാർ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ടു.
രാവിലെ ഓഫീസ് സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിച്ചു പോയുമാണു രക്ഷപ്പെട്ടത്. ആനയ്ക്കുമുമ്പിൽപെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന ഓടുന്നതിനിടെ പാപ്പാൻമാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. വീടുകളുടെ മുന്നിൽ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാൻ പാപ്പാൻമാരും മറ്റും ആ വീടുകളിൽനിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊണ്ടിരുന്നു.
മതിലുകൾ ചാടിക്കടന്ന് ആന പലവീടുകളിൽ എത്തിയപ്പോഴും അതു തുടർന്നു. ഇതിനിടെയാണ് പാപ്പാൻമാർ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫർമാരോടും നാട്ടുകാരോടും കയർത്തത്. വാഹനത്തിൽ വരുന്നവരോടും വീട്ടുകാരോടും ആളുകൾ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
ആന ഇടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർമാർ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയരുന്നു. ഇവരാണു കളക്ടറെയും മറ്റും വിളിച്ചു കാര്യം അറിയിച്ചത്.
ആനയെ മയക്കുവെടിവച്ചു തളയ്ക്കേണ്ടിവരുമോയെന്നും ആലോചനയുണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാൻമാർ വടംകൊണ്ടും ചങ്ങല കൊണ്ടും മരത്തിൽ ബന്ധിച്ചു തളച്ചത്. നിലവിൽ വീടുകൾ ധാരാളമുള്ള മേഖലയിലാണ് ആനയെ തളച്ചിട്ടുള്ളത്.
Kerala
തൃശൂർ: എഐടിയുസി ദേശീയ ജനറൽ കൗണ്‍സിൽ ജൂണ്‍ ഒന്നു മുതൽ മൂന്നു വരെ ടൗണ്‍ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു തൃശൂർ വേദിയാകുന്നത്.
ജൂണ്‍ ഒന്നിനു രാവിലെ പത്തിന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. രണ്ടിനു വൈകുന്നേരം നാലിനു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
Kerala
തൃശൂര്‍: യുവതിയെ ലഹരി നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വർണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന് വീട്ടില്‍ കുട്ടിച്ചാത്തന് എന്ന ഫിജോ (40) ആണ് പിടിയിലായത്. 2025 ഡിസംബര്‍ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാടക വീട് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയെ അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്ന് രാത്രിയോടെ റിസോര്‍ട്ടിലെത്തിച്ചു. ഗ്രീന്‍ സൈറ്റ് എന്ന റിസോര്‍ട്ടിലായിരുന്നു യുവതിയെ എത്തിച്ചത്.
എംഡിഎംഎ കലര്‍ത്തിയ വെള്ളം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് സ്വർണമാലയും വളകളും കൈക്കലാക്കുകയായിരുന്നു.
കേസില്‍ മൂന്ന് പേരെ നേര്ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാൾ കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പോഋലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവര്‍ച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂർ: ആരോഗ്യശാസ്ത്ര ബിരുദധാരികളായി തൊഴിൽമേഖലയിൽ കൂടുതൽ പ്രാവീണ്യംനേടിയവർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്നു ഗവർണർ രാജേന്ദ്ര വിശ്വാനാഥ് അർലേക്കർ. ആരോഗ്യസർവകലാശാലയുടെ 22-ാമതു ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം സാമൂഹികപ്രതിബദ്ധത ആവശ്യമുള്ള തൊഴിൽമേഖലയാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളിൽനിന്നുള്ള വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യ ശാസ്ത്രസ്ഥാപനങ്ങളിൽനിന്നായി 7457 വിദ്യാർഥികളാണ് ബിരുദം നേടിയത്. സർവകലാശാല സ്ഥാപിതമായശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയർന്നു. നേരിട്ടു കൈപ്പറ്റാൻ സാധിക്കാത്ത വിദ്യാർഥികളുടെ ബിരുദസർട്ടിഫിക്കറ്റുകൾ തപാലിൽ അയച്ചുനൽകും.
വിവിധ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഒന്നാംറാങ്ക് നേടിയ 11 വിദ്യാർഥികളെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. രണ്ടാംവർഷ എംബിബിഎസ് മൈക്രോബയോളജി റെഗുലർ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കായി 2017 മുതൽ നൽകിവരുന്ന ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മെന്റും ഡോ. ശോഭ സുന്ദരേശ്വരൻ അക്കാഡമിക് എക്സലൻസ് ഇൻ ഓർത്തോഡോന്റിക്സ് എൻഡോവ്മെന്റും ചടങ്ങിൽ സമ്മാനിച്ചു.
വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ പ്രഫ.എസ്. ഗോപകുമാർ, പരീക്ഷാ കണ്ട്രോളർ പ്രഫ.എസ്. അനിൽകുമാർ, അക്കാദമിക് ഡീൻ ഡോ.ആർ. ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ.ആർ. ആശിഷ്, മറ്റു ഫാക്കൽറ്റി ഡീനുകൾ, ഗവേണിംഗ് കൗണ്‍സിൽ-അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തൃശൂർ: തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ പിന്നാലെ കേരളത്തിലും ചുവടുറപ്പിക്കാൻ തയാറെടുക്കുകയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഘടകങ്ങൾ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം.
വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേർന്നത്. വിജയ് ഫാൻസ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേർത്ത് തൃശൂർ ഗിരിജ തീയേറ്ററിലായിരുന്നു യോഗം.
വനിത - യൂത്ത് വിംഗ് ഭാരവാഹികൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും യോഗത്തിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. ടിവികെയെ പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ ഉജ്ജ്വല വിജയവും കേരളത്തിലെ പാർട്ടി രൂപീകരണവും എന്ന് സംഘാടകർ പറഞ്ഞു.
വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമെ കേരളം ഒട്ടാകെ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ വനിതാ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുക, വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പാർട്ടിയുടെ നേതൃപദവികളിലെത്തിച്ച് യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെയാണ് പ്രാരംഭ ഘട്ടത്തില്‍ ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്.
Kerala
തൃശൂർ: അന്നമനട-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാന്പ്രയിൽ കിടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപടിത്തത്തിൽ ലക്ഷങ്ങളുടെ ന്ഷടം. കൊരട്ടി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള ലാ-മിയർ സ്ഥാപനത്തിലാണ് ഇന്നു രാവിലെ ഏഴരയോടെ തീപിടിച്ചത്. അര ഏക്കറിലധികം സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്നുമണിക്കൂറോളം പരിശ്രഗമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആവശ്യമെങ്കിൽ പുതുക്കാട്, ആലുവ എന്നിവിടങ്ങളിൽ നിന്നുകൂടി ഫയർഫോഴ്സ് സംഘങ്ങളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിന്റെ പൂട്ട് തകർത്താണു ഫയർഫോഴ്സ് അകത്തു കടന്നത്. ജെസിബിയുടെ സഹായത്തോടെ ഷീറ്റുകൾ പൊളിച്ചുമാറ്റി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. കിടക്കകൾ, ഫോം, തുണിത്തരങ്ങൾ, മരം, മെഷിനറികൾ, സ്റ്റോക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
തീപിടുത്തത്തെ തുടർന്ന് സമീപവാസികൾ ആശങ്കയിലായെങ്കിലും സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ രക്ഷാപ്രവർത്തകർ ജാഗ്രത പുലർത്തി. രാവിലെ സമയമായതിനാലും ശക്തമായ കാറ്റില്ലാതിരുന്നതും കൂടുതൽ അപകടം ഒഴിവാക്കാൻ സഹായകമായി. സംഭവമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂര്‍: പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കേസിൽ ഫഹീം അഹമ്മദ്(23) ആണ് തലശേരിയിൽ നിന്ന് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് പ്രതിയെ പിടികൂടിയത്.
6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തതായി പരാതിയുള്ളത്. വിവിധ ഘട്ടങ്ങളായാണ് പ്രതി യുവതിയിൽ നിന്ന് ഇത്രയേറെ സ്വർണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യുവതിയുമായി പ്രണയം നടിച്ച പ്രതി സ്വര്‍ണം നല്കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഇതേ തുടർന്ന് . 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയില്‍ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും തട്ടിയെടുത്തു. ഇത്തരത്തിൽ വിവിധഘട്ടങ്ങളിലായി പ്രതി അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
Kerala
തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഒന്നാംക്ലാസുകാരി സൻഹ മെഹ്റിന്റെ മരണകാരണം പേവിഷബാധയെന്ന് സ്ഥിരീകരണം. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സൻഹ മെഹ്റിൻ എന്ന ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചത്.
ഏപ്രിൽ 28ന് ആയിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ കുട്ടി വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചതായും വായിൽനിന്ന് നുരയും പതയും വന്നതായും വിവരമുണ്ട്. എന്നാൽ കുട്ടിക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കുഴഞ്ഞുവീണതിന് പിന്നാലെ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു.
ഇതേ തുടർന്ന് സൻഹ മെഹ്റിന്റെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയച്ചിരുന്നു. പുറത്തുവന്ന പരിശോധന ഫലത്തിലാണ് മരണകാരണം പേവിഷ ബാധയാണെന്ന് സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ പൂച്ചകളുമായി കളിക്കുന്നത് സൻഹയുടെ പതിവായിരുന്നു.
ഇത്തരം സാഹചര്യത്തിൽ നിന്നാണോ കുട്ടിക്ക് രോഗബാധയുണ്ടായതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Kerala
തൃശൂർ: യുഡിഎഫ് തരംഗത്തിലും നിലംപരിശാകാതെ തൃശൂരിലെ ഇടതുസ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ ഒന്‍പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ചാലക്കുടി ഒഴികെ 12 ഇടത്തും എൽഡിഎഫിനായിരുന്നു വിജയം.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട് എന്നീ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനോടു തോറ്റു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരിൽ പദ്മജ വേണുഗോപാലും തോറ്റു.
മണലൂരിൽ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെ 126 വോട്ടുകൾക്കു വീഴ്ത്തി. ജില്ലയിലെ ഏറ്റവും സസ്പെൻസ് പോരാട്ടവും മണലൂരിലായിരുന്നു. മൂന്നു ടേമുകളിൽ ഇടതുപക്ഷത്തിനു വന്പൻവിജയം നൽകിയ കൊടുങ്ങല്ലൂരിൽ സിപിഐയുടെ വി.ആർ. സുനിൽകുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് തോല്പിച്ചു. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 23,156 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി. 2021ൽ 1,057 വോട്ടുകൾക്കു മാത്രമായിരുന്നു സനീഷിന്റെ വിജയം.
സിപിഐയുടെ മണ്ഡലമായ തൃശൂർ, കോണ്‍ഗ്രസിന്റെ രാജൻ ജെ. പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു. സിപിഐയുടെ ആലങ്കോട് ലീലാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിനെ 10,212 വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ തോല്പിച്ചത്.
ഇടതിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും വിറച്ചാണ് ഇടതുസ്ഥാനാർഥികൾ ജയിച്ചത്. ഒല്ലൂരിൽ കെ. രാജന്റെ ഭൂരിപക്ഷം 2021ലെ 21,506ൽനിന്ന് 8,884 ആയി കുറഞ്ഞു. വന്പൻ ഭൂരിപക്ഷം നേടിയ പുതുക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കയ്പമംഗലം സീറ്റുകളിലും ഇടതിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. സിപിഐയിൽനിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ മത്സരിച്ച നാട്ടികയിൽ സിപിഐയുടെ ഗീത ഗോപിതന്നെ ജയിച്ചു കയറി. ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പതറാതെ പിടിച്ചുനിന്നതു തൃശൂരിൽമാത്രമായിരുന്നു.
Kerala
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഏഴു വയസായിരുന്നു.
ശ്രീകൃഷ്ണപുരത്തുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്നയാണ് മാതാവ്. സഹോദരന് സഹല്‍.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫാണ് മരിച്ചത്. ഫുട്ബോൾ കളിക്കാൻ എത്തിയപ്പോഴാണ് മിന്നലേറ്റത്.
തൃശൂരിൽ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റിരുന്നു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
കൊല്ലം: തൃശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം- തൃശൂര്‍ റൂട്ടില്‍ ഇന്ന് അണ് റിസര്‍വ്ഡ് സ്പെഷല്‍ മെമു ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06187 കൊല്ലം - തൃശൂര്‍ മെമു കൊല്ലത്തുനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശൂരിലെത്തും. തിരികെയുള്ള സര്‍വീസ് ( 06188) തൃശൂരില്‍ നിന്ന് രാത്രി 9.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.30 ന് കൊല്ലത്തെത്തും.
ഇരു ട്രെയിനുകള്‍ക്കും കൊല്ലത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Kerala
തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്.
പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്.
പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Kerala
തൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്.
ഞായറാഴ്ചയാണ് പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.
തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.
കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിൽ എത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.
പൂരത്തിന് പങ്കെടുക്കാൻ തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.
Kerala
തൃശൂർ: തൃശൂർപൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരം ഇന്ന് നടക്കും. രാവിലെ 8.30 ന് ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്നിന് വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം നടത്തും.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആർഭാടരഹിതമാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. പരമാവധി പത്ത് സെറ്റ് കുടകളാണ് മാറുന്നത്.
ഞായറാഴ്ചയാണ് തൃശൂർ പൂരം. പൂരത്തിന്റെ ഭാഗമായ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി. തിരുവമ്പാടിയുടെ ചമയപ്രദർശനം ഇന്ന് നടക്കും.
ഇത് വെള്ളിയാഴ്ച തുടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിന് പകരം മുൻ ധാരണാപ്രകാരം ഇരു വിഭാഗവും ഓരോ കതിന പൊട്ടിച്ചു.
Kerala
തൃശൂർ പൂരം പിറന്ന കഥ ഇങ്ങനെ...
ഇന്നിപ്പോൾ ഏറ്റവും ചർച്ചചെയ്യുന്ന തൃശൂർ പൂരത്തിന്റെ ഉദ്ഭവത്തിനു പിന്നിൽ ഒരു അപമാനത്തിന്റെ കഥയും തുടർന്നുള്ള വാശിയുമാണെന്ന കാര്യം എത്രപേർക്കറിയാം ! ചുക്കാൻപിടിച്ചത് ചരിത്രത്തിൽ വീരപരിവേഷമുള്ള, കൊച്ചിരാജാവായിരുന്ന സാക്ഷാൽ ശക്തൻ തമ്പുരാനും.
എഡി 1751 മുതല്‍ 1805 വരെയാണ് സ്വന്തം പേരിനെ അന്വർഥമാക്കിയ ശക്തന്‍തമ്പുരാന്റെ ജീവിതകാലം. ശക്തന് തമ്പുരാന് മരിക്കുന്നതിന് ഏഴുവര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും പൂരത്തെ കാണാം.
എതിർക്കാൻ വന്ന വെളിച്ചപ്പാടിനെവരെ കൊന്നു തേക്കിൻകാട് വെട്ടിവെളുപ്പിച്ചു പൊതുജനങ്ങൾക്ക് സൗകര്യംചെയ്തുകൊടുത്ത രാജാവാണ് ശക്തൻ. ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്രമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്. അല്ലെങ്കിൽ ആറാട്ടുപുഴ പൂരത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.
ശക്തന്റെ കാലത്ത് ദക്ഷിണകേരളത്തില്‍, മീനമാസത്തിൽ നടക്കുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്‍നിന്നും ദേവതകള്‍ എത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിശ്വാസം.
ശക്തമായ കാറ്റും പേമാരിയും നിമിത്തം 1796ലെ പൂരത്തിനു പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾ ആറാട്ടുപുഴയിലെത്താൻ വൈകി.
അതുകൊണ്ട് അന്നത്തെ ആറാട്ടുപുഴ പൂരം നടത്തിപ്പുകാരായ പ്രമാണിമാർ ഇവരെ പൂരത്തിൽ പങ്കടുപ്പിച്ചില്ല. സംഭവമറിഞ്ഞ് കോപിഷ്ഠനായ തമ്പുരാൻ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്തമാസത്തെതന്നെ പൂരം നാളിൽ (971 മേടം / 1796 മേയ്) തൃശൂർ പൂരം ആരംഭിച്ചു.
തൃശൂർ പൂരം തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാടിസ്ഥാനത്തിൽ നടത്തണമെന്നും തമ്പുരാൻ വ്യവസ്ഥചെയ്തു. അതിനുള്ള ചടങ്ങുകളും അദ്ദേഹം നിർദേശിച്ചു. ആവശ്യമായ ധനം ജനങ്ങളിൽനിന്നു പിരിച്ചെടുക്കണമെന്നു ഉത്തരവിട്ടതും ശക്തനാണത്രെ.
കാലം കഴിഞ്ഞപ്പോൾ ആറാട്ടുപുഴ പൂരത്തേക്കാൾ ആവേശവും ആകർഷണവും ജനത്തിരക്കും തൃശൂർ പൂരത്തിനായി എന്നത് വസ്തുത.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാറുകാരൻ സതീശൻ (46) മരിച്ചു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂർ പൂരത്തിന് 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശൻ. പരിചയസമ്പന്നനായ വെടിക്കെട്ട് വിദഗ്ധനാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്.
പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.
Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ.
അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്. 11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഈ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം.
12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. എട്ടുപേർ വാർഡുകളിൽ ചികിത്സയിലുണ്ട്. രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ദുരന്തസ്ഥലത്തുണ്ടായിരുന്ന ഒന്പതുപേർ നേരത്തെ വീടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
Kerala
തൃശൂർ: ഡിജിപി റവാഡ ചന്ദ്രശേഖർ മുണ്ടത്തിക്കോട്ട് സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കും. അപകടം നടന്ന് 18 മണിക്കൂർ പിന്നിടുമ്പോഴാണ് ഡിജിപി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡിജിപി അറിയിച്ചു.
അതേസമയം, മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.
അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.
Kerala
തൃശൂർ: തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ദേവസ്വങ്ങളുടെ ആലോചന. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.
തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.
Kerala
തൃശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം ശക്തമായ സൂര്യപ്രകാശത്തിന്റെ ചൂടിനെത്തുടർന്നുണ്ടായതാകാമെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട തൊഴിലാളി വിൽസൺ. ഉച്ചയ്ക്ക് 2.40 ഓടെയുണ്ടായ ശക്തമായ ചൂടിൽ സൂര്യപ്രകാശം ലെൻസ് പോലെ കേന്ദ്രീകരിച്ച് തീപടർന്നതാകാമെന്നാണ് വിൽസൺ പറയുന്നത്.
അപകടം നടക്കുമ്പോൾ താൻ നിൽക്കുന്ന ഭാഗത്തേക്ക് തീ വന്ന് വീഴുന്നതുപോലെയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടെന്ന് എല്ലാം കൂടി കത്തി, ആ നിമിഷംതന്നെ ഞാൻ ഓടി, ഓടുമ്പോഴേക്കും ഷെഡും സ്റ്റോറും പൊട്ടിത്തെറിച്ചിരുന്നു - വിൽസൺ പറഞ്ഞു.
എത്ര ചൂടായാലും സാധാരണ നിലയിൽ വെടിക്കെട്ട് തിരികൾ സ്വയം കത്താറില്ല. തിരികൾ വെയിലത്ത് കിടന്ന് ഉണങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ ഉച്ചസമയത്തെ കടുത്ത ചൂടിന്റെ പവർ കൊണ്ടാകാം ഇത്തവണ തീപിടുത്തമുണ്ടായതെന്ന് അദ്ദേഹം കരുതുന്നു. അപകടം മണത്ത ഉടനെ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കൂട്ടി ഓടി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്തിരുന്നവരെല്ലാം മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്റ്റോറും ഷെഡും പൂർണമായും തകർന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം രാവിലെ മുതൽ തുടങ്ങും. ഒൻപത് മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ്മോർട്ടം രാത്രി പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകി. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
23 ശരീര ഭാഗങ്ങളും കിട്ടിയാതായി മെഡിക്കൽ കോളജ് ഫോറെൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി ബാക്കി ഇന്ന് നടക്കും. ചികിത്സയിൽ കഴിയുന്ന 10 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടു പേർ വെന്റിലേറ്ററിലാണ്. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള സോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാകുമെന്നാണ് ഇന്നലെ ആരോഗ്യ മന്ത്രി അറിയിച്ചത്.
Kerala
തൃശൂർ: തൃശൂർപൂരത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
13 പേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ പത്ത് പേർ ഐസിയുവിലാണ്. അഞ്ചു പേർ ഗുരുതരാവസ്ഥയിലും അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. മരിച്ച രണ്ടുപേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളുണ്ട്. പ്രോട്ടോകോൾ പ്രകാരം എല്ലാവരുടെയും ഡിഎൻഎ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ പൂർണ മൃതശരീരം കിട്ടിയവരുടെയും ഡിഎൻഎ പരിശോധന നടത്തും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘമെത്തി ഡിഎൻഎ സാമ്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നടക്കം ഡോക്ടർമാർ എത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala
തൃശൂർ: തൃശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിത്. ദുഖകരമായ സംഭവമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഉടൻ ധനസഹായം കൈമാറണമെന്നും അതിന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസമാകേണ്ട കാര്യമില്ലെന്നും കെ.സി. വ്യക്തമാക്കി.
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉടൻ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം അപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. . 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു.
പത്ത് പേരുടെ നില ഗുരുതരമാണ്. 14 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.