കേരള ഹൈക്കോടതി
കൊച്ചി: തൃശൂർ അയ്യന്തോളിൽ ലുലു മാളിനുവേണ്ടി ഏറ്റെടുത്ത ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ പുനഃപരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
ലുലു ഹൈപ്പർ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റവന്യു അധികൃതർക്ക് നിർദേശം നൽകിയത്.
ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭൂമി ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കിയ ആഡിഒയുടെ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.
നടപടിക്കുമുമ്പ് കൃഷി ഓഫീസറുടെ റിപ്പോർട്ട് തേടണമെന്ന ചട്ടം ആർഡിഒ പാലിച്ചില്ലെന്ന് വിലയിരുത്തിയാണിത്.ലുലുവിന്റെ അപേക്ഷയിൽ കൃഷി ഓഫീസർ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.
റിപ്പോർട്ടുകൾ പരിശോധിച്ച് ആർഡിഒ 30 ദിവസത്തിനകം തീരുമാനമെടുക്കണം. തരംമാറ്റത്തിൽ വ്യക്തത വന്നശേഷം കളക്ടർക്ക് തുടർനടപടി സ്വീകരിക്കാം. പരാതിയുന്നയിച്ച വേലൂപ്പാടം ടി.എൻ. മുകുന്ദന്റെ വാദങ്ങളും ആർഡിഒ കേൾക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Tags : LuluMall Thrissur KeralaHighCourt legalDecision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash