ന്യൂഡൽഹി: രാജ്യത്തെ ജനാധിപധ്യസംവിധാനത്തെ അട്ടിമറിക്കാൻ ബിജെപിയും തെരഞ്ഞെടുപ്പു കമ്മിഷനും ചേർന്ന് വോട്ടുമോഷണം നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ലക്ഷ്യം ഏതുവിധേനയും വിജയം നേടുക എന്നതാണെന്നും ഇതിനായി നിരന്തരം തന്ത്രങ്ങൾ മാറ്റുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ ആരോപിച്ചു.
വോട്ടുമോഷണത്തിന്റെ ആദ്യപടിയായി 2024ലെ മഹാരാഷ്ട്രയിലെ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പെട്ടെന്ന് 39 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തതായി രാഹുൽ ആരോപിച്ചു. പിന്നാലെ 2026ൽ ബംഗാളിൽ നടന്ന വോട്ടർപട്ടിക പരിഷ്കരണത്തെത്തുടർന്ന് നീക്കം ചെയ്ത91 ശതമാനം പേരെയും അപ്പീലിനുശേഷം തിരിച്ചെടുക്കേണ്ടിവന്നു.
അതായത് തെറ്റായി ഒഴിവാക്കപ്പെട്ട പത്തിൽ ഒമ്പതു പേരെയും തിരികെ ചേർത്തത് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണെന്നും ഇതു വ്യക്തമായ വോട്ടുമോഷണമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Tags : Deepika DeepikaNewspaper BreakingNews Rahul targets Election Commission