National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ നയപരവും നിർണായകവുമായ തീരുമാനമെടുക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്ന് സുപ്രീംകോടതി.
എന്നാൽ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വഖഫ് ബോർഡ് പ്രവർത്തിക്കണം എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നീക്കം ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. ബോർഡ് നടപടികൾ സ്റ്റേ ചെയ്തതിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവാണെന്നും അതിനാൽ വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഇതിന് പുറമെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തത്കാലം ബോർഡ് പ്രവർത്തിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതല്ലാത്തതിനാല് ഗ്രാറ്റുവിറ്റി കുടിശിക തര്‍ക്കങ്ങളില്‍ ഉപഭോക്തൃ കമ്മീഷന് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി.
30 വര്‍ഷത്തെ സേവനത്തിനുശേഷം ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാരന് ഗ്രാറ്റുവിറ്റി കുടിശിക നല്‍കാനുള്ള മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിനെതിരെ തിരൂര്‍ സര്‍വീസ് സഹകരണബാങ്ക് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്.
Kerala
കൊച്ചി: വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കാന് അധികാരം സര്‍ക്കാരിനാണെങ്കിലും തെറ്റായ തീരുമാനമാണെങ്കില്‍ റദ്ദാക്കുമെന്ന് ഹൈക്കോടതി.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ തുടര്‍ച്ചയായി പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
സര്‍ക്കാര്‍ സ്വേച്ഛാപരമായ തീരുമാനമെടുക്കാതെ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണം. അല്ലെങ്കില്‍ ആയിരം തവണ പാസാക്കിയാലും ഉത്തരവ് റദ്ദാക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
കോടതി നിലപാട് കുടുപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയെങ്കിലും വിഷയം ഗൗരവമുള്ളതാണെന്നും കോടതിയെ കുറ്റപ്പെടുത്തി ആദ്യ ഉത്തരവ് ഇറക്കിയതില്‍ വ്യവസായ സെക്രട്ടറി കെ. ബിജു നല്കിയ മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
17 വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിറക്കിയതെന്ന് കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും.
Kerala
കൊച്ചി: എംഎസ്സി എൽസ -3 കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ അടിഞ്ഞ കണ്ടെയ്നറുകളും രാസവസ്തുക്കളും പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടോയെന്ന പരിശോധനയ്ക്ക് ഇന്ത്യൻ നേവിയുടെ സേവനം കിട്ടുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി.
ഇക്കാര്യം പ്രതിരോധ മന്ത്രാലയം അറിയിക്കണമെന്ന് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആഴക്കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് നിരീക്ഷക് എന്ന കപ്പൽ സ്വന്തമായുള്ള നേവിക്ക് സങ്കീർണമായ കടൽ പര്യവേക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന അമികസ് ക്യൂറി റിപ്പോർട്ട്കൂടി പരിഗണിച്ചാണ് ഉത്തരവ്.
കപ്പലപകടത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനുൾപ്പെടെ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജികളിലാണ് ഉത്തരവ്. ഹർജി വീണ്ടും ഓഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി.
‘സ്വകാര്യ ഏജൻസിയുടെ പഠനം ആധികാരികമല്ല’
എംഎസ്സി എൽസ -3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കു വേണ്ടി ബ്രാൻഡ് മറൈൻ കൺസൾട്ടന്റ്സ് എന്ന സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പരിസ്ഥിതിക്ക് ദോഷകരമായതൊന്നും കടലിൽ പതിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ആധികാരികതയില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ ശാസ്ത്രീയ വൈദഗ്ധ്യമുള്ള കൺസൾട്ടന്റിനെയോ സ്വതന്ത്ര ഏജൻസിയെയോ ചുമതലപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും കേന്ദ്രം നിലപാട് അറിയിക്കണമെന്നും നിർദേശം നൽകി.
കപ്പലിലുണ്ടായിരുന്ന കാൽസ്യം കാർബൈഡ് ഉൾപ്പെടെ മാരക രാസവസ്തുക്കളടങ്ങുന്ന ഭൂരിപക്ഷം ചരക്കും കടലിനടിയിൽ തന്നെയാണെന്ന് നേരത്തേ കോടതി വിലയിരുത്തിയിരുന്നു.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതി ഉത്തരവിനെ ഓൺലൈൻ മാധ്യങ്ങൾ തെറ്റായി അവതരിപ്പിച്ചതായി ഹൈക്കോടതിയുടെ വിമർശനം.
അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച കോടതി വിവിധ ദൈവങ്ങളുടെയും മറ്റും പേരിലുള്ള സത്യപ്രതിജ്ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ഓൺലൈൻ മാധ്യമങ്ങളിലെ പ്രചാരണം.
ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ വേണമെന്നാണു ഭരണഘടനയിൽ പറയുന്നതെന്ന് വിലയിരുത്തിയാണ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയത്.
എന്നാൽ, തെറ്റിദ്ധരിപ്പിക്കും വിധമാണ് ഓൺലൈൻ മാധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചത്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങൾ ശരിയായാണു റിപ്പോർട്ട് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
Editorial
ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരിൽ ചിലർ പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയ ചരിത്രമാണ് വഖഫ് നിയമത്തിന്റേത്. വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണത്. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറി.
ഇതു വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഭൂമി കൈമാറി 69 വർഷത്തിനുശേഷമുള്ള നടപടിയിൽ നീതീകരിക്കാനാകാത്ത കാലതാമസമുണ്ട്. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തത് -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷനെ ഇക്കൊല്ലം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. അങ്ങനെ 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഉൾപ്പെടുത്തി. 2022 ജനുവരി 13ന് വഖഫ് ബോർഡ് റവന്യു വകുപ്പിനു (കൊച്ചി തഹസീൽദാർക്ക്) നോട്ടീസയച്ചു.
അതോടെ മുനന്പംകാർക്ക് തങ്ങളുടെ ഭൂമിക്കു കരമടയ്ക്കാൻ സാധിക്കാതെയായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച്, കുടുംബങ്ങൾക്കു കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. ഇതു സർക്കാർ അറിയാതെയാണോ? അതോടെ കരമടയ്ക്കൽ കോടതി റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള അവസരമാണ് 10-ാം തീയതിയിലെ കോടതി പരാമർശത്തിലൂടെ സർക്കാരിനു കൈവന്നിരിക്കുന്നത്.
മതേതരത്വത്തിന്റെ മൂടുപടമിട്ട് ഇന്ത്യൻ രാഷ്ട്രീയം മതമൗലികവാദപ്പുരകളിലേക്കു നടത്തിയ അപഥസഞ്ചാരങ്ങളുടെ സൃഷ്ടിയായിരുന്നു വഖഫ് നിയമം. നിരവധി മനുഷ്യരെ അതു വഴിയാധാരമാക്കുകയും പൊതുമുതലുകൾ കവരുകയും ചെയ്തു. ഒടുവിൽ, മുനന്പത്തെ ഇരകൾ സ്വന്തം മണ്ണിനുവേണ്ടി നിലവിളിക്കുന്പോഴും ആ മതേതരവിരുദ്ധ നിയമത്തിന്റെ ഒന്നാം ഉത്തരവാദിയായ കോൺഗ്രസ് പാർട്ടി തങ്ങളുടെ സൃഷ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ കൈയേറ്റാവകാശത്തിന്റെ വാറോലയുമായി മുനന്പത്തെത്തിയ വഖഫ് ബോർഡിനെ നിയന്ത്രിക്കാത്ത സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാരനൊപ്പം ഓടി. സമരപ്പന്തലിലേക്കു ബിജെപി എത്തിയത്, രാഷ്ട്രീയ സാധ്യതകളുടെ ആഹ്ലാദത്തെ ഉള്ളിലൊളിപ്പിച്ചു മാത്രമായിരുന്നെന്ന് മുനന്പത്തെ തൊടാതെ അവർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വെളിപ്പെടുത്തി.
പതിയെപ്പതിയെ ‘മതേതര-ജനാധിപത്യ ജോലികൾ’ തുടരാൻ പാർട്ടിക്കാർ മുനന്പം വിട്ടു. പക്ഷേ, വഖഫ് ഇരകൾക്കു പോകാനിടമില്ലായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള വഖഫ് ബോർഡ് പ്രാകൃതനിയമത്തിന്റെ കുതിരപ്പുറത്തേറി വന്നെങ്കിലോയെന്ന ആധിയിൽ അവർ സമരപ്പന്തലിൽ ഉറങ്ങാതിരുന്നു. ഈ കോടതിവിധി, നികൃഷ്ടനിയമം കവർന്ന മുനന്പംജനതയുടെ നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണ്.
ഇതിനിടെ, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അടച്ച് എതിർത്തു. മുനന്പത്ത് അവർ വാരിപ്പൂശിയ മതേതരത്വത്തിന്റെ നിറങ്ങൾ പാർലമെന്റിൽ ഒലിച്ചുപോയി. ബിജെപിക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാം.
പക്ഷേ, ഒരു മുസ്ലിം രാജ്യത്തുപോലും ന്യായീകരിക്കാനാവാത്ത കൈയേറ്റ വകുപ്പുകളാണ് അവർ ഭേദഗതി ചെയ്തതിൽ ഏറെയും. ഇതിനെതിരേ 140 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കിയില്ല. വർഗീയ ധ്രുവീകരണത്തെപ്പോലെ തന്നെ, വോട്ടിനുവേണ്ടിയുള്ള പ്രീണനരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കിയെന്നു തെളിയിക്കുന്നതാണ് മുനന്പം ഭൂമി തട്ടിപ്പുകേസ്.
വഖഫ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തൊരിടത്തും മുനന്പം ആവർത്തിക്കില്ല. പക്ഷേ, അതിനു മുൻകാല പ്രാബല്യമില്ലാതെ വന്നതോടെ മുനന്പം ഇരകൾ നിരാശയിലായിരുന്നു. അപ്പോഴാണ് രാഷ്ട്രീയം തടഞ്ഞ നീതിയെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അന്തിമമായി പറഞ്ഞാൽ, ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളെ സ്വന്തം ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ് വഖഫ് ബോർഡ് മുനന്പത്തെത്തിയത്.
അല്ലായിരുന്നെങ്കിൽ മുനന്പത്തിന്റെ കണ്ണീരിൽ ചവിട്ടിയെത്തിയ രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ വഖഫിലെ കൈയേറ്റവകുപ്പുകളെയെങ്കിലും തള്ളിപ്പറയുമായിരുന്നു. ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരാണ് പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയത്. ഏതായാലും ഭേദഗതിയുടെ പിൻബലമില്ലാതെതന്നെ വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
District News
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.