തൃശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം ശക്തമായ സൂര്യപ്രകാശത്തിന്റെ ചൂടിനെത്തുടർന്നുണ്ടായതാകാമെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട തൊഴിലാളി വിൽസൺ. ഉച്ചയ്ക്ക് 2.40 ഓടെയുണ്ടായ ശക്തമായ ചൂടിൽ സൂര്യപ്രകാശം ലെൻസ് പോലെ കേന്ദ്രീകരിച്ച് തീപടർന്നതാകാമെന്നാണ് വിൽസൺ പറയുന്നത്.
അപകടം നടക്കുമ്പോൾ താൻ നിൽക്കുന്ന ഭാഗത്തേക്ക് തീ വന്ന് വീഴുന്നതുപോലെയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടെന്ന് എല്ലാം കൂടി കത്തി, ആ നിമിഷംതന്നെ ഞാൻ ഓടി, ഓടുമ്പോഴേക്കും ഷെഡും സ്റ്റോറും പൊട്ടിത്തെറിച്ചിരുന്നു - വിൽസൺ പറഞ്ഞു.
എത്ര ചൂടായാലും സാധാരണ നിലയിൽ വെടിക്കെട്ട് തിരികൾ സ്വയം കത്താറില്ല. തിരികൾ വെയിലത്ത് കിടന്ന് ഉണങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ ഉച്ചസമയത്തെ കടുത്ത ചൂടിന്റെ പവർ കൊണ്ടാകാം ഇത്തവണ തീപിടുത്തമുണ്ടായതെന്ന് അദ്ദേഹം കരുതുന്നു. അപകടം മണത്ത ഉടനെ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കൂട്ടി ഓടി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്തിരുന്നവരെല്ലാം മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്റ്റോറും ഷെഡും പൂർണമായും തകർന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : explosion thrissur intense sunlight