തൃശൂർ: തൃശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിത്. ദുഖകരമായ സംഭവമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഉടൻ ധനസഹായം കൈമാറണമെന്നും അതിന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസമാകേണ്ട കാര്യമില്ലെന്നും കെ.സി. വ്യക്തമാക്കി.
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉടൻ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം അപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. . 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു.
പത്ത് പേരുടെ നില ഗുരുതരമാണ്. 14 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.
Tags : kc venugopal congress thrissur