Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം നേതാവ് എ.എ. റഹീം എംപി. ഖേൽക്കർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണമാക്കിയെന്നും ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഖേൽക്കർ നടത്തിയ ഇടപെടിൽ സംശയമുണ്ടെന്നുമാണ് റഹീം പ്രതികരിച്ചത്. നിയമനത്തിൽ എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും റഹീം ആവശ്യപ്പെട്ടു.
എഐസിസിയും കെ.സി. വേണുഗോപാലും ഖേൽക്കർക്കെതിരെ നിലപാടെടുത്തവരാണ്. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു. എന്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും റഹീം ചോദിച്ചു.
രാഹുൽ ഗാന്ധി യുദ്ധം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ്. പക്ഷെ ഇവിടെ രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായെന്നും റഹീം ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാലിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദേഹം പറഞ്ഞു. എഐസിസി വിഷയത്തിൽ വിശദീകരണം നൽകണമെന്നും റഹീം ആവശ്യപ്പെട്ടു.
'ഞായറാഴ്ച തന്നെ എന്തിന് ധൃതി പിടിച്ച് ചുമതലയേറ്റു. ഇതിലൊന്നും ദുരൂഹതയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് തന്നെ ഖേൽക്കർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗും ഖേൽക്കറുടെ നിയമത്തിന് പിന്നിലെ നിലപാട് വ്യക്തമാക്കണം.
ബംഗാളിലെ നിയമനത്തെ എതിർത്തവർ നിലപാട് വ്യക്തമാക്കണം. എസ്ഐആറുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്. ഞങ്ങൾ അതിന്റെ പിന്നാലെയുണ്ട്. ബംഗാളിലും ഇവിടെയും നടക്കുന്നത് ഒരേ കാര്യം. സതീശനും ഖേൽക്കറും തമ്മിലുള്ള അവിശുദ്ധമായ ബന്ധം തെളിഞ്ഞു. നീതിമാനെങ്കിൽ മുഖ്യമന്ത്രി യുക്തിസഹമായ വിശദീകരണം നൽകണം. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെ സതീശൻ മറികടന്നു. മുഖ്യമന്ത്രിക്ക് ഒരുപാട് മറുപടി പറയേണ്ടി വരും' എന്നാണ് റഹീം പറഞ്ഞത്.
University News
തേഞ്ഞിപ്പലം: മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, ബിഎസ്സി - എഐ പ്രോഗ്രാമുകളിലായി മലയാളം, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മണിക്കൂറടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപ ഒഴിവുണ്ട്. യോഗ്യരായവർ മേയ് 25ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംബിഎ ( ഐഎഫ്, എച്ച്സിഎം) ജനുവരി 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.
തിടുക്കത്തില്‍ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുമുണ്ട്.
രാഷ്ട്രീയ ശിപാര്‍ശയില്‍ പിആര്‍ഡിയുടെ എംപാനല്‍മെന്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രദേശിക വാര്‍ത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പിആര്‍ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നൽകാന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത്.
തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമന നടപടി പൂര്‍ത്തിയാകും മുമ്പ് ഒരു വേക്കന്‍സിപോലും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ 2023 ഡിസംബര്‍ 30ന് പുതിയ അപേക്ഷ ക്ഷണിച്ചു. പിആര്‍ഡിയുടെ പ്രതിനിധികളില്ലാതെ പിഎസ്സി അഭിമുഖം നടത്തി. 2026 ഫെബ്രുവരി 25ന് ലിസ്റ്റും തയാര്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത - പിന്‍വാതില്‍ നിയമനങ്ങളും കര്‍ശനമായി പുനപരിശോധിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പിന്മാറി. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവർക്കൊപ്പം കേസ് പരിഗണിക്കാൻ തീരുമാനിച്ചെങ്കിലും പിന്മാറുന്നുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ള വിഷയം ഹർജിയിൽ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു സൂര്യകാന്ത് നിലപാട് വ്യക്തമാക്കിയത്.
താത്പര്യ വൈരുധ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാൻ ഭാവി ചീഫ് ജസ്റ്റീസുമാരാകാൻ സാധ്യതയില്ലാത്ത ജഡ്ജിമാരുടെ ഒരു ബെഞ്ച് മുന്‍പാകെ ഹർജി പരിഗണിക്കാമെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നിർദേശം സുപ്രീംകോടതി അംഗീകരിച്ചു. അടുത്ത മാസം ഏഴിനു ചീഫ് ജസ്റ്റീസോ ഭാവി ചീഫ് ജസ്റ്റീസുമാരോ ഇല്ലാത്ത മൂന്നംഗ ബെഞ്ചിനു മുന്നിൽ കേസ് ലിസ്റ്റ് ചെയ്യാൻ സൂര്യകാന്ത് ഉത്തരവിട്ടു.
2023ൽ കേന്ദ്രസർക്കാർ പാസാക്കിയ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച നിയമം സുപ്രീംകോടതിയുടെ മുൻ നിർദേശം പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി 2024ലാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന സഞ്ജീവ് ഖന്ന വിസമ്മതിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി മുൻ ഉത്തരവ്.
എന്നാൽ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതി കമ്മീഷണർമാരെ നിയമിക്കുമെന്ന നിയമം 2023 ഡിസംബറിൽ കേന്ദ്രസർക്കാർ പാസാക്കിയതാണ് കേസിന് ആധാരം.
District News
പാലക്കാട്: ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിയമവിരുദ്ധമായി നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്താനുള്ള നീക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.
പത്രപ്പരസ്യം നല്‍കാതെയും എച്ച്എംസിയെ അറിയിക്കാതെയും രാഷ്ട്രീയനിയമനം നടത്താനായിരുന്നു നീക്കമെന്ന് പാർട്ടി ആരോപിച്ചു.
നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നിയമനം നടത്താവൂ എന്ന ഉത്തരവ് മറികടന്നാണ് കൂടിക്കാഴ്ച എന്ന് ആരോപിച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശെൽവരാജിനെ ഉപരോധിച്ചു.
ഉപരോധസമരത്തിനു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, നേതാക്കളായ എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, പ്രതീഷ് മാധവൻ, എം. പ്രശോഭ്, എസ്.എം. താഹ, രമേശ് പുത്തൂർ, കെ. പ്രതിഭ, ഷെറീഫ് റഹ്മാൻ, സിയാൻ, ഉമ്മർ ഫാറൂഖ്, നവാസ് മാങ്കാവ് എന്നിവർ നേതൃത്വം നല്കി.
University News
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) മെക്കാനിക്കല്‍ എൻജിനീയറിംഗ് പഠനവകുപ്പില്‍ അസി. പ്രഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി ഒമ്പതിനാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍: iet.uoc.ac.in
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് (2015 മുതല്‍ 2021 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷകള്‍ ഫെബ്രുവരി 16-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നു മുതല്‍ പത്ത് വരെ സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഹോണേഴ്സ് (2011 സ്കീം 2016 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി: ഫെബ്രുവരി 28. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎ ഉര്‍ദു നവംബര്‍ 2025, മൂന്നാം സെമസ്റ്റര്‍ എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി നവംബര്‍ 2025 (സിസിഎസ്എസ് 2024 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പുനപ്രവേശനം നേടിയതോ സ്ട്രീം ചേഞ്ച് ചെയ്തതോ ആയ ആറാം സെമസ്റ്റര്‍ ബിഎ അഫ്സല് ഉല് ഉലമ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബികോം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി നാല് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 12 വരെയും 200 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും.
University News
കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2025 - 26 വർഷത്തേക്ക് എംബിഎ പ്രോഗ്രാമിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ പത്തിന് കുറ്റിപ്പുറം സെന്ററിൽ ഹാജരാകണം. ഫോൺ: 0494 2607224, 9567697272.
പരീക്ഷാഅപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ നാലാം സെമസ്റ്റർ ബിടെക് (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ - ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - അൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബിഎ മൾട്ടിമീഡിയ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 13ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് മാർച്ച് (2023 പ്രവേശനം) റഗുലർ / (2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി - മാത്തമാറ്റിക്സ്, ബയോടെക്നോളജി (സിസിഎസ്എസ് - 2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്
University News
സൗജന്യ പരിശീലനം
കാലിക്കട്ട് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 14 മുതല്‍ 24 വരെ നടത്തുന്ന "ഭക്ഷ്യസംസ്കരണം' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന് സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിലാസം: വകുപ്പു മേധാവി, ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കട്ട് സര്‍വകലാശാല, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം, പിൻ- 673 635. ഫോണ്‍: 9349735902, 9544103276.
കാലിക്കട്ട് സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ എംഎസ്സി - എൻവിറോൺമെന്റൽ സയൻസ് / എൻവിറോൺമെന്റൽ സ്റ്റഡീസ് / എൻവിറോൺമെന്റൽ മാനേജ്മെന്റ് / എൻവിറോൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ് / എൻവിറോൺമെന്റൽ ടെക്നോളജി, ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് പാസായിരിക്കണം അല്ലെങ്കിൽ പിഎച്ച്ഡി നേടിയിരിക്കണം. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർ ജനുവരി 25 -നോ അതിന് മുൻപോ അവരുടെ ബയോ - ഡാറ്റ സർവകലാശാല വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.
സോണൽ കലോത്സവം: വേദികൾക്ക് അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാല സോണൽ കലോത്സവങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കോളജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സോൺ, ജില്ല, കലോത്സവ തീയതി എന്നിവ ക്രമത്തിൽ: എഫ് - പാലക്കാട് - ജനുവരി 21 മുതൽ 26 വരെ, ബി - കോഴിക്കോട് - ഫെബ്രുവരി 10 മുതൽ 14 വരെ, സി - മലപ്പുറം - ജനുവരി 21 മുതൽ 25 വരെ, ഡി - തൃശൂർ - ഫെബ്രുവരി അഞ്ച് മുതൽ ഒന്‍പത് വരെ, എഫ് - വയനാട് - ഫെബ്രുവരി പത്ത് മുതൽ 13 വരെ. ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള അതത് ജില്ലകളിലെ കോളജുകൾ രണ്ട് ദിവസത്തിനകം വിദ്യാർഥിക്ഷേമ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഅപേക്ഷ
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി രണ്ടാം വർഷ മാർച്ച് 2026 (2019 സിലബസ് - 2021 മുതൽ 2024 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 200 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 13 മുതൽ ലഭ്യമാകും.
ഒൻപതാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2020 പ്രവേശനം) ഏപ്രിൽ 2025 സേ പരീക്ഷയ്ക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിപിഎഡ് (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും.വിശദമായ സമയക്രമം വെബ്സൈറ്റിൽ.
District News
മെഡിക്കല്‍കോളജ്: റീജണല്‍ കാന്‍സര്‍ സെന്ററിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ടു നിലവിലെ റാങ്ക് പട്ടിക റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍സിസി എംപ്ലോയീസ് ഫെഡറേഷന് ആര്‍സിസി ഡയറക്ടര്‍ക്ക് പരാതി നല്കി. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്.
ആര്‍സിസിയില്‍ കുറച്ചുനാള്‍ മുമ്പു നടത്തിയ താത്കാലിക നഴ്സുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് അഴിമതി ഉയരുകയും അന്വേഷണവിധേയമായി ചീഫ് നഴ്സിംഗ് ഓഫീസര്‍ ശ്രീലേഖയെ ആര്‍സിസി ഡയറക്ടര്‍ ഡോ. കെ. രജനീഷ്കുമാര്‍ സസ് പെൻഡു ചെയ്തുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയാണ് ആര്‍സിസിയിലെ ക്രമക്കേട് അന്വേഷിച്ചത്. ആര്‍സിസിയിലെ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തില്‍ ശ്രീലേഖ ചടങ്ങള്‍ ലംഘിച്ചുവെന്നും അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. ശ്രീലേഖയുടെ അടുത്ത ബന്ധുക്കള്‍ റാങ്ക് പട്ടികയില്‍ കടന്നുകൂടിയിരുന്നു. ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍നിന്നു മാറിനില്ക്കണമെന്നതാണു ചട്ടം. എന്നാല്‍ എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയാറാക്കിയതില്‍ ഇവര്‍ക്കു പങ്കുണ്ടായിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ അഭിമുഖ പരീക്ഷയില്‍ ശ്രീലേഖ പങ്കെടുക്കുകയുണ്ടായി. ചീഫ് നഴ്സിംഗ് ഓഫീസറെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ മെഡിക്കല്‍കോളജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലേഖയെ സസ്പെൻഡ് ചെയ്തത്.
കാര്യങ്ങള്‍ ഇതായിരിക്കെ നിലവിലുള്ള റാങ്ക് പട്ടികയിൽ ശ്രീലേഖയുടെ അടുപ്പക്കാരാണ് കടന്നുകൂടിയിരിക്കുന്നതെന്നും ഇത് അര്‍ഹതപ്പെട്ടവര്‍ക്കുള്ള ജോലിനിഷേധമാകുമെന്നും എംപ്ലോയീസ് ഫെഡറേഷന് പരാതിയില്‍ ഉന്നയിക്കുന്നു. പുതുതായി പത്രപ്പരസ്യത്തിലൂടെയും പുറത്തുനിന്നുള്ളവരുടെ മേല്‍നോട്ടത്തിലും റിട്ടണ്‍ ടെസ്റ്റ് നടത്തിയ നഴ്സുമാരുടെ ഒഴിവുകള്‍ നികത്തണമെന്നും എംപ്ലോയീസ് ഫെഡറേഷന് ആവശ്യപ്പെട്ടു.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് അസോ. പ്രൊഫസർ ഡോ. മഞ്ജു സി. നായർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിട്ടുള്ള പ്രോജക്ടിലേക്ക് - പ്രോജക്ട് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീലഗിരി ബയോസ്ഫിയർറിസർവിലെ കരിമ്പുഴ വന്യജീവി സങ്കേതത്തിലുള്ള ബ്രയോഫൈറ്റ് വൈവിധ്യത്തിന്റെ വിലയിരുത്തലാണ് പ്രോജക്ട്.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ പ്രസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ എൽഡി. ബൈൻഡർ നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 23-ന് നടക്കും. യോഗ്യത : എസ്എസ്എൽസി., കെജിടിഇ. / എംജിടിഇ. ബുക്ക് ബൈൻഡിങ് ( ലോവർ ). ഉയർന്ന പ്രായപരിധി 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റർ ബിബിഎ, എൽഎൽബി. ഹോണേഴ്സ് (2011 സ്കീം - 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം
രണ്ടാം സെമസ്റ്റർ എംഎഡ്. ( 2023, 2024 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
Editorial
അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്.
ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്.
നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത പ്രകടനപത്രികയിലും ഈ വാഗ്ദാനം പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ സർവകലാശാലകളിലുൾപ്പെടെ വിവിധ വകുപ്പുകളിൽ രണ്ടു ലക്ഷത്തോളം താത്കാലിക-കരാർ ജീവനക്കാരുണ്ടന്നും മഹാഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നുമാണ് അറിയുന്നത്. ഇടതോ വലതോ എന്നതിനേക്കാൾ പ്രധാനം, നടപടിക്രമം പാലിക്കാതെയുള്ള നിയമനങ്ങൾ നഗ്നമായ അഴിമതിയാണ് എന്നതാണ്. പാർട്ടി ബന്ധങ്ങൾ യോഗ്യതകളെ മറികടക്കുന്നതും യോഗ്യതയുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതുമൊക്കെ സുതാര്യഭരണത്തിന്റെ മുൻവാതിലുകൾ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്.
താത്കാലിക ജീവനക്കാർക്കു നീതി ഉറപ്പാക്കുന്നു എന്ന വ്യാഖ്യാനം പിൻവാതിൽ നിയമനങ്ങളുടെ സ്ഥിരം ന്യായീകരണമായി മാറ്റിയതിൽ മാറിമാറി വന്ന സർക്കാരുകൾക്കു പങ്കുണ്ടെങ്കിലും ഇപ്പോഴത്തെ സർക്കാർ ഈ അഴിമതിയെ പുതിയ തലത്തിലെത്തിച്ചു. താത്കാലിക ഒഴിവുകൾ നിയമന ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാതിരിക്കുക, പാർട്ടിയോടു കൂറുള്ള ജീവനക്കാരെ തിരുകിക്കയറ്റുക, പിന്നീട് നീതിയെക്കുറിച്ചു പ്രസംഗിച്ച് പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്നതൊക്കെ സർക്കാർ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കക്ഷിരാഷ്ട്രീയവത്കരണത്തിനുള്ള കുറുക്കുവഴിയായി. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർത്തു കാത്തിരിക്കുന്പോഴാണ് ഈ അഴിമതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശിപാർശ സർക്കാരിനു സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പല വകുപ്പുകളും താത്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളും കാത്തിരിപ്പിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പിഎസ്സിയുടെയും പണി പാർട്ടി ഓഫീസുകളെയും നേതാക്കളെയും ഏൽപ്പിക്കുന്നതിനു തുല്യമാണ് പിൻവാതിൽ നിയമനങ്ങൾ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2006ൽ ഉമാദേവി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, ‘അനധികൃത നിയമനങ്ങൾ’ നടത്താനുള്ള തത്രപ്പാട് അഴിമതിയുടെ അക്കൗണ്ടിലേ എഴുതിച്ചേർക്കാനാകൂ.
ഒഴിവുകൾ പാർട്ടി ഓഫീസുകൾക്കു പകരം, നിയമന സ്ഥാപനങ്ങൾക്കു റിപ്പോർട്ട് ചെയ്യുകയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ഫലം മാർക്ക് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്താൽ നിയമനനടപടികൾ ലളിതവും സുതാര്യവുമാകും. പക്ഷേ, അത്, അഴിമതി ലക്ഷ്യമാക്കാത്ത ഇച്ഛാശക്തിയുള്ള സർക്കാരുകൾക്കേ കഴിയൂ. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ അസാധുവാക്കുമെന്ന് പ്രതിപക്ഷത്തിനു വേണമെങ്കിൽ പ്രഖ്യാപിക്കാം. പക്ഷേ, അതിനും വേണം അഴിമതിവിരുദ്ധതയുടെ ഇച്ഛാശക്തി.
Kerala
ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.
ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കിയിരുന്നു.
നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ചു ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
National
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിന്റായുള്ള നിതിൻ നബീന്റെ നിയമനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. നിതിൻ നബിനൊക്കെ പേരിന് മാത്രമുള്ള ആളാണെന്നും അദ്ദേഹത്തിന് തീരുമാനങ്ങൾ ഒന്നും എടുക്കാനാകില്ലെന്നും പവൻ ഖേര പറഞ്ഞു.
"ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിതീൻ നബിനെ നിയമിച്ചെന്ന് പറയുന്നു. ഇതൊക്കെ പ്രഹനസനമാണ്. റിമോട്ട് കൺട്രോളുള്ളത് അമിത് ഷായുടെ അടുത്താണ്. അദ്ദേഹം തന്നെയായിരിക്കും പാർട്ടിയെ നിയന്ത്രിക്കുക. അദ്ദേഹത്തിനാണെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്നതിനെക്കാൾ ഇഷ്ടം പാർട്ടിയെ നിയന്ത്രിക്കാനാണ്.'-പവൻ ഖേര പറഞ്ഞു.
ജെ. പി. നദ്ദയുടെ കാര്യത്തിലും സമാനമായ കാര്യമാണ് നടക്കുന്നതെന്നും പവൻ ഖേര കൂട്ടിച്ചേർത്തു. നദ്ദയ്ക്ക് ബിജെപിയുടെ ദേശീയ അധ്യക്ഷനാണെന്ന പദവി മാത്രമാണുള്ളതെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അമിത് ഷാ ആണെന്നും പവൻ ഖേര പറഞ്ഞു.
Kerala
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.
ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
സെപ്റ്റംബര്‍ 19 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 61 വയസില്‍ കൂടുതലാകരുത്. 10 വര്‍ഷം സര്‍വകലാശാലകളിലോ കോളജുകളിലോ പ്രഫസര്‍ പദവിയിലിരുന്ന ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രഫസര്‍ പദവിയ്ക്ക് തുല്യമായ പദവിയിലിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.