Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Berlin

Europe

ജർമനിയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ബെർലിനിൽ വിശ്വാസികൾക്കായി സമർപ്പിച്ചു

ബെർലിൻ: ജർമൻ പ്രവാസി ഹൈന്ദവ സമൂഹത്തിന്‍റെ ദീർഘകാലത്തെ സ്വപ്നമായിരുന്ന "ശ്രീ ഗണേശ ഹിന്ദു ക്ഷേത്രം' ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശ്വാസികൾക്കായി സമർപ്പിച്ചു.

ബെർലിനിലെ നോയ്കോൾൺ ഡിസ്ട്രിക്റ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജർമനിയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായാണ് കണക്കാക്കപ്പെടുന്നത്.

ഗംഗാജലവും സ്പ്രീ നദിയിലെ ജലവും ഒഴുക്കി കുംഭാഭിഷേകം

ഞായറാഴ്ച നടന്ന പ്രധാന കുംഭാഭിഷേക ചടങ്ങുകൾക്കായി ഭാരതത്തിലെ പുണ്യനദിയായ ഗംഗയിലെ തീർഥത്തിനൊപ്പം ബെർലിൻ നഗരത്തിലൂടെ ഒഴുകുന്ന സ്പ്രീ നദിയിലെ ജലവും പ്രത്യേകം ഉപയോഗിച്ചു.

വ്യത്യസ്തമായ ചടങ്ങ്

വൻ ക്രെയിനുകളുടെ സഹായത്തോടെയാണ് പുണ്യജലം ക്ഷേത്രഗോപുരത്തിന് മുകളിലേക്ക് എത്തിച്ച് വിഗ്രഹങ്ങളിലും ഗോപുരത്തിലും അഭിഷേകം ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട വിവിധ പൂജകളും പ്രത്യേക വൈദിക ചടങ്ങുകളും ക്ഷേത്ര സമുച്ചയത്തിൽ ആരംഭിച്ചിരുന്നു.

ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

 

NRI

മറിയക്കുട്ടി തോമസ് വടക്കേപറമ്പില്‍ അന്തരിച്ചു

ബെര്‍ലിന്‍: ബോണിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി വൃന്ദാവനം സ്വദേശി പരേതനായ വടക്കേപറമ്പില്‍ തോമസ് വറുഗീസിന്‍റെ (മോഹന്‍) ഭാര്യ മറിയക്കുട്ടി തോമസ് വടക്കേപറമ്പില്‍ (78) ബോണില്‍ അന്തരിച്ചു.

സംസ്കാരം പത്തനംതിട്ട റാന്നി കൊറ്റനാട് ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയ സെമിത്തേരിയില്‍. ബോണ്‍, ബാഡ്ഗോഡസ്ബര്‍ഗ് ഇവാജലിക്കല്‍ ആശുപത്രിയില്‍ നഴ്സായിരുന്ന മറിയക്കുട്ടി ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.

മക്കള്‍: അനു, ആഷ. മരുമകന്‍ റിനു കടവില്‍. കൊച്ചുമക്കള്‍ : റോയിസ്, ഏതന്‍.

NRI

ലൂവ്റ് മോഷണത്തിലെ ‘പരസ്യസാധ്യതകൾ’

ബർലിൻ: പാരീസിലെ ലൂവ്റ് മ്യൂസിയം കവർച്ചയെ ഉത്പന്നത്തിന്‍റെ പരസ്യമാക്കി ജർമൻ കന്പനി. മോഷണത്തിന് ഉപയോഗിച്ച യന്ത്രഗോവണി നിർമിക്കുന്ന ബോക്കർ എന്ന കന്പനിയാണു സോഷ്യൽ മീഡിയയിൽ പുതിയ പരസ്യം പ്രസിദ്ധീകരിച്ചത്.

മോഷണത്തിന് ഉപയോഗിച്ച ഗോവണി ലൂവ്റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറിക്കു പുറത്ത് ഇരിക്കുന്ന ചിത്രമാണ് പരസ്യത്തിലുള്ളത്.

കാര്യങ്ങൾക്കു വേഗത വേണമെങ്കിൽ കന്പനിയുടെ ‘അജിലോ’ ബ്രാൻഡ് യന്ത്രഗോവണി ഉപയോഗിക്കണമെന്നും 400 കിലോഗ്രാം ഭാരം ഒരു മിനിറ്റിനുള്ളിൽ 42 മീറ്റർ ഉയർത്താനുള്ള കഴിവ് ഈ ഗോവണിക്കുണ്ടെന്നും പരസ്യവാചകത്തിൽ പറയുന്നു.

ഞായറാഴ്ച നാലു കള്ളന്മാർ അപ്പോളോ ഗാലറിയിൽ കടന്ന് ഏതാണ്ട് 896 കോടി രൂപ വിലവരുന്ന ഒമ്പത് ആഭരണങ്ങളാണുകവർന്നത്. യന്ത്രഗോവണി ഉപയോഗിച്ചാണ് കള്ളന്മാർ മുകൾനിലയിലെ ഗാല‍റിയിലേക്കു കടന്നത്. ലോകം മുഴുവൻ ഞെട്ടിയ മോഷണത്തിൽ കള്ളന്മാരെ പിടികൂടാനായിട്ടില്ല.

മോഷണം അംഗീകരിക്കാനാവില്ലെങ്കിലും കൃത്യത്തിനിടെ ആർക്കും പരിക്കേൽക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു പരസ്യത്തിൽ തെറ്റില്ലെന്നാണ് ബോക്കർ കമ്പനി പ്രതികരിച്ചത്.

ഫെവിക്കോളിനും പരസ്യം

വിവിധതരം പശകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഫെവികോൾ കന്പനിയും ലൂവ്റ് മോഷണവുമായി ബന്ധപ്പെട്ട് പരസ്യം പുറത്തിറക്കി. ഫെവികോൾ ഉപയോഗിച്ച് ഒട്ടിച്ചുവച്ചിരുന്നെങ്കിൽ മോഷണം നടക്കില്ലെന്നാണു പരസ്യത്തിന്‍റെ അർഥം.

ലൂവ്റിൽനിന്നു മോഷ്ടിക്കപ്പെട്ട മരതക മാലയ്ക്ക് താഴെ ഫെവിക്കോളിന്‍റെ ലോഗോയുള്ള ചിത്രവും ഫെവിക്കോൾ ഉപയോഗിച്ചിരുന്നെങ്കിൽ കള്ളന്മാരുടെ ദൗത്യം പരാജയപ്പെട്ടേനേ എന്നർഥം വരുന്ന വാചകവും പരസ്യത്തിലുണ്ട്.

ഇരു പരസ്യങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചു.

NRI

ഓണാഘോഷം സംഘടിപ്പിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബര്‍ലിന്‍

ബര്‍ലിന്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബര്‍ലിന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ത്രേസ്യാമ്മ പാഴൂര്‍ സ്വാഗതം ആശംസിച്ചു. രാവിലെ 11ന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം ആറിന് സമാപിച്ചു.

ബര്‍ലിനിലെ നിള റസ്റ്ററന്‍റ് ഓണസദ്യ ഒരുക്കി. മാവേലി, തിരുവാതിര, കസേരകളി, വടംവലി, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ അംഗങ്ങള്‍ അവതരിപ്പിച്ചു.

 

Latest News

Corehub Up