Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distributed

Kannur

സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലളിത ബാബു, ലീന വില്യം, പഞ്ചായത്തംഗങ്ങളായ മാനുവൽ മാപ്പിളപ്പറമ്പിൽ, വിജി കെ. ജോൺ, ജമീല കോളയത്ത്, മഞ്ജു വിനോദ്, സീമ മുകുന്ദൻ, പി.വി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Business

വർമ സ്‌കില്‍ ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൊച്ചി: പ്രമുഖ ബില്‍ഡറായ വർമ ഹോംസും കളമശേരി എസ്‌സിഎംഎസ് ഗ്രൂപ്പും സംയുക്തമായി എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനിയറിംഗ് പ്രഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വർമ സ്‌കില്‍ ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.

ചടങ്ങിൽ വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വർമ, എസ്‌സിഎംഎസ് വൈസ് ചെയര്‍മാന്‍ ഡോ. രാധാ പി. തേവന്നൂർ, എസ്‌സിഎംഎസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സി.ജെ. പ്രവീണ്‍സാല്‍, എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്‌നോളജി പ്രിന്‍സിപ്പൽ ഡോ. അനിത ജി. പിള്ള, എസ്‌സിഎംഎസ് ഡയറക്ടര്‍ പ്രതീക് നായര്‍, വർമ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വർമ, വൈസ് പ്രസിഡന്‍റുമാരായ ആരതി വര്‍മ, വൈശാഖ് വർമ, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഷാജന്‍ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

District News

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചപ്പാരപ്പടവ്: വിദ്യാർഥികൾക്ക് താങ്ങായി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ്. പുതിയ അധ്യയന വർഷത്തിന്‍റെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ യൂണിറ്റിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. മനീഷയിൽ നിന്ന് പഠനോപകരണങ്ങൾ സ്വീകരിച്ച് സ്കൂൾ പ്രിൻസിപ്പൽ എം.പി. അഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അനിത കൂന്താനം, കെ. പി. മുഹമ്മദ്‌ അൻവർ എന്നിവരും എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു.

ആലക്കോട്: പൈതൽ വാലി ലയൺസ് ക്ലബിന്‍റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി‌ കാപ്പിമല വിജയഗിരി ഗവ. യുപി സ്കൂളിൽ പഠനകിറ്റ് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്‍റ് ബിന്നി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. മുഖ്യാധ്യാപിക പി. മായ ഏറ്റുവാങ്ങി. പഞ്ചായത്തംഗം ജോസഫ് കല്ലനാനിക്കൽ, എം.ആർ. ജോയിച്ചൻ, ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു.

District News

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചെറുതോണി: കേരള കോൺഗ്രസ് -ജേക്കബ് ജില്ലാ കമ്മിറ്റിയുടെയും നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസിന്‍റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കഞ്ഞിക്കുഴി വ്യാപാരഭവനിൽ നടന്ന ചടങ്ങ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് -ജേക്കബ് ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് സാം ജോർജ് അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്‍റ് സിബിച്ചൻ മനയ്ക്കൽ പഠനോപകരണ വിതരണം നിർവഹിച്ചു.

നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസ് ചെയർമാൻ കണ്ണൻ നീലക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ സോയിമോൻ സണ്ണി, രാജേശ്വരി രാജൻ, സിബിച്ചൻ മനയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്‍റ് സിബി ആറക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

District News

പഠനോപകരണങ്ങൾ വിതരണംചെയ്തു

പാറത്തോട്: കേരള വിശ്വകർമ സഭ ഇടക്കുന്നം 357-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് മനോജ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. കെവിഎസ് സംസ്ഥാന രക്ഷാധികാരി കെ.കെ. ഹരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജി. പ്രദീപ്, കെവിഎസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് എൻ.എം. റിനു, പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ വർഗീസ്, വാർഡ് മെംബർമാരായ അബ്ദുൾ അസീസ്, സജി കുരീക്കാട്ട്, കെപിസിസി വക്താവ് വസന്ത് തെങ്ങുംപള്ളി, ഗോപാലകൃഷ്ണൻ ആചാരി കണ്ണമല, സുരേഷ് ബാബു, പ്രദീപ് പാറത്തോട്, ജിജു പുന്നാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

District News

സ്കൂൾ കിറ്റ് വിതരണം ചെയ്തു

ഉളിക്കൽ: തലശേരി അതിരൂപത കെസിവൈഎം വിദ്യാർഥികൾക്ക് ബാഗും പഠനോപകരണങ്ങളും നല്കുന്ന കുഞ്ഞു തണൽ പദ്ധതിക്ക് തുടക്കമായി. നെല്ലിക്കാംപൊയിൽ ഫൊറോനതല ഉദ്ഘാടനം നെല്ലിക്കാംപൊയിൽ സെന്‍റ് സെബാസ്റ്റ്യൻ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന പള്ളി വികാരി ഫാ. മാത്യു മുളയോലിൽ നിർവഹിച്ചു.

കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്‍റ് അജയ് മുണ്ടക്കാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. എൽപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഫൊറോന ഭാരവാഹികളായ കാതറിൻ കൊടിയംകുന്നേൽ, അലീന തോട്ടത്തിൽ, അഡോൺ എണ്ണച്ചേരിൽ, അഖില ചക്കാലക്കൽ, ജോസ്ബിൻ കൊടിയംക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലൂടെയാണ് കുഞ്ഞുതണൽ കിറ്റ് വിതരണം നടത്തുന്നത്.

National

51,000 യുവാക്കൾക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു

ന്യൂഡൽഹി: വിവിധ സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനക്കത്തുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 47 ഇടങ്ങൾ വേദിയായ 19-ാമത് റോസ്ഗർ മേളയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിയമനക്കത്ത് വിതരണം ചെയ്തത്.

താൻ അടുത്തിടെ അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തെ പരാമർശിച്ച്, ഇന്ത്യയുടെ വളർന്നുവരുന്ന അന്താരാഷ്‌ട്ര സഹകരണങ്ങൾ യുവജനങ്ങൾക്ക് തൊഴിലിനും സാങ്കേതിക പുരോഗതിക്കും പുതിയ വഴികൾ തുറക്കുന്നുവെന്ന് മോദി പറഞ്ഞു.

സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ഹരിത സാങ്കേതികവിദ്യ, സമുദ്ര സഹകരണം, പ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിൽ നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, യുഎഇ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായുള്ള പങ്കാളിത്തം മോദി ചൂണ്ടിക്കാട്ടി. ഈ കരാറുകൾ ഇന്ത്യയിലുടനീളമുള്ള എൻജിനിയർമാർ, ടെക്നീഷ്യൻമാർ, ഗവേഷകർ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും.

2.3 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്നും ഈ പരിവർത്തനം ഇനി മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

District News

മുച്ചക്ര വാഹനം വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. സുമേഷ് അധ്യക്ഷതവഹിച്ചു.

ഏഴ് ഗുണഭോക്താക്കൾക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ഇരിട്ടി സിഡിപിഒ ഷീന എം. കണ്ടത്തിൽ, ജോയിന്‍റ് ബിഡിഒ കെ.ബി. പ്രശാന്ത്, ജനറൽ എക്സറ്റൻഷൻ ഓഫീസർ പി.കെ. അജേഷ് , അഡിഷണൽ സിഡിപിഒ എൻ. പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.

District News

കെയർ ആൻഡ് ഷെയർ വീൽചെയറുകൾ വിതരണം ചെയ്തു

കണ്ണൂർ: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 16 വർഷമായി മലയാളികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന "കെയർ ആൻഡ് ഷെയർ' ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്തു.

കണ്ണൂർ മേലെചൊവ്വ പ്രത്യാശ ഭവനിൽ നടന്ന വിതരണചടങ്ങ് ജില്ലാ ഫോറസ്റ്റ് വിജിലൻസ് മേധാവി സജ്ന കരീം ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ടി.കെ. സജി ആമുഖ പ്രഭാഷണം നടത്തി.

ചിന്മയ മിഷൻ കേരള റീജണൽ ചെയർമാൻ സ്വാമി വിവിക്താനന്ദ സരസ്വതി, ജില്ലാ സാമൂഹിക നീതി ഓഫീസർ പി. ബിജു, തൃശൂർ മലയാള മനോരമയിലെ ബി.എസ്. തിരുമേനി, പ്രത്യാശ ഭവൻ ഡയറക്ടർ ബ്രദർ ജോസഫ് ചാനപ്ലാനക്കൻ എന്നിവർ പ്രസംഗിച്ചു.

കേരള സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി വിവിധ കാരുണ്യ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലയിൽ ആദ്യഘട്ട വിതരണം പൂർത്തിയാക്കിയത്.

Kerala

ലൈംഗികാതിക്രമ ഇരകൾക്കുള്ള നഷ്‌ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണം: ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഉള്‍പ്പെടെ ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം സംസ്ഥാനം അംഗീകരിച്ച നഷ്‌ടപരിഹാരവും മധ്യസ്ഥഫീസും വേഗത്തില്‍ വിതരണം ചെയ്യാൻ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ആവശ്യമായ തുകകള്‍ പരാമര്‍ശിച്ച് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

മധ്യസ്ഥ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ അടക്കമുള്ള വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഉള്‍പ്പെടെ പരിഗണിച്ചാണു നടപടി. ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥഫീസ് വര്‍ധിപ്പിക്കണമെന്നായിരുന്നു ഒരു ആവശ്യം.

District News

‌കട്ടിലുകൾ വിതരണം ചെയ്തു

മുക്കം: കൊടിയത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സുജ ടോം അധ്യക്ഷത വഹിച്ചു.


ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ എസ്.എ. നാസർ, എം.പി. ജുമൈല, പ്രേമ കോട്ടമ്മൽ, കെ.വി. നിയാസ്, ടി.പി. ഷറഫുദ്ധീൻ, സി. ഹരീഷ്, കെ. സുസ്മിന തുടങ്ങിയവർ സംബന്ധിച്ചു.

District News

അങ്കണവാടികൾക്ക് പാചകപ്പാത്രങ്ങൾ വിതരണം ചെയ്തു

ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 അങ്കണവാടികൾക്ക് അരലക്ഷം രൂപയുടെ പാചകപ്പാത്രങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് പാത്രങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജു അധ്യക്ഷത വഹിച്ചു.

അങ്കണവാടി സൂപ്പർവൈസർ സി.കെ. സുചിത്ര പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദീൻ, ടി.പി. രാജലക്ഷ്മി, ഷൈലജാ സതീശൻ, അജിതാ മധുക്കുട്ടൻ, പി.ആർ. ദേവലാൽ, കെ.ആർ. ലാലി തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

കേര പദ്ധതി: കർഷകർക്ക് ഒരു കോടി രൂപ ധനസഹായം വിതരണം ചെയ്തു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്നതിന് ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനമായി ഒരു കോടി രൂപയിലധികം വിതരണം ചെയ്തു.

റബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുനർനടീൽ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.

റബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിച്ചത്. റബർ, ഏലം, കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നൽകുന്നത്.

റബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽനിന്ന് 15 അപേക്ഷകൾക്കും പത്തനംതിട്ട - 29, കോട്ടയം - 196, മലപ്പുറം - 42, കണ്ണൂർ - 25 അപേക്ഷകർക്കുമാണ് ധനസഹായം അനുവദിച്ചത്. ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽനിന്നുള്ള 17 അപേക്ഷകൾക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചതെന്ന് കേര പദ്ധതിയുടെ സംസ്ഥാന പ്രോജക്റ്റ് മാനേജ്മെന്‍റ് യൂണിറ്റ് അറിയിച്ചു.

District News

റിലീഫ് വിതരണം ചെയ്തു

വടക്കാഞ്ചേരി: വിശുദ്ധ റംസാനോടനുബന്ധിച്ച് ഖത്തർ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ മുള്ളൂർക്കര റേഞ്ച് മഹല്ല് -മദ്റസകളിൽ സേവനം ചെയ്യുന്ന 150 പേർക്കുള്ള പന്ത്രണ്ടാമത് റിലീഫ് വിതരണവും മജ്‌ലിസുന്നൂർ ആത്മീയ സംഗമത്തിന്‍റെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സയ്യിദ് നവീദ് ഹുസൈൻ തങ്ങൾ അജ്മീർ മുഖ്യാതിഥിയായി പങ്കെടുത്തു.

റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി സയ്യിദ് എം. പി കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മുള്ളൂർക്കര റേഞ്ച് റിലീഫ് കമ്മിറ്റി ചെയർമാൻ എ.കെ ഇസ്മയിൽ, പ്രസിഡന്‍റ് എ. അഷറഫ്, സയ്യിദ് മുഹമ്മദ് അസ്ഹർ, സയ്യിദ് അബ്ദുൽ വാജിദ് , കെ.ഐ.സി പ്രസിഡന്‍റ് എ.വി അബൂബക്കർ, അബ്ദുൽ അസീസ്, സൈതലവി ഉസ്താദ്, ഹക്കീം ബാഖവി, ഹാജി കെ. എം ഉമർ, പി.എ ശിഹാബുദ്ദീൻ, പി. എസ് ഖമറുദ്ദീൻ മുസ്‌ലിയാർ, പി.കെ മൂസ, ഖത്തർ പ്രവാസി കൂട്ടായ്മ കോഓർഡിനേറ്റർ കെ.എം. അലി, കെ.എ ഹംസക്കുട്ടി എന്നിവർ പ്രസംഗിച്ചു.

District News

വീൽച്ചെയറുകൾ വിതരണം ചെയ്തു

വൈക്കം: ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലും ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിലും വീൽച്ചെയറുകൾ നൽകി.
വേമ്പനാട് ഗ്രൂപ്പ് ഉടമ പുഷ്പദാസിന്‍റെ ഭാര്യ പുഷ്പവല്ലിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചാണ് വേമ്പനാട് ഗ്രൂപ്പ് വൈക്കം താലൂക്ക് ആശുപത്രിയിയിൽ അഞ്ചു വീൽച്ചെയറും ഇടയാഴം സാമുഹികാരോഗ്യ കേന്ദ്രത്തിൽ രണ്ട് വീൽച്ചെയറുകളും നൽകിയത്.

സി.കെ. ആശ എംഎൽഎ, ആശുപത്രി ആർഎംഒ ഡോ. ബിജു ഫിലിപ്പ്, സുന്ദരൻ അറയ്ക്കൽ, കെ.കെ. ചന്ദ്രബാബു, എൻ. അനിൽ ബിശ്വാസ്, ടി.ആർ. ജയൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

District News

കായികതാരങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ കായികതാരങ്ങള്‍ക്ക് ചന്ദനം ഉള്‍പ്പെടെ അഞ്ചിനങ്ങള്‍ അടങ്ങിയ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം പി.ആർ. ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ആർ. പ്രസന്നകുമാര്‍, ടി. ബിനുരാജ്, രേവതി എസ്. നായർ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.എസ്. അമല്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പൊടിമറ്റം (കാഞ്ഞിരപ്പള്ളി): പരിസ്ഥിതിയുടെ സംരക്ഷകര്‍ കര്‍ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.

ഇന്‍ഫാമിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് പൊടിമറ്റം സെന്‍റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.

വന്യമൃഗസംരക്ഷണ നിയമം വന്നപ്പോള്‍ മനുഷ്യരെ മറന്നു. 54 ശതമാനം വനാവരണം മാത്രമുള്ള കേരളത്തില്‍ 30.6 ശതമാനം മാത്രമേ കൃഷി ചെയ്യാന്‍ ഉള്ളു. കേരളത്തെ കേരളമാക്കി മാറ്റിയത് കര്‍ഷകരാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവർ: മാര്‍ തോമസ് തറയില്‍

കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്‍ന്ന കര്‍ഷകരെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ പറഞ്ഞു. കേരളത്തില്‍ കൃഷി ചെയ്യാന്‍ യുവകര്‍ഷകര്‍ക്ക് ധൈര്യമില്ല. കൃഷി ആദായകരമാക്കാന്‍ സര്‍ക്കാരുകള്‍ക്കോ ഭരിക്കുന്നവര്‍ക്കോ കഴിയുന്നില്ല.

ഇതുകൊണ്ടാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കര്‍ഷകര്‍.
വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്‍റെ പേരില്‍ കര്‍ഷകര്‍ക്ക് ആനുകുല്യങ്ങള്‍ നഷ്ടപ്പെടുന്നു.കൃഷി ലാഭകരമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ആലോചിച്ച് പദ്ധതികള്‍ തയാറാക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരെ സംരക്ഷിക്കണം:തോമസ് മാര്‍ കൂറിലോസ്

കര്‍ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്‍കി ഭക്ഷ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്‍റെ കടമയാണെന്ന് തിരുവല്ല ആര്‍ച്ച്ബിഷപ്പും തിരുവല്ല കാര്‍ഷികജില്ലാരക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വിളകള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. കര്‍ഷകര്‍ ചെയ്യുന്ന ജോലിക്ക് വേണ്ട പരിഗണന നല്‍കണമെന്നും തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.

ചേര്‍ത്തു പിടിക്കുന്നവർക്ക് കര്‍ഷകര്‍ വോട്ടു ചെയ്യും: മാര്‍ ജോസ് പുളിക്കല്‍

കര്‍ഷകരെ ആരു ചേര്‍ത്തു പിടിക്കുന്നുവോ അവര്‍ക്ക് കര്‍ഷകര്‍ വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി ബിഷപ്പും കാഞ്ഞിരപ്പള്ളി കാർഷിജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകര്‍ അവഗണിക്കപ്പെടുന്നതിന് കാരണം അവര്‍ക്ക് ശബ്ദമില്ലാത്തതാണ്. എന്നാല്‍, ഇനി അങ്ങനെയായിരിക്കില്ല.

സര്‍ക്കാര്‍ സംവിധാനങ്ങളാണ് കര്‍ഷകരെ ചേര്‍ത്തു പിടിക്കേണ്ടത്. ഭൂമി വനവത്കരിക്കുന്നതിന്‍റെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. ഇതില്‍ നിയമഭേദഗതികള്‍ ആവശ്യമാണ്. അതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കണം. കര്‍ഷകര്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും കര്‍ഷകരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഇന്‍ഫാമിന് കഴിഞ്ഞുവെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാമിന്‍റെ പ്രവര്‍ത്തനം ശ്രദ്ധേയം:മാര്‍ മാത്യു അറയ്ക്കല്‍

ഒരു ജനതയുടെവികസന വഴികളില്‍ ഇന്‍ഫാം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

അവാര്‍ഡുകള്‍ കർഷകരെ ആദരിക്കുന്നതിനുവേണ്ടി: ഫാ. തോമസ് മറ്റമുണ്ടയില്‍

കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്‍ഡുകള്‍ ഇന്‍ഫാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങനാശേരി കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, തിരുവല്ല കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, സംസ്ഥാന പ്രസിഡന്‍റ് ജോസ് ഇടപ്പാട്ട്, ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫാമിന്‍റെ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളില്‍നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില്‍ പൊന്നു വിളയിച്ച 921 കര്‍ഷകര്‍ക്കാണ് മെമന്‍റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള്‍ എന്നിവയടങ്ങിയ വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരം ഇന്നലെ നല്‍കിയത്. യാത്ര ചെയ്തു വരാന്‍ സാധിക്കാത്ത 485 കര്‍ഷകരെ ഇന്‍ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില്‍ ആദരിക്കും.

Latest News

Corehub Up